More
രാജിയല്ലാതെ ചാണ്ടിക്ക് വഴിയില്ല; കലക്ടറുടെ അന്തിമ റിപ്പോര്‍ട്ടും പുറത്ത്

ഗതാഗത വകുപ്പ് മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട കയ്യേറ്റങ്ങളും അനധികൃത നിര്‍മ്മാണങ്ങളും അക്കമിട്ട് നിരത്തുന്ന ജില്ലാ കലക്ടറുടെ അന്തിമ റിപ്പോര്‍ട്ട് പുറത്തായി. ആലപ്പുഴ ജില്ലാ കലക്ടര്‍ ടി. വി അനുപമ റവന്യുവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് സമര്‍പ്പിച്ചിരിക്കുന്ന 20 പേജുള്ള അന്തിമ റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. റിസോര്‍ട്ടുമായി ബന്ധപ്പെട്ട റോഡ് നിര്‍മാണം, പാര്‍ക്കിങ് സ്ഥലനിര്‍മാണം, കല്‍ക്കെട്ട് നിര്‍മാണം എന്നിവയെ കുറിച്ച് പ്രത്യേക തലക്കെട്ടുകളോടെ സമര്‍പ്പിച്ചിട്ടുള്ള റിപ്പോര്‍ട്ട് കൂടി പുറത്തായതോടെ തോമസ് ചാണ്ടി സംരക്ഷണമൊരുക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.
എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച വലിയകുളം മുതല്‍ സീറോ ജെട്ടി റോഡിന് പിന്നില്‍ ഗുരുതര നിയമലംഘനമുണ്ടെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ ടാറിംഗ് അവസാനിക്കുന്ന ഈ റോഡ് നിര്‍മ്മിച്ച ഘട്ടത്തില്‍ സംസ്ഥാനതല നീരീക്ഷണ സമിതിയുടെ അനുമതി തേടിയിരുന്നില്ല. റോഡ് നിര്‍മിക്കാന്‍ അനുമതി ലഭിച്ചതായി പിന്നീട് എഴുതിച്ചേര്‍ത്തു. ഇതില്‍ സംശയം നിലനില്‍ക്കുന്നു. 2.8 മീറ്റര്‍ വീതിയുണ്ടായിരുന്ന ബണ്ടിലൂടെ റോഡ് നിര്‍മ്മിക്കാനായിരുന്നു ഭരണാനുമതി ലഭിച്ചിരുന്നത്. എന്നാല്‍ നിര്‍വഹണ സമിതി സമര്‍പ്പിച്ച ബില്ലുകളില്‍ റോഡിന്റെ വീതി 3.5മുതല്‍ നാല് മീറ്റര്‍ വരെയായി കാണപ്പെട്ടു.
ആദ്യ 250 മീറ്ററില്‍ റോഡിന്റെ പ്രയോജനം മന്ത്രിയുടെ റിസോര്‍ട്ടിനു മാത്രമാണെന്നും കളക്ടര്‍ കണ്ടെത്തിയിട്ടുണ്ട്. .നിര്‍വഹണോദ്യോഗസ്ഥനായ ആര്യാട് ബ്ലോക്ക് ഡവലപ്മന്റ് ഓഫീസര്‍ വസ്തുതകള്‍ തീര്‍ത്തും പരിശോധിച്ചിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ചതിനാലും സംസ്ഥാന സമിതി അംഗീകാരം വാങ്ങാത്തതിനാലും ഈ അധിക നികത്തിന് സാധൂകരണം നല്‍കണോയെന്ന് സര്‍ക്കാര്‍ തലത്തില്‍ തീരുമാനിക്കേണ്ടതാണ്. പാടശേഖരസമിതി കൃഷി ഭൂമിയുടെ ഉത്തമ താല്പര്യം സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നതായും കലക്ടര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.ലേക്ക് പാലസിന് മുന്നില്‍ പാര്‍ക്കിംഗിനായും അപ്രോച്ച് റോഡിനായും നിലം നികത്തിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി തന്നെയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ ഭുമി കമ്പനിയുടേതല്ലെന്ന വാദമായിരുന്ന ഹിയറിംഗ് സമയത്ത് ഉയര്‍ത്തിയിരുന്നത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് ഇവിടെ നിലം നികത്തിയതെന്ന് ജില്ലാ കലക്ടര്‍ സ്ഥിരീകരിക്കുന്നു.
ഈ ഭൂമി തോമസ് ചാണ്ടിയുടെ സഹോദരി ലീലാമ്മ ഈശോയുടെ പേരിലാണെങ്കിലും ഇത് കൈകാര്യം ചെയ്യുന്നതും ഇവിടെ നിര്‍മ്മാണം നടത്തിയതും കമ്പനിയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2014ല്‍ ഇവിടെ നിലം നികത്തലിന് വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയത് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ക്കായിരുന്നു. ഇത് തങ്ങളുടെ സ്ഥലമല്ലെന്ന് അതുമായി ബന്ധപ്പെട്ട നടപടി ഘട്ടങ്ങളില്‍ വില്ലേജ് ഓഫീസര്‍, കലക്ടര്‍, ഹൈക്കോടതി എന്നിവിടങ്ങളില്‍ ഒരിടത്തും കമ്പനി പറഞ്ഞിട്ടില്ല. സ്ഥലം ഉടമയായ ലീലാമ്മ ഈശോക്ക് കമ്പനിയുമായി നേരിട്ട് ബന്ധമുണ്ടെന്നും കണ്ടെത്തി. 323 മീറ്റര്‍ നീളത്തിലും 4.6 മുതല്‍ 12.5 മീറ്റര്‍ വരെ വീതിയിലും സ്ഥലം നിരപ്പാക്കി പാര്‍ക്കിംഗ് ഏരിയക്കായി മാറ്റി. ഇവിടെ ഗേറ്റ് വച്ച് കാവല്‍ക്കാരനെ നിയോഗിച്ച് സ്വകാര്യ സ്ഥലമായി റിസോര്‍ട്ടിന്റെ പൂര്‍ണ നിയന്ത്രണത്തില്‍ ഉപയോഗിക്കുകയാണ്.
ഉപഗ്രഹ ചിത്രങ്ങള്‍ കിട്ടിയ ശേഷം കളക്ടറുടെ അധികാരം ഉപയോഗിച്ച് അനധികൃതമായി നികത്തിയെടുത്ത പാര്‍ക്കിംഗ് സ്ഥലവും അപ്രോച്ച് റോഡും പൂര്‍വ്വ സ്ഥിതിയിലാക്കും. റിസോര്‍ട്ടിലെ നിയമ ലംഘനങ്ങള്‍ക്ക് എതിരെ നടപടിയെടുത്താല്‍ കോടതയലക്ഷ്യമാകുമെന്ന കമ്പനിയുടെ വാദവും റിപ്പോര്‍ട്ടില്‍ കളക്ടര്‍ വ്യക്തമാക്കുന്നു.
kerala
കാസർഗോഡിന് പിന്നാലെ കണ്ണൂരിലും സ്കൂളിൽ പാദപൂജ; റിപ്പോർട്ട് തേടി മന്ത്രി വി. ശിവൻകുട്ടി

കണ്ണൂര്‍: കാസര്‍കോട്ടെ പാദപൂജ വിവാദത്തിന് പിന്നാലെ കണ്ണൂരിലും മാവേലിക്കരയിലും വിദ്യാര്‍ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ. കണ്ണൂരില്‍ ശ്രീകണ്ഠാപുരം വിവേകാനന്ദ വിദ്യാപീഠത്തിലാണ് കാല്‍കഴുകല്‍ നടന്നത്. ആദ്യം പൂര്‍വാധ്യാപകന്റെ കാല്‍ അധ്യാപകര്‍ കഴുകി. ശേഷം വിദ്യാര്‍ഥികളെ കൊണ്ടും പാദപൂജ ചെയ്യിക്കുകയായിരുന്നു. മറ്റൊരു സ്‌കൂളില്‍ നിന്ന് വിരമിച്ച അധ്യാപകന്റെ പാദപൂജയാണ് നടത്തിയത്. മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും പാദപൂജ നടന്നതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സ്‌കൂളിലെ അധ്യാപകരുടെ പാദമാണ് വിദ്യാര്‍ഥികള്‍ കഴുകിയത്. ഗുരുപൂജ എന്ന പേരിലായിരുന്നു ചടങ്ങുകള്‍ നടന്നത്.
വിദ്യാര്‍ത്ഥികളില്‍ അടിമത്ത മനോഭാവം വളര്‍ത്തുന്ന ഇത്തരം ആചാരങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി മുന്നറിയിപ്പ് നല്‍കി. അതേസമയം, കാസര്‍കോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ വിദ്യാര്‍ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ച സംഭവത്തില്‍ വിദ്യാഭ്യാസ വകുപ്പ് റിപ്പോര്‍ട്ട് തേടി. പാദപൂജ വിവാദങ്ങളില്‍ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഭാരതീയ വിദ്യാ നികേതന്‍ നടത്തുന്ന ചില സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചെന്ന വാര്‍ത്ത അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഇത് ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും പ്രതിഷേധാര്‍ഹവുമാണ്. വിദ്യാഭ്യാസം എന്നത് കുട്ടികളില്‍ ശാസ്ത്രബോധവും പുരോഗമന ചിന്തയും വളര്‍ത്താനുള്ളതാണ്. ഇത്തരം പ്രവൃത്തികള്‍ നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെ തന്നെ ഇല്ലാതാക്കുന്നതാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
kerala
ആലപ്പുഴയിൽ വിദ്യാർത്ഥിയെക്കൊണ്ട് ബിജെപി ജില്ലാ സെക്രട്ടറിയുടെ കാൽകഴുകിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ബിജെപി നേതാവിന്റെ കാല് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. അനൂപിന്റെ കാലാണ് വിദ്യാർത്ഥിയെക്കൊണ്ട് കഴുകിച്ചത്. ഗുരുപൂർണിമ ചടങ്ങുകളുടെ ഭാഗമായി മാവേലിക്കര വിവേകാനന്ദ വിദ്യാപീഠം സ്കൂളിലായിരുന്നു സംഭവം.
ചടങ്ങിൽ സ്‌കൂളിലെ അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും ‘പാദപൂജ’യാണ് നടന്നത്. എന്നാൽ അനൂപ് സ്‌കൂളിലെ അധ്യാപകനല്ല. അനധ്യാപകനായ അനൂപ് മാനേജ്‍മെന്റ് പ്രതിനിധി എന്ന പേരിലാണ് ചടങ്ങിൽ പങ്കെടുത്തത്.
നേരത്തെ മാവേലിക്കയിലെ വിദ്യാധിരാജ വിദ്യാപീഠം സെന്‍ട്രല്‍ സ്‌കൂളിലും വിദ്യാര്‍ത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാല്‍ കഴുകിച്ചിരുന്നു. അധ്യാപകരുടെ കാലില്‍ വെള്ളം തളിച്ച് പൂക്കള്‍ ഇടാന്‍ കുട്ടികളോട് ആവശ്യപ്പെടുകയായിരുന്നു. സ്‌കൂളിലെ 101 അധ്യാപകരുടെ പാദമാണ് വിദ്യാര്‍ത്ഥികള്‍ കഴുകിയത്. സമാനമായ സംഭവം കാസര്‍കോട് ബന്തടുക്കയിലും ഉണ്ടായിരുന്നു.
kerala
റെക്കോര്‍ഡ് കുതിപ്പില്‍ സ്വര്‍ണവില; ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 65 രൂപ ഉയർന്ന് 9140 രൂപയിലെത്തി

-
india3 days ago
ഗുജറാത്തില്‍ പാലം തകര്‍ന്നുണ്ടായ അപകടം; മരിച്ചവരുടെ എണ്ണം 13 ആയി
-
india3 days ago
1400 ഓളം മുസ്ലിം കുടുംബങ്ങളെ കുടിയൊഴിപ്പിച്ച് അസം സർക്കാർ
-
Football3 days ago
ഫിഫ ക്ലബ്ബ് ലോകകപ്പ് ഫൈനലില്‍ ചെല്‍സി പിഎസ്ജിയെ നേരിടും
-
kerala12 hours ago
മലക്കം മറിഞ്ഞ് മന്ത്രി; പ്രതിഷേധം ശക്തമായപ്പോള്‍ സ്കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചക്ക് തയ്യാറാണെന്ന് മന്ത്രി ശിവന്‍കുട്ടി
-
kerala3 days ago
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ മര്‍ദിച്ച സംഭവം; പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി
-
india3 days ago
റെയില്‍വേ ട്രാക്കില്‍ അമ്മയാനയ്ക്ക് സുഖപ്രസവം; രണ്ട് മണിക്കൂറോളം ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ച് റെയിവേ
-
News2 days ago
‘അണ്‍സബ്സ്ക്രൈബ്’ ടാബ്; പുതിയ ഫീച്ചറുമായി Gmail
-
india3 days ago
ഡല്‍ഹിയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോര്‍ട്ട്