Connect with us

Views

നികുതി വെട്ടിപ്പിലേക്ക് വെളിച്ചം വീശി പാരഡൈസ് രഹസ്യ രേഖകള്‍, വീണ്ടും രഹസ്യച്ചോര്‍ച്ച

Published

on

 

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പാരഡൈസ് രഹസ്യചോര്‍ച്ചയില്‍ പേരു പരാമര്‍ശിക്കുന്നത് 714 ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. നികുതി വെട്ടിപ്പും കള്ളപ്പണവും തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന് നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രഹസ്യ രേഖകളില്‍ കേന്ദ്രമന്ത്രിയുടെ തന്നെ പേര് പരാമര്‍ശിക്കപ്പെട്ടത്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജയന്ത് സിന്‍ഹ രംഗത്തെത്തിയെങ്കിലും വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കിയേക്കും.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയും(ഐ.സി.ഐ.ജെ) ജര്‍മ്മന്‍ പത്രമായ സെഡ്യൂസെ സിറ്റിങും ചേര്‍ന്ന് 96 കമ്പനികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് 13.4 ദശലക്ഷം രഹസ്യ രേഖകള്‍ പുറത്തുവിട്ടത്. ഇതില്‍ ഏറെയും ബര്‍മുഡ നിയമസ്ഥാപനമായ ആപ്പിള്‍ബൈയില്‍നിന്നുള്ളതാണ്. നികുതി വെട്ടിപ്പും കുറഞ്ഞ നികുതി അടക്കാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഉപദേശവും നിയമസഹായവും നല്‍കുന്ന സ്ഥാപനമാണ് ആപ്പിള്‍ബൈ.
ജയന്ത് സിന്‍ഹ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഇന്ത്യന്‍ കമ്പനി ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കിന് യു.എസ് ആസ്ഥാനമായ കമ്പനി ഡിലൈറ്റ് ഡിസൈനില്‍ നിക്ഷേപമുണ്ടെന്നാണ് രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത്. സൈമണ്‍ ഐലന്റ് എന്ന നെതര്‍ലന്റ് കമ്പനിയുടെ സഹസ്ഥാപനമായി 2006ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി രൂപീകരിച്ചതാണ് ഡിലൈറ്റ് ഡിസൈന്‍. മൂന്ന് ദശലക്ഷം ഡോളര്‍ (20 കോടിയോളം രൂപ) ആണ് ഡിലൈറ്റ് ഡിസൈനിലെ ഒമിധ്യാര്‍ നെറ്റ് വര്‍ക്കിന്റെ നിക്ഷേപം. 2009ലാണ് ജയന്ത് സിന്‍ഹ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നത്. 2013ല്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സിന്‍ഹ ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സിന്‍ഹ പാര്‍ലമെന്റില്‍ എത്തുന്നതും കേന്ദ്രമന്ത്രിയാകുന്നതും. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലോ പിന്നീട് ലോക്‌സഭാ സെക്രട്ടറിയേറ്റിനോ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോ നല്‍കിയ സ്വത്തു വിവരങ്ങളുടെ കണക്കിലോ വിദേശകമ്പനിയായ ഡിലൈറ്റ് ഡിസൈനില്‍ ഡയരക്ടര്‍ പദവി വഹിക്കുന്നതായി വ്യക്തമാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭയിലെ സമ്പന്നനും ബി.ജെ.പി എം.പിയുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹ എന്ന ആര്‍.കെ സിന്‍ഹക്ക് രണ്ട് വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യ പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ആണ് ഇതില്‍ ഒന്ന്. സിന്‍ഹ രൂപീകരിച്ച സ്വകാര്യ സുരക്ഷാ സ്ഥാപനമാണ് എസ്.ഐ.എസ്. ഇതിന്റെ ഉപസ്ഥാപനമാണ് മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യാ- പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നാണ് വിവരം. ഇതിന്റെ ഭൂരിഭാഗം ഓഹരികളും ആര്‍.കെ സിന്‍ഹയുടെ പേരിലാണുള്ളത്. ഭാര്യ റിത കിഷോര്‍ സിന്‍ഹ കമ്പനിയില്‍ ഡയരക്ടറുമാണ്.
പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടി രൂപയുടെ വായ്പാകുടിശ്ശിക വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതാ ദത്ത്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരുടെ പേരുകളും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ബ്രിട്ടനിലെ എലിസബത് രാജ്ഞിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഇടംപിടിച്ച ലിസ്റ്റില്‍ ഇന്ത്യ 19ാം സ്ഥാനത്താണ്. ജിന്‍ഡാല്‍ സ്റ്റീല്‍സ് ആന്റ് പവര്‍, എസ്സാര്‍ ഷിപ്പിങ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സണ്‍ ടി.വി നെറ്റ്‌വര്‍ക്ക്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ലിസ്റ്റിലുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍.

india

ഏഴു വർഷത്തിന് ശേഷം ചൈന സന്ദർശനം; മോദി- ഷി ജിൻ പിങ്ങ് കൂടിക്കാഴ്ച ഇന്ന്

Published

on

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ചൈനീസ് പ്രസിഡണ്ട് ഷി ജിൻ പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ടിയാൻജിനിൽ വച്ചാകും കൂടിക്കാഴ്ച. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഇന്ത്യയ്ക്കുമേലുള്ള 50 ശതമാനം തീരുവയെ തുടർന്ന് ഇന്ത്യ- യു എസ് വ്യാപാര സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ നിർണ്ണായകമാണ് കൂടിക്കാഴ്ച. ഏഴു വർഷത്തെ ഇടവേളക്ക് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ചൈന സന്ദർശിക്കുന്നത്.

രണ്ട് ദിവസത്തെ ഷാങ്ഹായ് സഹകരണ സംഘടന (എസ്‌സി‌ഒ) ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച വൈകീട്ടാണ് ടിയാൻജിനിൽ എത്തിയത്. ബിൻഹായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ സമൂഹം നരേന്ദ്രമോദിയ്ക്ക് ഊഷ്മള സ്വീകരണം നൽകി. 2020 ലെ ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തിനുശേഷമുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിലും, വ്യാപാരത്തിലും പ്രാദേശിക സ്ഥിരതയിലും സഹകരണം വർധിപ്പിക്കുന്നതിനുമുള്ള തീരുമാനങ്ങൾ സന്ദർശനത്തിനിടയിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.

രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകളായ ഇന്ത്യയും ചൈനയും ലോക സാമ്പത്തിക ക്രമത്തിൽ സ്ഥിരത കൈവരിക്കുന്നതിന് ഒരുമിച്ച് പ്രവർത്തിക്കേണ്ടത് പ്രധാനമാണെന്ന് സന്ദർശനത്തിനു മുൻപായി ജപ്പാൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

Continue Reading

Features

അക്ഷരങ്ങളുടെ കുലപതിക്ക് വിട

മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

Published

on

സഫാരി സൈനുല്‍ ആബിദീന്‍

മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.

ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു

പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.

പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.

ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.

Continue Reading

local

വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

Published

on

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.

മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.

മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.

Continue Reading

Trending