Connect with us

Culture

രക്തദാനം സുരക്ഷിതമാക്കാന്‍ മാര്‍ഗരേഖ വരുന്നു

Published

on

 

ആര്‍.സി.സിയില്‍ ഒന്‍പതുവയസുകാരിക്ക് രക്തം സ്വീകരിച്ചതിലൂടെ എച്ച്.ഐ.വി ബാധിച്ച സംഭവത്തെ തുടര്‍ന്ന് രക്തദാനം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ പുതിയ മാര്‍ഗരേഖ പുറപ്പെടുവിക്കും. ലോകാരോഗ്യ സംഘടനയുടെ മാര്‍ഗരേഖക്ക് അനുസൃതമായാണ് സംസ്ഥാനത്തും ഇത് തയാറാക്കുന്നത്. രക്തമെടുക്കുന്നതുമുതല്‍ സൂക്ഷിക്കല്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണം തുടങ്ങി എല്ലാ പ്രവൃത്തികളും ഉള്‍ക്കൊള്ളിച്ചാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുക. ആര്‍.സി.സി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു.
അതേസമയം, വിന്‍ഡോ പീരിയഡിലെ അണുബാധ കണ്ടെത്താനുള്ള നാറ്റ് പരിശോധന (ന്യൂക്ലിക് ആസിഡ് ടെസ്റ്റ്) നടത്താന്‍ സംസ്ഥാനത്ത് സംവിധാനങ്ങളില്ലാത്തതും ആശങ്ക ഉയര്‍ത്തുന്നു. രക്തദാനത്തിന് മുന്നോടിയായി എച്ച്.ഐ.വി ബാധ കണ്ടെത്താന്‍ നാറ്റ് പരിശോധന നടത്തുന്നുമില്ല. സംസ്ഥാനത്ത് അടിയന്തരമായി നാറ്റ് ലാബുകള്‍ ആരംഭിക്കണമെന്ന ഉന്നതതല സമിതിയുടെ നിര്‍ദേശവും കടലാസിലൊതുങ്ങുകയാണ്. 2013ല്‍ വയനാട്ടില്‍ എട്ടുവയസുകാരിക്ക് രക്തം സ്വീകരിച്ചതുവഴി എച്ച്.ഐ.വി ബാധയുണ്ടായെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. കുറഞ്ഞത് മൂന്ന് നാറ്റ് ലബോറട്ടറികളെങ്കിലും സംസ്ഥാനത്ത് ആരംഭിക്കണമെന്നതായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. ഏറ്റവും ഒടുവില്‍ തിരുവനന്തപുരം ആര്‍.സി.സിയില്‍ രക്തം സ്വീകരിച്ചതുവഴി അര്‍ബുദ രോഗിയായ ഒന്‍പതുവയസുകാരിക്ക് എച്ച്.ഐ.വി ബാധിച്ചതായ റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം വീണ്ടും സജീവമായി പരിഗണിക്കണമെന്ന ആവശ്യമാണുയരുന്നത്.
പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ നാറ്റ് ലാബ് ആരംഭിക്കുന്നത് പരിഗണനയിലാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. രക്തദാനം കൂടുതലായി നടക്കുന്ന പ്രദേശങ്ങളില്‍ ലാബ് ആരംഭിക്കണമെന്നാണ് നിര്‍ദേശം. നാറ്റ് ലബോറട്ടറികള്‍ സ്ഥാപിക്കുന്നതിന് വലിയ ചെലവ് വേണ്ടിവരുമെന്നതാണ് ഒരു തടസം. ഇതിന് ആവശ്യമായ പണം അനുവദിക്കേണ്ടിവരും. സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളുടെ പ്രവര്‍ത്തനത്തെ സംബന്ധിച്ച് ആരോഗ്യവകുപ്പ് പരിശോധിക്കുകയാണ്. ഇവിടത്തെ രക്തബാങ്ക് സംവിധാനം കുറ്റമറ്റതായി മാറ്റുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളും ഉടന്‍ കേരളത്തിലെത്തുമെന്നാണ് സൂചന. രക്തദാനം സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് പരിശോധന നിര്‍ബന്ധമാക്കണമെന്ന് ഐ.എ.ംഎയും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്പത്രികളില്‍ സുരക്ഷിതമായ രക്തം ലഭ്യമാക്കാന്‍ ഇത് അനിവാര്യമാണ്.
കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ രക്തദാനത്തിലൂടെ രാജ്യത്ത് 2200ല്‍പ്പരം ആളുകള്‍ക്ക് എച്ച്.ഐ.വി ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ഇക്കാര്യത്തില്‍ മാറ്റമുണ്ടെങ്കിലും രക്തദാനം പൂര്‍ണമായും സുരക്ഷിതമാക്കാന്‍ ന്യൂക്ലിക് ആസിഡ് പരിശോധന വ്യാപകമാക്കണം. മുപ്പതിലേറെ രാജ്യങ്ങളില്‍ ഇത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എലീസ ടെസ്റ്റില്‍ എച്ച്.ഐ.വി ബാധയില്ലെന്നുകണ്ട 13,000 പേരില്‍ 12പേര്‍ക്ക് നാറ്റ് പരിശോധനയില്‍ എച്ച്.ഐ.വിയുണ്ടെന്ന് കണ്ടെത്തി. ഇത് ടെസ്റ്റിന്റെ കൃത്യതയാണ് വെളിപ്പെടുത്തുന്നത്. 10 ദിവസം കഴിഞ്ഞിട്ടുള്ള ഇന്‍ക്യൂബേഷന്‍ സമയത്തെ എച്ച്.ഐ.വി രോഗബാധയും ഇതുവഴി കണ്ടെത്താനാകും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending