Connect with us

Culture

ഗുജറാത്ത് തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം നീട്ടിവെക്കാന്‍ തെര. കമ്മീഷന്‍ പറഞ്ഞ ന്യായം കള്ളം

Published

on

ന്യൂഡല്‍ഹി: ഗുജറാത്ത് അസംബ്ലി തെരഞ്ഞെടുപ്പ് തിയ്യതിയുടെ പ്രഖ്യാപനം അസ്വാഭാവികമായി നീട്ടിവെച്ച മുഖ്യ തെരഞ്ഞെടുപ്പ കമ്മീഷണര്‍ എ.കെ ജ്യോതി, തന്റെ നടപടിക്ക് നല്‍കിയ ന്യായീകരണം പൊളിയുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് തിയ്യതി ഒരാഴ്ച മുമ്പ് പ്രഖ്യാപിച്ച ജ്യോതി, ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ സമയം പിന്നീട് അറിയിക്കാമെന്ന് അറിയിച്ചതാണ് വന്‍ വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഭരണ വിരുദ്ധ തരംഗം ശക്തമായ ഗുജറാത്തില്‍, ബി.ജെ.പിയെ സഹായിക്കുകയാണ് കമ്മീഷന്റെ ലക്ഷ്യമെന്ന് മുന്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും രാഷ്ട്രീയ പ്രവര്‍ത്തകരും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുമടക്കം വ്യക്തമാക്കിയിരുന്നു.

വിവാദം കനത്തതോടെ മാധ്യമങ്ങളെ കണ്ട എ.കെ ജ്യോതി ഗുജറാത്തില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതു കൊണ്ടാണ് തിയ്യതി പ്രഖ്യാപിക്കാത്തത് എന്ന് ന്യായീകരിക്കുകയുണ്ടായി. തിയ്യതി പ്രഖ്യാപിച്ചാല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വരുമെന്നും അത് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നും ജ്യോതി പറഞ്ഞു. എന്നാല്‍, ഇത് നുണയാണെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് നീട്ടിവെക്കാന്‍ മാത്രമുള്ള തടസ്സമല്ലെന്നും, വസ്തുതകള്‍ നിരത്തി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.

ജ്യോതി അവകാശപ്പെടുന്നതു പോലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട അടിയന്തര സാഹചര്യങ്ങളൊന്നും ഗുജറാത്തില്‍ ഇല്ല. ഏഴ് ജില്ലകളെ ബാധിച്ച പ്രളയത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആഴ്ചകള്‍ക്കു മുമ്പേ പൂര്‍ത്തിയായതാണ്.

പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് തന്റെ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷന് ഒരു കത്തും അയച്ചിട്ടില്ലെന്ന് ഗുജറാത്ത് ദുരിതാശ്വാസ കമ്മീഷണര്‍ എ.ജെ ഷാ വ്യക്തമാക്കി. ദുരിതാശ്വാസ കമ്മീഷന്റെ ഓഫീസില്‍ നിന്ന് കത്ത് പോയാല്‍ മാത്രമേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അക്കാര്യം പരിഗണിക്കേണ്ടതുള്ളൂ.

പ്രളയം ഏറ്റവും രൂക്ഷമായി ബാധിച്ച ബനസ്‌കാന്ത ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ ഗതിയില്‍ എത്തിയതായും അടിന്തരമല്ലാത്ത അവസാന ഘട്ട പ്രവര്‍ത്തനങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ എന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റൊമീല ബെന്‍ പട്ടേല്‍ പറയുന്നു. ‘ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള പ്രവര്‍ത്തനങ്ങളെല്ലാം നേരത്തെ കഴിഞ്ഞതാണ്. വസ്തുവിന്റെയും വിളകളുടെയും നഷ്ടം സംബന്ധിച്ച സര്‍വേ നടന്നു കൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകാന്‍ ഇനിയും രണ്ടാഴ്ചയോളം എടുക്കുകയും ചെയ്യും’ – റൊമീല പറയുന്നു. പത്താന്‍ ജില്ലയില്‍ പ്രവര്‍ത്തനങ്ങളുടെ 99 ശതമാനവും പൂര്‍ത്തിയായതായി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

മൊര്‍ബി ജില്ലയിലും അവസാന വട്ട ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്. ജനങ്ങളുമായി നേരിട്ടു ബന്ധമുള്ള ജോലികള്‍ എല്ലാം നേരത്തെ തന്നെ കഴിഞ്ഞു. ഇപ്പോള്‍ മഴ പെയ്യുന്നില്ലാത്തതിനാല്‍ കാര്യമായ ജോലികള്‍ ഇല്ലെന്ന് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്.എ ഡോഡിയയുടെ വാക്കുകള്‍.

രാജ്‌കോട്ട് ജില്ലയില്‍ ഒരു താലൂക്കില്‍ മാത്രമാണ് പ്രളയം ബാധിച്ചതെന്ന് ജില്ലാ കളക്ടര്‍ ഡോ. വിക്രാന്ത് പാണ്ഡെ പറയുന്നു. സുരേന്ദ്ര നഗര്‍, മെഹ്‌സാന, അരാവല്ലി, സബര്‍കാന്ത ജില്ലകളില്‍ വലിയ മഴ പെയ്‌തെങ്കിലും പ്രളയ സാഹചര്യം ഉണ്ടായിട്ടില്ല.

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാതെ നീട്ടിവെച്ചതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിനു പ്രത്യേകമായി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. നിരവധി കോടികളുടെ പദ്ധതി ഉദ്ഘാടനവും ഈ ഘട്ടത്തില്‍ നടന്നു. എന്നാല്‍, ഇതില്‍ ഒന്നും അസ്വാഭാവികമായി ഇല്ലെന്നാണ് ബി.ജെ.പിയുടെ അവകാശ വാദം.

1975 ബാച്ചിലെ ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.കെ ജ്യോതി മോദിയുമായി വളരെ അടുപ്പം പുലര്‍ത്തുന്നയാളാണ്. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ചീഫ് സെക്രട്ടറിയായിരുന്ന ജ്യോതിയെപ്പറ്റി ‘മോദിയുടെ എ.കെ 47’ എന്നാണ് മാധ്യമങ്ങള്‍ പറഞ്ഞിരുന്നു. ചീഫ് സെക്രട്ടറി പദവി ഒഴിഞ്ഞിട്ടും ഗുജറാത്തില്‍ അദ്ദേഹം താമസിച്ചിരുന്ന ബംഗ്ലാവ് ഒഴിയാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നില്ല. സര്‍വീസ് കാലാവധി മിക്കവാറും ഗുജറാത്തില്‍ പൂര്‍ത്തിയാക്കിയ എ.കെ ജോതി, മോദി പ്രധാനമന്ത്രിയായതിനു ശേഷമാണ് ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നത്.്‌

Film

ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്

Published

on

ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി  അബിൻ ജോസഫിന്റെ തിരക്കഥയിൽ അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട ഗംഭീര പ്രദർശന വിജയം നേടി മുന്നേറുന്നു. ഇതിനോടകം മൂന്നാം ആഴ്ച പിന്നിട്ടിരിക്കുന്ന നരിവേട്ടയുടെ പ്രദർശനം ഭാഷാഭേദമില്ലാതെ ഏവർക്കും ആസ്വദിക്കാവുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്.  അതോടൊപ്പം ആഗോള ബോക്സ് ഓഫീസില്‍ 22 കോടിയിലധികം നരിവേട്ട നേടി എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒന്നിലധികം യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കിയിരിക്കുന്ന ചിത്രത്തിൽ വർഗീസ് പീറ്റർ എന്ന ചെറുപ്പക്കാരന്റെ ജീവിതയാത്ര കൂടിയാണ് പറയുന്നത്. മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ സോഷ്യോ ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന നരിവേട്ട നോണ്‍ ലീനിയറായാണ് ആവിഷ്കരിച്ചിരിക്കുന്നത്. മികച്ച പ്രേക്ഷക – നിരൂപക പ്രശംസയും അതോടൊപ്പം ഓസ്ട്രേലിയയിൽ നടന്ന പ്രീമിയർ ഷോയിൽ മികച്ച പ്രതികരണവും കരസ്ഥമാക്കിയ ചിത്രമിപ്പോൾ ടോവിനോ തോമസ് എന്ന നടന്റെയും സ്റ്റാറിന്റെയും കരിയർ ഗ്രാഫ് വളർച്ചയുടെയും കാരണമായി മാറിയിരിക്കുകയാണ്.

ആദിവാസി ഭൂമി പ്രശ്നം എന്ന സാമൂഹിക വിഷയത്തെ മുന്നില്‍ നിര്‍ത്തി തന്നെ 2003 ഫെബ്രുവരി 19ന് വയനാട്ടിലെ മുത്തങ്ങയില്‍ നടന്ന സംഭവങ്ങളെ കഥാകാരന്റെ ഭാവന കൂടി ചേര്‍ത്തുവെച്ച് അവതരിപ്പിക്കുകയാണ് നരിവേട്ട. മുത്തങ്ങ സമര കാലത്ത് പരക്കെ പറയപ്പെട്ടിരുന്ന സംശയങ്ങളാണ് സിനിമയുടെ അടിത്തട്ടിലൂടെ സഞ്ചരിക്കുന്നത്. അതോടൊപ്പം ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തില്‍ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂര്‍വമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ചിത്രത്തിൽ ബഷീറായി എത്തിയ  സുരാജ് വെഞ്ഞാറമൂട്, ഡിഐജി  കേശവദാസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചേരൻ, ആര്യ സലീം, പ്രിയംവദ കൃഷ്ണൻ എന്നിവർ ശ്രദ്ധേയമായ പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിചിരിക്കുന്നത്. ഇഷ്ഖില്‍ നിന്നും നരിവേട്ടയിലെത്തുമ്പോഴുള്ള  അനുരാജ് മനോഹറെന്ന സംവിധായകന്റെ സംവിധാന മികവും , ജേക്സ് ബിജോയുടെ ‌ സംഗീത മികവുമാണ് ചിത്രത്തെ ഏറെ ആകർഷകമാക്കിയത്. അബിൻ്റെ എഴുത്തിനും അനുരാജിന്റെ മേക്കിങ്ങിനും ഒപ്പംനിന്നുകൊണ്ട് ഒരു സിംഫണിതന്നെ തീർക്കുകയായിരുന്നു ജേക്സ് ബിജോയ്. ഛായാഗ്രഹണം നിർവഹിച്ച വിജയ്, സംഗീതം നൽകിയ ജേക്സ് ബിജോയ്, എഡിറ്റർ ഷമീർ മുഹമ്മദ്, ആർട്ട് ചെയ്ത ബാവ എന്നിവരുടെ സംഭാവനകളും ഗംഭീരമായി തന്നെ പ്രതിഫലിക്കുന്നുണ്ട്.

Continue Reading

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Trending