Connect with us

Video Stories

അപരാജിതരായി മഞ്ഞപ്പട

Published

on

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ദുര്‍ബലരായ ഹോണ്ടുറാസിനെ മറുപടിയില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ബ്രസീല്‍ അണ്ടര്‍-17 ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു.ബ്രന്നറിന്റെ ബൂട്ടില്‍ നിന്ന്് ഇരട്ട ഗോളുകള്‍ പിറന്നു (11*, 57*). 44ാം മിനുറ്റില്‍ അന്റോണിയോയും വല കുലുക്കി. തുടര്‍ച്ചയായ നാലാം തവണയാണ് ബ്രസീല്‍ കൗമാരകപ്പിന്റെ അവസാന എട്ടിലെത്തുന്നത്. 22ന് കൊല്‍ക്കത്തയില്‍ ജര്‍മ്മനിയുമായാണ് ബ്രസീലിന്റെ ക്വാര്‍ട്ടര്‍ പോര്. ഇതേ ദിവസം കൊച്ചിയില്‍ നടക്കുന്ന ക്വാര്‍ട്ടറില്‍ ഇറാന്‍ സ്‌പെയിനിനെ നേരിടും. മത്സരത്തിനായി ഇരുടീമുകളും ഇന്നലെ കൊച്ചിയിലെത്തി. പ്രതീക്ഷക്കൊത്ത കളിയല്ല ഇന്നലെ ബ്രസീലില്‍ നിന്നുണ്ടായത്. ഹോണ്ടുറാസിന്റെ ദൗര്‍ബല്യത്തെ കാര്യമായി ഉപയോഗപ്പെടുത്താന്‍ ടീമിനായില്ല. ഹോണ്ടുറാസ് പ്രതിരോധം ചിതറി നിന്നു. അവസരങ്ങള്‍ നിരന്തരം കാനറികളെ തേടിയെത്തി. അലക്ഷ്യമായ ഷോട്ടുകളായിരുന്നു ഏറെയും.
ഹോണ്ടുറാസാണ് ഗോളിനായി ആദ്യം ശ്രമം നടത്തിയത്. പതിയെ ബ്രസീല്‍ പന്തിന്‍ മേല്‍ ആധിപത്യം സ്ഥാപിച്ചു തുടങ്ങി. അഞ്ചാം മിനുറ്റില്‍ ലിങ്കണ്‍ വെടിക്കെട്ടിന് തിരി കൊളുത്തി. ഹോണ്ടുറാസ് ഗോളി അലക്‌സ് റിവേര ആ ശ്രമം വിഫലമാക്കി. 11ാം മിനുറ്റില്‍ വലതു വിങ് കേന്ദ്രീകരിച്ചുള്ള കളിക്ക് ഫലം കിട്ടി. വലതുപാര്‍ശ്വത്തിലൂടെ മുന്നേറിയ അന്റോണിയോ കോര്‍ണറില്‍ പന്ത്് വരുതിയിലാക്കി അലന് നല്‍കി. രണ്ടടി മുന്നില്‍ കയറിയ അലന്‍ ഹോണ്ടുറാസ് പ്രതിരോധത്തിലെ വിടവ് മനസിലാക്കി. പിന്നില്‍ നില്‍ക്കുകയായിരുന്ന വെസ്ലിക്ക് പന്ത് തട്ടിയശേഷം ബോക്്‌സിനകത്തേക്ക്. വെസ്ലി കൃത്യമായി അലന് പന്ത് തിരിച്ചു നല്‍കി. ഇടതുഭാഗത്ത് ഒഴിഞ്ഞുനിന്ന ബ്രെന്നര്‍ക്ക് കുറിയൊരു ക്രോസ്. ബ്രെന്നറുടെ പ്രഹരം തടുക്കാന്‍ ഗോളിക്കായില്ല. പന്ത് വലയില്‍, (1-0). തുടര്‍ച്ചയായ ആക്രമണങ്ങളായിരുന്നു പിന്നീട്, പ്രതിരോധത്തില്‍ മാത്രം കാര്യമില്ലെന്ന് ഹോണ്ടുറാസിന് ബോധ്യമായി. എവേഴ്‌സണ്‍ ലോപസും ലൂയിസ് പാല്‍മയും ഗെര്‍സണ്‍ ചാവേസും ബ്രസീല്‍ ഗോളി ഗബ്രിയേല്‍ ബ്രസാവോയെ പരീക്ഷിച്ചു.
44ാം മിനുറ്റില്‍ ബ്രസീല്‍ ലീഡുയര്‍ത്തി. ഇത്തവണ ഗോള്‍ നീക്കമുണ്ടായത് ഇടതുവിങില്‍ അലന്റെയും-പൗളീന്യോയുടെയും ബൂട്ടുകളില്‍ നിന്ന്. പന്ത് ബോക്‌സിന്റെ അകത്ത് നിന്ന് തന്നെ പൗളീന്യോ കൃത്യമായി മാര്‍ക്കോസ് അന്റോണിയോക്ക് മറിച്ചു നല്‍കി. ഓഫ്‌സൈഡാണെന്ന് കരുതി ഹോണ്ടുറാസ് പ്രതിരോധം അന്റോണിയോയെ മാര്‍ക്ക് ചെയ്തിരുന്നില്ല. ഷോട്ട്് തടുക്കാന്‍ ഗോളി മുന്നില്‍ കയറി. ലക്ഷ്യത്തിലേക്ക് നീങ്ങിയ പന്തിനെ തടുക്കാന്‍ പ്രതിരോധ താരവും വലക്ക് മുന്നില്‍ ഓടിക്കയറി. അതിനു മുമ്പേ പന്ത് വലയില്‍ വിശ്രമിച്ചു, (2-0).
രണ്ടാം പകുതിയില്‍ ആക്രമണം നിര്‍ത്തി ബ്രസീലിന്റെ ഗോള്‍വേട്ട തടയാന്‍ രണ്ടാം പകുതിയില്‍ ഹോണ്ടുറാസ് ആവത് ശ്രമിച്ചു. അവരുടെ ദൗര്‍ബല്യങ്ങള്‍ ബ്രസീലിന്റെ കളിയൊഴുക്കിനെ തടയാതെ നിര്‍ത്തി. 56ാം മിനുറ്റില്‍ വെസ്ലിയുടെ ശ്രമം പ്രതിരോധിച്ച് ഗോളി തട്ടിയകറ്റിയ പന്ത് കിട്ടിയത് വലക്ക് മുന്നില്‍ നിന്ന് ബ്രന്നറിന്. ഞൊടിയിടയില്‍ പന്ത് വലയിലുമെത്തി, (3-0). ടൂര്‍ണമെന്റില്‍ ബ്രന്നറിന്റെ മൂന്നാം ഗോള്‍. ഹോണ്ടുറാസ് നിരയില്‍ ഗോളടിക്കാന്‍ മിടുക്കരായ കാര്‍ലോസ് മെജിയക്കും പാട്രിക് പലാഷ്യോസിനും പന്ത് കിട്ടിയതേയില്ല, രണ്ടാം പകുതിയില്‍ കിട്ടിയൊരു അവസരം മെജിയ മനോഹരമായി ഉപയോഗപ്പെടുത്തി. ബോക്‌സിന് പുറത്ത് നിന്ന് തൊടുത്ത സുന്ദരമായ ലോങ്‌ഷോട്ട്് പക്ഷേ പോസ്റ്റിന്റെ ഇടതുവശം തട്ടിയകന്നു. അലന്‍ ഡിസോസ-വിക്ടര്‍ ബോബ്‌സണ്‍-മാര്‍കസ് അന്റോണിയോ എന്നിവരായിരുന്നു ബ്രസീല്‍ കോച്ച് കാര്‍ലോസ് അമദ്യുവിന്റെ തന്ത്രങ്ങള്‍ നടപ്പാക്കിയത്. ബ്രസീലിന്റെ ഒഴുക്കുള്ളതും അച്ചടക്കം നിറഞ്ഞതുമായ കളിക്ക് മൂന്ന് പേരും നിര്‍ണായക പങ്കു വഹിച്ചു.

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Video Stories

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്: പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ.രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലിം ലീഗ് ആണ്.അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്.ഈ വസ്തുത കേരളത്തിലെ ബി. ജെ. പിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നും മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്.

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending