Connect with us

Video Stories

അപരാജിതരായി മഞ്ഞപ്പട

Published

on

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ദുര്‍ബലരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബ്രന്നറിന്റെ ബൂട്ടില്‍ നിന്ന്് ഇരട്ട ഗോളുകള്‍ പിറന്നു (11*, 57*). 44ാം മിനുറ്റില്‍ അന്റോണിയോയും വല കുലുക്കി. തുടര്‍ച്ചയായ നാലാം തവണയാണ് ബ്രസീല്‍ കൗമാരകപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനിയുമായാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോര്. ഇതേ ദിവസം കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാന്‍ സ്‌പെയിനിനെ നേരിടും. മത്സരത്തിനായി ഇരുടീമുകളും ഇന്നലെ കൊച്ചിയിലെത്തി. പ്രതീക്ഷക്കൊത്ത കളിയല്ല ഇന്നലെ ബ്രസീലില്‍ നിന്നുണ്ടായത്. ഹോണ്ടുറാസിന്റെ ദൗര്‍ബല്യത്തെ കാര്യമായി ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഹോണ്ടുറാസ് പ്രതിരോധം ചിതറി നിന്നു. അവസരങ്ങള്‍ നിരന്തരം കാനറികളെ തേടിയെത്തി. അലക്ഷ്യമായ ഷോട്ടുകളായിരുന്നു ഏറെയും.
ഹോണ്ടുറാസാണ് ഗോളിനായി ആദ്യം ശ്രമം നടത്തിയത്. പതിയെ ബ്രസീല്‍ പന്തിന്‍ മേല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അഞ്ചാം മിനുറ്റില്‍ ലിങ്കണ്‍ വെടിക്കെട്ടിന് തിരി കൊളുത്തി. ഹോണ്ടുറാസ് ഗോളി അലക്‌സ് റിവേര ആ ശ്രമം വിഫലമാക്കി. 11ാം മിനുറ്റില്‍ വലതു വിങ് കേന്ദ്രീകരിച്ചുള്ള കളിക്ക് ഫലം കിട്ടി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ അന്റോണിയോ കോര്‍ണറില്‍ പന്ത്് വരുതിയിലാക്കി അലന് നല്‍കി. രണ്ടടി മുന്നില്‍ കയറിയ അലന്‍ ഹോണ്ടുറാസ് പ്രതിരോധത്തിലെ വിടവ് മനസിലാക്കി. പിന്നില്‍ നില്‍ക്കുകയായിരുന്ന വെസ്ലിക്ക് പന്ത് തട്ടിയശേഷം ബോക്്‌സിനകത്തേക്ക്. വെസ്ലി കൃത്യമായി അലന് പന്ത് തിരിച്ചു നല്‍കി. ഇടതുഭാഗത്ത് ഒഴിഞ്ഞുനിന്ന ബ്രെന്നര്‍ക്ക് കുറിയൊരു ക്രോസ്. ബ്രെന്നറുടെ പ്രഹരം തടുക്കാന്‍ ഗോളിക്കായില്ല. പന്ത് വലയില്‍, (1-0). തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു പിന്നീട്, പ്രതിരോധത്തില്‍ മാത്രം കാര്യമില്ലെന്ന് ഹോണ്ടുറാസിന് ബോധ്യമായി. എവേഴ്‌സണ്‍ ലോപസും ലൂയിസ് പാല്‍മയും ഗെര്‍സണ്‍ ചാവേസും ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയെ പരീക്ഷിച്ചു.
44ാം മിനുറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. ഇത്തവണ ഗോള്‍ നീക്കമുണ്ടായത് ഇടതുവിങില്‍ അലന്റെയും-പൗളീന്യോയുടെയും ബൂട്ടുകളില്‍ നിന്ന്. പന്ത് ബോക്‌സിന്റെ അകത്ത് നിന്ന് തന്നെ പൗളീന്യോ കൃത്യമായി മാര്‍ക്കോസ് അന്റോണിയോക്ക് മറിച്ചു നല്‍കി. ഓഫ്‌സൈഡാണെന്ന് കരുതി ഹോണ്ടുറാസ് പ്രതിരോധം അന്റോണിയോയെ മാര്‍ക്ക് ചെയ്തിരുന്നില്ല. ഷോട്ട്് തടുക്കാന്‍ ഗോളി മുന്നില്‍ കയറി. ലക്ഷ്യത്തിലേക്ക് നീങ്ങിയ പന്തിനെ തടുക്കാന്‍ പ്രതിരോധ താരവും വലക്ക് മുന്നില്‍ ഓടിക്കയറി. അതിനു മുമ്പേ പന്ത് വലയില്‍ വിശ്രമിച്ചു, (2-0).
രണ്ടാം പകുതിയില്‍ ആക്രമണം നിര്‍ത്തി ബ്രസീലിന്റെ ഗോള്‍വേട്ട തടയാന്‍ രണ്ടാം പകുതിയില്‍ ഹോണ്ടുറാസ് ആവത് ശ്രമിച്ചു. അവരുടെ ദൗര്‍ബല്യങ്ങള്‍ ബ്രസീലിന്റെ കളിയൊഴുക്കിനെ തടയാതെ നിര്‍ത്തി. 56ാം മിനുറ്റില്‍ വെസ്ലിയുടെ ശ്രമം പ്രതിരോധിച്ച് ഗോളി തട്ടിയകറ്റിയ പന്ത് കിട്ടിയത് വലക്ക് മുന്നില്‍ നിന്ന് ബ്രന്നറിന്. ഞൊടിയിടയില്‍ പന്ത് വലയിലുമെത്തി, (3-0). ടൂര്‍ണമെന്റില്‍ ബ്രന്നറിന്റെ മൂന്നാം ഗോള്‍. ഹോണ്ടുറാസ് നിരയില്‍ ഗോളടിക്കാന്‍ മിടുക്കരായ കാര്‍ലോസ് മെജിയക്കും പാട്രിക് പലാഷ്യോസിനും പന്ത് കിട്ടിയതേയില്ല, രണ്ടാം പകുതിയില്‍ കിട്ടിയൊരു അവസരം മെജിയ മനോഹരമായി ഉപയോഗപ്പെടുത്തി. ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത സുന്ദരമായ ലോങ്‌ഷോട്ട്് പക്ഷേ പോസ്റ്റിന്റെ ഇടതുവശം തട്ടിയകന്നു. അലന്‍ ഡിസോസ-വിക്ടര്‍ ബോബ്‌സണ്‍-മാര്‍കസ് അന്റോണിയോ എന്നിവരായിരുന്നു ബ്രസീല്‍ കോച്ച് കാര്‍ലോസ് അമദ്യുവിന്റെ തന്ത്രങ്ങള്‍ നടപ്പാക്കിയത്. ബ്രസീലിന്റെ ഒഴുക്കുള്ളതും അച്ചടക്കം നിറഞ്ഞതുമായ കളിക്ക് മൂന്ന് പേരും നിര്‍ണായക പങ്കു വഹിച്ചു.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending