Culture
നെഹ്‌റുവിനെ അപമാനിക്കാന്‍ ഐ.ടി തലവന്റെ ട്വീറ്റ്; അശ്ലീല പ്രചരണം ബി.ജെ.പിക്ക് തിരിച്ചടിയാവുന്നു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയും നവഭാരത ശില്‍പിയുമായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനെ അപമാനിക്കാനുള്ള ബി.ജെ.പിയുടെ ശ്രമം തിരിച്ചടിക്കുന്നു. നെഹ്‌റു സ്ത്രീകളുമായി ‘അടുപ്പം പ്രകടിപ്പിക്കുന്ന’ ചിത്രങ്ങള്‍ ബി.ജെ.പി ഐ.ടി വിഭാഗം തലവന്‍ അമിത് മാല്‍വിയയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്. സ്ത്രീകളെ ചേര്‍ത്തു പിടിക്കുന്നതും ചുംബിക്കുന്നതുമടക്കമുള്ള ചിത്രങ്ങള്‍ പ്രചരിപ്പിക്കുക വഴി നെഹ്‌റുവിനെ മോശമായി ചിത്രീകരിക്കാനുള്ള ശ്രമം, ആ സ്ത്രീകള്‍ ആരെല്ലാമെന്ന യാഥാര്‍ത്ഥ്യം പുറത്തറിഞ്ഞതോടെ ബി.ജെ.പിക്കു തിരിച്ചടിയാവുകയാണ്. അമിത് മാല്‍വിയ ട്വീറ്റ് ചെയ്ത ചിത്രത്തിലെ വനിതകളെപ്പറ്റിയുള്ള യാഥാര്‍ത്ഥ്യം ആള്‍ട്ട്‌ന്യൂസ് ആണ് പുറത്തുവിട്ടത്. മാധ്യമപ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളുമടക്കം നിരവധി പേര്‍ ബി.ജെ.പിയുടെ തരംതാണ കളിക്കെതിരെ രംഗത്തു വന്നു കഴിഞ്ഞു.
ഗുജറാത്തിലെ പട്ടിദാര്‍ നേതാവ് ഹര്‍ദിക് പട്ടേലിന്റെ ലൈംഗിക ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയായിരുന്നു മാല്‍വിയയുടെ നിലവാരമില്ലാത്ത ട്വീറ്റ്. വിവിധ സ്ത്രീകള്‍ക്കൊപ്പം നില്‍ക്കുന്നതടക്കമുള്ള ഒമ്പത് ചിത്രങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മാല്‍വിയ, പട്ടേലിന് നെഹ്‌റുവിന്റെ ഡി.എന്‍.എയാണെന്ന് കുറിച്ചു. ബി.ജെ.പി അനുഭാവികള്‍ വ്യാപകമായി ഇത് പ്രചരിപ്പിക്കുകയും ചെയ്തു.
It seems Hardik has more of Nehru’s DNA, contrary to what @shaktisinhgohil claimed.. pic.twitter.com/YHzvbLOZwU
— Amit Malviya (@malviyamit) November 15, 2017
മാല്‍വിയയുടെ ട്വീറ്റിലെ ഓരോ ചിത്രവും വിശകലനം ചെയ്താണ് ആള്‍ട്ട്‌ന്യൂസ് ബി.ജെ.പിയുടെ കള്ളക്കളി പൊളിച്ചത്. നെഹ്‌റുവിനെ കവിളില്‍ ചുംബിക്കുന്ന ഒന്നാമത്തെ ചിത്രം സ്വന്തം വിജയലക്ഷ്മി പണ്ഡിറ്റിന്റേതാണ്. അമേരിക്കയില്‍ അംബാസഡറായിരുന്ന വിജയലക്ഷ്മി, നെഹ്‌റുവിനെ സ്വീകരിക്കുന്ന നിമിഷമാണ് ചിത്രത്തില്‍. സഹോദര സ്‌നേഹത്തെ പോലും മോശമായ രീതിയില്‍ ചിത്രീകരിക്കുകയാണ് ഇതിലൂടെ ബി.ജെ.പി.
രണ്ടാമത്തെ ചിത്രം, പൊതു സ്ഥലത്തു വെച്ച് മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെ ഭാര്യ എഡ്വിനയുമായി നെഹ്‌റു നര്‍മം പങ്കുവെച്ച് ചിരിക്കുന്നതാണ്. മോശമായി ഒന്നുമില്ലാത്ത, വെറും സൗഹൃദം മാത്രമുള്ള ചിത്രം ക്രോപ്പ് ചെയ്താണ് മാല്‍വിയ പ്രചരിപ്പിച്ചത്. നെഹ്‌റു സഹോദരി വിജയലക്ഷ്മിയെ ചേര്‍ത്തു പിടിക്കുന്നതാണ് മൂന്നാമത്തെ ചിത്രം.
സ്വാതന്ത്ര്യ സമര പോരാളി അമ്മു സ്വാമിനാഥന്റെയും തന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള വിക്രം സാരാബായ്‌യുടെയും മകള്‍ മൃണാളിനി സാരാബായ് ആണ് നെഹ്‌റു ചേര്‍ത്തു പിടിക്കുന്ന മറ്റൊരു സ്ത്രീ. നര്‍ത്തകിയായ മൃണാളിനിയെ, അവരുടെ നൃത്തത്തിനു ശേഷം അഭിനന്ദിക്കുന്ന ചിത്രമാണിത്. താനുമായി പലവിധത്തില്‍ അടുപ്പമുള്ള കലാകാരിയെ നെഹ്‌റു അഭിനന്ദിക്കുന്ന ചിത്രത്തെയാണ് മഞ്ഞക്കണ്ണിലൂടെ ബി.ജെ.പി കാണുന്നത്.
യു.എസ് പ്രസിഡണ്ട് കെന്നഡിയുടെ ഭാര്യ കെന്നഡി ഒനാസിസ് ഇന്ത്യയിലെത്തിയപ്പോള്‍ തിലകക്കുറി അണിയിച്ച് സ്വീകരിക്കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യ സന്ദര്‍ശിക്കുന്ന വിദേശ അതിഥികള്‍ക്ക് തിലകം അണിയിക്കുന്നത് ഇപ്പോഴും സ്വാഭാവിക നടപടിയാണ്. ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ ഭാര്യ മിസ്സിസ് സൈമണിന് സിഗരറ്റ് കത്തിച്ചു നല്‍കുന്നതാണ് മറ്റൊരു ചിത്രം. ഇന്ത്യയിലേക്കുള്ള ആദ്യ ബ്രിട്ടീഷ് വിമാനത്തില്‍ നിന്നുള്ള ചിത്രം ‘സ്വകാര്യ’ നിമിഷത്തിന്റേതല്ല. മൗണ്ട്ബാറ്റന്‍ ദമ്പതികളുടെ മകളായ ലേഡി പമേല മൗണ്ട്ബാറ്റനെ, മാതാപിതാക്കള്‍ക്കൊപ്പം നെഹ്‌റു കാണുന്നതാണ് മറ്റൊരു ചിത്രത്തില്‍. പിതൃതുല്യമായ ഈ സ്‌നേഹ പ്രകടനവും ബി.ജെ.പിയുടെ കണ്ണില്‍ അശ്ലീലം തന്നെ.
നെഹ്‌റുവിനെ പിന്നില്‍ നിന്ന് ആശ്ലേഷിച്ച് കവിളില്‍ ചുംബിക്കുന്ന ഒമ്പതാമത്തെ ചിത്രം അനന്തരവള്‍ നയന്‍താര സെഹ്ഗാളിന്റേതാണ്. ലണ്ടന്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിക്കുന്നതിനിടെയാണ് അമ്മാവനായ നെഹ്‌റുവിനെ നയന്‍താര സെഹ്ഗാള്‍ ചുംബിക്കുന്നത്. ചിത്രത്തില്‍ അവരുടെ അമ്മയും നെഹ്‌റുവിന്റെ സഹോദരിയുമായ വിജയലക്ഷ്മി പണ്ഡിറ്റിനെയും കാണാം.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, സുഹാസിനി ഹൈദര്‍, പ്രതീക് സിന്‍ഹ തുടങ്ങി നിരവധി പേരാണ് ബി.ജെ.പി നേതാവിന്റെ അശ്ലീല ട്വീറ്റിനെതിരെ രംഗത്തു വന്നിരിക്കുന്നത്.
Disgraceful. I hope there is a contrite apology for this. Perils of fake news. https://t.co/jATt1Uzk2a
— Rajdeep Sardesai (@sardesairajdeep) November 16, 2017
When the ruling party’s IT in-charge distorts a photo of the nation’s First PM and his sister with innuendo, one has to wonder what version of history we want to leave to our future generations. https://t.co/tOst0FnZGq
— Suhasini Haidar (@suhasinih) November 16, 2017
Your party is strange Malviya. You make fun of Nehru’s pics with his sister & niece. You malign people for consensual sex. But your leaders prostrate themselves before rapist Ram Rahim https://t.co/vzapjjtW3M
— Aditya Menon (@AdityaMenon22) November 16, 2017
Feeling sorry for sisters & daughters of those who can stoop2 this level of public discourse.
my sanskaar does not permit me to counter this https://t.co/Sbg2x5Uk4S— Shaktisinh Gohil (@shaktisinhgohil) November 15, 2017
Film
ജനപ്രിയ താരങ്ങളുടെ പക്കാ ഫൺ എന്റെർറ്റൈനെർ; “ധീരൻ” വരുന്നു ഈ ജൂലൈയിൽ..
പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം.

‘ജാൻ.എ.മൻ’, ‘ജയ ജയ ജയ ജയ ഹേ’, ‘ഫാലിമി’ എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്ന് നിർമിക്കുന്ന “ധീരൻ” സിനിമയുടെ റിലീസ് അപ്ഡേറ്റ് അണിയറപ്രവർത്തകർ പുറത്തുവിട്ടു. ജൂലൈയിൽ ചിത്രം പ്രദർശനത്തിനെത്തുമെന്ന അപ്ഡേറ്റ് പോസ്റ്ററാണ് പുറത്തിറങ്ങിയത്. പോസ്റ്ററിൽ മാല പടക്കം പിടിച്ചു നിൽക്കുന്ന നായകൻ രാജേഷ് മാധവനും കൂടാതെ സഹതാരങ്ങളായ ജഗദീഷ്, സുധീഷ്, മനോജ് കെ ജയൻ, അശോകൻ എന്നിവരെയും കാണാം. ഇതിന് മുൻപ് ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്റെ പോസ്റ്ററുകൾ സൂചിപ്പിക്കുന്നത് തീർത്തും പക്കാ ഫൺ എന്റെർറ്റൈനെർ തന്നെയാകും ‘ധീരൻ’ എന്നാണ്. ഭീഷ്മപർവം എന്ന ഒറ്റ മെഗാഹിറ്റ് ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതനായ ദേവദത്ത് ഷാജി സംവിധായകനാകുന്നു എന്ന സവിശേഷതയും ധീരനുണ്ട്. ചിത്രത്തിന്റെ രചനയും ദേവദത്ത് തന്നെയാണ്.
രാജേഷ് മാധവൻ നായകനാകുന്ന ധീരനിൽ ജഗദീഷ്, മനോജ് കെ ജയൻ, ശബരീഷ് വർമ്മ, അശോകൻ, വിനീത്, സുധീഷ്, അഭിരാം രാധാകൃഷ്ണൻ എന്നിവരാണ് മറ്റ് താരങ്ങൾ. അശ്വതി മനോഹരനാണ് നായിക. ഇവരെ കൂടാതെ സിദ്ധാർഥ് ഭരതൻ, അരുൺ ചെറുകാവിൽ, ശ്രീകൃഷ്ണ ദയാൽ (ഇൻസ്പെക്ടർ ഋഷി, ജമ, ദ ഫാമിലി മാൻ ഫെയിം), ഇന്ദുമതി മണികണ്ഠൻ (മെയ്യഴകൻ, ഡ്രാഗൺ ഫെയിം), വിജയ സദൻ, ഗീതി സംഗീത, അമ്പിളി (പൈങ്കിളി ഫെയിം) എന്നിവരും ധീരനിലെ മുഖ്യ താരങ്ങളാണ്.
അർബൻ മോഷൻ പിക്ചർസും, UVR മൂവീസ്, JAAS പ്രൊഡക്ഷൻസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ മകൻ ഹരികൃഷ്ണൻ ലോഹിതദാസ് ആണ് ധീരന്‍റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം: മുജീബ് മജീദ്, എഡിറ്റിംഗ്: ഫിൻ ജോർജ്ജ് വർഗീസ്, പ്രൊഡക്ഷൻ കൺട്രോളർ- പ്രണവ് മോഹൻ, പ്രൊഡക്ഷൻ ഡിസൈനർ- സുനിൽ കുമാരൻ, ലിറിക്‌സ്- വിനായക് ശശികുമാർ, കോസ്റ്യൂംസ്- സമീറ സനീഷ്, മേക്കപ്പ്- സുധി സുരേന്ദ്രൻ, ആക്ഷൻ ഡയറക്ടർസ്- മഹേഷ് മാത്യു, മാഫിയ ശശി, അഷ്‌റഫ് ഗുരുക്കൾ, സൗണ്ട് ഡിസൈൻ- വിക്കി, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- സുധീഷ് രാമചന്ദ്രൻ, പിആർഒ- വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റീൽസ്- റിഷാജ് മുഹമ്മദ്, ഡിസൈൻസ്- യെല്ലോ ടൂത്ത്സ്, ഡിസ്ട്രിബൂഷൻ- ഐക്കൺ സിനിമാസ് റിലീസ്.
Film
മാനേജറെ മര്‍ദിച്ചെന്ന കേസ്; നടന്‍ ഉണ്ണി മുകുന്ദൻ്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തീര്‍പ്പാക്കി
വിവാദങ്ങളിൽ പ്രതികരിക്കാൻ ഉണ്ണി മുകുന്ദൻ ഇന്ന് വൈകിട്ട് 4:30ന് കൊച്ചിയിൽ മാധ്യമങ്ങളെ കാണും

Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

-
kerala1 day ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF1 day ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
Video Stories3 days ago
രാജ്യത്തെ പിടിച്ചുലച്ച പഹല്‍ഗാം ആക്രമണത്തിന് ഒരു മാസം; ഭീകരകയ്ക്കെതിരായ ഇന്ത്യയുടെ വിട്ട്വീഴ്ച്ചയില്ലാ പോരാട്ടം തുടരുന്നു
-
GULF3 days ago
ജീവിത നിലവാരത്തിലും സുരക്ഷയിലും സന്തോഷത്തിലും അബുദാബി മുമ്പില്‍
-
Cricket2 days ago
കിങ്സിനെ തകര്‍ത്തു; ഐപിഎല്‍ ഫൈനലില്‍ ആര്‍സിബി
-
kerala3 days ago
വീട്ടുമുറ്റത്ത് നിന്ന് കുട്ടിക്ക് ഭക്ഷണം നല്‍കുന്നതിനിടെ പാമ്പ് കടിയേറ്റ് യുവതി മരിച്ചു
-
india3 days ago
ഊട്ടി-ഗൂഡല്ലൂര്‍ പാതയില്‍ ഗതാഗത നിയന്ത്രണം; ബസുകള്‍ക്കും പ്രാദേശിക വാഹനങ്ങള്‍ക്കും മാത്രം അനുമതി