More
നാണക്കേടിന്റെ റെക്കോര്‍ഡ്; അഴിമതിയില്‍ ഇന്ത്യ ഒന്നാമത്

അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’ പുറത്തുവിട്ടത്.
അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 69 ശതമാനവും വ്യക്തമാക്കിയതായും ഇത് മേഖലയിലെ ഏറ്റവും ഉയര്‍ന്ന അഴിമതി നിരക്കാണെന്നും ട്രാന്‍സ്പരന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വിയറ്റ്‌നാം (65 ശതമാനം), തായ്‌ലാന്റ് (41), പാകിസ്താന്‍ (40), മ്യാന്മര്‍ (40) എന്നിവയാണ് അഴിമതിയുടെ കാര്യത്തില്‍ മുന്നിലുള്ള മറ്റു രാജ്യങ്ങള്‍.
സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി നാലില്‍ ഒരാള്‍ എന്ന നിരക്കില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്നത് പോലീസിനാണ്; 39 ശതമാനം. ഭരണകര്‍ത്താക്കള്‍ (37 ശതമാനം), സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (35), പ്രാദേശിക ജനപ്രതിനിധികള്‍ (35), നികുതി ഉദ്യോഗസ്ഥര്‍ (29), ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍ (29), ന്യായധിപന്മാര്‍ (25), മതനേതാക്കള്‍ (18) എന്നിങ്ങനെയാണ് കൈക്കൂലി വിഹിതത്തിന്റെ കണക്ക്. അഴിമതി നേരിടുന്നതിന് ഗവണ്‍മെന്റ് ചെയ്യുന്ന കാര്യങ്ങള്‍ തൃപ്തികരമാണെന്ന് ഇന്ത്യയിലെ 53 ശതമാനവും വിശ്വസിക്കുന്നു. ജനവിശ്വാസത്തിന്റെ കാര്യത്തില്‍ ഏറ്റവും പിറകില്‍ (14 ശതമാനം) ദക്ഷിണ കൊറിയയാണ്.
പൊലീസില്‍ നിന്നുള്ള സേവനത്തിനാണ് ഏറ്റവും കൂടതല്‍ കൈക്കൂലി (30 ശതമാനം) നല്‍കേണ്ടി വരുന്നത്. ഐ.ഡി, വോട്ടര്‍ കാര്‍ഡ്, പെര്‍മിറ്റ് (23 ശതമാനം), കോടതി സേവനങ്ങള്‍ (23), പബ്ലിക് സ്‌കൂളുകള്‍ (22), പൊതു ആസ്പത്രികള്‍ (18) എന്നിവയാണ് ‘വിലയേറിയ’ മറ്റ് കൈക്കൂലി മേഖലകള്‍. ഇതില്‍ കോടതി സേവനങ്ങളൊഴികെ എല്ലാ മേഖലയിലെയും അഴിമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണ്.
16 ഏഷ്യാ പസഫിക് രാജ്യങ്ങളിലായി 900 ദശലക്ഷം കോടി ജനങ്ങള്‍ (മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്ന് എന്ന കണക്കില്‍) കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൈക്കൂലി നല്‍കിയിട്ടുണ്ട്. 35 വയസ്സില്‍ താഴെയുള്ളവരാണ് കൈക്കൂലി നല്‍കുന്നവരില്‍ ഏറെയും. ഇക്കാര്യത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല.
kerala
സംസ്ഥാനത്ത് മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് നാലുജില്ലകളില്‍ തീവ്രമഴ; ഓറഞ്ച് അലര്‍ട്ട്
ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.നാളെ മുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍.
നാളെ മുതല്‍ വ്യാഴാഴ്ച വരെ വടക്കന്‍ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെയും തിങ്കളാഴ്ചയും ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ചൊവ്വാഴ്ചയും ബുധനാഴ്ചയും കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
പ്രളയ സാധ്യത മുന്നറിയിപ്പ്
അപകടകരമായ രീതിയില്‍ ജലനിരപ്പുയരുന്നതിനെ തുടര്‍ന്ന് സംസ്ഥാന ജലസേചന വകുപ്പിന്റെ താഴെ പറയുന്ന നദികളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ നിലനില്‍ക്കുന്നു. ഈ നദികളുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ഓറഞ്ച് അലര്‍ട്ട്
പത്തനംതിട്ട: അച്ചന്‍കോവില്‍ (കോന്നി ഏഉ സ്റ്റേഷന്‍), മണിമല (തോന്ദ്ര – വള്ളംകുളം സ്റ്റേഷന്‍)
കാസര്‍കോട്: ഉപ്പള നദി (ഉപ്പള സ്റ്റേഷന്‍), നീലേശ്വരം (ചെയ്യം റിവര്‍ സ്റ്റേഷന്‍), മൊഗ്രാല്‍ (മധുര്‍ സ്റ്റേഷന്‍), ഷിറിയ (പുത്തിഗെ സ്റ്റേഷന്‍)
മഞ്ഞ അലര്‍ട്ട്
ആലപ്പുഴ: അച്ചന്‍കോവില്‍ (നാലുകെട്ടുകവല സ്റ്റേഷന്‍)
കണ്ണൂര്‍: പെരുമ്പ (കൈതപ്രം റിവര്‍ സ്റ്റേഷന്‍), കവ്വായ് (വെള്ളൂര്‍ റിവര്‍ സ്റ്റേഷന്‍)
കാസര്‍കോട്: കരിയങ്കോട് (ഭീമനടി സ്റ്റേഷന്‍), ചന്ദ്രഗിരി (പല്ലങ്കോട് സ്റ്റേഷന്‍), ഷിറിയ (അങ്ങാടിമോഗര്‍ സ്റ്റേഷന്‍)
കൊല്ലം: പള്ളിക്കല്‍ (ആനയടി സ്റ്റേഷന്‍)
കോട്ടയം: മീനച്ചില്‍ (പേരൂര്‍ സ്റ്റേഷന്‍)
കോഴിക്കോട്: കോരപ്പുഴ (കുന്നമംഗലം സ്റ്റേഷന്‍)
പത്തനംതിട്ട: അച്ചന്‍കോവില്‍ (കല്ലേലി സ്റ്റേഷന്‍ & പന്തളം സ്റ്റേഷന്‍), പമ്പ (ആറന്മുള സ്റ്റേഷന്‍)
തൃശൂര്‍: കരുവന്നൂര്‍ (കരുവന്നൂര്‍ സ്റ്റേഷന്‍)
യാതൊരു കാരണവശാലും നദികളില്‍ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേര്‍ന്ന് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയ്യാറാവണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
EDUCATION
‘സംസ്ഥാനത്ത് സ്‌കൂള്‍ ജൂണ്‍ രണ്ടിന് തന്നെ തുറക്കും’: വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ രണ്ടിന് തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കാലാവസ്ഥ നോക്കിയതിന് ശേഷം തിയതിയില്‍ എന്തെങ്കിലും മാറ്റം വേണമെങ്കില്‍ മുഖ്യമന്ത്രിയുമായി കൂടി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
Health
സംസ്ഥാനത്ത് കോവിഡ് മരണം സ്ഥിരീകരിച്ചു! വ്യാപനം കൂടുതല്‍ കേരളത്തില്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷം. 3395 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് വ്യാപനം കൂടുതൽ കേരളത്തിൽ. 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1336 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1435 പേർ രോഗമുക്തരായി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8 കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു.
കേരളത്തിൽ ഒരു കോവിഡ് മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ 467 പേർക്കും ഡൽഹിയിൽ 375 പേർക്കും രോഗം സ്ഥിരീകരിച്ചു. ഗുജറാത്തിൽ 265, കർണാടകയിൽ 234 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
-
kerala20 hours ago
കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
-
kerala3 days ago
കണ്ണൂരില്‍ ദമ്പതികളെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
-
kerala2 days ago
സി.കെ.സി.ടി.ക്ക് പുതിയ ഭാരവാഹികള്‍
-
GULF19 hours ago
ഇന്ന് നാട്ടിൽ വരാനിരുന്ന പ്രവാസി അബുദാബിയിൽ മരണപ്പെട്ടു
-
kerala3 days ago
‘അൻവർ യുഡിഎഫ് സ്ഥാനാർത്ഥിയെ തള്ളിപ്പറഞ്ഞത് അംഗീകരിക്കാനാകില്ല, യുഡിഎഫ് നയങ്ങളോട് അൻവർ യോജിക്കണം’: സണ്ണിജോസഫ് എം.എൽ.എ
-
india3 days ago
നാല് സംസ്ഥാനങ്ങളില്‍ നാളെ സിവില്‍ ഡിഫന്‍സ് മോക് ഡ്രില്‍
-
Video Stories3 days ago
കട്ടപ്പനയില്‍ ലിഫ്റ്റ് തകര്‍ന്ന് സ്വര്‍ണ വ്യാപാരിക്ക് ദാരുണാന്ത്യം
-
india3 days ago
ക്ഷേത്രത്തിനുള്ളില്‍വെച്ച് അഞ്ച് വയസ്സുകാരിയെ ബലാത്സംഗത്തിനിരയാക്കി; പ്രതി മാനസികരോഗിയെന്ന് പറഞ്ഞ് വിട്ടയച്ച് യുപി പൊലീസ്