Connect with us

Views

നികുതി വെട്ടിപ്പിലേക്ക് വെളിച്ചം വീശി പാരഡൈസ് രഹസ്യ രേഖകള്‍, വീണ്ടും രഹസ്യച്ചോര്‍ച്ച

Published

on

 

ന്യൂഡല്‍ഹി: നികുതി വെട്ടിപ്പിന്റെ കാണാപ്പുറങ്ങളിലേക്ക് വെളിച്ചം വീശുന്ന പാരഡൈസ് രഹസ്യചോര്‍ച്ചയില്‍ പേരു പരാമര്‍ശിക്കുന്നത് 714 ഇന്ത്യന്‍ സ്ഥാപനങ്ങളും വ്യക്തികളും. കേന്ദ്ര വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ സിന്‍ഹ തുടങ്ങിയവരും ഇതില്‍ ഉള്‍പ്പെടും. നികുതി വെട്ടിപ്പും കള്ളപ്പണവും തടയാനെന്ന പേരില്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ടു നിരോധനത്തിന് നാളെ ഒരു വര്‍ഷം തികയാനിരിക്കെയാണ്, നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട രഹസ്യ രേഖകളില്‍ കേന്ദ്രമന്ത്രിയുടെ തന്നെ പേര് പരാമര്‍ശിക്കപ്പെട്ടത്. നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി ജയന്ത് സിന്‍ഹ രംഗത്തെത്തിയെങ്കിലും വരും ദിവസങ്ങളില്‍ ഇത് ബി.ജെ.പിയേയും കേന്ദ്ര സര്‍ക്കാറിനെയും പ്രതിക്കൂട്ടിലാക്കിയേക്കും.
അന്വേഷണാത്മക മാധ്യമപ്രവര്‍ത്തകരുടെ ആഗോള കൂട്ടായ്മയും(ഐ.സി.ഐ.ജെ) ജര്‍മ്മന്‍ പത്രമായ സെഡ്യൂസെ സിറ്റിങും ചേര്‍ന്ന് 96 കമ്പനികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് 13.4 ദശലക്ഷം രഹസ്യ രേഖകള്‍ പുറത്തുവിട്ടത്. ഇതില്‍ ഏറെയും ബര്‍മുഡ നിയമസ്ഥാപനമായ ആപ്പിള്‍ബൈയില്‍നിന്നുള്ളതാണ്. നികുതി വെട്ടിപ്പും കുറഞ്ഞ നികുതി അടക്കാനുള്ള മാര്‍ഗങ്ങളും സംബന്ധിച്ച് ഉപദേശവും നിയമസഹായവും നല്‍കുന്ന സ്ഥാപനമാണ് ആപ്പിള്‍ബൈ.
ജയന്ത് സിന്‍ഹ മാനേജിങ് ഡയരക്ടര്‍ ആയിരുന്ന ഇന്ത്യന്‍ കമ്പനി ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കിന് യു.എസ് ആസ്ഥാനമായ കമ്പനി ഡിലൈറ്റ് ഡിസൈനില്‍ നിക്ഷേപമുണ്ടെന്നാണ് രഹസ്യ രേഖകള്‍ വ്യക്തമാക്കുന്നത്. സൈമണ്‍ ഐലന്റ് എന്ന നെതര്‍ലന്റ് കമ്പനിയുടെ സഹസ്ഥാപനമായി 2006ല്‍ സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായി രൂപീകരിച്ചതാണ് ഡിലൈറ്റ് ഡിസൈന്‍. മൂന്ന് ദശലക്ഷം ഡോളര്‍ (20 കോടിയോളം രൂപ) ആണ് ഡിലൈറ്റ് ഡിസൈനിലെ ഒമിധ്യാര്‍ നെറ്റ് വര്‍ക്കിന്റെ നിക്ഷേപം. 2009ലാണ് ജയന്ത് സിന്‍ഹ ഒമിധ്യാര്‍ നെറ്റ്‌വര്‍ക്കില്‍ ചേര്‍ന്നത്. 2013ല്‍ രാജിവെച്ചിരുന്നു. ഇതിനു ശേഷവും ഡിലൈറ്റ് ഡിസൈനില്‍ സിന്‍ഹ ഡയരക്ടറായി പ്രവര്‍ത്തിച്ചിരുന്നതായി രേഖകള്‍ വ്യക്തമാക്കുന്നു. 2014ല്‍ ഝാര്‍ഖണ്ഡിലെ ഹസാരിബാഗ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് സിന്‍ഹ പാര്‍ലമെന്റില്‍ എത്തുന്നതും കേന്ദ്രമന്ത്രിയാകുന്നതും. എന്നാല്‍ തെരഞ്ഞെടുപ്പ് സമയത്ത് സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലോ പിന്നീട് ലോക്‌സഭാ സെക്രട്ടറിയേറ്റിനോ കേന്ദ്രമന്ത്രിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിനോ നല്‍കിയ സ്വത്തു വിവരങ്ങളുടെ കണക്കിലോ വിദേശകമ്പനിയായ ഡിലൈറ്റ് ഡിസൈനില്‍ ഡയരക്ടര്‍ പദവി വഹിക്കുന്നതായി വ്യക്തമാക്കിയിരുന്നില്ലെന്ന് അന്വേഷണത്തില്‍ പങ്കാളികളായ ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. രാജ്യസഭയിലെ സമ്പന്നനും ബി.ജെ.പി എം.പിയുമായ രവീന്ദ്ര കിഷോര്‍ സിന്‍ഹ എന്ന ആര്‍.കെ സിന്‍ഹക്ക് രണ്ട് വിദേശ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ പറയുന്നത്. മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യ പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് ആണ് ഇതില്‍ ഒന്ന്. സിന്‍ഹ രൂപീകരിച്ച സ്വകാര്യ സുരക്ഷാ സ്ഥാപനമാണ് എസ്.ഐ.എസ്. ഇതിന്റെ ഉപസ്ഥാപനമാണ് മാള്‍ട്ടയില്‍ രജിസ്റ്റര്‍ ചെയ്ത എസ്.ഐ.എസ് ഏഷ്യാ- പസഫിക് ഹോള്‍ഡിങ്‌സ് ലിമിറ്റഡ് എന്നാണ് വിവരം. ഇതിന്റെ ഭൂരിഭാഗം ഓഹരികളും ആര്‍.കെ സിന്‍ഹയുടെ പേരിലാണുള്ളത്. ഭാര്യ റിത കിഷോര്‍ സിന്‍ഹ കമ്പനിയില്‍ ഡയരക്ടറുമാണ്.
പൊതുമേഖലാ ബാങ്കുകളില്‍ 9,000 കോടി രൂപയുടെ വായ്പാകുടിശ്ശിക വരുത്തി മുങ്ങിയ മദ്യരാജാവ് വിജയ് മല്യ, ബോളിവുഡ് താരം അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മന്യതാ ദത്ത്, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന്‍ മോഹന്‍ റെഡ്ഡി, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവി കൃഷ്ണ എന്നിവരുടെ പേരുകളും രേഖകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ബ്രിട്ടനിലെ എലിസബത് രാജ്ഞിയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപും ഉള്‍പ്പെടെ 180 രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖര്‍ ഇടംപിടിച്ച ലിസ്റ്റില്‍ ഇന്ത്യ 19ാം സ്ഥാനത്താണ്. ജിന്‍ഡാല്‍ സ്റ്റീല്‍സ് ആന്റ് പവര്‍, എസ്സാര്‍ ഷിപ്പിങ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ്, സണ്‍ ടി.വി നെറ്റ്‌വര്‍ക്ക്, അപ്പോളോ ടയേഴ്‌സ് എന്നിവയാണ് ലിസ്റ്റിലുള്ള പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍.

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

kerala

അനധികൃത വിലവർദ്ധന; ചിക്കൻവ്യാപാരികൾ സമരത്തിലേക്ക്

ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു.

Published

on

അനധികൃതമായി കോഴി വില വർദ്ധിപ്പിച്ച കുത്തക ഫാം ഉടമകളുടെയും ഇടനിലക്കാരുടെയും നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ സമരത്തിലേക്ക്. ഈ മാസം 23 മുതൽ അനിശ്ചിത കാലത്തേക്ക് കോഴിക്കടകൾ അടച്ചിട്ട് സമരം നടത്തുമെന്ന് ചിക്കൻ വ്യാപാരി സമിതി അറിയിച്ചു. കടയടപ്പ് സമരത്തിന്റെ മുന്നോടിയായുള്ള സമര പ്രഖ്യാപന കൺവെൻഷൻ വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡന്റ് സൂര്യ അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി ജില്ലാ സെക്രട്ടറി സന്തോഷ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി.

കോഴി കർഷകരും തമിഴ്നാട് കുത്തക കോഴി ഫാം അധികൃതരും ഒരു മാനണ്ഡവും പാലിക്കാതെ കോഴിയുടെ വില വർദ്ധിപ്പിക്കുകയാണ്. ഇക്കാര്യം അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും അനക്കമില്ല. തീവെട്ടിക്കൊള്ള നടത്തുന്ന ഫാം ഉടമകളുടെ വലയിലാണ് അധികാരികൾ. റംസാൻ ,ഈസ്റ്റർ , വിഷു കാലത്ത് പൊതുജനത്തെ കൊള്ളയടിച്ച് കൊഴുത്ത കോഴി മാഫിയ വില വർദ്ധിപ്പിക്കൽ തുടരുകയാണ്. കോഴിക്കോട് നഗരത്തിൽ ഒരുകിലോ ചിക്കന് 270 രൂപയാണ് വില.

ഈ പ്രവണത ഒരിക്കലും അംഗികരിക്കാനാകില്ലെന്ന് ചിക്കൻ വ്യാപാരി സമിതി കോഴിക്കോട് ജില്ലാ സെക്രട്ടറി മുസ്തഫ കിണശ്ശേരി പറഞ്ഞു. ചിക്കൻ വ്യാപാരി സമിതി ജില്ലാ പ്രസിഡന്റ് കെ.വി. റഷീദ് അദ്ധ്യക്ഷത വഹിച്ചു ആക്ടിംഗ് സെക്രട്ടറി ഫിറോസ് പൊക്കുന്ന്, ജില്ലാ ട്രഷറർ സി.കെ. അബ്ദുറഹിമാൻ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം മുനീർ പലശ്ശേരി മറ്റ് ജില്ലാ ഭാരവാഹികളായ സിയാദ്, ആബിദ് ,ഷാഫി, സലാം, സാദിക്ക് പാഷ, നസീർ, ലത്തിഫ് എന്നിവർ പങ്കെടുത്തു.

Continue Reading

kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന

ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

Published

on

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധന. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് വില 6,705 രൂപയായി. ഒരു പവൻ സ്വർണത്തിന് വില 440 രൂപ വർധിച്ച് 53,640 രൂപയിലുമെത്തി.

ശനിയാഴ്ച അന്താരാഷ്ട്ര വില 80 ഡോളർ കുറവ് രേഖപ്പെടുത്തിരുന്നു. ഇറാൻ-ഇസ്രയേൽ യുദ്ധഭീതിയാണ് ഇപ്പോഴത്തെ വിലവർധനവിന് കാരണം. അന്താരാഷ്ട്ര സ്വർണ്ണവില 2356 ഡോളറിലായി. രൂപയുടെ വിനിമയ നിരക്ക് 83.43 ലാണ്.

ഏപ്രിൽ 12ന് സ്വർണവില റെക്കോർഡിട്ടിരുന്നു. ഗ്രാമിന് 6720 രൂപയായിരുന്നു അന്ന് സ്വർണത്തിന് വില. പവന് 53,760 രൂപയിലുമായിരുന്നു അന്ന് വ്യാപാരം നടന്നത്.

Continue Reading

Trending