Connect with us

More

റയല്‍ പരിക്കിന്റെ പിടിയില്‍; ഗരത് ബെയ്ല്‍ വെയില്‍സിനു വേണ്ടി കളിക്കില്ല

Published

on

മാഡ്രിഡ്: ഡിഫന്റര്‍ ഡാനി കാര്‍വഹാളിന്റെയും ആക്രമണ താരം ഗരത് ബെയ്‌ലിന്റെയും പരിക്കുകള്‍ സ്പാനിഷ് ലീഗ് ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിന് ആശങ്കയാകുന്നു. കഴിഞ്ഞ ശനിയാഴ്ച എസ്പാന്യോളിനെതിരായ മത്സരത്തില്‍ പുറത്തിരുന്ന കാര്‍വഹാളിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തില്‍ കുഴപ്പങ്ങമുണ്ടെന്ന് കണ്ടെത്തിയതോടെ 25-കാരന് ദീര്‍ഘ നാള്‍ കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വരുമെന്നാണ് സൂചന. കാല്‍വണ്ണയില്‍ പരിക്കുള്ള ഗരത് ബെയ്‌ലിനെ നിര്‍ണായക ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിപ്പിക്കേണ്ടെന്ന് വെയില്‍സ് തീരുമാനിച്ചതും റയല്‍ മാനേജ്‌മെന്റിനും ആരാധകര്‍ക്കും ആധി പകരുന്നതാണ്.
ഈ സീസണില്‍ റയല്‍ മാഡ്രിഡിന്റെ 11 മത്സരങ്ങളിലും മുഴുസമയം കളിച്ച കാര്‍വഹാള്‍ സൈനദിന്‍ സിദാന്റെ ഗെയിം പ്ലാനിലെ നിര്‍ണായക ഘടകമാണ്. എസ്പാന്യോളിനെതിരായ മത്സരത്തിനു മുമ്പ് നടത്തിയ പരിശോധനയിലാണ് കാര്‍വഹാളിന്റെ ഹൃദയത്തില്‍ കുഴപ്പം കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ലോകകപ്പ് യോഗ്യതാ റൗണ്ട് കളിക്കുന്ന സ്പാനിഷ് ടീമിലും താരത്തിന് ഇടംനേടാന്‍ കഴിഞ്ഞില്ല.
ഫുട്‌ബോള്‍ കളിക്കാരില്‍ അധികം കാണപ്പെടാത്ത അവസ്ഥയാണ് കാര്‍വഹാളിനുള്ളതെന്ന് സ്പാനിഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് എന്ത് ചികിത്സ വേണമെന്നും പരിശീലനം തുടങ്ങാന്‍ എത്രകാലമെടുക്കുമെന്നും വിശദ പരിശോധനക്കു ശേഷം മാത്രമേ പറയാന്‍ കഴിയൂ. അതേസമയം, രണ്ടാഴ്ച വിശ്രമം മാത്രമേ കാര്‍വഹാളിന് വേണ്ടിവരികയുള്ളൂ എന്നാണ് താരവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്. കാര്‍വഹാള്‍ തിരിച്ചെത്തുന്നതു വരെ ഫുള്‍ബാക്ക് പൊസിഷനില്‍ ആരെ കളിപ്പിക്കും എന്നതായിരിക്കും സിദാനെ സംബന്ധിച്ചിടത്തോളം വലിയ തലവേദന. ബ്രസീല്‍ താരം ഡാനിലോയെ മാഞ്ചസ്റ്റര്‍ സിറ്റിക്കു വിറ്റതിനാല്‍ മൊറോക്കോയുടെ 18-കാരന്‍ അഷ്‌റഫ് ഹക്കീമി മാത്രമാണ് ആ പൊസിഷനില്‍ ലഭ്യമായ കളിക്കാരന്‍. എസ്പാന്യോളിനെതിരെ ഹക്കീമി അരങ്ങേറ്റം കുറിച്ചിരുന്നു.
ശനിയാഴ്ച മത്സരത്തിനിടെ പിന്മാറേണ്ടി വന്ന ബെയ്‌ലിന്റെ പരിക്ക് സാരമുള്ളതല്ലെന്ന് സിദാന്‍ പറഞ്ഞിരുന്നെങ്കിലും താരത്തെ കളിപ്പിക്കേണ്ടതില്ലെന്ന് വെയില്‍സ് തീരുമാനിച്ചതാണ് ആശങ്ക സൃഷ്ടിക്കുന്നത്. ക്ലബ്ബുമായി കൂടിയാലോചിച്ച ശേഷം വെയില്‍സ് ഫുട്‌ബോള്‍ അസോസിയേഷന്‍ 28-കാരനെ സ്‌കാനിങിന് വിധേയമാക്കിയപ്പോള്‍ പരിക്ക് എളുപ്പം ഭേദമാകുന്നതല്ലെന്ന് കണ്ടെത്തി. ജോര്‍ജിയ, അയര്‍ലാന്റ് റിപ്പബ്ലിക്ക് ടീമുകള്‍ക്കെതിരായ മത്സരത്തിന് ടോം ബ്രാഡ്‌ഷോയെ ബെയ്‌ലിന് പകരം ടീമിലെടുത്തിട്ടുണ്ട്.
ഈ മാസം എവേ മത്സരത്തില്‍ ഗെറ്റാഫെയെയും ചാമ്പ്യന്‍സ് ലീഗില്‍ ടോട്ടനം ഹോട്‌സ്പറിനെയും നേരിടുന്ന റയല്‍ മാഡ്രിഡിന് ബെയ്‌ലിന്റെയും കാര്‍വഹാളിന്റെയും അസാന്നിധ്യം തിരിച്ചടിയാവും. നിലവില്‍ മാര്‍സലോ, തിയോ ഹെര്‍ണാണ്ടസ്, കരീം ബെന്‍സേമ, മാറ്റിയു കൊവാക്കിച്ച് എന്നിവര്‍ പരിക്കു കാരണം പുറത്താണ്.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending