Video Stories
ഐതിഹ്യങ്ങള്‍ക്ക് വഴിമാറുന്ന ശാസ്ത്ര സത്യങ്ങള്‍

ഡോ. രാംപുനിയാനി
‘റൈറ്റ് സഹോദരങ്ങള്‍ക്ക് മുമ്പുതന്നെ ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി താല്‍പാഡേ വിമാനം കണ്ടെത്തിയ കാര്യം എന്തുകൊണ്ടാണ് വിദ്യാര്‍ഥികളെ പഠിപ്പിക്കാത്തത്? റൈറ്റ് സഹോദരന്മാര് കണ്ടെത്തുന്നതിനു എട്ടു വര്‍ഷം മുമ്പാണ് ഇയാള്‍ വിമാനം കണ്ടെത്തിയത്. ഇക്കാര്യങ്ങള്‍ നമ്മുടെ വിദ്യാര്‍ത്ഥികളെ ഐ.ഐ.ടികളില്‍ പഠിപ്പിക്കാറുണ്ടോ, ഇല്ലെയോ? അത് വേണം.’ നമ്മുടെ മാനവ വിഭവ ശേഷി വകുപ്പ് മന്ത്രി സത്യപാല്‍ സിങിന്റെ മൊഴിമുത്തുകളാണിത്. ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ശാസ്ത്ര സാങ്കേതിക മേഖലകളിലെ ഗവേഷണ ദിശയില്‍ സ്വാധീനം ചെലുത്താനുതകുന്ന നയങ്ങളാണ് ഇത്തരം വാക്കുകള്‍. പഞ്ചഗവ്യയുടെ പ്രയോജനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഗവേഷണം നടത്തുന്നതിനുമായ ശാസ്ത്ര സാങ്കേതിക മന്ത്രി ഹര്‍ഷ് വര്ധന് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചത് ഏറെക്കാലം മുമ്പൊന്നുമല്ല. പശുവിന്റെ മൂത്രം, ചാണകം, പാല്, തൈര്, നെയ്യ് എന്നിവയടങ്ങിയ മിശ്രിതമാണ് പഞ്ചഗവ്യ. ഡല്‍ഹി ഐ.ഐ.ടിയാണ് ഈ ‘ഗവേഷണ’ത്തിന്റ നോഡല്‍ സ്ഥാപനമായി പ്രവര്‍ത്തിക്കുക.
മധ്യപ്രദേശ് സര്‍ക്കാര്‍ ജ്യോതിഷ ഔട്പേഷ്യന്റ് ഡിപ്പാര്‍ട്ട്മെന്റ് (ചികിത്സാ കേന്ദ്രം) തുടങ്ങാന്‍ പദ്ധതിയിട്ടതായി വാര്‍ത്തയുണ്ടായിരുന്നു. ജ്യോതിഷികള്‍ രോഗികള്‍ക്ക് അവരുടെ രോഗം സംബന്ധിച്ച് പ്രവചനങ്ങള്‍ നല്കുന്നതാണിത്. ഭോപ്പാലിലെ സര്‍ക്കാര്‍ സ്ഥാപനത്തിലാണ് ഇത് തുടങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ആരോഗ്യ മന്ത്രാലയത്തിലെ ആയുഷുമായി സഹകരിച്ച് സഞ്ജീവനി ഔഷധച്ചെടി കണ്ടെത്താന്‍ ശ്രമമാരംഭിച്ചിട്ടുണ്ട്. ഏത് വ്യാധിയേയും ഇല്ലാതാക്കാന്‍ കഴിയുന്ന ഒരു ഔഷധസസ്യമായാണ് ഹിന്ദുപുരാണങ്ങളില്‍ സഞ്ജീവനിയെകുറിച്ച് പറയുന്നത്. രാവണപുത്രനായ ഇന്ദ്രജിത്ത് യുദ്ധത്തില്‍ ലക്ഷ്മണനുനേരെ നാഗാസ്ത്രം പ്രയോഗിക്കുകയുണ്ടായി. അസ്ത്രത്തിന്റെ പ്രഭാവത്താല്‍ ലക്ഷ്മണന് മരണത്തിന്റെ വക്കിലെത്തി. ലക്ഷ്മണനെ രക്ഷിക്കുന്നതിനായി ഹനുമാന് സഞ്ജീവനി സസ്യം അന്വേക്ഷിച്ച് യാത്രതിരിക്കുന്നു. ഹിമാലത്തിലെത്തിയ ഹനുമാന് അവിടുത്തെ സസ്യങ്ങളില്‍ സഞ്ജീവനി സസ്യം ഏതെന്ന് തിരിച്ചറിയാന്‍ കഴിയാതെ വന്നു. ഇതേതുടര്‍ന്ന് ഹനുമാന് ദ്രോണഗിരി പര്‍വ്വതത്തെ അടര്‍ത്തി ലങ്കയിലേക്ക് കൊണ്ടുപോയി എന്നാണ് രാമായണത്തില്‍ പറയുന്നത്. അത്യധികം ആദരിക്കപ്പെട്ട ഖോരക്പൂര്‍ ഐ.ഐ.ടി അവരുടെ ബിരുദ പാഠ്യപദ്ധതിയില്‍ വാസ്തു ശൃംഖല പരിചയപ്പെടുത്താന്‍ മാത്രമല്ല, തിന്മകളെ തടുക്കാന്‍വേണ്ടി ഗണപതിയുടെയും ഹനുമാന്റെയും പ്രതിമകള്‍ വീടുകളുടെ മുന്‍വശത്ത് പ്രതിഷ്ഠിക്കാന്‍ ഉപദേശിക്കുന്ന വാസ്തു ശാസ്ത്ര കേന്ദ്രമാക്കാന്‍കൂടിയാണ് ശ്രമം നടത്തുന്നത്.
ബി.ജെ.പി നേതാക്കള്‍ക്ക് ആര്.എസ്.എസ് പ്രചോദനമായത് ഈ നയങ്ങള്‍ മനസ്സിലാക്കുന്നതിന്റെ പരിണിത ഫലമാണ്. രണ്ടു വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മുംബൈയില്‍ ഒരു ആധുനിക ആസ്പത്രി ഉദ്ഘാടനവേളയില്‍ പുരാതന കാലത്ത് ഇന്ത്യ നടത്തിയ മഹത്തായൊരു നേട്ടം സദസ്യരെ ഓര്‍മ്മപ്പെടുത്തിയിരുന്നു. ‘മെഡിക്കല്‍ സയന്‍സില്‍ ഒരു കാലത്ത് നമ്മുടെ രാജ്യം നേടിയ നേട്ടത്തെയോര്‍ത്ത് നമുക്ക് അഭിമാനിക്കാന്‍ കഴിയും. മഹാഭാരതത്തിലെ കര്‍ണനെക്കുറിച്ച് നമ്മളെല്ലാം വായിച്ചതാണ്. കുറച്ചുകൂടി ചിന്തിക്കുകയാണെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നിന്നല്ല കര്ണന് ജനിച്ചതെന്ന് മഹാഭാരതം നമ്മെ മനസ്സിലാക്കിത്തരുന്നു. അതിനര്‍ത്ഥം അക്കാലത്ത് ജനിതക ശാസ്ത്രം ഉണ്ടായിരുന്നുവെന്നാണ്. അതുകൊണ്ടാണ് കര്ണന് അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ പുറത്തു ജനിച്ചത്. നാം ഗണേശനെ ആരാധിക്കുന്നു. ആ സമയത്ത് പ്ലാസ്റ്റിക് സര്ജന് ഉണ്ടായിരിക്കണം. അതുകൊണ്ടാണ് ആനയുടെ തല ഒരു മനുഷ്യ ശരീരത്തില്‍ ഒട്ടിച്ചുചേര്‍ത്തതും പ്ലാസ്റ്റിക് ശസ്ത്രക്രിയ ആരംഭിച്ചതും.’
ഇത്തരം മാന്ത്രിക വ്യാജ കഥകള്‍ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ അവതരിപ്പിക്കാനുള്ള വഴികള്‍ വിവിധ സംസ്ഥാനങ്ങളിലെ ബി.ജെ.പി സര്‍ക്കാറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ദിനനാഥ് ബത്രയുടെ തേജോണ്‍മേ ഭാരത് ഒരു ഉദാഹരണമാണ്. ഈ പുസ്തകം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നു: ‘വിത്തു കോശ ഗവേഷണത്തിന്റെ ക്രെഡിറ്റ് ഏറ്റെടുക്കാന്‍ അമേരിക്ക ആഗ്രഹിക്കുന്നു. എന്നാല്‍ ശരീര ഭാഗങ്ങള്‍ പുന:സൃഷ്ടിക്കുന്നതില്‍ ഇന്ത്യക്കാരനായ ഡോ. ബാല്‍കൃഷ്ണ ഗണപത് മതാപുര്‍കാര്‍ നേരത്തെതന്നെ പേറ്റന്റ് കരസ്ഥമാക്കിയിട്ടുണ്ട്…അദ്ദേഹത്തിന്റെ ഗവേഷണം പുതിയതൊന്നുമല്ലെന്നും മഹാഭാരതമാണ് അദ്ദേഹത്തിന് പ്രചോദനമായതെന്നും അറിയുമ്പോള്‍ നിങ്ങള്‍ ആശ്ചര്യപ്പെട്ടേക്കാം. കുന്തിക്ക് സൂര്യനെപ്പോലെ ഒരു മകനുണ്ടായിരുന്നു. ഗര്‍ഭം ധരിച്ച് രണ്ടു വര്‍ഷമായിട്ടും പ്രസവിക്കാതിരുന്ന ഗാന്ധാരി ഇക്കാര്യം അറിഞ്ഞപ്പോള്‍ ആരുമറിയാതെ ഗര്‍ഭം അലസിപ്പിക്കുകയും തുടര്‍ന്ന് ഒരു മാംസക്കഷണം പ്രസവിക്കുകയും ചെയ്തു. അതറിഞ്ഞ് വ്യാസന് മാംസക്കഷണം പ്രത്യേക മരുന്നുകള്‍ ചേര്‍ത്ത് രഹസ്യമായി സൂക്ഷിക്കാന്‍ ഉപദേശിച്ചു. തുടര്‍ന്ന് മാംസപിണ്ഡം 100 ഭാഗങ്ങളായി വിഭജിച്ചു നെയ്യ് നിറച്ച 100 ടാങ്കുകളില്‍ രണ്ടു വര്‍ഷം വെവ്വേറെ സൂക്ഷിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം 100 കൗരവന്മാര് അതില്‍ നിന്ന് ജനിച്ചു. ഈ വായനയില്‍ അദ്ദേഹം (മതാപുര്‍കാര്‍) മൂല കോശം തന്റെ കണ്ടുപിടിത്തമല്ലെന്ന് തിരിച്ചറിഞ്ഞു. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇന്ത്യയില്‍ ഇത് കണ്ടെത്തിയത്.’ (പേജ് 92-93)
പുരാണങ്ങള്‍ ശാസ്ത്രത്തിന്റെ അടിത്തറയായി മാറുകയാണ്. എന്നിരിക്കേ അവക്ക് ഒരു കെട്ടുകഥയുടെ സൗന്ദര്യമുണ്ട്. പുരാണങ്ങള്‍ സത്യമാണെന്നു കരുതി ശാസ്ത്രീയ മനോഭാവത്തെ എതിര്‍ക്കുകയാണ്. സമാനരീതിയിലുള്ള അവകാശവാദമാണ് രാമന് പുഷ്പക വിമാനം ഉപയോഗിച്ചിരുന്നുവെന്നത്. അതിനാല്‍ എയറോനോട്ടിക്കല്‍ സാങ്കേതിക വിദ്യ നേരത്തെതന്നെ പ്രചാരത്തിലുള്ളതാണെന്ന് വന്നു. ഇവ എല്ലാ സാമാന്യ ബോധത്തെയും നിരസിക്കുകയാണ്. അത്തരം സാങ്കേതിക വിദ്യയുടെ വികസനത്തിന് ശാസ്ത്ര വിഷയങ്ങളില്‍ പാണ്ഡിത്യമുള്ളവരും അത്യന്താധുനിക അടിസ്ഥാന സൗകര്യങ്ങളും ആവശ്യമാണെന്ന് മനസ്സിലാക്കണം. പതിനെട്ടാം നൂറ്റാണ്ടു മുതല്‍ മാത്രമാണ് അത്തരത്തിലുള്ള വികസനം സാധ്യമായത്.
സുശ്രുതന്, ആര്യഭടന്‍ തുടങ്ങിയവരുടെ സംഭാവനയിലൂടെ പുരാതന ഇന്ത്യ ശാസ്ത്രത്തിന് വിപുലമായ സംഭാവനയാണ് നല്‍കിയത് എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ നമ്മുടെ ശാസ്ത്രവും സാങ്കേതിക വിദ്യയുമെല്ലാം ‘ഞങ്ങളുടെ’ മഹത്വം നിര്‍മ്മിക്കാനുള്ള ആശയപരമായ കൗശലപ്പണിയായാണ് പരിഗണിക്കപ്പെടുന്നത്. സ്വാതന്ത്ര്യ സമര പ്രസ്ഥാന പ്രത്യയശാസ്ത്രം ഊന്നല്‍ നല്‍കിയത് ഇന്ത്യയുടെ അടിത്തറക്കും ഭരണഘടനയില്‍ പ്രതിഷ്ഠിക്കപ്പെട്ടതുമായ ശാസ്ത്രീയ സംയോജനത്തിനാണ്. ഇന്ന് ഹിന്ദു ദേശീയവാദികള്‍ അധികാരം പിടിച്ചെടുക്കുന്നത് കഴിഞ്ഞ ഏഴ് ദശാബ്ദങ്ങളിലെ ശാസ്ത്രീയ നേട്ടങ്ങള്‍ നശിപ്പിച്ചും ശാസ്ത്രീയ അന്വേഷണം, വിജ്ഞാന, സാങ്കേതിക മേഖലകളില്‍ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള കല്പിത കഥകള്‍ കൊണ്ടുവരികയും ചെയ്യുന്നതിലൂടെയാണ്. ഇതൊരു പരോക്ഷമായ നീക്കമാണ്.
ഇത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്. ശാസ്ത്രീയ പഠന മേഖലയില്‍ കപട ശാസ്ത്രത്തെ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ആഗസ്റ്റ് 9ന് യുക്തിവാദികളും ശാസ്ത്രജ്ഞരും തെരുവിലിറങ്ങി പ്രതിഷേധിച്ചത് നാം കണ്ടതാണ്. ഈ ബഹുജന പ്രക്ഷോഭം ശാസ്ത്രത്തിനും വിദ്യാഭ്യാസത്തിനുമായുള്ള ബജറ്റ് വര്‍ധിപ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രവും കപട ശാസ്ത്രവും തമ്മിലുള്ള വ്യത്യാസം വ്യക്തവും സ്പഷടവുമാണ്. ശാസ്ത്രം ചോദ്യത്തിനും വിമര്‍ശനങ്ങള്‍ക്കും ധൈര്യം പകരുന്നു; എന്നാല്‍ കപട ശാസ്ത്രം കേട്ടുകേള്‍വി അവലംബിക്കുന്നു. ശാസ്ത്രീയമായ ഊഷ്മളത മൂലം വലിയ നേട്ടങ്ങള്‍ ഉണ്ടാക്കിയ ഒരു രാജ്യത്ത് ശാസ്ത്രീയ താല്പര്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനായി ആവശ്യപ്പെടുന്ന നമ്മുടെ ഭരണഘടനയില്‍ നാം അവതരിപ്പിച്ച നയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നത് അപ്രസക്തമാക്കുകയാണ്. ശാസ്ത്രീയ ഗവേഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും ദേശീയ നയങ്ങള്‍ രൂപപ്പെടുത്തുന്നതുവരെ സതേണ്‍ പാല് സിങ്ങിന്റെയും അയാളുടെ ഗൂഢാലോചനാ സംഘത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ നാം മറികടക്കണം.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala1 day ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala3 days ago
കണ്ണൂരിലെ സദാചാര ഗുണ്ടായിസം: കാരണം ആൺസുഹൃത്തെന്ന് കുടുംബം, സദാചാര പൊലീസിങ് നടന്നിട്ടില്ലെന്ന് മാതാവ്
-
kerala1 day ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
india2 days ago
എയര്‍ബസ് വിമാനങ്ങളിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ ലംഘിച്ചതിന് എയര്‍ ഇന്ത്യയ്ക്ക് ഡിജിസിഎ മുന്നറിയിപ്പ് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്
-
crime2 days ago
കൊല്ലത്ത് ഭര്‍ത്താവ് യുവതിയെ കത്രിക കൊണ്ട് കുത്തിക്കൊന്നു
-
kerala3 days ago
ലൈഫ് മിഷൻ പദ്ധതിയിൽ ലക്ഷങ്ങളുടെ ക്രമക്കേട്, അനർഹരായ 150 പേർ വീടുകൾ തട്ടിയെടുത്തു; സിപിഎം പ്രതിനിധി തട്ടിപ്പ് നടത്തിയതായി വിജിലന്‍സ്
-
kerala2 days ago
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
-
india2 days ago
ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കാന്‍ വ്യോമാതിര്‍ത്തി തുറന്ന് ഇറാന്, ആദ്യ ബാച്ച് ഇന്ന് രാത്രി ഡല്‍ഹിയിലെത്തും