Connect with us

More

വേങ്ങരയില്‍ പരാജയം സമ്മതിച്ച് എല്‍.ഡി.എഫ്

Published

on

പി.എ അബ്ദുല്‍ ഹയ്യ്

മലപ്പുറം: വ്യാജ പ്രചരണങ്ങള്‍ അടിച്ചിറക്കി വോട്ടര്‍മാരെ തളര്‍ത്താന്‍ ശ്രമിച്ച എല്‍.ഡി.എഫിന് വേങ്ങര നല്‍കിയത് കനത്ത പ്രഹരം. മണ്ഡലം കണ്ടതില്‍ വെച്ച് ഏറ്റവും ഉയര്‍ന്ന പോളിങ് നല്‍കിയാണ് വോട്ടര്‍മാര്‍ ഇടതിന് മറുപടി നല്‍കിയത്. ആറ് പഞ്ചായത്തുകളിലുമനുഭവപ്പെട്ട ഉയര്‍ന്ന പോളിങ് ഇടതു ക്യാമ്പിനെ ആശങ്കയിലാഴ്ത്തി. ഇന്നലെ വരെ വിജയ പ്രതീക്ഷ പങ്കുവെച്ച ജില്ലയിലെ സി.പി.എം നേതാക്കള്‍ക്ക് മിണ്ടാട്ടം നിലച്ചതും ഇതു കാരണമാണെന്നാണ് വിലയിരുത്തല്‍. ഇന്നലെ വാര്‍ത്താ മാധ്യമങ്ങളെ കണ്ട സി.പി.എം ജില്ലാ സെക്രട്ടറി പരാജയം സമ്മതിച്ചതും കാത്തിരിക്കുന്ന പരാചയത്തിന്റെ ആഘാതം കുറക്കാനാണെന്നും ആരോപണമുണ്ട്.

യു.ഡി.എഫ് മുന്‍തൂക്കമുള്ള പ്രദേശങ്ങളിലെത്തി വോട്ടര്‍മാരെ മനം മടുപ്പിക്കുന്ന പ്രചാരണങ്ങളാണ് സി.പി.എം നടത്തിയത്. എല്‍.ഡി.എഫിന് വോട്ടില്ലേലും യു.ഡി.എഫിന് വോട്ടു ചെയ്യരുതെന്ന് കാമ്പയിനില്‍ ഉടനീളം ഇവര്‍ ഉയര്‍ത്തിക്കാട്ടി. ഭൂരിപക്ഷം കുറച്ച് സര്‍ക്കാറിന്റെ മുഖം രക്ഷിക്കുകയായിരുന്നു ഇതിനു പിന്നിലെ ലക്ഷ്യം. അനാവശ്യമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പ് എന്ന പറഞ്ഞാണ് ആദ്യം എല്‍.ഡി.എഫ് വോട്ടര്‍മാര്‍ക്കിടയിലേക്ക് പ്രചാരണത്തിനറങ്ങിയത്. എന്നാല്‍ ഇതിന് ശക്തമായ മറുപടിയുമായി നേതാക്കളും പ്രവര്‍ത്തകരും രംഗത്ത് വന്നതോടെ ആ വിഷയം പിന്‍വലിച്ചു.
വേങ്ങരയില്‍ വികസനമില്ലെന്ന് പറഞ്ഞും പ്രചരണം സജീവമാക്കി. എന്നാല്‍ അക്കമിട്ട് മറുപടിയുമായി വീണ്ടും യുഡി.എഫ് രംഗത്തെത്തി. റോഡും പാലവും മാത്രമല്ല വികസനമെന്നും എല്‍.ഡി.എഫ് ഉയര്‍ത്തിക്കാട്ടി. പി.കെ കുഞ്ഞാലികുട്ടി നല്‍കിയ വികസനങ്ങളുടെ കണക്കെടുത്താല്‍ വേങ്ങരയുടെ ഉള്ളകം ഒരോ വോട്ടര്‍ക്കും വ്യക്തമാകുമെന്ന് യു.ഡി.എഫ് നേതാക്കള്‍ മറുപടി നല്‍കി. വ്യാജ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന അസ്ത്രങ്ങളുമായാണ് യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രചാരണ ഗോഥയില്‍ സജീവമായത്.
08 G 10 KUNNUMPURAM copyവോട്ടര്‍മാരുടെ മനസ്സു തളര്‍ത്തും വിധം പോളിങ് സ്‌റ്റേഷനുകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കാനും പൊലീസിന്റെ ഭാഗത്ത് നിന്നും ശ്രമമണ്ടായി. സമാധാനപരമായി വോട്ടെടുപ്പ് നടന്ന ഇരുപതോളം പോളിങ് ബൂത്തുകളിലാണ് പൊലീസ് നിലയുറപ്പിച്ച് സമാധാനം തകര്‍ത്തത്. സ്ത്രീകളടക്കം നിരവധിപേര്‍ ഇതു ഭയന്ന് വോട്ടു ചെയ്യാനെത്തിയില്ല. പോളിങ് ശതമാനം കുറക്കുക എന്ന ആസൂത്രിത ശ്രമമാണ് ഇതിനു പിന്നിലെന്നാണ് സൂചന. യു.ഡി.എഫിന്റെ ശക്തി കേന്ദ്രങ്ങളായ വേങ്ങര, കണ്ണമംഗലം, ഒതുക്കുങ്ങല്‍ പഞ്ചായത്തുകളിലാണ് പൊലീസിന്റെ അകാരണ നായാട്ട് നടന്നത്. ഇതിനു പിറകെ പെരുമാറ്റ ചട്ടങ്ങള്‍ ലംഘിച്ച് നടന്ന സോളാര്‍ കേസ് വിഷയവും വേങ്ങര മാത്രം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.
08 G 11 KUNNUMPURAM+ copyപരാജയം ഘടകകക്ഷികളുടെ മേല്‍ ചാരാനും സി.പി.എം ശ്രമം നടക്കുന്നുണ്ട്. ഘടകകക്ഷികളില്‍ നിന്നും കാര്യമായ സഹകരണം ഉണ്ടായില്ലെന്ന അഭിപ്രായം ഇന്നലെ ഉയര്‍ന്നിട്ടുണ്ട്. ഭരണ പരാജയം, വിലക്കയറ്റവും ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ യു.ഡി.എഫ് നന്നായി അവതരിപ്പിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ കഴിയാതെ പോയതായും സി.പി.എം പ്രവര്‍ത്തകരും അഭിപ്രായപ്പെടുന്നു. കുറ്റിപ്പുറം ആവര്‍ത്തിക്കുമെന്ന രീതിയില്‍ ചില നേതാക്കളുടെ അഭിപ്രായത്തിനും വേങ്ങരയില്‍ വിലയില്ലെന്നും സി.പി.എം ക്യാമ്പ് തന്നെ ചൂണ്ടിക്കാട്ടി. ബി.ജെ.പി ഒരു ചലനം സൃഷ്ടിക്കാതെ പോയതും രാഷ്ട്രീയ കേരളത്തിന് വേങ്ങര നല്‍കുന്ന മുന്നറിയിപ്പാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ഫേസ്ബുക്ക് ലോഗിനുകള്‍ സുരക്ഷിതമാക്കാന്‍ പാസ്‌കീകള്‍ പ്രഖ്യാപിച്ച് മെറ്റാ

മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു

Published

on

മെറ്റാ, iOS, Android ഉപകരണങ്ങള്‍ക്കായി Facebook-ല്‍ പാസ്‌കീകള്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചു. ഉപയോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളില്‍ ഇതിനകം സജ്ജീകരിച്ചിട്ടുള്ള ഫിംഗര്‍പ്രിന്റ്, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ പിന്‍ ഉപയോഗിച്ച് സൈന്‍ ഇന്‍ ചെയ്യാനുള്ള ഒരു പുതിയ മാര്‍ഗം വാഗ്ദാനം ചെയ്യുന്നു.

‘ഫേസ്ബുക്കിനായി iOS, Android മൊബൈല്‍ ഉപകരണങ്ങളില്‍ പാസ്‌കികള്‍ ഉടന്‍ ലഭ്യമാകും, വരും മാസങ്ങളില്‍ ഞങ്ങള്‍ മെസഞ്ചറിലേക്ക് പാസ്‌കീകള്‍ പുറത്തിറക്കാന്‍ തുടങ്ങും,” മെറ്റ ഔദ്യോഗിക പ്രഖ്യാപനത്തില്‍ വെളിപ്പെടുത്തി.

ഐഡന്റിറ്റി സ്ഥിരീകരിക്കുന്നതിന് നിങ്ങളുടെ ഫോണിന്റെ വിരലടയാളം, മുഖം തിരിച്ചറിയല്‍ അല്ലെങ്കില്‍ ഉപകരണ പിന്‍ പോലുള്ള ബില്‍റ്റ്-ഇന്‍ പ്രാമാണീകരണ ടൂളുകള്‍ ഉപയോഗിക്കുന്ന പാസ്വേഡില്ലാത്ത ലോഗിന്‍ രീതിയാണ് പാസ്‌കീകള്‍ വാഗ്ദാനം ചെയ്യുന്നത്. ക്രെഡന്‍ഷ്യലുകള്‍ സെര്‍വറുകളേക്കാള്‍ പ്രാദേശികമായി ഉപകരണത്തില്‍ സംഭരിച്ചിരിക്കുന്നു, ഇത് കൂടുതല്‍ സുരക്ഷിതവും ഫിഷിംഗിനും മറ്റ് സൈബര്‍ ആക്രമണങ്ങള്‍ക്കും പ്രതിരോധമുള്ളതാക്കുന്നു.

Continue Reading

kerala

”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍

ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം

Published

on

പാലക്കാട്: വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്‍. ഇന്ത്യന്‍ ദേശീയപതാകയായ ത്രിവര്‍ണപതാകയ്ക്ക് പകരം കാവിക്കൊടിയാക്കണമെന്ന് ബിജെപി മുന്‍ ദേശീയ കൗണ്‍സില്‍ അംഗം എന്‍. ശിവരാജന്‍. ഭാരതാംബ വിവാദത്തില്‍ പുഷ്പാര്‍ച്ചനയ്ക്കുശേഷം പ്രതികരിക്കുമ്പോഴായിരുന്നു ശിവരാജന്റെ പരാമര്‍ശം.

തുടര്‍ന്ന് മന്ത്രി ശിവന്‍കുട്ടിയെ ശവന്‍കുട്ടി എന്നും ശിവരാജന്‍ ആക്ഷേപിച്ചു. ദേശീയപതാകയ്ക്ക് സമാനമായ പതാക രാഷ്ട്രീയ പാര്‍ട്ടികള്‍ ഉപയോഗിക്കുന്നത് നിരോധിക്കണമെന്നും ശിവരാജന്‍ പറഞ്ഞു. കോണ്‍ഗ്രസ് പച്ച പതാക ഉപയോഗിക്കട്ടെയെന്നും ഇന്ത്യന്‍ ചരിത്രമറിയാത്ത സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും ഇറ്റാലിയന്‍ കൊടി ഉപയോഗിക്കട്ടെയെന്നും ശിവരാജന്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത

Published

on

തിരുവനന്തപുരം: ന്യൂനമർദത്തിന്റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനഫലത്തിൽ സംസ്ഥാനത്ത് നാളെ മുതൽ മഴ കനക്കും. വിവിധ ജില്ലകളിൽ നാളെ മുതൽ മൂന്ന് ദിവസത്തേക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ജൂണ്‍ 22 മുതല്‍ 25 വരെ തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മണിക്കൂറില്‍ പരമാവധി 40-60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പില്ല.

എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വടക്കന്‍ കേരള തീരം മുതല്‍ വടക്കന്‍ കൊങ്കണ്‍ തീരം വരെ തീരദേശ ന്യൂനമര്‍ദ്ദപാത്തി രൂപപ്പെട്ടു. ഝാര്‍ഖണ്ഡിനും ഗംഗാതട പശ്ചിമ ബംഗാളിനും മുകളിലുമായി ശക്തി കൂടിയ ന്യൂനമര്‍ദം സ്ഥിതി ചെയ്യുന്നു. രാജസ്ഥാന് മുകളിലെ മറ്റൊരു ന്യൂനമര്‍ദം ചക്രവാതച്ചുഴിയായി ശക്തി കുറഞ്ഞു. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഈ പശ്ചാത്തലത്തില്‍ കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

യെല്ലോ അലേർട്ട്

22/06/2025: ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

23/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

24/06/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ജാഗ്രത നിര്‍ദേശങ്ങള്‍

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായി ഒഴിവാക്കേണ്ടതാണ്. മല്‍സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മല്‍സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക. തീരശോഷണത്തിനു സാധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക.

Continue Reading

Trending