Connect with us

Video Stories

കൊച്ചിയില്‍ അവസാന ബ്രസീല്‍പൂരം

Published

on

14 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ അവസാനമായി മുത്തമിട്ടത്, കിരീടം വീണ്ടുമുയര്‍ത്താന്‍ കാനറി കൗമാരങ്ങള്‍ക്ക് ഇതിലും വലിയ അവസരം ഇനി കിട്ടാനില്ല. കപ്പിലേക്ക് ഒരു ചുവട് കൂടി അടുക്കാന്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ലക്ഷ്യമിട്ട് ബ്രസീല്‍ ഇന്നിറങ്ങും. ഹോണ്ടുറാസാണ് എതിരാളികള്‍. കൊച്ചിക്കാര്‍ക്ക് മുന്നില്‍ ബ്രസീലുകാരുടെ അന്തിമപൂരം. കലൂര്‍ സ്റ്റേഡിയത്തില്‍ രാത്രി എട്ടിന് കിക്കോഫ്. മികച്ച ഫോമിലാണ് ബ്രസീല്‍. സൂപ്പര്‍ താരം വിനീഷ്യസ് ജൂനിയറിന്റെ അഭാവത്തില്‍ ഇന്ത്യയിലേക്കെത്തിയ ടീമിന് ഇതുവരെ ആ നഷ്ടമറിഞ്ഞിട്ടില്ല. വിനീഷ്യസിന് പകരം ഒരുപാട് വിനീഷ്യസുമാര്‍ ടീമിലുണ്ടാവുമെന്ന് ലോകകപ്പിന് മുമ്പ് കോച്ച് കാര്‍ലോസ് അമദ്യു പറഞ്ഞ വാക്കുകള്‍ താരങ്ങള്‍ പ്രാവര്‍ത്തികമാക്കിയിരിക്കുന്നു. ആദ്യ ഘട്ടത്തിലെ മൂന്ന് മത്സരങ്ങളും മികവോടെ ജയിച്ചു കയറി. ആദ്യ പ്രഹരമേറ്റത് സ്പാനിഷ് പടക്കായിരുന്നു (2-1). പിന്നീട് നൈജറും (2-0), ഉത്തര കൊറിയയും (2-0) ബ്രസീലിന്റെ കരുത്തറിഞ്ഞു. മൂന്നാം സ്ഥാനക്കാരിലെ മികവുമായെത്തുന്ന ഹോണ്ടുറാസിനെ തോല്‍പ്പിക്കാന്‍ ബ്രസീലിന് നിലവിലെ പ്രകടനം തന്നെ ധാരാളം. ക്വാര്‍ട്ടറിലെത്തിയാല്‍ ബ്രസീലിനെ കാത്തിരിക്കുന്നത് ചിരവൈരികളായ ജര്‍മ്മനി.
കളം നിറഞ്ഞ് കളിക്കുകയാണ് ലിങ്കണും പൗളീന്യോയും . ലിങ്കണ്‍ മൂന്നു ഗോളുകള്‍ നേടി, പൗളീന്യോ രണ്ടും. ബ്രന്നറും ഇവര്‍ക്കൊപ്പം മികവു കാട്ടുന്നു. മൂവരും അവസരങ്ങള്‍ പാഴാക്കുന്നില്ല. മധ്യനിരയില്‍ അലന്‍ ഡിസോസയും മാര്‍കോസ് അന്റോണിയോയും സുന്ദരമായി കളി മെനയുന്നു. ബ്രസീലിന്റെ കളിയെ കൂടുതല്‍ മനോഹരമാക്കുന്നതും അലന്‍-പൗളീന്യോ സഖ്യം തന്നെ. ഒരു ഗോള്‍ മാത്രമാണ് ടീം ഇതുവരെ വഴങ്ങിയത്. നായകന്‍ വിറ്റാവോയുടെ നേതൃത്തില്‍ കെട്ടുറപ്പുള്ളതാണ് പ്രതിരോധം. എതിരാളികളുടെ 13 ഗോള്‍ ശ്രമങ്ങളെ തട്ടിയകറ്റിയ ഗോളി ഗബ്രിയേല്‍ ബ്രസോവയുടെ പ്രകടനവും ശ്രദ്ധേയം. പന്തിന്‍ മേല്‍ പൂര്‍ണ നിയന്ത്രണം നേടി കളിക്കാനാണ് താരങ്ങള്‍ അമദ്യുവിന്റെ നിര്‍ദ്ദേശം. കളിവേഗതയുണ്ടെങ്കിലും കൂടുതല്‍ ഗോളടിക്കാന്‍ കഴിയാത്തതിന്റെ പോരായ്മ തീര്‍ക്കാനുള്ള അവസരമായും ഇന്നത്തെ മത്സരത്തെ ബ്രസീല്‍ കണ്ടേക്കാം. കഴിഞ്ഞ മൂന്നു ലോകകപ്പുകളിലും ബ്രസീല്‍ പ്രീക്വാര്‍ട്ടര്‍ കടമ്പ കടന്നിരുന്നു. 2003ലാണ് കാനറികള്‍ അവസാനമായി ലോകകപ്പ് ജയിച്ചത്. ദുര്‍ബലരാണെങ്കിലും അങ്ങനെ തള്ളികളയാനാവില്ല ഹോണ്ടുറാസിനെ. 2007 ലോകകപ്പില്‍ അരങ്ങേറിയ ഹോണ്ടുറാസിന്റെ തുടര്‍ച്ചയായ മൂന്നാം ലോകകപ്പാണിത്. 2013 യു.എ.ഇ ലോകകപ്പില്‍ ടീം ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിരുന്നു. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ ഒരേ ഗ്രൂപ്പിലായിരുന്നു ബ്രസീലും ഹോണ്ടുറാസും. ബ്രസീല്‍ മൂന്നു ഗോളുകള്‍ക്ക് ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ഏഴു ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ചെങ്കിലും ഗോള്‍ തിരിച്ചു വാങ്ങുന്നതിലും ഒട്ടു പിശുക്കരല്ല.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending