Video Stories
ആര്.എസ്.എസ് ബന്ധം; വിദ്യാഭ്യാസ മന്ത്രി രവീന്ദ്രനാഥിന് അനില്‍ അക്കര എം.എല്‍.എ വക്കീല്‍ നോട്ടീസയച്ചു

വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥിന്റെ സംഘ് പരിവാര്‍ പശ്ചാത്തലം വെളിപ്പെടുത്തി ഫേസ്ബുക്കില്‍ രംഗത്തുവന്ന അനില്‍ അക്കര എം.എല്‍.എ, സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍ പാഡില്‍ മന്ത്രി നല്കിയ മറുപടിക്കെതിരെ വക്കീല്‍ നോട്ടീസയച്ചു. എ.ബി.വി.പിയുമായി തനിക്കൊരു ബന്ധമില്ലെന്നും എം.എല്‍.എയുടെ ആരോപണം അടിസ്ഥാന രഹിതവും വസ്തുതാ വിരുദ്ധവുമാണെന്നുമുള്ള രവീന്ദ്രനാഥിന്റെ ഔദ്യോഗിക മറുപടി തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് അനില്‍ അക്കര വക്കീല്‍ നോട്ടീസില്‍ പറയുന്നു. അപകീര്‍ത്തികരമായ പരാമര്‍ശത്തിന് ക്ഷമാപണം നടത്തി, പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് അഡ്വ. സി.ആര്. ജെയ്സണ്‍ വഴി മന്ത്രിക്കയച്ച വക്കീല്‍ നോട്ടീസില്‍ പറയുന്നത്. നോട്ടീസ് എം.എല്‍.എ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.
രവീന്ദ്രനാഥ് ചെറുപ്പത്തില്‍ ആര്.എസ്.എസ് ശാഖയില്‍ പോയിരുന്നു എന്നും കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ എ.ബി.വി.പിക്കു വേണ്ടി ചെയര്മാന് സ്ഥാനത്തിന് നോമിനേഷന് നല്‍കിയിരുന്നു എന്നുമുള്ള ആരോപണങ്ങള്‍ മൂന്നു പേജ് നീണ്ട നോട്ടീസില്‍ അനില്‍ അക്കര ആവര്‍ത്തിക്കുന്നു. ഇത് നിഷേധിച്ച് സര്‍ക്കാര്‍ മുദ്രയുള്ള ലെറ്റര്‍പാഡില്‍ നല്കിയ മറുപടി, തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുകയും തനിക്കെതിരെ സോഷ്യല്‍ മീഡിയയിലും മറ്റും ദുഷ്പ്രചരണങ്ങള്‍ ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്തു എന്ന് അനില്‍ അക്കര പറയുന്നു. 15 ദിവസത്തിനകം നഷ്ടപരിഹാരം നല്കി ക്ഷമാപണം നടത്തിയില്ലെങ്കില്‍ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു.
വക്കീല്‍ നോട്ടീസിലെ പ്രസക്ത ഭാഗങ്ങള്‍
‘അമ്മയുടെ വീട് സ്ഥിതി ചെയ്യുന്ന എറണാകുളം ജില്ലയിലെ ചേരാനെല്ലൂര്‍ എന്ന സ്ഥലത്തെ ആര്.എസ്.എസ് ശാഖയില്‍ കുട്ടിക്കാലത്ത് രവീന്ദ്രനാഥ് പങ്കെടുത്തിരുന്നു എന്ന തന്റെ ആരോപണം ഫെയ്സ്ബുക്കിലും ലെറ്റര്‍പാഡിലും ഉള്ള മറുപടിയില്‍ മന്ത്രി നിഷേധിച്ചിട്ടില്ല.’
‘1978 ഒക്ടോബര്‍ 27-ന് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജില്‍ രണ്ടാം വര്‍ഷ എം.എസ്.സി കെമിസ്ട്രി വിദ്യാര്‍ത്ഥിയായിരിക്കെ യൂണിയന് തെരഞ്ഞെടുപ്പില്‍ എ.ബി.വി.പിയുടെ കോളേജ് യൂണിയെ ചെയര്മാന് സ്ഥാനത്തേക്ക് രവീന്ദ്രനാഥ് നോമിനേഷന് നല്കി. ഇത് കോളേജിന്റെ നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് കെ.എസ്.യുവിന്റെ വിജയ സാധ്യത ഇല്ലാതാക്കുന്നതിനു വേണ്ടിയും മുന്‍ എം.എല്‍.എ ഇ.കെ മേനോന്റെ മകനും എസ്.എഫ്.ഐ സ്ഥാനാര്‍ത്ഥിയുമായ എന്‍. രവീന്ദ്രനാഥിന്റെ വിജയസാധ്യത ഉറപ്പാക്കുന്നതിനു വേണ്ടിയും നോമിനേഷന് പിന്‍വലിച്ചു. ഇക്കാര്യങ്ങള്‍ സെന്റ് തോമസ് കോളേജിലെ തെരഞ്ഞെടുപ്പ് രേഖകളില്‍ ഉണ്ട്. എസ്.എഫ്.ഐയെ പരാജയപ്പെടുത്തണം എന്ന ആര്.എസ്.എസ്സിന്റെ തീരുമാനത്തെ തുടര്‍ന്നാണ് എന്‍. രവീന്ദ്രനാഥിന്റെ സമാന പേരുകാരനായ സി. രവീന്ദ്രനാഥ് എ.ബി.വി.പിക്കു വേണ്ടി പത്രിക നല്‍കിയും പിന്നീട് പിന്‍വലിച്ചതും. ഔദ്യോഗിക ലെറ്റര്‍പാഡില്‍ നല്കിയ നിഷേധക്കുറിപ്പില്‍ ആര്.എസ്.എസ് ശാഖയില്‍ പങ്കെടുത്തിട്ടില്ലെന്നോ എ.ബി.വി.പിക്കു വേണ്ടി നോമിനേഷന് കൊടുത്തിട്ടില്ലെന്നോ മന്ത്രി പറഞ്ഞിട്ടില്ല.’
‘ഈ പ്രസ്താവനയെ തുടര്‍ന്ന് മന്ത്രിയുടെ സംഘടനയിലെ അംഗങ്ങള്‍ വളരെ മോശമായ രീതിയില്‍ തന്നെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും വേണ്ടി ഫേസ്ബുക്കില്‍ പ്രചരണം നടത്തുകയാണ്. മന്ത്രിയുടെ അറിവും സമ്മതത്തോടും കൂടിയാണിത്.
kerala
തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; സവാദ് വീണ്ടും അറസ്റ്റില്‍
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു.

തൃശൂരില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. വടകര സ്വദേശി സവാദ് ആണ് തൃശൂരില്‍ അറസ്റ്റിലായത്. തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ യുവതി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
ഇക്കഴിഞ്ഞ 14ന് മലപ്പുറത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ വെച്ചായിരുന്നു യുവാവ് ലൈംഗികാതിക്രമം നടത്തിയത്. സവാദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
2023ല്‍ നെടുമ്പാശേരിയില്‍ വെച്ച് സമാന കേസില്‍ ഇയാള്‍ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിറങ്ങിയ സവാദിന് ഓള് കേരള മെന്‍സ് അസോസിയേഷന് സ്വീകരണം നല്കിയ സംഭവം ഏറെ വിവാദമായിരുന്നു.
മെന്‍സ് അസോസിയേഷന് പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാറിന്റെ നേതൃത്വത്തിലായിരുന്നു ആലുവ സബ് ജയിലിനു പുറത്ത് സവാദിന് സ്വീകരണം നല്‍കിയത്. ജയിലിന് പുറത്തിറങ്ങിയ സവാദിനെ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൂമാലയണിയിച്ചാണ് സ്വീകരിച്ചത്.
GULF
ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം എക്സലന്‍സ് സമ്മിറ്റ്-2025 ശ്രദ്ധേയമായി

ദുബൈ കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി അബുഹൈല്‍ ഹാളില്‍ സംഘടിപ്പിച്ച എക്സലന്‍സ് സമ്മിറ്റില്‍ മണ്ഡലം പ്രസിഡന്റ് ഇസ്മാഈല്‍ എറയസ്സന്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി ഷാഫി ചാലിയം ഉദ്ഘാടനം ചെയ്തു. ദുബൈ കെഎംസിസി സംസ്ഥാന നേതാക്കളായ അബ്ദുല്‍ ഖാദര്‍ അരിപ്രാമ്പ്ര, പിവി നാസര്‍, ഹംസ തൊട്ടി, ആര് ഷുക്കൂര്‍. മലപ്പുറം ജില്ലാ നേതകളായ സിദ്ധിഖ് കലോടി, നൗഫല്‍ വേങ്ങര, സിവി അഷറഫ്, മുജീബ് കോട്ടക്കല്‍, ലത്തീഫ് കുറ്റിപ്പുറം, സക്കീര്‍ പാലത്തിങ്ങല്‍, കരീം കാലടി, ഇബ്രാഹീം വട്ടംകുളം, ബഷീര്‍ കരാട്, സഹീര്‍ ഹസ്സന്, ഉസ്മാന് എടയൂര്‍, ഫുആദ് കുരിക്കള്‍,
ജില്ല വനിത കെഎംസിസി ഭാരവാഹികളായ മുബഷിറ മുസ്തഫ, ഷഹല റാഷിദ്, ഷബ്ന മാറാക്കര, സ്റ്റുഡന്റ് കെഎംസിസി ഭാരവാഹികളായ ഷാമില്‍ വേളേരി, മുഹമ്മദ് നിഹാല്‍ എറയസ്സന്‍, ഫാത്തിമ റഷ പി ടി, ആയിഷ നദ്വ തുടങ്ങിയവരും പങ്കെടുത്തു.
ചടങ്ങില്‍ ദുബൈ കെഎംസിസി ഇഫ്താര്‍ ടെന്റില്‍ സേവനം ചെയ്ത മണ്ഡലത്തിലെ വളണ്ടിയര്‍ ഹാപ്പിനെസ് ടീമിനും, എസ് എസ് എല്‍ സി, പ്ലസ് ടു,സി ബി എസ് ഇ, മദ്രസ്സ പൊതു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും, മജ്ദൂല്‍ ഈത്തപ്പഴ, പെര്‍ഫ്യൂം ചലഞ്ചുകളില്‍ ഫസ്റ്റ്, സെക്കന്റ്, തേര്‍ഡ് നേടിയവര്‍ക്കും, എഐ സ്റ്റാര്‍ട്ടപ്പ് മത്സര വിജയികകളെയും, മതകാര്യ വിഭാഗം നടത്തിയ ക്വിസ്സ് മത്സരം, സര്‍ഗധാര വിങ് നടത്തിയ ഇശല്‍ വിരുന്നിലെയും വിജയികള്‍ക്കും അവാര്‍ഡ് ദാനവും നടന്നു, കോട്ടക്കല്‍ മണ്ഡലത്തിന് പ്രഥമ വനിത കെഎംസിസി കമ്മിറ്റിയും, സ്റ്റുഡന്റ് കെഎംസിസി കമ്മിറ്റിയും രൂപീകരിച്ചു,
ജനറല്‍ സെക്രട്ടറി പിടി അഷറഫ് വിഷയവതരണം നടത്തി , സെക്രട്ടറി ഷരീഫ് പിവി കരേക്കാട് സ്വാഗതവും, അസീസ് വെളേരി നന്ദിയും പറഞ്ഞു. മണ്ഡലം ഭാരവാഹികളായ അബൂബക്കര്‍ തലകാപ്പ്, സൈദ് വരിക്കോട്ടില്‍, അബ്ദുസലാം ഇരിമ്പിളിയം, ഷെരീഫ് ടിപി, റാഷിദ് കെകെ, മുസ്തഫ സികെ, റസാഖ് വളാഞ്ചേരി, അഷറഫ് എടയൂര്‍, എന്നിവര്‍ എക്സലന്‍സ് സമ്മിറ്റിന് നേതൃത്വം നല്കി.
News
ഇറാനെ ആക്രമിക്കരുതെന്ന് അമേരിക്കയോട് റഷ്യ; ആണവ ദുരന്തത്തെക്കുറിച്ച് മുന്നറിയിപ്പ് നല്കി
മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു.

മിഡില്‍ ഈസ്റ്റിനെ സമൂലമായി അസ്ഥിരപ്പെടുത്തുമെന്നതിനാല്‍ ഇറാനെ ആക്രമിക്കരുതെന്ന് റഷ്യ അമേരിക്കയോട് പറഞ്ഞതായി റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്കോവ് ബുധനാഴ്ച പറഞ്ഞു. ഇസ്രാഈല്‍ ആക്രമണങ്ങള്‍ ആണവ ദുരന്തത്തിന് കാരണമാകുമെന്ന് മോസ്കോ പറഞ്ഞു.
ഇസ്രാഈല്‍-ഇറാന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിക്കാനുള്ള റഷ്യയുടെ സന്നദ്ധത യുഎസ് തള്ളി.
ഇറാനും ഇസ്രാഈലും തമ്മിലുള്ള സ്ഥിതി ഗുരുതരമാണെന്ന് റഷ്യയുടെ എസ്വിആര് വിദേശ രഹസ്യാന്വേഷണ വിഭാഗം മേധാവി സെര്‍ജി നരിഷ്കിന്‍ പറഞ്ഞു, ഇറാന്റെ ആണവ ഇന്‍ഫ്രാസ്ട്രക്ചറില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണം ലോകം ‘മില്ലിമീറ്റര്‍’ ദുരന്തത്തില്‍ നിന്ന് അകന്നുവെന്നാണ് അര്‍ത്ഥമാക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖരോവ പറഞ്ഞു.
‘ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കപ്പെടുകയാണ്,” യുഎന്‍ ആണവ സുരക്ഷാ വാച്ച്ഡോഗ് ഇതിനകം തന്നെ പ്രത്യേക നാശനഷ്ടങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും അവര്‍ ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
-
kerala2 days ago
മാര്‍ഗദീപം സ്കോളര്‍ഷിപ്പില്‍ വിവേചനം; മുസ്ലിം അപേക്ഷകരില്‍ 1.56 ലക്ഷം പുറത്ത്
-
kerala2 days ago
തിരുവനന്തപുരം കാര്യവട്ടത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു
-
film1 day ago
‘ജെ എസ് കെ’യുടെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ് ; കാരണം ജാനകി
-
kerala2 days ago
ന്യൂനമർദം, ചക്രവാതച്ചുഴി; കേരളത്തിൽ നാളെ മുതൽ മഴ വീണ്ടും കനക്കും; അടുത്ത ഏഴ് ദിവസം മഴയ്ക്ക് സാധ്യത
-
kerala3 days ago
കാവി കൊടിയും ഭൂപടവും ഒഴിവാക്കി; ദേശീയപതാകയേന്തിയ പുതിയ ‘ഭാരതാംബ’യുമായി ബിജെപി
-
kerala2 days ago
കൈകൂലി വാങ്ങിയ സംഭവം; സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥന് അറസ്റ്റില്‍
-
gulf2 days ago
ഫാസിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ന്യൂനപക്ഷ വിരുദ്ധതക്കെതിരിൽ അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ചു ഐക്യപ്പെടുക; ചരിത്ര സത്യങ്ങൾ ഓർമപ്പെടുത്തി മുസ്ലിം ലീഗ് നേതാക്കൾ
-
kerala2 days ago
”കാവിക്കൊടി ദേശീയപതാകയാക്കണം”; വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് എന്‍. ശിവരാജന്