Connect with us

Video Stories

അറബ് റീഡിംഗ് ചലഞ്ച്: ഏഴു വയസ്സുകാരന് $1.5 ലക്ഷം സമ്മാനം

Published

on

ദുബൈ: 30 ലക്ഷത്തോളം പങ്കാളികളെ പിന്‍തള്ളി അറബ് റീഡിംഗ് ചലഞ്ചില്‍ അല്‍ജീരിയയില്‍ നിന്നുള്ള ഏഴു വയസ്സുകാരന്‍ മുഹമ്മദ് ഫറഹ് ചാംപ്യനായി. അതേസമം മേഖലയിലെ മികച്ച് വായനാന്തരീക്ഷം സൃഷ്ടിച്ചതിനുള്ള 10 ലക്ഷം ഡോളര്‍ പുരസ്‌കാരം ഫലസ്തീനിലെ താലിയ അല്‍ അമല്‍ ഹൈസ്‌കൂള്‍ നേടി. ദുബൈ ഒപേര ഹൗസില്‍ നടന്ന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്. യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിജയികള്‍ക്ക് സമ്മാന വിതരണം നടത്തി.150,000 ഡോളറാണ് ഫറാഹിന് സമ്മാനമായി ലഭിച്ചത്. ഇതില്‍ 100,000 ഡോളര്‍ വിവിധ സ്‌കോളര്‍ഷിപ്പ് രൂപത്തിലും 50,000 ഡോളര്‍ പ്രോത്സാഹനം നല്‍കിയതിന് കുടുംബത്തിന് പണമായും ലഭിക്കും.

 

അറബ് മേഖലയിലെ നിരവധി പൗരപ്രമുഖരും സര്‍ക്കാര്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ഒക്ടോബര്‍ 21,22 തിയ്യതികളില്‍ നടന്ന ദുബൈ സ്‌കൂളില്‍ നടന്ന കൂടിക്കാഴ്ചയില്‍ 18 പേര്‍ അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു. ചടങ്ങില്‍ ആദ്യ മൂന്ന് സ്ഥാനത്തെത്തിയവരുടെ പേരുകളാണ് പ്രഖ്യാപിച്ചത്.ജോര്‍ദാനില്‍ നിന്നുള്ള റുവ ഹമു രണ്ടാം സ്ഥാനവും ബഹ്‌റൈനില്‍ നിന്നുള്ള വല അല്‍ ബകരി മൂന്നാം സ്ഥാനവും നേടി. പ്രേക്ഷകര്‍ പങ്കെടുത്ത ഇന്‍സ്റ്റന്റ് വോട്ടിംഗിലാണ് ഫറഹിനെ ഒന്നാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്.
അറബ് മേഖലയിലെ പത്ത് ലക്ഷം കുട്ടികളെ 50 ലക്ഷം പുസ്തകങ്ങള്‍ വായിക്കാന്‍ പ്രേരിപ്പിക്കുക ലക്ഷ്യമിട്ടാണ് അറബ് റീഡിംഗ് ചലഞ്ചിന് 2015ല്‍ ശൈഖ് മുഹമ്മദ് തുടക്കമിട്ടത്. വിവിധ വിഭാഗങ്ങളിലായി 1.1 കോടി ദിര്‍ഹമാണ് മൊത്തം സമ്മാനത്തുക.

 
പങ്കെടുക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള മികച്ച സ്‌കൂള്‍, യു.എ.ഇ വിദ്യാഭ്യാസ മേഖലകളില്‍ നിന്നുള്ള മികച്ച സൂപ്പര്‍വൈസര്‍, പങ്കാളി രാജ്യത്തു നിന്നുള്ള മികച്ച സൂപ്പര്‍വൈസര്‍ തുടങ്ങിയ ഇനങ്ങളിലും സമ്മാനങ്ങളുണ്ട്. കുട്ടികളുടെ പങ്കാളിത്തം കൊണ്ട് പുരസ്‌കാരം പ്രതീക്ഷക്കപ്പുറത്തെത്തിയതായി കാബിനറ്റ്, ഫ്യൂച്ചര്‍ വകുപ്പ് മന്ത്രിയും അറബ് റീഡിംഗ് ചലഞ്ച് സംഘാടക സമിതി ചെയര്‍മാനുമായ മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു.
ചലഞ്ചിന്റെ 2015-2016 എഡിഷനില്‍ 56 പങ്കാളിത്ത രാജ്യക്കാരായ 3.59 ദശലക്ഷം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 21 രാഷ്ട്രങ്ങളിലെ 30000 സ്‌കൂളുകളെ പ്രതിനിധീകരിച്ചാണ് ഇവര്‍ വായനയില്‍ മാറ്റുരച്ചത്. വിവിധ ഘട്ടങ്ങളിലായി 3.5 ദശലക്ഷം വിദ്യാര്‍ത്ഥികളെ പിന്തള്ളി മുന്‍നിരയില്‍ സ്ഥാനം പിടിച്ച 240 വിദ്യാര്‍ത്ഥികള്‍ അവസാന വട്ട മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ദിവസം ദുബൈയില്‍ എത്തിയിരുന്നു. ഇവരില്‍ നിന്നാണ് 18 പേര്‍ അന്തിമ പട്ടികയിലെത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending