Connect with us

Video Stories

ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തുര്‍ക്കി കോടതി 40 പേര്‍ക്ക് ജീവപര്യന്തം തടവ്

Published

on

ഇസ്തംബൂള്‍: പരാജയപ്പെട്ട പട്ടാള അട്ടിമറിക്കിടെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ തുര്‍ക്കി കോടതി 40 പേര്‍ക്ക് ജീവപര്യന്തം തടവ് വിധിച്ചു. ഉന്നത സൈനിക ഉദ്യോഗസ്ഥരടക്കം 31 പേര്‍ക്ക് നാലു ജീവപര്യന്തങ്ങളും ഒമ്പതുപേര്‍ക്ക് ഒരു ജീവപര്യന്തവുമാണ് വിധിച്ചത്. 2016 ജൂലൈ 15ന് രാത്രി അട്ടിമറി ശ്രമം നടന്ന രാത്രി ഉര്‍ദുഗാനും കുടുംബവും താമസിച്ചിരുന്ന ഹോട്ടലിലേക്ക് ഒരുകൂട്ടം പട്ടാളക്കാര്‍ ഇരച്ചുകയറുകയായിരുന്നു. അവരില്‍നിന്ന് തലനാരിഴക്കാണ് ഉര്‍ദുഗാന്‍ രക്ഷപ്പെട്ടത്. ആക്രമണത്തിന് മിനുട്ടുകള്‍ക്കുമുമ്പ് അദ്ദേഹം ഹോട്ടല്‍ വിട്ടിരുന്നു. 10 മിനുട്ടുകൂടി ഹോട്ടലില്‍ തങ്ങിയിരുന്നെങ്കില്‍ താന്‍ കൊല്ലപ്പെടുമായിരുന്നുവെന്ന് ഉര്‍ദുഗാന്‍ പിന്നീട് പറയുകയുണ്ടായി.

വധശ്രമം നടന്ന സുഖവാസ കേന്ദ്രത്തിനു സമീപമുള്ള മുഗ്ല നഗരത്തിലാണ് പ്രതികളുടെ വിചാരണ നടന്നത്. ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ള മുന്‍ ബ്രിഗേഡിയര്‍ ജനറല്‍ ഗോഖാന്‍ ഷാഹിന്‍ സോണ്‍മെസാറ്റ്‌സും ശിക്ഷിക്കപ്പെട്ടവരില്‍ പെടും. അട്ടിമറിക്കുശേഷം നാലു ദിവസത്തോളം ഗുഹയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ഉന്നത സൈനിക ഉദ്യോഗസ്ഥന്‍ സകരിയ കുസുവിനും ജീവപര്യന്തം തടവു വിധിച്ചിട്ടുണ്ട്. വധശ്രമവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ മുന്‍ ലഫ്റ്റനന്റ് കേണല്‍ ഹുസൈന്‍ യില്‍മാസിനെ മാത്രമാണ് കോടതി കുറ്റമുക്തനാക്കിയത്. 249 പേര്‍ കൊല്ലപ്പെട്ട പരാജയപ്പെട്ട പട്ടാള അട്ടിമറിയുടെ വിചാരണ തുര്‍ക്കിയില്‍ പുരോഗമിക്കുകയാണ്. ഉര്‍ദുഗാന്‍ താമസിച്ചിരുന്ന ഹോട്ടലിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന രണ്ടു പൊലീസുകാരും കൊല്ലപ്പെട്ടവരില്‍ പെടും. അട്ടിമറിയുമായി ബന്ധപ്പെട്ട് അരലക്ഷത്തിലേറെ പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തുര്‍ക്കി ജയിലുകള്‍ അട്ടിമറിക്കാരെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിചാരണ കാത്ത് ആയിരക്കണക്കിന് ആളുകളാണ് ജയിലില്‍ കഴിയുന്നത്.

ആക്രമണം നടന്ന മേഖലയില്‍ പ്രദേശിക ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാന നഗരത്തില്‍ നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ആരാധനാലയം സ്ഥിതി ചെയ്യുന്നത്

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending