Connect with us

Video Stories

സൂപ്പര്‍ സോക്കര്‍

Published

on

മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്‍ട്ടറുകള്‍. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്‌പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്‌സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ റൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളിലും ഗംഭീര വിജയം ആസ്വദിച്ച ഫ്രാന്‍സ് അവസാന മിനുട്ട് പെനാല്‍്ട്ടിയില്‍ 1-2ന് സ്‌പെയിനിനോട് വഴങ്ങിയും പുറത്തായി. മാലിക്കെതിരെ വീരോചിതം പൊരുതി ഇറാഖ്. പക്ഷേ ഗോള്‍ അഞ്ച് വഴങ്ങി. ഭാഗ്യത്തിന്റെ നിര്‍ലോഭ യാത്രയില്‍ നിശ്ചിതസമയത്ത് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ജപ്പാനെ പക്ഷേ ഷൂട്ടൗട്ടില്‍ ഭാഗ്യം തുണച്ചില്ല. 5-3ന് ജയിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.

മഡ്ഗാവ് നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ 11 മിനുട്ടില്‍ ഇറാന്‍ രണ്ട് ഗോളിന് ലീഡ് നേടിയപ്പോള്‍ ഏഷ്യന്‍ കരുത്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് തോന്നിയത്. നാല് ഗോളിന് ജര്‍മന്‍കാരെ മുക്കിയ ഇറാനികള്‍ അല്‍പ്പമൊന്ന് അലസരാവുകയും ചെയ്തപ്പോള്‍ ഒരു ഗോള്‍ തിരിച്ചടിച്ച് മെക്‌സിക്കോ പോരാട്ടവീര്യം പ്രകടിപ്പിച്ചു. രണ്ടാം പകുതിയിലാവട്ടെ അലമാല കണക്കെ അവര്‍ അട്ടഹസിച്ച് വന്നപ്പോള്‍ പലപ്പോഴും ഭാഗ്യമാണ് ഇറാനെ തുണച്ചത്. മല്‍സരം ഏഴ് മിനുട്ട് പിന്നിടുമ്പോള്‍ ഇറാന് അനുകൂലമായി സ്‌പോട്ട് കിക്ക്. മുഹമ്മദ് ഗദ്ദാരിയെ മെക്‌സിക്കന്‍ താരം അഡ്രിയാന്‍ വാസ്‌ക്കസ് പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ റഫറി മടിച്ചില്ല-പെനാല്‍ട്ടി..! മുഹമ്മദ് ഷരീഫിയുടെ കിക്ക് പിഴച്ചില്ല. നാല് മിനുട്ടിന് ശേഷം ഒരിക്കല്‍ കൂടി മെക്‌സിക്കന്‍ ഡിഫന്‍സ് പതറി. ലോംഗ് ബോള്‍ സ്വീകരിച്ച അല്‍ഹര്‍ സയ്യദ് രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് പായിച്ച ബുളറ്റിന് മുന്നില്‍ ഗോള്‍ക്കീപ്പര്‍ സെസാര്‍ ലോപസ് നിസ്സഹായനായി. മെക്‌സിക്കോക്കാര്‍ തല താഴ്ത്തി നിന്ന കാഴ്ച്ചയില്‍ കാണികളും ഏകപക്ഷീയതയാണ് പ്രതീക്ഷിച്ചത്. പക്ഷേ മുപ്പതാം മിനുട്ട് മുതല്‍ കണ്ടത് മെക്‌സിക്കന്‍ പ്രത്യാക്രമണങ്ങള്‍. പ്രതിരോധത്തിലേക്ക് വലിഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മുപ്പത്തിയേഴാം മിനുട്ടില്‍ റോബര്‍ട്ടോ ഡി ലാ റോസ പെനാല്‍ട്ടി ബോക്‌സിനരികില്‍ നിന്നും പായിച്ച വെടിയുണ്ട വലയില്‍ കയറുകയും ചെയ്തു. രണ്ടാം പകുതിയില്‍ പലവട്ടമവര്‍ ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ അലി ഗുലാം സയ്യദിനെ പരീക്ഷിച്ചു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് മെക്‌സിക്കന്‍ ആക്രമണത്തിന്റെ മുനയൊടിക്കാനാണ് ഇറാന്‍ രണ്ടാം പകുതിയില്‍ കാര്യമായി ശ്രമിച്ചത്.
ഗോഹട്ടിയില്‍ യൂറോപ്യന്‍ ശക്തര്‍ തമ്മിലുള്ള ബലാബലത്തില്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെ ജയിച്ചു കയറി. മല്‍സരാവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്തി ആബേല്‍ റൂയിസാണ് സ്‌പെയിനിന് സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ചത്. പ്രതീക്ഷിക്കപ്പെട്ടത് പോലെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഫ്രാന്‍സാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം കളിച്ച മല്‍സരങ്ങളില്ലെല്ലാം ആധികാരിക വിജയം സ്വന്തമാക്കിയ ഫ്രഞ്ചുകാര്‍ മുപ്പത്തിനാലാം മിനുട്ടില്‍ ലെന്നി പിന്ററിലൂടെ മുന്നിലെത്തി. ഇടത് പാര്‍ശ്വത്തില്‍ നിന്നും അമൈന്‍ ഗൗരി നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഒന്നാം പകുതിക്ക് തൊട്ട് മുമ്പ് ബാര്‍സിലോണ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ കുതിപ്പില്‍ സമനില ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ സ്പാനിഷ് പടയാണ് കരുത്ത് കാട്ടിയത്. ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ യഹിയ ഫോഫാന പലപ്പോഴും ടീമിന്റെ രക്ഷകനായി. മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോവുമെന്ന ഘട്ടത്തില്‍ സ്പാനിഷ് സബ്സ്റ്റിറ്റിയൂട്ട് താരം ജോസ് ലാറയെ ഫ്രഞ്ചുകാര്‍ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തി. റഫറി അനുവദിച്ച സ്‌പോട്ട് കിക്ക്് കടുത്ത സമ്മര്‍ദ്ദത്തിലും റൂയിസ് പാഴാക്കിയില്ല.
ഫ്രഞ്ച് താരങ്ങളുടെ കണ്ണീര്‍ക്കടലില്‍ ലോംഗ് വിസിലും പിന്നാലെയെത്തി.ല കൊച്ചിയില്‍ ഞായറാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാനും സ്‌പെയിനും കളിക്കും.
മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആഫ്രിക്കന്‍ പ്രബലരായ മാലി ഇറാഖിനെതിരെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഡ്രീമെയാണ് ഇറാഖ് വലയില്‍ ആദ്യം പന്തെത്തിച്ചത്. നിദായെ ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കോനാറ്റെ, കമാറെ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോളുകള്‍. അതിനിടെ അന്തിമഘട്ടത്തില്‍ ഇറാഖ് ഒരു ഗോള്‍ മടക്കിയെങഅകിലും നിദായെ അധികസമയത്ത് തന്‍രെ രണ്ടാം ഗോളഅ# ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് കളം നിറഞ്ഞു കളിച്ചു ജപ്പാനെതിരെ. അവസരങ്ങളുടെ വേലിയേറ്റത്തിലും ഒരു തവണ പോലും പന്ത് ജപ്പാന്‍ വലയിലെത്തിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞില്ല. പ്രത്യാക്രമണത്തില്‍ ജപ്പാനും പിറകോട്ട് പോയില്ല. പക്ഷേ അവരുടെ ഷോട്ടുകളും ദുര്‍ബലമായിരുന്നു. അവസാനം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഷൂട്ടൗട്ട്. ജപ്പാന് പറ്റിയ ഏക പിഴവ് ഇംഗ്ലണ്ട് മനോഹരമായി ഉപയോഗപ്പെടുത്തി

kerala

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Published

on

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തെക്കന്‍ ജാര്‍ഖണ്ഡിന് മുകളിലായി ചക്രവാത ചുഴിയുടെ സ്വാധീന ഫലമായി വടക്കന്‍ കേരളത്തിലെ നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വായനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഈ ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്. ശനിയാഴ്ച വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശനിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്.

Continue Reading

News

മമദാനിയുടെ യുഎസ് പൗരത്വം എടുത്തുകളയാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

Published

on

ന്യൂയോര്‍ക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്റാന്‍ മമദാനിയുടെ യുഎസ് പൗരത്വം നീക്കം ചെയ്യാനുള്ള സാധ്യത തേടി ട്രംപ് ഭരണകൂടം.

ഫെഡറല്‍ ഇമിഗ്രേഷന്‍ അധികാരികളെ വെല്ലുവിളിച്ചാല്‍ ന്യൂയോര്‍ക്ക് സിറ്റി മേയര്‍ സ്ഥാനാര്‍ത്ഥി സൊഹ്‌റാന്‍ മമദാനിയെ അറസ്റ്റ് ചെയ്യുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തി.

നഗരത്തിലെ രേഖകളില്ലാത്ത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ ഐസിഇ (ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ്) അനുവദിക്കാന്‍ മമദാനി വിസമ്മതിക്കുന്നത് നിയമപരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ”ശരി, അപ്പോള്‍ നമുക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടിവരും,” മമദാനിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ട്രംപ് പറഞ്ഞു. ‘നമുക്ക് ഈ രാജ്യത്ത് ഒരു കമ്മ്യൂണിസ്റ്റുകാരനെ ആവശ്യമില്ല, പക്ഷേ ഞങ്ങള്‍ക്ക് ഒരാളുണ്ടെങ്കില്‍, രാഷ്ട്രത്തിനുവേണ്ടി ഞാന്‍ അവനെ വളരെ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കും.’

മമദാനിയുടെ പൗരത്വത്തെക്കുറിച്ച് അന്വേഷണം നടത്താനുള്ള സാധ്യതയും ട്രംപ് ഭരണകൂടം സൂചിപ്പിച്ചിട്ടുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗം ആന്‍ഡി ഓഗ്ലെസിനോട് പ്രതികരിച്ചു, മമദാനിയുടെ പൗരത്വം റദ്ദാക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ സ്വാഭാവികവല്‍ക്കരണ പ്രക്രിയയില്‍ ‘ഭീകര’ സഹതാപം മറച്ചുവെച്ചെന്ന് ആരോപിച്ചു.

Continue Reading

Video Stories

കഠിനം, തീവ്രം, അസഹ്യം..ഞാൻ വളരെ പരിഭ്രാന്തിയിലാണ്”, ഭീകര ലുക്കില്‍ രശ്‌മിക മന്ദാന; ‘മൈസ’ ഫസ്റ്റ് ലുക്ക് ട്രെൻഡിങ്

ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

Published

on

വെള്ളിത്തിരയിൽ എത്തി വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സൗത്ത് ഇന്ത്യൻ സിനിമയിൽ ഒരു പ്രമുഖ സ്ഥാനം നേടിയെടുത്ത നടിയാണ് രശ്മിക മന്ദാന. നാഷണൽ ക്രഷ് എന്ന് ആരാധകർ വിളിക്കുന്ന രശ്മിക തന്റെ കരിയറിൽ ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായൊരു വേഷത്തിലെത്തുന്നു. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്. ‘മൈസ’ എന്നാണ് ചിത്രത്തിന്റെ പേര്.

ദുൽഖർ സൽമാനാണ് മൈസയുടെ മലയാളം പോസ്റ്റർ റിലീസ് ചെയ്തതത്. വളരെ ബോൾഡ് ആയിട്ടുള്ള വേഷത്തിലാണ് പടത്തിൽ രശ്മിക എത്തുന്നതെന്നാണ് പോസ്റ്റർ സൂചിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് ഇതിനകം ഏറെ ട്രെൻഡിങ് ആയി കഴിഞ്ഞു. മലയാളത്തിന് പുറമെ ഹിന്ദി, തെലുഗു, കന്നഡ, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രവീന്ദ്ര പുല്ലെ സംവിധാനം ചെയ്യുന്ന ചിത്രം അജയ്, അനിൽ സയ്യാപുരെഡ്ഡി എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. സഹനിർമ്മാണം – സായി ഗോപ, ബാനർ- ആൺഫോർമുല ഫിലിംസ്, പി ആർ ഒ- വൈശാഖ് വടക്കേവീട് & ജിനു അനിൽകുമാർ

കഴിഞ്ഞ ദിവസമായിരുന്നു രശ്മിക മന്ദാനയുടെ പുതിയ സിനിമ വരുന്നുവെന്ന വിവരം പുറത്തുവന്നത്. “ഹണ്ടഡ്, വൂണ്ടഡ്, അൺബ്രോക്കൺ” എന്ന ടാഗ്‌ലൈനോട് കൂടിയായിരുന്നു പ്രഖ്യാപനം. അൺഫോർമുല ഫിലിംസിന്റെ ബാനറിലാണ് പുതിയ ചിത്രം നിര്‍മ്മിക്കുന്നത്. ‘പുഷ്പ 2: ദി റൂൾ’, ‘ഛാവ’, ‘സികന്ദർ’, ‘കുബേര’ തുടങ്ങിയ സിനിമകളുടെ വിജയത്തിനു ശേഷം എത്തുന്ന രശ്മികയുടെ ചിത്രമാണ് മൈസ. നൂറ് കോടിയിലധികം കളക്ഷൻ നേടി ധനുഷ് നായകനായി എത്തിയ കുബേരയാണ് രശ്‌മികയുടെ ഇപ്പോൾ പ്രദർശനത്തിലുള്ള ചിത്രം.

ഇതുവരെ താൻ കണ്ടിട്ടില്ലാത്ത ഒരു കഥാപാത്രത്തെയാണ് ഈ കഥാപാത്രം പ്രതിനിധീകരിക്കുന്നതെന്ന് നടി പങ്കുവെച്ചു. ‘ഞാൻ എപ്പോഴും നിങ്ങൾക്ക് പുതിയ എന്തെങ്കിലും, വ്യത്യസ്തമായ എന്തെങ്കിലും ആവേശകരമായ എന്തെങ്കിലും നൽകാൻ ശ്രമിക്കാറുണ്ട്. ഇതും അത്തരത്തിലൊന്നാണ്. ഞാൻ ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത ഒരു കഥാപാത്രം. ഞാൻ ഒരിക്കലും കടന്നുചെന്നിട്ടില്ലാത്ത ഒരു ലോകത്തിലേക്ക്. ഇതുവരെ ഞാൻ കണ്ടിട്ടില്ലാത്ത എന്റെ ഒരു പതിപ്പ്. ഇത് കഠിനമാണ്. അത് തീവ്രവും അത്യധികം പരുക്കനുമാണ്. ഞാൻ വളരെ പരിഭ്രാന്തനും അതിയായ ആവേശഭരിതയുമാണ്. നമ്മൾ എന്താണ് സൃഷ്ടിക്കാൻ പോകുന്നതെന്ന് കാണാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്.. ഇത് ഒരു തുടക്കം മാത്രമാണ്..’ എന്നാണ് രശ്‌മിക കുറിച്ചത്.

Continue Reading

Trending