Connect with us

Views

മുഖ്യമന്ത്രിയുടെ മൗനം അഴിമതിക്ക് പിന്തുണ

Published

on

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനം പാലിക്കുന്നതില്‍ കേരളജനതക്കിടയില്‍ മാത്രമല്ല, മുഖ്യമന്ത്രിയുടെ തന്നെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍പോലും അമര്‍ഷം ശക്തമാണ്. റവന്യു വകുപ്പുമായി ബന്ധപ്പെട്ട വിഷയമായതിനാലാണ് മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് ആ വകുപ്പ് അന്വേഷണം നടത്തിയതും ആരോപണത്തില്‍ കഴമ്പുണ്ടെന്ന് ജില്ലാ ഭരണാധികാരി റിപ്പോര്‍ട്ട് നല്‍കിയതും. കലക്ടറുടെ റിപ്പോര്‍ട്ട് സി.പി.ഐക്കാരനായ മന്ത്രി മുഖ്യമന്ത്രിയെ ധരിപ്പിച്ചു. ക്രിമിനല്‍ കേസെടുക്കേണ്ട ക്രമരഹിത പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്ന് മന്ത്രി മുഖ്യമന്ത്രിയെ അറിയിക്കുന്നു. എന്നാല്‍ മന്ത്രിസഭയിലെ ഒരംഗത്തിനെതിരെ ഗുരുതരമായ തെറ്റുണ്ടായി എന്ന് മറ്റൊരംഗം ചൂണ്ടിക്കാട്ടുമ്പോള്‍ മുഖ്യമന്ത്രി എന്ന നിലയില്‍ എടുക്കേണ്ട നടപടി പിണറായി വിജയനില്‍ നിന്നുണ്ടായില്ല.

മറിച്ച് ആരോപണവിധേയനായ മന്ത്രിയെ കസേരയില്‍ തുടരുന്നതിന് കാലാവധി നീട്ടിക്കൊടുക്കുന്നതിനുള്ള ‘നിയമോപദേശം’ തേടാന്‍ ഹൈക്കോടതിയിലെത്തി. ഈ കേസില്‍ ആര് ഹാജരാകണമെന്നതിനെ ചൊല്ലി അഡ്വക്കേറ്റ് ജനറലും റവന്യൂ വകുപ്പ് മന്ത്രിയും പരസ്യമായി ഏറ്റുമുട്ടുന്ന സ്ഥിതിയും വന്നു. ജനാധിപത്യരാജ്യത്ത് ജനങ്ങള്‍ തെരഞ്ഞെടുത്ത സര്‍ക്കാരാണോ, അതോ ആ സര്‍ക്കാര്‍ നിയോഗിച്ച അഡ്വക്കേറ്റ് ജനറലാണോ- അത് ഭരണഘടനാ സ്ഥാപനമാണെങ്കില്‍ കൂടി- തീരുമാനമെടുക്കേണ്ടതെന്ന ചോദ്യമുയരുന്ന സ്ഥിതിവന്നു. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്തും എ.ജിയായിരുന്ന വ്യക്തിയെ തന്നെയാണ് ഇപ്പോഴും ഇടതുമുന്നണി നിയോഗിച്ചത്. എന്നാല്‍ കഴിഞ്ഞ ടേമില്‍ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത കാര്യം ഇപ്പോള്‍ ഉണ്ടായി. എ.ജിയുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായ പ്രസ്താവനകള്‍ വന്നു. തറവാട്ടുസ്വത്തെന്ന പ്രയോഗം വരെയുണ്ടായി. എം.ജിക്ക് അക്കമിട്ട് മന്ത്രി മറുപടി പറയുന്ന കാഴ്ച പിറ്റേന്ന് കാണുന്നു.

ഇത്രയൊക്കെ വിവാദങ്ങളിലേക്ക് കടക്കേണ്ട സാഹചര്യം എ.ജിക്കോ, റവന്യു വകുപ്പിനോ, മന്ത്രിക്കോ ഉണ്ടായിരുന്നില്ല. മന്ത്രി നല്‍കിയ കത്ത് എ.ജിക്ക് അംഗീകരിക്കാമായിരുന്നു. നിരന്തരം റവന്യു കേസുകളില്‍ ഹാജരാകുന്ന അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെ തന്നെ മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റ കേസിലും നിയോഗിക്കാമായിരുന്നു. അല്ലെങ്കില്‍ ഭരണഘടനാ സ്ഥാപനമായ എ.ജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ മന്ത്രിക്ക് മാന്യത പുലര്‍ത്താമായിരുന്നു. ഇത് രണ്ടുമുണ്ടായില്ല. മാത്രമല്ല വിഷയം പൊതുജനമധ്യത്തിലേക്ക് കൊണ്ടുവരുന്നതില്‍ ഇരുകൂട്ടരും വല്ലാതെ തിടുക്കം കാട്ടുകയും ചെയ്തു. ഇടതുസര്‍ക്കാര്‍ അവകാശവാദമുന്നയിക്കുന്നതുപോലെ അഴിമതിക്കെതിരായ പോരാട്ടം നടത്താന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന വിളംബരം കൂടിയാണ് ഇപ്പോഴത്തെ വിവാദം. സര്‍ക്കാര്‍ ഭൂമി കയ്യേറിയ, തണ്ണീര്‍ത്തട നിയമം ലംഘിച്ച് കായല്‍ മണ്ണിട്ട് റിസോര്‍ട്ട് പണിത ഒരാള്‍ മന്ത്രിസഭയില്‍ ഉണ്ടായിരിക്കെ അഴിമതിക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്നതിലെ നാണക്കേട് മറക്കാന്‍ ഇപ്പോഴത്തെ വിവാദം കൊണ്ട് സാധിക്കില്ല. മറിച്ച് തങ്ങളുടെ കൂറ് ആരോടെന്ന് വ്യക്തമാക്കുകയാണ് ഇടതുസര്‍ക്കാര്‍. സര്‍ക്കാരെന്നാല്‍ സി.പി.എം എന്ന നിലയിലേക്ക് ചുരുക്കെഴുത്ത് നടക്കുന്നുമുണ്ട്.

ഇതിന് മുമ്പ് ഈ സര്‍ക്കാരുമായി ബന്ധപ്പെട്ട് ഉടലെടുത്ത സി.പി.എം-സി.പി.ഐ തര്‍ക്കം ഏകപക്ഷീയമായി ആണ് അവസാനിച്ചിട്ടുള്ളത്. ഇപ്പോഴത്തേതിന്റെയും പരിസമാപ്തി ഏറെക്കുറെ അങ്ങനെയൊക്കെതന്നെ ആകുകയും ചെയ്യും. കേരളം ഒറ്റക്ക് ഭരിച്ച ഒരു കക്ഷിയേ ഉള്ളൂ. അത് ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സര്‍ക്കാര്‍ എന്ന് സി.പി.എം പറയുമെങ്കിലും കേരളം ഒറ്റക്ക് ഭരിച്ച പാര്‍ട്ടി ഇന്നെത്തി നില്‍ക്കുന്ന സ്ഥിതി അതിദയനീയമാണ്. 19 എം.എല്‍.എമാരും നാല് മന്ത്രിമാരുമുള്ള ഇടതുമുന്നണിയിലെ രണ്ടാമത്തെ പാര്‍ട്ടി സര്‍ക്കാര്‍ നിയമിച്ച അഡ്വക്കേറ്റ് ജനറലിന് മുന്നില്‍ കീഴടങ്ങിനില്‍ക്കുന്ന അപഹാസ്യമായ കാഴ്ചയാണ് ഇപ്പോഴുള്ളത്. സി.പി.ഐ പുലര്‍ത്തുന്ന രാഷ്ട്രീയ വിധേയത്വം അവസാനിക്കുമെന്നോ, സി.പി.എം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയാസ്ഥിത്വം വകവെച്ചുനല്‍കുമെന്നോ ആരും കരുതുന്നില്ല. ഒരു മുന്നണിയില്‍ തുടരുമ്പോള്‍ തന്നെ വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശവുമുണ്ട്. ആശയപരമായ വിയോജിപ്പുകള്‍ ഇരുപാര്‍ട്ടികളും വ്യക്തമാക്കുന്നതിലും അസ്വഭാവികമായി ഒന്നുമില്ല. എന്നാല്‍ ഇതില്‍ നിന്ന് വിഭിന്നമാണ് മുന്നണി സര്‍ക്കാര്‍ രൂപീകരിച്ച ശേഷം മന്ത്രിമാര്‍ വിഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നത്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം ജനാധിപത്യത്തെ സംബന്ധിച്ച് ജീവവായുവാണ്. ഒരു മന്ത്രിസഭക്ക് തുടരാനുള്ള അര്‍ഹത നിശ്ചയിക്കുന്നതില്‍ പ്രഥമമാണത്. ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരിന് കൂട്ടുത്തരവാദിത്തം സമ്പൂര്‍ണമായി നഷ്ടപ്പെട്ടിരിക്കുന്നു. അപ്രമാദിത്വം കൊണ്ട് അപഹസിക്കാന്‍ ജനാധിപത്യത്തെ കരുവാക്കുന്നത് ജനാധിപത്യത്തെ തന്നെ നിഷേധിക്കലാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘എസ്‌ഐആറിനെ മറയാക്കിയുള്ള ബിജെപിയുടെ ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുന്നു’: കെസി വേണുഗോപാല്‍ എംപി

പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു

Published

on

ബിജെപിയെ പോലെ എസ് ഐ ആറിനെ മറയാക്കി കേരളത്തില്‍ സിപിഎം തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്ക് എതിര് നില്‍ക്കുന്നവരുടെ സമ്മതിദാനാവകാശം ഇല്ലാതാക്കുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നടപ്പിലാക്കുന്ന ജനാധിപത്യധ്വംസനം കേരളത്തില്‍ സിപിഎം അനുവര്‍ത്തിക്കുകയാണ്. പരാജയഭീതിയാണ് ബിജെപിയെയും സിപിഎമ്മിനെയും നയിക്കുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് സംവിധായകന്‍ വിഎം വിനുവിന്റെ വോട്ട് നിഷേധിച്ചത്. കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ് വിനു. മുന്‍ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത വിനുവിനും കുടുംബത്തിനും വോട്ട് നിഷേധിക്കുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. അധികാര ദുര്‍വിനിയോഗത്തിലൂടെ തിരുവനന്തപുരം കോര്‍പ്പറേഷനിലെ മുട്ടട വാര്‍ഡില്‍ യുഡിഎഫിന് വേണ്ടി മത്സരിക്കുന്ന വൈഷ്ണ സുരേഷിന് വോട്ടില്ലെന്ന് വരുത്തിതീര്‍ത്ത് അവരുടെ സ്ഥാനാര്‍ത്ഥിത്വം റദ്ദ് ചെയ്യാനാണ് സിപിഎം ശ്രമിച്ചത്. സിപിഎമ്മിന്റെ നീചരാഷ്ട്രീയം ബോധ്യപ്പെട്ട ഹൈക്കോടതി,കനത്ത പ്രഹരം നല്‍കി നടത്തിയ നിരീക്ഷണം അങ്ങേയറ്റം സ്വാഗതാര്‍ഹമാണ്.ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കണമെന്ന സന്ദേശമാണ് ഹൈക്കോടതി ഇതിലൂടെ നല്‍കിയതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

വൈഷ്ണയ്‌ക്കെതിരായ നീക്കത്തിലൂടെ ചെറുപ്പക്കാരികളായ പെണ്‍കുട്ടികള്‍ സജീവ രാഷ്ട്രീയരംഗത്തേക്ക് കടന്നുവരുന്നതിനെ തടയിടാനാണ് സിപിഎം പരിശ്രമിച്ചത്. ഇത് അവരുടെ ഇരട്ടത്താപ്പിന്റെ നേര്‍ച്ചിത്രമാണ്. ചെറുപ്പക്കാരിയെ മേയര്‍ സ്ഥാനത്ത് അവരോധിച്ചതില്‍ ഊറ്റം കൊള്ളുന്ന സിപിഎമ്മാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നേരെ ജനാധിപത്യവിരുദ്ധത അഴിച്ചുവിട്ടതെന്നും വേണുഗോപാല്‍ പരിഹസിച്ചു.

എസ്‌ഐആര്‍ ധൃതിപിടിച്ച് നടപ്പിലാക്കണമെന്ന കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിടിവാശി ബിജെപിയെ സഹായിക്കാനാണ്. അതിനിടെയാണ് എസ് ഐ ആര്‍ മറയാക്കി സിപിഎം കള്ളവോട്ട് ചേര്‍ക്കലും, വോട്ടു നിഷേധിക്കലും നടത്തുന്നത്. ബിജെപിയെപ്പോലെ സിപിഎമ്മിന്റെ കപട മതേതരവാദവും ജനാധിപത്യ സംവിധാനത്തിന് ശാപമാണ്. രാഷ്ട്രീപക്ഷപാത നിലപാടിന്റെ പേരില്‍ സിപിഎമ്മിന്റെ ഭീഷണിയാണ് പയ്യന്നൂരില്‍ ബിഎല്‍ഒയുടെ ആത്മഹത്യയ്ക്ക് കാരണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

Trending