Connect with us

Video Stories

സൂപ്പര്‍ സോക്കര്‍

Published

on

മഡ്ഗാവ്: ആവേശം വാനോളമുയര്‍ത്തിയ നാല് പ്രി ക്വാര്‍ട്ടറുകള്‍. ഒന്നിനൊന്ന് മെച്ചപ്പെട്ട പോരാട്ടങ്ങള്‍ കാല്‍പ്പന്ത് ലോകത്തിന് വിസ്മയമായപ്പോള്‍ ക്വാര്‍ട്ടറിന്റെ ആനുകൂല്യം ലഭിച്ചത് ഇറാനും സ്‌പെയിനിനും ഇംഗ്ലണ്ടിനും മാലിക്കും. കോണ്‍കാകാഫുകാരായ മെക്‌സിക്കോ ഇറാനെ വിറപ്പിച്ച് 1-2ന് കീഴടങ്ങിയും ആദ്യ റൗണ്ടിലെ മുഴുവന്‍ മല്‍സരങ്ങളിലും ഗംഭീര വിജയം ആസ്വദിച്ച ഫ്രാന്‍സ് അവസാന മിനുട്ട് പെനാല്‍്ട്ടിയില്‍ 1-2ന് സ്‌പെയിനിനോട് വഴങ്ങിയും പുറത്തായി. മാലിക്കെതിരെ വീരോചിതം പൊരുതി ഇറാഖ്. പക്ഷേ ഗോള്‍ അഞ്ച് വഴങ്ങി. ഭാഗ്യത്തിന്റെ നിര്‍ലോഭ യാത്രയില്‍ നിശ്ചിതസമയത്ത് ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടിയ ജപ്പാനെ പക്ഷേ ഷൂട്ടൗട്ടില്‍ ഭാഗ്യം തുണച്ചില്ല. 5-3ന് ജയിച്ച ഇംഗ്ലണ്ട് ക്വാര്‍ട്ടറിലെത്തി.

മഡ്ഗാവ് നെഹ്‌റു സ്റ്റേഡിയത്തില്‍ ആദ്യ 11 മിനുട്ടില്‍ ഇറാന്‍ രണ്ട് ഗോളിന് ലീഡ് നേടിയപ്പോള്‍ ഏഷ്യന്‍ കരുത്തര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്നാണ് തോന്നിയത്. നാല് ഗോളിന് ജര്‍മന്‍കാരെ മുക്കിയ ഇറാനികള്‍ അല്‍പ്പമൊന്ന് അലസരാവുകയും ചെയ്തപ്പോള്‍ ഒരു ഗോള്‍ തിരിച്ചടിച്ച് മെക്‌സിക്കോ പോരാട്ടവീര്യം പ്രകടിപ്പിച്ചു. രണ്ടാം പകുതിയിലാവട്ടെ അലമാല കണക്കെ അവര്‍ അട്ടഹസിച്ച് വന്നപ്പോള്‍ പലപ്പോഴും ഭാഗ്യമാണ് ഇറാനെ തുണച്ചത്. മല്‍സരം ഏഴ് മിനുട്ട് പിന്നിടുമ്പോള്‍ ഇറാന് അനുകൂലമായി സ്‌പോട്ട് കിക്ക്. മുഹമ്മദ് ഗദ്ദാരിയെ മെക്‌സിക്കന്‍ താരം അഡ്രിയാന്‍ വാസ്‌ക്കസ് പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ റഫറി മടിച്ചില്ല-പെനാല്‍ട്ടി..! മുഹമ്മദ് ഷരീഫിയുടെ കിക്ക് പിഴച്ചില്ല. നാല് മിനുട്ടിന് ശേഷം ഒരിക്കല്‍ കൂടി മെക്‌സിക്കന്‍ ഡിഫന്‍സ് പതറി. ലോംഗ് ബോള്‍ സ്വീകരിച്ച അല്‍ഹര്‍ സയ്യദ് രണ്ട് ഡിഫന്‍ഡര്‍മാരെ മറികടന്ന് പായിച്ച ബുളറ്റിന് മുന്നില്‍ ഗോള്‍ക്കീപ്പര്‍ സെസാര്‍ ലോപസ് നിസ്സഹായനായി. മെക്‌സിക്കോക്കാര്‍ തല താഴ്ത്തി നിന്ന കാഴ്ച്ചയില്‍ കാണികളും ഏകപക്ഷീയതയാണ് പ്രതീക്ഷിച്ചത്. പക്ഷേ മുപ്പതാം മിനുട്ട് മുതല്‍ കണ്ടത് മെക്‌സിക്കന്‍ പ്രത്യാക്രമണങ്ങള്‍. പ്രതിരോധത്തിലേക്ക് വലിഞ്ഞിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മുപ്പത്തിയേഴാം മിനുട്ടില്‍ റോബര്‍ട്ടോ ഡി ലാ റോസ പെനാല്‍ട്ടി ബോക്‌സിനരികില്‍ നിന്നും പായിച്ച വെടിയുണ്ട വലയില്‍ കയറുകയും ചെയ്തു. രണ്ടാം പകുതിയില്‍ പലവട്ടമവര്‍ ഇറാനിയന്‍ ഗോള്‍ക്കീപ്പര്‍ അലി ഗുലാം സയ്യദിനെ പരീക്ഷിച്ചു. പന്ത് കൂടുതല്‍ സമയം കൈവശം വെച്ച് മെക്‌സിക്കന്‍ ആക്രമണത്തിന്റെ മുനയൊടിക്കാനാണ് ഇറാന്‍ രണ്ടാം പകുതിയില്‍ കാര്യമായി ശ്രമിച്ചത്.
ഗോഹട്ടിയില്‍ യൂറോപ്യന്‍ ശക്തര്‍ തമ്മിലുള്ള ബലാബലത്തില്‍ ചാമ്പ്യന്മാരായ സ്‌പെയിന്‍ തന്നെ ജയിച്ചു കയറി. മല്‍സരാവസാനത്തില്‍ ലഭിച്ച പെനാല്‍ട്ടി കിക്ക് ഉപയോഗപ്പെടുത്തി ആബേല്‍ റൂയിസാണ് സ്‌പെയിനിന് സ്വപ്‌നതുല്യമായ വിജയം സമ്മാനിച്ചത്. പ്രതീക്ഷിക്കപ്പെട്ടത് പോലെ തുല്യ ശക്തികളുടെ പോരാട്ടമായിരുന്നു ഇന്ദിരാഗാന്ധി അത്‌ലറ്റിക് സ്‌റ്റേഡിയത്തില്‍. പ്രതീക്ഷിക്കപ്പെട്ടത് പോലെ ഫ്രാന്‍സാണ് ആക്രമണത്തില്‍ മുന്നിട്ട് നിന്നത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം കളിച്ച മല്‍സരങ്ങളില്ലെല്ലാം ആധികാരിക വിജയം സ്വന്തമാക്കിയ ഫ്രഞ്ചുകാര്‍ മുപ്പത്തിനാലാം മിനുട്ടില്‍ ലെന്നി പിന്ററിലൂടെ മുന്നിലെത്തി. ഇടത് പാര്‍ശ്വത്തില്‍ നിന്നും അമൈന്‍ ഗൗരി നല്‍കിയ ക്രോസില്‍ നിന്നായിരുന്നു ഗോള്‍. ഒന്നാം പകുതിക്ക് തൊട്ട് മുമ്പ് ബാര്‍സിലോണ ഡിഫന്‍ഡര്‍ മിറാന്‍ഡയുടെ കുതിപ്പില്‍ സമനില ഗോള്‍ പിറന്നു. രണ്ടാം പകുതിയില്‍ സ്പാനിഷ് പടയാണ് കരുത്ത് കാട്ടിയത്. ഫ്രഞ്ച് ഗോള്‍ക്കീപ്പര്‍ യഹിയ ഫോഫാന പലപ്പോഴും ടീമിന്റെ രക്ഷകനായി. മല്‍സരം പെനാല്‍ട്ടി ഷൂട്ടൗട്ടിലേക്ക് പോവുമെന്ന ഘട്ടത്തില്‍ സ്പാനിഷ് സബ്സ്റ്റിറ്റിയൂട്ട് താരം ജോസ് ലാറയെ ഫ്രഞ്ചുകാര്‍ പെനാല്‍ട്ടി ബോക്‌സില്‍ വീഴ്ത്തി. റഫറി അനുവദിച്ച സ്‌പോട്ട് കിക്ക്് കടുത്ത സമ്മര്‍ദ്ദത്തിലും റൂയിസ് പാഴാക്കിയില്ല.
ഫ്രഞ്ച് താരങ്ങളുടെ കണ്ണീര്‍ക്കടലില്‍ ലോംഗ് വിസിലും പിന്നാലെയെത്തി.ല കൊച്ചിയില്‍ ഞായറാഴ്ച്ച നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാനും സ്‌പെയിനും കളിക്കും.
മഡ്ഗാവിലെ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന പോരാട്ടത്തില്‍ ആഫ്രിക്കന്‍ പ്രബലരായ മാലി ഇറാഖിനെതിരെ തുടക്കത്തില്‍ തന്നെ ലീഡ് നേടി. ഇരുപത്തിയഞ്ചാം മിനുട്ടില്‍ ഡ്രീമെയാണ് ഇറാഖ് വലയില്‍ ആദ്യം പന്തെത്തിച്ചത്. നിദായെ ആദ്യ പകുതിയില്‍ ലീഡ് ഉയര്‍ത്തി. രണ്ടാം പകുതിയില്‍ കോനാറ്റെ, കമാറെ എന്നിവരുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോളുകള്‍. അതിനിടെ അന്തിമഘട്ടത്തില്‍ ഇറാഖ് ഒരു ഗോള്‍ മടക്കിയെങഅകിലും നിദായെ അധികസമയത്ത് തന്‍രെ രണ്ടാം ഗോളഅ# ഗോള്‍പ്പട്ടിക പൂര്‍ത്തിയാക്കി.
കൊല്‍ക്കത്തയില്‍ ഇംഗ്ലണ്ട് കളം നിറഞ്ഞു കളിച്ചു ജപ്പാനെതിരെ. അവസരങ്ങളുടെ വേലിയേറ്റത്തിലും ഒരു തവണ പോലും പന്ത് ജപ്പാന്‍ വലയിലെത്തിക്കാന്‍ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞില്ല. പ്രത്യാക്രമണത്തില്‍ ജപ്പാനും പിറകോട്ട് പോയില്ല. പക്ഷേ അവരുടെ ഷോട്ടുകളും ദുര്‍ബലമായിരുന്നു. അവസാനം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഷൂട്ടൗട്ട്. ജപ്പാന് പറ്റിയ ഏക പിഴവ് ഇംഗ്ലണ്ട് മനോഹരമായി ഉപയോഗപ്പെടുത്തി

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending