Connect with us

More

സെഞ്ച്വറികളില്‍ അംലക്കൊപ്പം; സച്ചിനെ മറികടന്ന് കോഹ്‌ലി

Published

on

“ചരിത്രം വഴിമാറും ചിലര്‍ വരുമ്പോള്‍” എന്നൊരു പരസ്യവാചകമുണ്ട്. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വീരാട് കോഹ്‌ലിയുടെ കാര്യത്തില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ യാഥാര്‍ത്ഥ്യമാവുകയാണ്. ക്രിക്കറ്റില്‍ കീഴടക്കാനാകില്ലെന്ന് കരുതുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ബാറ്റിങ് റെക്കോര്‍ഡുകളാണ് കോലിയുടെ കുതിപ്പിന് മുന്നില്‍ ഓരോന്നായി വഴിമാറുന്നത്.

കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനില്‍ ശ്രീലങ്കക്കെതിരെ നടന്ന ഒന്നാം ടെസ്റ്റിലും അത്തരമൊരു കാഴ്ച്ചയാണ് കണ്ടത്. ആദ്യ ഇന്നിങ്‌സില്‍ അക്കൗണ്ട് തുറക്കാതെ പുറത്തായ വിരാട് കോലി, രണ്ടാം ഇന്നിംഗ്‌സില്‍ എണ്ണം പറഞ്ഞ ഒരു സെഞ്ച്വറിയോടെയാണ് തിരിച്ചടിച്ചത്. ലങ്കക്കുമുന്നില്‍ ആദ്യ ഇന്നിങ്‌സില്‍ തോല്‍വി മുന്നില്‍കണ്ട ഇന്ത്യന്‍ ബാറ്റിങിനെ രക്ഷിക്കുന്നതായിരുന്നു ക്യാപ്റ്റന്റെ തിരിച്ചുവരവ്.

രാജ്യാന്തര കരിയറിലെ അമ്പതാം സെഞ്ചുറിയാണ് വിരാട് കോലി നേടിയത്. ഇതോടെ കുറഞ്ഞ ഇന്നിങ്‌സുകളില്‍ 50 സെഞ്ച്വറി കരസ്ഥമാക്കുന്നതില്‍ കോഹ്‌ലി മാസ്റ്റര്‍ ബ്ലാസ്റ്ററെ മറികടന്നിരിക്കുകയാണ്. 348 ഇന്നിങ്‌സില്‍ 50 സെഞ്ച്വറികള്‍ നേടിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്‍ ഹാഷിം അംലക്കൊപ്പമാണിപ്പോള്‍ കോലി. 376 ഇന്നിങ്‌സില്‍ നിന്നായിരുന്നു സച്ചിന്റ നേട്ടം.

119 പന്തുകളില്‍ 12 ഫോറും 2 സിക്‌സും പറത്തിയാണ് കോലി 104 റണ്‍സെടുത്ത് പുറത്താകാതെ നിന്നത്. വ്യക്തിഗത സ്‌കോര്‍ 98ല്‍ നില്‍ക്കെ സുരംഗ ലക്മലിനെ സിക്സര്‍ പായിച്ചാണ് സെഞ്ച്വറി ആഘോഷിച്ചത്. ക്യാപ്റ്റന്‍ ശതകം തികച്ച ഉടനെ ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ടെസ്റ്റില്‍ 18 സെഞ്ച്വറിയുള്ള കോഹ്‌ലിയുടെ പേരില്‍ ഏകദിനത്തില്‍ 32 സെഞ്ചുറികളുണ്ട്.

ഒരിക്കലും തകര്‍ക്കപ്പെടില്ലെന്നു കരുതിയ സച്ചിന്റെ ഒരോ റെക്കോര്‍ഡിനും കോലിയുടെ ഭീഷണിയായുകയാണ്. നിലവിലെ ഫോം തുടര്‍ന്നാല്‍ ഏകദിനത്തില്‍ കൂടുതല്‍ സെഞ്ച്വറിയും റണ്‍സുമെന്ന സച്ചിന്റെ റെക്കോര്‍ഡ് കോലിക്ക് അനായാസം തകര്‍ക്കാം. ഏകദിനത്തില്‍ സച്ചിന്‍ മാത്രമേ സെഞ്ച്വറി നേട്ടത്തില്‍ കോലിക്ക് മുന്നിലുള്ളൂ. നിലവില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കേ ഏറ്റവും കൂടുതല്‍ സെഞ്ച്വറി എന്ന റെക്കോര്‍ഡില്‍ ഇതിഹാസ താരം സുനില്‍ ഗാവസ്‌കറിന് ഒപ്പമെത്താനും വിരാട് കോലിക്ക് സാധിച്ചു. ഗാവസ്‌കറിന്റെയും കോലിയുടെയും പേരില്‍ 11 സെഞ്ച്വറികള്‍ വീതമുണ്ട് ഇപ്പോള്‍. മുഹമ്മദ് അസ്ഹറുദ്ദീന്റെ പേരില്‍ ഒമ്പതും സച്ചിന്‍ തെണ്ടുല്‍ക്കറുടെ പേരില്‍ ഏഴും, ധോണി, ഗാംഗുലി, പട്ടൗഡി എന്നിവര്‍ക്ക് അഞ്ച് വീതം സെഞ്ച്വറികളുമുണ്ട്. ദ്രാവിഡിന് 4 സെഞ്ചുറികളാണുള്ളത്.

GULF

മതസൗഹാര്‍ദ്ദത്തിനു മറ്റൊരു മാതൃക; അബുദാബി ഭരണകൂടം നല്‍കിയ സൗജന്യഭൂമിയില്‍ ക്രൈസ്തവ ദേവാലയം നാളെ തുറക്കും

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്

Published

on

അബുദാബി: മതസൗഹാര്‍ദ്ദത്തിനും സഹിഷ്ണുതക്കും മറ്റൊരു മാതൃകയായി അബുദാബിയില്‍ യുഎഇ പ്രസിഡണ്ട് സൗജന്യമായി നല്‍കിയ ഭൂമിയില്‍ സിഎസ്‌ഐ (ചർച്ച് ഓഫ് സൗത്ത് ഇന്ത്യ പാരിഷ് ) ദേവാലയം നാളെ തുറക്കുന്നു.

അബുദാബി ദുബൈ റോഡില്‍ ഈയിടെ ഉല്‍ഘാടനം ചെയ്ത ഹൈന്ദവക്ഷേത്രത്തിന് സമീപമാണ് ക്രൈസ്തവ ദേവാലയവും നിര്‍മ്മാണം പൂര്‍ത്തിയാക്കിയിട്ടുള്ളത്. യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാന്‍ സൗജന്യമായി നല്‍കിയ 4.37 ഏക്കര്‍ സ്ഥലത്താണ് മനോഹരമായ ദേവാലയം നിര്‍മ്മിച്ചിട്ടുള്ളത്.

28ന് ഞായറാഴ്ച വൈകീട്ട് മൂന്നുമണിക്ക് സിഎസ്‌ഐ സഭ മധ്യകേരള മഹാഇടവക ബിഷപ്പ് ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ മുഖ്യകാര്‍മ്മകത്വ ത്തില്‍ പ്രതിഷ്ട പൂര്‍ത്തിയാക്കി വിശ്വാസികള്‍ക്ക് തുറുന്നുകൊടുക്കുമെന്ന ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

സഭയുടെ ഏറ്റവും സുപ്രധാനമായ ഈ അവസരത്തില്‍
യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍നഹ് യാനെ സ്മരിക്കുകയും പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ് യാനോടുമുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാനാവാത്തതുമാണെന്ന് അവര്‍ പറഞ്ഞു.

സമാനതകളില്ലാത്ത നേതൃത്വം ഈ രാജ്യത്തു സഹിഷ്ണുത, സാേഹാദര്യം,
സഹവര്‍ത്തിത്വം എന്നീ ഉന്നത മൂല്യങ്ങളില്‍ അധിഷ്ടമായ സമൂഹത്തെ കെട്ടിപ്പെടുക്കുന്നു. കഴിഞ്ഞ 45 വര്‍ഷമായി അബുദാബി സിഎസ്‌ഐ സഭക്ക് നിലനില്‍ക്കാന്‍ സാധിച്ചുവെന്നതും ചാരിതാര്‍ത്ഥ്യത്തോടെ ഓര്‍ക്കുന്നു.

അഷ്ടഭുജ മാതൃകയില്‍ പണികഴിച്ചിട്ടുള്ള ദേവാലയത്തിന്റെ മുന്‍വശം സ്വര്‍ഗ്ഗീയ മാലാഖമാരുെട ചിറകുകളെയും വൃത്താകൃതിയിലുള്ള ദേവാലയത്തിന്റെ ഉള്‍ഭാഗം ദൈവത്തിന്റെ നിരന്തരമായ സാന്നിധ്യത്തെയും സൂചിപ്പിക്കുന്നതായി
ഭാരവാഹികള്‍ പറഞ്ഞു.

ഈ രാജ്യത്തെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങേളാടും ഇതര മത സാമൂഹിക
സ്ഥാപനങ്ങേളാടും ചേര്‍ന്ന് ഈ രാജ്യത്തിന്റെ വളര്‍ച്ചക്ക് പങ്കുേചരാന്‍ എന്നും ഈ സഭ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് ഇടവക വികാരി ലാല്‍ജി എം ഫിലിപ്പ്
പറഞ്ഞു. ദവാലയ പ്രതിഷ്ഠാശുശ്രൂഷയില്‍ പെങ്കടുക്കുന്നവരുടെ
എണ്ണത്തില്‍ നിയന്ത്രണമുള്ളതിനാല്‍ ക്ഷണം ലഭിച്ചവര്‍ക്കും പ്രവേശന പാസ് ഉള്ളവര്‍ക്കും മാത്രമാണ് ചടങ്ങില്‍ പെങ്കടുക്കാന്‍ അനുമതി ഉണ്ടായിരിക്കുകയുള്ളു.

യുഎഇയിലും വിദേശത്തുമുള്ള എല്ലാ അഭ്യുദയകാംഷികള്‍ക്കും പ്രതിഷ്ഠാശുശ്രൂഷ ലൈവായി കാണാനുള്ള ക്രമീകരണങ്ങള്‍ ചെയ്തിട്ടുണ്ട്. ജോർജ് മാത്യു, ചെറിയാൻ വർഗീസ്, ജോൺസൻ തോമസ്, റെജി ജോൺ, ബിജു ജോൺ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.

Continue Reading

crime

അജ്മീറില്‍ മസ്ജിദിനുള്ളില്‍ കയറി ഇമാമിനെ അടിച്ചു കൊന്നു

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു

Published

on

അജ്മീര്‍: രാജസ്ഥാനിലെ അജ്മീറില്‍ പള്ളിക്കുള്ളില്‍ കയറി ഇമാമിനെ അടിച്ച് കൊന്ന് മുഖംമൂടിധാരികള്‍. ദൗറായി പ്രദേശത്തെ മൊഹമ്മദി മദീന മസ്ജിദിനുള്ളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അക്രമം നടന്നത്. ഉത്തര്‍ പ്രദേശിലെ രാംപൂര്‍ സ്വദേശി മൗലാന മാഹിര്‍ (30) ആണ് ദാരുണമായി കൊല്ലപ്പെട്ടത്.

മുഖംമൂടി ധരിച്ചെത്തിയ മൂന്ന് അക്രമികള്‍ മൗലവി മരിക്കുന്നതുവരെ മര്‍ദിച്ചു. ഇതേ സമയം ആറ് കുട്ടികളും പള്ളിക്കുള്ളില്‍ ഉണ്ടായിരുന്നു. ബഹളം വെച്ചാല്‍ കൊന്നു കളയുമെന്നും അക്രമികള്‍ ഭീഷണി പ്പെടുത്തി.

മസ്ജിദിന് പിറകിലൂടെയാണ് അക്രമികള്‍ പള്ളിക്കകത്തേക്ക് എത്തിയത്. കൊലപ്പെടുത്തിയ ശേഷം അതേ വഴിയിലൂടെ ഇവര്‍ രക്ഷപ്പെടുകയും ചെയ്തു. മുഖം മൂടി ധരിച്ച മൂന്ന് വ്യക്തികളാണ് കുറ്റവാളികളെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending