Connect with us

Video Stories

വിവരാവകാശത്തോട് മുഖം തിരിക്കുന്ന സര്‍ക്കാര്‍

Published

on

പൗരാവകാശങ്ങളുടെ വിഷയത്തില്‍ പ്രത്യേകതാല്‍പര്യം കാട്ടുന്നവരെന്നാണ് ഇടതുപക്ഷക്കാരുടെയും വിശിഷ്യാ കമ്യൂണിസ്റ്റുകളുടെയും അവകാശവാദം. എന്നാല്‍ ഏട്ടിലെ വാചകക്കസര്‍ത്തുകള്‍ക്കപ്പുറം പ്രായോഗികതലത്തില്‍ ഇതിന്റെ നൂറ്റെണ്‍പത് ഡിഗ്രി ചെരിഞ്ഞ നടപടികളുമാണ് അവരുടെ ഭരണത്തിന്‍കീഴില്‍ ജനങ്ങള്‍ക്ക് അനുഭവപ്പെടാറുള്ളതെന്നതിന് നിരവധി ഉദാഹരണങ്ങളുണ്ട്. ഇത്തരമൊരു സംഭവവികാസമാണ് ടീംസോളാര്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഇടതുപക്ഷഭരണകൂടം സ്വീകരിച്ചിരിക്കുന്ന നിലപാടുവഴി സംസ്ഥാനത്ത് ഉരുത്തിരിഞ്ഞിരിക്കുന്നത്. 2013ല്‍ ആരംഭിച്ച് 47 മാസം നീണ്ട തെളിവെടുപ്പിനും അന്വേഷണത്തിനുമൊടുവില്‍ ഇക്കഴിഞ്ഞ സെപ്തംബര്‍ 26നാണ് ജസ്റ്റിസ് ശിവാരജന്‍കമ്മീഷന്‍ എണ്ണായിരംപേജുവരുന്ന സോളാര്‍ അന്വേഷണറിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായിവിജയനെ നേരിട്ടേല്‍പിച്ചത്. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ പതിനഞ്ചുദിവസം മൗനംപാലിച്ച സര്‍ക്കാര്‍ വേങ്ങരനിയമസഭാഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പുദിവസമായ ഒക്ടോബര്‍പതിനൊന്നിന് മന്ത്രിസഭായോഗത്തിനുശേഷം റിപ്പോര്‍ട്ടിന്മേല്‍ ചില നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു . മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ മൂന്നുമന്ത്രിസഭാംഗങ്ങളും രാഷ്ട്രീയനേതാക്കളും പൊലീസുദ്യോഗസ്ഥരുമടക്കം 22 പേര്‍ക്കെതിരെ ക്രിമിനല്‍, സിവില്‍ നിയമനടപടികള്‍ സ്വീകരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാര്‍ത്താലേഖകരോട് വെളിപ്പെടുത്തിയത്. എന്നാല്‍ തങ്ങള്‍ക്കെതിരായ പരാതികളെക്കുറിച്ച് പ്രതികള്‍ക്ക് ന്യായമായും ലഭിക്കേണ്ട വിവരങ്ങള്‍ ഇപ്പോഴും സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുന്നുവെന്നത് ഈ സര്‍ക്കാരിന്റെ രാഷ്ട്രീയദുഷ്ടലാക്കിനെയും നിയമത്തിലെ അജ്ഞതയെയും പൗരാവകാശങ്ങളോടുള്ള നിഷേധാത്മകനയത്തെയുമാണ് വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്.
ഏതൊരു പ്രതിക്കും സാമാന്യമായി ലഭ്യമാകേണ്ടതാണ് അവര്‍ക്കെതിരെയുള്ള പരാതിസംബന്ധിച്ച വിശദാംശങ്ങള്‍. ക്രിമിനല്‍ നിയമസംവിധാനത്തിന്റെ അടിസ്ഥാനശിലയാണിത്. പൊലീസ് സ്റ്റേഷനുകളില്‍ പ്രഥമവിവരപ്രസ്താവന തയ്യാറാക്കിയയുടന്‍ അത് പ്രതിക്ക് ലഭ്യമാക്കണമെന്നത് സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശമാണ്. എന്നാല്‍ മുന്‍മുഖ്യമന്ത്രിക്കെതിരായ അന്വേഷണത്തിന് ആധാരമെന്ന് സര്‍ക്കാര്‍ പറയുന്ന സോളാര്‍ അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട് വെളിച്ചത്തുവിടാന്‍ സര്‍ക്കാര്‍ ഇനിയും തയ്യാറാകാത്തത് പൗരാവകാശനിഷേധമല്ലാതെന്താണ്. കൈക്കൂലി, മാനഭംഗം തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ക്കെതിരെ തെളിഞ്ഞെന്നും അതിനുവേണ്ടി വീണ്ടുമൊരന്വേഷണം നടത്തുമെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുള്ളത്. എന്നാല്‍ ജുഡീഷ്യല്‍ റിപ്പോര്‍ട്ടിനായി മുന്‍ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ നിബന്ധനകളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട കമ്മീഷന്റെ വിലയിരുത്തലിലാണോ കുറ്റം കണ്ടെത്തിയതും അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതുമെന്ന് ഇനിയും ജനത്തിന് വ്യക്തമായിട്ടില്ല. കമ്മീഷന്റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കും വിവരാവകാശകമ്മീഷണര്‍ക്കും കത്ത് നല്‍കിയിട്ട് ദിവസങ്ങളായിട്ടും നിയമപരമായിതന്നെ നല്‍കാന്‍ ബാധ്യസ്ഥമായ സര്‍ക്കാര്‍ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചിരിക്കുന്നത് വലിയ നിയമപ്രശ്‌നങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
പരാതിക്കാര്‍ക്കും ആരോപിതര്‍ക്കും മാത്രമല്ല ഏതൊരു ഇന്ത്യന്‍ പൗരനും ഒരു കടലാസ് നല്‍കിയാല്‍ മുപ്പതുദിവസത്തിനകം സര്‍ക്കാര്‍ രേഖകള്‍ കൈമാറണമെന്നാണ് 2005ലെ വിവരാവകാശനിയമം അനുശാസിക്കുന്നത്. രാജ്യസുരക്ഷയെയും ഔദ്യോഗികഅന്വേഷണത്തെയും ബാധിക്കുന്ന വിവരങ്ങള്‍ ഒഴികെയുള്ള സര്‍ക്കാര്‍ രേഖകളുടെ പകര്‍പ്പ് പൗരന് നല്‍കാന്‍ സര്‍ക്കാരിനെ നിയമം അനുശാസിക്കുന്നു. ജനാധിപത്യസംവിധാനത്തെ പുഷ്ടിപ്പെടുത്തുന്ന ലോകത്തെ രണ്ടാമത്തെ വലിയ നിയമമാണിത്. തങ്ങള്‍ പിന്താങ്ങിയപ്പോഴെന്നുപറഞ്ഞാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ കാലത്ത് പ്രസ്തുത നിയമം പാസാക്കിയതും അതില്‍ മേനിനടിക്കുന്നതും. എന്നാല്‍ അതേ സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാര്‍ തന്നെയാണ് വിവരാവകാശനിയമത്തെ അട്ടിമറിക്കുന്നതും ആക്ഷേപിക്കുന്നതുമായ നടപടി സ്വീകരിച്ചിരിക്കുന്നത്.
കേരളത്തില്‍ പ്രഥമ ഇ.എം.എസ് മന്ത്രിസഭയുടെ ആന്ധ്ര അരികുംഭകോണം മുതല്‍ കോഴിക്കോട്ടെ മാറാട് കൂട്ടക്കൊലവരെയുള്ള 134 ഓളം കേസുകളില്‍ ജുഡീഷ്യല്‍ അന്വേഷണം നടന്നിട്ടുണ്ടെങ്കിലും ഇന്നുവരെ അവയിലൊന്നിലും ഒരു തുടര്‍നടപടിയും ഒരു സര്‍ക്കാരും സ്വീകരിച്ചിരുന്നില്ല. റിപ്പോര്‍ട്ട് പോലും പലപ്പോഴും ഏറെ നിയമപോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് പൊതുസമൂഹത്തിന് ലഭ്യമായിട്ടുള്ളതും. എന്നാല്‍ രാഷ്ട്രീയമായ ഗൂഢലക്ഷ്യങ്ങള്‍ വെച്ചുകൊണ്ട് മുന്‍മുഖ്യമന്ത്രിക്കെതിരെ വരെ ഒരു തട്ടിപ്പുകാരിയുടെ പരാതിയിന്മേല്‍ അന്വേഷണവും അറസ്റ്റും നടത്താന്‍ പോകുന്നുവെന്ന് വരുന്നത് ശുദ്ധമണ്ടത്തരമായേ ഗണിക്കാനാകൂ.
സോളാര്‍ റിപ്പോര്‍ട്ട് അനുസരിച്ച് മുന്‍അന്വേഷണസംഘം പ്രതികളെ സഹായിച്ചുവെന്നുകാട്ടി ഡി.ജി.പി ഹേമചന്ദ്രന്‍. എസ്.പിമാര്‍ എന്നിവര്‍ക്കെതിരെയും നടപടി സ്വീകരിച്ചിരിക്കുകയാണ്. എന്നാല്‍ താനാണ് അന്വേഷണോദ്യോഗസ്ഥരെ നിശ്ചയിച്ചതെന്നും അവര്‍ക്കെതിരെ നടപടി വേണ്ടെന്നുമാണ് ഹേമചന്ദ്രന്‍ ചീഫ് സെക്രട്ടറിക്കും ഡി.ജി.പിക്കും നല്‍കിയ കത്തുകളില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമപരമായി ആദ്യം പരസ്യപ്പെടുത്തേണ്ടത് സംസ്ഥാനനിയമസഭയിലാണെന്നാണ് സര്‍ക്കാരിന്റെ വാദം. അത് ആറുമാസത്തിനകം ചെയ്യുമെന്നാണ് സര്‍ക്കാര്‍ പറയുന്ന ഔദാര്യം. എന്നാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചയുടന്‍ അത് ഔദ്യോഗികരേഖയായെന്നും ആയത് പൗരന്‍ ആവശ്യപ്പെട്ടാല്‍ ജീവനെയും സ്വാതന്ത്ര്യത്തെയും ബാധിക്കുന്നവയെങ്കില്‍ നാല്‍പത്തെട്ടുമണിക്കൂറിനകം കൈമാറണമെന്നുമാണ് രാജ്യസഭാഡെപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യനും വിവരാവകാശപ്രവര്‍ത്തകന്‍ അഡ്വ. ഡി.ബി ബിനുവും പൗരാവകാശപ്രവര്‍ത്തകരുമൊക്കെ ചൂണ്ടിക്കാട്ടുന്നത്. അധികാരത്തിലെത്തി ഒന്നരകൊല്ലം കൊണ്ടുതന്നെ സുപ്രീംകോടതിയുടേതടക്കം നിരവധി കേസുകളില്‍ പിണറായി സര്‍ക്കാരിന് കനത്ത പ്രഹരങ്ങളാണ് ഏല്‍ക്കേണ്ടിവന്നിട്ടുള്ളത്. മുന്‍ഡി.ജി.പി സെന്‍കുമാറിന്റെയും വിജിലന്‍സ് സംവിധാനത്തിന്റെയും രാഷ്ട്രീയ-കാമ്പസ് കൊലപാതകങ്ങളുടെയുമൊക്കെ പേരില്‍ കോടതികളില്‍ നിന്ന് സര്‍ക്കാര്‍ വാങ്ങിയ ശിക്ഷാ, താക്കീതുകള്‍ക്ക് പഞ്ഞമില്ല. മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വാര്‍ത്താലേഖകര്‍ക്ക് കൈമാറാനാവില്ലെന്ന് പ്രഖ്യാപിച്ച സര്‍ക്കാരാണിത്. സംസ്ഥാനവിവരാവകാശകമ്മീഷന് ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടേണ്ടിവന്നു. ഇക്കാര്യത്തില്‍ കമ്മീഷനെ നിരായുധരാക്കുന്ന നടപടിയാണ് നിയമമന്ത്രിയടക്കമുളളവര്‍ പരസ്യമായി ചെയ്തുവരുന്നത്. കേരളത്തെ നാണക്കേടിലാക്കിയ സോളാര്‍ കേസിനെ പ്രതിപക്ഷത്തിനെതിരായും അനിഷ്ടരായ ഉദ്യോഗസ്ഥര്‍ക്കെതിരെയുമുള്ള ആയുധമായി ഉപയോഗപ്പെടുത്തുന്ന പിണറായിസര്‍ക്കാറിന് മടിയില്‍ കനമില്ലെങ്കില്‍ റിപ്പോര്‍ട്ട് പുറത്തുവിടുന്നതിലെന്താണിത്ര വൈമുഖ്യം.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending