Video Stories
താജില്‍ നിന്നും ഹിന്ദുമഹാ സമുദ്രത്തിലേക്കുള്ള ദൂരം

ശാരി പിവി
ഭരിച്ച് ഭരിച്ച് ഏതാണ്ട് തള്ളലുകളൊക്കെ തീര്‍ന്നു വെറും കൊള്ളലുകളായതോടെ സംഘികള്‍ വീണ്ടും പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കാനുള്ള വ്യഗ്രതയിലാണ്. ഒരുമാതിരി സ്ഥാപനങ്ങളെല്ലാം കാവിവല്‍ക്കരിച്ചു കഴിഞ്ഞതിനാല്‍ ഇനി ആള്‍ക്കൂട്ടത്തെ കൂടെ നിര്‍ത്താന്‍ പുതിയ ഏതെങ്കിലുമൊക്കെ ഒത്തു കിട്ടണം. മുഖ്യാധാര രാഷ്ട്രീയത്തില്‍ നിന്ന് ഗാന്ധിവധം ഉള്‍െപ്പടെയുള്ള തങ്ങളുടെ നടപടികള്‍ കൊണ്ട് അപ്രസക്തമായി പോയ ഹിന്ദുത്വ ഭീകരതയുടെ ശക്തമായ തിരിച്ചു വരവിന് വഴി വെച്ചത് മുമ്പ് ബാബരി മസ്ജിദിന് നേരെ നടത്തിയ ആക്രമണങ്ങളായിരുന്നു. ഇന്ത്യയിലെ ഹിന്ദുക്കളുടെ നിലനില്‍പ്പിന് ഏറ്റവും വലിയ അപായം ബാബരി മസ്ജിദ് ആണെന്ന തരത്തില്‍ മിഥ്യാ പ്രചാരങ്ങള്‍ സംഘപരിവാറും, ബി.ജെ.പിയും ഉന്നയിച്ചു. ഒടുവില്‍ ബാബരി മസ്ജിദ് തകര്‍ത്തു. പിന്നാലെ രണ്ടക്കം തികയാത്ത പാര്‍ട്ടി മൂന്നക്കത്തിലും ഒടുവില്‍ മറ്റു പാര്‍ട്ടികളെയെല്ലാം വിഴുങ്ങാനും തുടങ്ങി. യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് അവരുടെ ചിന്തയെ വഴി തെറ്റിച്ചു മതവാദങ്ങള്‍ക്ക് വേണ്ടി അവരെ ചാവേര്‍ പട ആക്കുന്നതും അത് വഴി തങ്ങളുടെ അധികാര സ്ഥാനങ്ങളെ ഭദ്രമാക്കുന്നതിലുമുള്ള പ്രാവീണ്യം സംഘികള്‍ നേടി കൊണ്ടിരുന്നു.
കാലം മാറി സ്വന്തം തട്ടകത്തില്‍ നിന്നു തന്നെ വിഴുപ്പലക്കാന്‍ ആളു കൂടി. ഇനിയിപ്പോ രക്ഷകിട്ടണമെങ്കില്‍ പുതിയ ഒരു ബാബരി മസ്ജിദ് അവിശ്യമുണ്ട്. മൂന്ന്വര്‍ഷത്തെ മോദി സര്‍ക്കാറിന്റെ ഭരണത്തില്‍ തള്ളും, ഫോട്ടോഷോപ്പും ഒഴികെ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥ, ആരോഗ്യരംഗം, ഭക്ഷ്യസുരക്ഷ, വിദ്യാഭ്യാസ വ്യവസ്ഥ തുടങ്ങി ഏതാണ്ട് എല്ലാ മേഖലകളും സ്വാഹയാണ്. പോരാത്തതിന് നോട്ട് അസാധുവാക്കലും ജി.എസ്.ടിയും ആകെക്കൂടി കൂനിന്മേല് കുരു. ഇനിയിപ്പോ വികസന നായകന് എന്ന പതിവ് തള്ള് നടക്കില്ല, അപ്പോള്‍ പിന്നെ എന്തു വഴി എന്നാലോചിച്ച് തലപുകക്കുമ്പോഴാണ് നാടായ നാടുകളില്‍ നിന്നൊക്കെ അത്ഭുതം കാണാനായി എത്തുന്ന പ്രണയ കുടീരം താജ്മഹലിനെ കണ്ടത്. എന്നാല്‍ പിന്നെ അടുത്ത ഇര താജ്മഹല്‍ തന്നെ.
ഏതാണ്ട് ബാബറിന്റെ പരമ്പരയിലെ ഷാജഹാനാണല്ലോ നിര്‍മിച്ചത്. അപ്പോള്‍ പിന്നെ ലതുമതി. ആദ്യം യോഗിയുടെ യു.പി സര്‍ക്കാര്‍ ടൂറിസം വകുപ്പിന്റെ ബുക്ക്ലറ്റില്‍ നിന്നും താജിനെ പടിയിറക്കി. പക്ഷേ അപ്പോഴും തുറുപ്പ് ചീട്ട് ഇറക്കാന്‍ ആളെത്തിയിരുന്നില്ല. പിന്നാലെ എല്ലാ പ്രധാന തെരഞ്ഞെടുപ്പുകള്‍ക്കു മുമ്പും കുളം കലക്കാനെത്തുന്ന സംഗീത് സോം ഇത്തവണയും പതിവ് തെറ്റിക്കാതെ എത്തി. താജ്മഹല്‍ ഇന്ത്യന്‍ സംസ്കാരത്തിന് കളങ്കമാണത്രേ!. പതിവ് പോലെ തീപ്പൊരി സംഘികള്‍ ഒന്നിനു പുറകെ ഒന്നായി നമ്പറിട്ട് വന്നുകൊണ്ടിരിക്കുകയാണ് കേന്ദ്ര മന്ത്രിയായ വിനയ് കത്യാര്‍ ഒരു പടികൂടി കടന്ന് താജ് ക്ഷേത്രം പൊളിച്ചുണ്ടാക്കിയതാണെന്ന വാദവുമായി രംഗപ്രവേശനം ചെയ്തതോടെ വിചാരിച്ച പബ്ലിസിറ്റി ലഭിച്ചു.
എരി തീയില്‍ എണ്ണ പകരാന്‍ താജ് കബര്‍സ്ഥാനാക്കി ഹരിയാന മന്ത്രി അനില്‍ വിജ് കൂടി എത്തിയപ്പോള്‍ സംഗതി ഭേഷ്. പതിവ് പോലെ സംഘികളുടെ സ്ഥിരം മണ്ടത്തരമാണെന്നു ആദ്യമൊക്കെ കേട്ടവര്‍ക്ക് തോന്നി. പക്ഷേ സംഗതിയുടെ ഗുട്ടന്‍സ് ഇതൊന്നുമല്ല. യു.പിയില്‍ യോഗി മന്ത്രിസഭ അധികാരത്തിലെത്തിയ ശേഷം ശിശുമരണവും കൊലപാതകങ്ങളും ദളിത് പീഡനവുമെല്ലാം എല്ലാ സീമകളും ലംഘിച്ച് അതിന്റെ പാരമ്യത്തിലെത്തിക്കഴിഞ്ഞു. ഇനി നടക്കാനിരിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പാണ്. ഒപ്പം പല സംസ്ഥാനങ്ങളിലേയും നിയമസഭാ തെരഞ്ഞെടുപ്പ്, പിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പ് പിടിച്ചു നില്ക്കണമെങ്കില് ഇത്യാദി വിഷയങ്ങളെല്ലാം പാടെ കാഴ്ചയില്‍ നിന്നും മായ്ച്ചു കളയണം.
പിന്നെ പതിവു പോലെ വര്‍ഗീയതയുടെ മേമ്പൊടി ചേര്‍ത്താല്‍ സംഗതി കുശാല്‍. താജാകുമ്പോള്‍ ഒരു അന്താരാഷ്ട്ര പബ്ലിസിറ്റി ലഭിക്കുകയും ചെയ്യും. ആഗോളരംഗത്ത് നമ്മുടെ രാജ്യത്തിന്റെ മുദ്രകളില്‍ ഒന്നും ലോകമഹാത്ഭുതങ്ങളില്‍ ഒന്നുമായതിനാല്‍ സംഗതി അല്പം ജോറാവുകയും ചെയ്യും. താജ് പൊളിച്ചാല്‍ സംഗതി പാളും അതിനു പകരം ഇത് ഭൂരിപക്ഷത്തിന് ഭീഷണിയാണെന്ന് വേണ്ട രീതിയില്‍ പറഞ്ഞു ഫലിപ്പിക്കാനായാല്‍ എല്ലാ പ്രശ്നങ്ങളും മറന്ന് ജനം ഒറ്റക്കെട്ടായി സംഘികളുടെ പിന്നാലെ വരും. കാഞ്ഞ ബുദ്ധിക്കു സംഘികള്‍ക്കു കോച്ചിങ് വേണ്ടല്ലോ. ആദ്യം താജ്മഹല്‍, ഇനിയിപ്പോ അസംഖാന് പറയുന്നപോലെ ചെങ്കോട്ടക്കും, പാര്‍ലമെന്റിനും രാഷ്ട്രപതി ഭവനുമെല്ലാം അവകാശികള്‍ പിന്നാലെ വരുമോ ആവോ?.
ചരിത്രം പണ്ടേ ചാണക സംഘികള്‍ക്ക് അലര്‍ജിയായതിനാല്‍ ഇപ്പോള്‍ ചരിത്രം തിരുത്താനുള്ള ശ്രമമാണ് തകൃതിയായി നടക്കുന്നത്. കേരളം ഭരിക്കുന്നത് സഖാക്കളാണോ, അതോ സഖാവും സംഘിയും ചേര്‍ന്ന സംഘാക്കളാണോ എന്നറിയാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍ ഗുജറാത്തിലും മധ്യപ്രദേശിലുമെല്ലാം ആര്.എസ്.എസ് പയറ്റിയ മസ്തിഷ്ക പ്രക്ഷാളനം ദൈവത്തിന്റെ നാടായ കേരളത്തിലും തുടങ്ങിയിട്ടുണ്ട്. കൊച്ചു കുട്ടികളെ പഠിപ്പിക്കുന്ന സ്കൂളുകളില്‍ മുതല്‍ നട്ടാല്‍ മുളക്കാത്ത നുണയും വിഡ്ഢിത്തവുമായാണ് സംഘികള്‍ ഇറങ്ങിയിരിക്കുന്നത്. ഞങ്ങളൊന്നും അറിഞ്ഞില്ലെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഇങ്ങനൊരു വകുപ്പും വകുപ്പിനൊരു മന്ത്രിയും ഉണ്ടോ എന്നു തന്നെ ഇപ്പോ സംശയമാണ്.
ആര്‍ക്കും കേറി മേയാന്‍ സര്‍ക്കാര്‍ സ്കൂളില്‍ പോലും കഴിയുന്ന അവസ്ഥ. സ്കോളര്‍ഷിപ്പിനെന്ന പേരിലാണ് ആര്.എസ്.എസിന്റെ വിദ്യാഭാരതിയുടെ മണ്ടത്തരം വിളമ്പുന്നത്. ബ്രിട്ടീഷുകാര്‍ക്കെതിരെ 1773ല്‍ ബംഗാളിലെ ഒരു പറ്റം സന്യാസിമാരാണ് പോലും ആദ്യത്തെ സ്വാതന്ത്ര്യ പോരാട്ടം നടത്തിയത്. ബ്രിട്ടീഷുകാര്‍ വരും മുമ്പേ സമരം തുടങ്ങി എന്നു പറയാതിരുന്നത് ഭാഗ്യം. രാമക്ഷേത്രം പൊളിച്ച് ബാബര്‍ പള്ളി പണിഞ്ഞു, ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ മഥുരയിലും അമ്പലം പൊളിച്ച് പള്ളി പണിതു തുടങ്ങിയവയാണ് പ്രസ്തുത പുസ്തകത്തിലെ വര്‍ഗീയത കുഞ്ഞുങ്ങളില്‍ കുത്താന്‍ ഉപയോഗിച്ചിരിക്കുന്ന ഭാഗങ്ങള്‍. ഗോള്‍വാര്‍ക്കറിനെ രണ്ടു തവണ നെഹ്റു നേരില്‍ കണ്ട് മഹാത്മാ ഗാന്ധിയെ നേരിടാന്‍ സേവനം തെടിയെന്നതാണ് മറ്റൊരു ബ്ലണ്ടര്‍. താജ്മഹല്‍ പൊളിക്കുന്ന സ്ഥിതിക്ക് അറബിക്കടലിന്റെ പേര് മാറ്റുമോ എന്നു ചോദിച്ചവര്‍ക്കുള്ള മറുപടിയും സംഘികളുടെ പുസ്തകത്തിലുണ്ട്. അറബിക്കടലല്ല പോലും ഹിന്ദു മഹാസമുദ്രം അഥവാ സിന്ദു ദുര്‍ഗാണു പോലും.
ബ്രിട്ടീഷ് പതാക താഴെ ഇറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണു പോലും ഹെഗ്ഡേവാര്‍. കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണത്തിനു തന്നെയാണത്രേ വാമന ജയന്തിയും ഇങ്ങനെ പോകുന്നു മണ്ടത്തര വിതരണം. ഇനി അമേരിക്ക ഹിന്ദു രാഷ്ട്രമായിരുന്നെന്നും ഇതിന്റെ പഴയ പേര് അമ്മേ ഇരിക്കൂ എന്നായിരുന്നെന്നും മാളുകള്‍ എന്നു ഇപ്പോള്‍ വിളിക്കുന്നത് പണ്ട് കാലത്ത് അമ്മാള്‍ എന്നായിരുന്നെന്നും പുറകെ വരുമായിരിക്കും. കേന്ദ്രത്തില്‍ സംഘികളും കേരളത്തില്‍ സംഘാവുകളും ഭരണം ഇന്തമാതിരി കൊണ്ടു പോയാല്‍ ഏതാണ്ടൊക്കെ തീരുമാനമാകും.
ലാസ്റ്റ് ലീഫ്:
അഴിമതി കേസുകളില്‍ ജഡ്ജിമാര്‍, പൊതു പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ കോടതികള്‍ സ്വകാര്യ അന്യായം സ്വീകരിക്കാന്‍ പാടില്ലെന്ന് രാജസ്ഥാന് സര്‍ക്കാര്‍. ഇത്രയൊന്നും ബുദ്ധിമുട്ടേണ്ടിയിരുന്നില്ല, കോടതികളെ തന്നെ അങ്ങ് നിരോധിക്കാന്‍ വല്ല നിയമവും കൊണ്ടുവരാമായിരുന്നു.
kerala
പാദപൂജ വിവാദം; സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ വിദ്യാഭ്യാസ വകുപ്പ്
തപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം.

പാദപൂജ വിവാദത്തിന് പിന്നാലെ സംസ്ഥാനത്തെ സ്കൂളുകളില്‍ മതപരമായ പരിപാടികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി വിദ്യാഭ്യാസ വകുപ്പ്. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകള്‍ക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാര്‍ത്ഥനാ ഗാനം അടക്കം പരിഷ്കരിക്കാനും നീക്കമുണ്ട്.
പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍. അക്കാദമിക കാര്യങ്ങളില്‍ മത സംഘടനകളുടെ ഇടപെടല്‍ വര്‍ദ്ധിച്ചു വരുന്നതിനാല്‍ സമഗ്ര പരിഷ്കരണത്തിന് ഒരുങ്ങുകയാണ് വിദ്യാഭ്യാസ വകുപ്പ്.
ആദ്യഘട്ടത്തില്‍ പ്രാര്‍ത്ഥനാ ഗാനം പരിഷ്കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
പാദപൂജയെ ന്യായീകരിച്ച ഗവര്‍ണര്‍ക്കെതിരെ വിദ്യാര്‍ഥി യുവജന സംഘടനകള്‍ രംഗത്ത് വന്നിരുന്നു. കുട്ടികളെക്കൊണ്ട് കാല് പിടിപ്പിക്കുന്നത് ഏത് സംസ്കാരത്തിന്റെ ഭാഗം ആണ് എന്നായിരുന്നു ഉയര്‍ന്ന ചോദ്യം.
Video Stories
ഉളിയില്‍ ഖദീജ കൊലക്കേസ്: പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം
ണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ.

കണ്ണൂര്‍ ഉളിയില്‍ ഖദീജ കൊലക്കേസില്‍ പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം. രണ്ടാം വിവാഹം കഴിക്കുന്നതിന്റെ വിരോധത്തില്‍ സഹോദരിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതികളായ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം ശിക്ഷ. കെ എന്‍ ഇസ്മായില്‍, കെ എന്‍ ഫിറോസ് എന്നിവരെയാണ് തലശേരി അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്. 28കാരിയായ ഖദീജയെ 2012 ഡിസംബര്‍ 12നാണ് കൊലപ്പെടുത്തിയത്.
കൊലപാതകം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് ശിക്ഷാവിധി. ജീവപര്യന്തവും അറുപതിനായിരം രൂപ പിഴയുമാണ് ശിക്ഷ.
കോഴിക്കോട് കോടമ്പുഴ സ്വദേശി ഷാഹുല്‍ ഹമീദിനെ രണ്ടാം വിവാഹം കഴിക്കാന്‍ ഖദീജ തീരുമാനിച്ചിരുന്നു. ഇതിന്റെ വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മതാചാര പ്രകാരം വിവാഹം നടത്തി തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഇരുവരെയും ഉളിയിലെ വീട്ടില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഖദീജയെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സുഹൃത്തിനെ കുത്തിപരുക്കേല്‍പ്പിക്കുകയും ചെയ്തു.
Video Stories
നിമിഷപ്രിയയുടെ വധശിക്ഷ: ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്കി സുപ്രീംകോടതി
വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി.

നിമിഷപ്രിയയുടെ വധശിക്ഷയില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ ഇടപെട്ട് സുപ്രീംകോടതി. വിഷയത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്കി സുപ്രീംകോടതി. അറ്റോര്‍ണി ജനറല്‍ വഴി സ്വീകരിച്ച നടപടികള്‍ അറിയിക്കാനാണ് നിര്‍ദേശം. ഹര്‍ജിയില്‍ ജൂലൈ പതിനാലിന് വിശദവാദം കേള്‍ക്കുമെന്നും സുപ്രീംകോടതി അറിയിച്ചു. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ, ജോയ്മല്ല്യ ബാഗ്ച്ചി എന്നിവര്‍ അടങ്ങിയ ഡിവിഷന് ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് ‘നിമിഷപ്രിയ അന്താരാഷ്ട്ര ആക്ഷന്‍ കൗണ്‍സില്‍’ ആണ് സുപ്രീംകോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. നിമിഷപ്രിയയുടെ വധശിക്ഷ അടുത്തിരിക്കുന്ന സാഹചര്യത്തിലായിരുന്നു ആക്ഷന്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിച്ചത്. നിമിഷപ്രിയക്കായി കേന്ദ്രസര്‍ക്കാര്‍ അടിയന്തര നയതന്ത്ര ഇടപെടല്‍ നടത്തണമെന്നും ദയാധന ചര്‍ച്ചകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ നടത്തണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. ആക്ഷന്‍ കൗണ്‍സിലിനായി മുതിര്‍ന്ന അഭിഭാഷകന് രാകേന്ത് ബസന്ദ് ആണ് ഹാജരായത്. ഹര്‍ജിയുടെ പകര്‍പ്പ് അറ്റോര്‍ണി ജനറലിന് കൈമാറാന്‍ അഭിഭാഷകന് കോടതി നിര്‍ദേശം നല്കി. ഇതിന് പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറ്റോര്‍ണി ജനറല്‍ വഴി അറിയിക്കാന്‍ സുപ്രീംകോടതി കോടതി നിര്‍ദേശം നല്‍കിയത്. കേസിന്റെ സ്വഭാവവും അടിയന്തര സാഹചര്യവും കണക്കിലെടുത്താണ് സുപ്രീംകോടതിയുടെ ഇടപെടല്‍.
യെമന്‍ പൗരന് കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16ന് നടപ്പിലാക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ട്. നിമിഷപ്രിയയുടെ മോചനത്തിന് തലാല്‍ അബ്ദു മഹ്ദിയുടെ കുടുംബം ദയാധനം ആവശ്യപ്പെട്ടെന്ന വിവരവും പുറത്ത് വന്നിരുന്നു. മഹ്ദിയുടെ കുടുംബം ദയാധനമായി ഒരു മില്യണ്‍ ഡോളര്‍ (8.67 കോടി രൂപ) ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. 2017ലാണ് യെമന്‍ പൗരനായ തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ടത്. ശേഷം അബ്ദു മഹ്ദിയുടെ കുടുംബത്തെ നേരില്‍കണ്ട് മോചനം സാധ്യമാക്കാന്‍ നിമിഷപ്രിയയുടെ കുടുംബം ശ്രമിച്ചിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല.
-
kerala2 days ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala2 days ago
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി
-
kerala2 days ago
സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍; മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിച്ചിരുന്നെന്ന് കുടുംബം
-
kerala2 days ago
അമിത് ഷാ പങ്കെടുത്ത ബി.ജെ.പിയുടെ ഓഫിസ് ഉദ്ഘാടനത്തില്‍ പങ്കെടുക്കാതെ സുരേഷ്ഗോപി
-
kerala2 days ago
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
-
kerala3 days ago
‘രണ്ടാം പിണറായി സര്‍ക്കാരിന് പ്രവര്‍ത്തന മികവില്ല’; സിപിഐ തൃശൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശനം
-
kerala3 days ago
മുസ്ലിംലീഗ് വയനാട് പുനരധിവാസ പദ്ധതി: 105 വീടുകളുടെ നിര്‍മ്മാണത്തിന് നിലമൊരുങ്ങുന്നു
-
kerala2 days ago
‘കയ്യുവെട്ടും കാലുംവെട്ടും, വേണ്ടി വന്നാല്‍ തലയും വെട്ടും’; പൊലീസിനെതിരെ കൊലവിളി മുദ്രാവാക്യം മുഴക്കി സിപിഎം