Connect with us

Culture

‘കുറച്ച് കഴിഞ്ഞാല്‍ കുമ്മനം രാജശേഖരന്‍ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം’; എം.ക മുനീര്‍

Published

on

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ എം.കെ മുനീര്‍ എം.എല്‍.എ. 1921-ലെ മലബാര്‍ കലാപവുമായി ബന്ധപ്പെട്ട് കുമ്മനം നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ഫേസ്ബുക്ക് കുറിപ്പിലൂടെ മുനീര്‍ മറുപടി നല്‍കി. 1921-ലെ സംഭവത്തിന് ചിലര്‍ വര്‍ഗ്ഗീയ നിറം നല്‍കുകയാണെന്ന് മുനീര്‍ പറഞ്ഞു. 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്. കുറച്ച് കൂടി കഴിഞ്ഞാല്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്നില്ല, നെഹ്‌റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവര്‍ക്കറും, പിന്നെ നാഥുറാം ഗോഡ്‌സെയും, ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകള്‍, ഇന്ത്യാ ഗേറ്റില്‍ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകള്‍ മായ്ച്ച് ഫാഷിസ്‌റ് ഭരണത്തിന് കീഴില്‍ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ കുമ്മനം രാജശേഖരന്‍ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കുമ്മനം, ചരിത്രം വളച്ചൊടിക്കാനെങ്കിലും ഒരല്പം ചരിത്രം വായിക്കൂ!!

കുമാരനാശാന്‍ എഴുതിയ ‘ദുരവസ്ഥ ‘യ്ക്ക് കെ. എം സീതിസാഹിബ് ഒരു മറു കുറിപ്പെഴുതിയിരുന്നു. അതിന്റെ തലക്കെട്ട് ‘ഇതെന്തൊരവസ്ഥ ” എന്നായിരുന്നു. അതിനു ശേഷം സീതി സാഹിബും കുമാരനാശാനും കൂടിക്കാഴ്ച നടത്തി. അതിന്റെ ഫലമായി തനിക്ക് തെറ്റ് പറ്റിയെന്നും ഇതിന് ഒരു മറു കവിത താനെഴുതുമെന്നും ആശാന്‍ തീരുമാനിച്ചു. എന്നാല്‍ കവിത എഴുതും മുമ്പേ കുമാരനാശാന്‍ ഒരു ബോട്ടപകടത്തില്‍ മരണപ്പെട്ടു. ഈ ചരിത്ര യാഥാര്‍ത്ഥ്യം കുമ്മനം രാജശേഖരന്‍ ഇനിയും വായിച്ചിട്ടില്ലെങ്കില്‍ അതു വായിക്കാന്‍ പറ്റുന്ന ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന് എത്തിച്ചു കൊടുക്കാന്‍ തയ്യാറാണ്. ഇവിടെ കുമ്മനം എന്ന ഒരു പുതിയ ചരിത്രകാരന്‍ ജനിക്കുകയാണ്. ഫാഷിസ്‌റ് ശൈലിയില്‍ ചരിത്രത്തെ വളച്ചൊടിക്കുന്ന സംഘ പരിവാര്‍ അജണ്ട കേരളത്തില്‍ കുമ്മനം പരീക്ഷിക്കുകയാണ്. താജ് മഹല്‍ എന്നാല്‍ തേജ് മഹാലേ എന്ന ക്ഷേത്രമായിരുന്നെന്നും, കുതബ് മിനാര്‍ കുത്തബുദ്ധീന്‍ ഐബക് നിര്‍മ്മിച്ചതല്ലെന്നുമുള്ള വ്യാജ ചരിത്രങ്ങള്‍ നിര്‍മ്മിച്ചെടുക്കുകയാണ്. അങ്ങനെ നൂറായിരം ചരിത്രങ്ങളില്‍ അസത്യങ്ങള്‍ പുരട്ടി കൊണ്ടിരിക്കുകയും ചരിത്ര പുരുഷന്‍മാരുടെ പേരിലുള്ള റോഡുകളും, സ്മാരകങ്ങളും പേര് മാറ്റിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഫാഷിസ്‌റ് കാലഘട്ടത്തില്‍ കുമ്മനം യഥാര്‍ഥ ഫാഷിസ്റ്റാണെന്ന് തെളിയിച്ച് കൊണ്ട് 1921 ന് ഒരു പുതിയ ചരിത്രം എഴുതി ചേര്‍ക്കുകയാണ്.

വാഗണ്‍ ട്രാജഡിയില്‍ മുസ്ലിംകള്‍ വാഗണിനകത്ത് പിടഞ്ഞു മരിച്ചത് ഏതെങ്കിലും ഹിന്ദു സമൂഹത്തോടുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടല്ല. ആ വാഗണില്‍ അവരെ കുത്തി നിറച്ചത് ബ്രിട്ടീഷുകാരായിരുന്നു. ബ്രിട്ടീഷുകാരുമായുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണ് അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതും, വാഗണില്‍ കുത്തി നിറക്കപ്പെട്ടതും.അക്കാലത്ത് ചില സംഭവങ്ങള്‍ ഉണ്ടായതിനെക്കുറിച്ചും,മലബാര്‍ കലാപവുമായി ബന്ധപ്പെട്ട വിഷയങ്ങളെക്കുറിച്ചും അതിന്റെ അന്തര്‍ധാരകളെക്കുറിച്ചും കെ പി കേശവമേനോനും ഇ മൊയ്തു മൗലവിയും ചരിത്രകാരന്മാരായ എം ജി എസ് നാരായണനും, എം. ഗംഗാധരനുമൊക്കെ എഴുതിയിട്ടുണ്ട്.

ചിലയിടങ്ങളില്‍ ജന്മികുടിയാന്‍ പ്രശ്‌നങ്ങള്‍, ചിലയിടങ്ങളില്‍ ബ്രിട്ടീഷുകാര്‍ക്ക് ഓശാന പാടി നിന്നവരുമായുള്ള പ്രശ്‌നങ്ങള്‍ എന്നിങ്ങനെ വര്‍ഗ്ഗീയമല്ലാത്ത പ്രശ്‌നങ്ങള്‍ സംഭവിച്ചിട്ടുണ്ട് . അത് അങ്ങോട്ടും, ഇങ്ങോട്ടും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ആരും ഇതിനെ വര്‍ഗ്ഗീയ നിറം നല്‍കി വ്യാഖ്യാനിച്ചിട്ടില്ല. പക്ഷെ 1921 ഇപ്പോള്‍ കുമ്മനം മാറ്റിയെഴുതാനുള്ള ഒരുക്കത്തിലാണ്.
കുറച്ച് കൂടി കഴിഞ്ഞാല്‍ മഹാത്മാ ഗാന്ധി സ്വാതന്ത്ര്യ സമരത്തില്‍ ഉണ്ടായിരുന്നില്ല, നെഹ്‌റുവും ഉണ്ടായിരുന്നില്ല; ഉണ്ടായിരുന്നത് സവര്‍ക്കറും, പിന്നെ നാഥുറാം ഗോഡ്‌സെയും, ശ്യാമപ്രസാദ് മുഖര്‍ജിയും മാത്രമായിരുന്നുവെന്ന് കുമ്മനം എഴുതിയേക്കാം. അങ്ങനെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുഖത്ത് നിന്നയാളുകള്‍, ഇന്ത്യാ ഗേറ്റില്‍ പേരെഴുതി വെച്ചിട്ടുള്ള ഹിന്ദുവും, മുസ്ലിമും, സിഖുകാരനും, ക്രിസ്ത്യാനിയും ആയ പോരാളികളുടെ പേരുകള്‍ മായ്ച്ച് ഫാഷിസ്‌റ് ഭരണത്തിന് കീഴില്‍ പുതിയ പേരുകളും, ആളുകളും രംഗപ്രവേശം നടത്തുകയും ചെയ്യുന്ന കാലം വിദൂരമല്ല. അങ്ങനെ വരുമ്പോള്‍ കുമ്മനം രാജശേഖരന്‍ തന്നെ ഒരു സ്വാതന്ത്ര്യ സമര സേനാനിയായി മാറിയേക്കാം. എല്ലാ ആര്‍. എസ്. എസ്സുകാരനും, ബി ജെ പി ക്കാരനും സ്വാതന്ത്ര്യ സമര സേനാനികളും അല്ലാത്തവരെല്ലാം രാജ്യദ്രോഹികളുമായി മാറുന്ന പുതിയ ചരിത്രമെഴുത്ത് കല്‍ബുര്‍ഗിയെ കൊല ചെയ്ത, പന്‍സാരെയെ ഇല്ലാതെയാക്കിയ, ഗൗരി ലങ്കേഷിനെ തൂത്തെറിഞ്ഞ ഫാഷിസ്റ്റുകളില്‍ നിന്ന് ഉടനെ പ്രതീക്ഷിക്കാം.

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending