Culture
നാഗ്പൂര്‍ടെസ്റ്റ്: ഇന്ത്യ ശക്തമായ നിലയില്‍ , വിജയിക്കും പുജാരക്കും സെഞ്ച്വറി;

നാഗ്പൂര്‍ : ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഓപണര്‍ മുരളി വിജയുടെയും ചേതേശ്വര്‍ പൂജാരയുടെയും സെഞ്ച്വറി മികവില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നിന് 11 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് പുനഃരാരംഭിച്ച ഇന്ത്യക്ക് രണ്ടാം ദിനം ഒരുവിക്കറ്റ് മാത്രമാണ് നഷ്ടമായത്. 121 റണ്‍സുമായി പൂജാരയും 54 റണ്‍സുമായി നായകന്‍ വിരാട് കോഹ് ലിയുമാണ് ക്രീസില്‍. സ്‌കോര്‍ ഇന്ത്യ- 312/2, 98 ഓവര്‍ (ചേതേശ്വര്‍ പൂജാര 121*, മുരളി വിജയ്121, രഗണ ഹെരാത്ത് 1/47), ശ്രീലങ്ക-205/10, 79.1 ഓവര്‍ ( ദിനേഷ് ചണ്ഡിമാല്‍ 57, ദിമുത് കരുണരത്‌നെ 51, രവിചന്ദ്ര അശ്വിന്‍ 4/67, ഇഷാന്ത് ശര്‍മ 3/37)
മുരളി വിജയും ചേതേശ്വര്‍ പൂജാരയും ക്രീസില്‍ നിലയുറപ്പിച്ചതോടെ രണ്ടാം ദിനത്തിലെ കളിയുടെ നിയന്ത്രണം പൂര്‍ണമായും ഇന്ത്യന്‍ വരുത്തിയിലാവുകയായിരുന്നു. വിജയ്-പൂജാര സംഖ്യം രണ്ടാം വിക്കറ്റില്‍ 209 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. തുടര്‍ച്ചായായ നാലാം 100 പ്ലസ് കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടുന്നത്. 221 പന്തില്‍ പതിനൊന്ന് ഫോറും ഒരു സിക്‌സും പറത്തിയ വിജയിയെ ദില്‍രുവാന്‍ പെരേരയുടെ കൈകളിലെത്തിച്ച് രണ്ടാം ദിനത്തിലെ ഏക വിക്കറ്റ് രഗണ ഹെരാത്ത് സ്വന്തമാക്കി. കരിയറിലെ പത്താം സെഞ്ച്വറിയാണ് നാഗ്പൂരില്‍ വിജയ് നേടിയത്.ഇതിനിടയില്‍ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. നാലാമനായി ക്രീസിലെത്തിയ നായകന്‍ വിരാട് കോഹ്‌ലി വേഗത്തില്‍ സ്‌കോറിങ് ഉയര്‍ത്തിയത്തോടെ ഇന്ത്യന്‍ സ്‌കോര്‍ മുന്നൂറ് കടന്നു. 66 പന്തില്‍ കോഹ്‌ലി അര്‍ധ ശതകം കുറിച്ചു. 14-ാം ടെസ്റ്റ് സെഞ്ച്വറിയും സ്വന്തമാക്കിയ പൂജാരയുടെ സമ്പാദ്യം 128 റണ്‍സാണ് . ഇതോടെ 2017 കലണ്ടര്‍ വര്‍ഷം ടെസ്റ്റില്‍ ആയിരം റണ്‍സ് നേടാനും പൂജാരക്ക് കഴിഞ്ഞു.
ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയെ 205 റണ്‍സിന് ഇന്ത്യന്‍ ബൗളര്‍മാര്‍ ആദ്യ ദിനം തന്നെ എറിഞ്ഞിടുകയായിരുന്നു. നാലു വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനും മൂന്നു വീതം പേരെ പുറത്താക്കി ഇശാന്ത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ മികവിലാണ് ഇന്ത്യ ആദ്യദിനം തന്നെ ലങ്കയെ പുറത്താക്കിയത്.അര്‍ധ സെഞ്ച്വറി നേടിയ ദിമുത് കരുണരത്‌നെക്കും (51) നായകന്‍ ദിനേഷ് ചണ്ഡിമലിനും (57) മാത്രമേ ലങ്കന്‍ നിരയില്‍ ബാറ്റുകൊണ്ട് കാര്യമായ വല്ലതും ചെയ്യാന്‍ സാധിച്ചത്.
Film
ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി ലിജോ ജോസ് പെല്ലിശ്ശേരി; ചുരുളിക്ക് കൊടുത്ത കാശിന്റെ കണക്കുമായി സംവിധായകന്‍

കൊച്ചി: ചുരുളി സിനിമയുമായി ബന്ധപ്പെട്ട നടന്‍ ജോജു ജോര്‍ജിന്റെ ആരോപണങ്ങള്‍ തള്ളി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സിനിമയില്‍ അഭിനയിച്ചതിന് ജോജുവിന് പണം നല്‍കിയിട്ടുണ്ടെന്നും സിനിമ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും സംവിധായകന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ചുരുളി സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ജോജു വിമര്‍ശനവുമായി രംഗത്തെത്തിയത്. ചുരുളി സിനിമയിലെ തെറി പറയുന്ന ഭാഗം അവാര്‍ഡിന് അയക്കുക മാത്രമേയുള്ളൂവെന്ന് പറഞ്ഞതു കൊണ്ടാണ് തെറി പറഞ്ഞ് അഭിനയിച്ചത്. അതിപ്പോള്‍ ഞാനാണ് ചുമന്നു കൊണ്ടു നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്തൊരു പതിപ്പുണ്ട്. തെറിയില്ലാത്തൊരു പതിപ്പ് ഞാന്‍ ഡബ്ബ് ചെയ്തിരുന്നു. അതാകും തിയറ്ററിലെത്തുകയെന്നാണ് കരുതിയത്. ഈ പതിപ്പ് റിലീസാകുമെന്ന് കരുതിയില്ല. തനിക്ക് ചുരുളിയില്‍ അഭിനയച്ചതിന്റെ പ്രതിഫലം കിട്ടിയിട്ടില്ല എന്നിങ്ങനെയായിരുന്നു ജോജുവിന്റെ ആരോപണങ്ങള്‍.
എന്നാല്‍, എ സര്‍ട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളില്‍ ഇതുവരെ റിലീസ് ചെയ്തിട്ടില്ലെന്നും മൂന്ന് ദിവസത്തെ അതിഥി വേഷം ചെയ്ത ജോജുവിന് 5,90,000 രൂപ നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ സഹിതം ലിജോ ജോസ് പറയുന്നു. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം എന്ന് വ്യക്തമാക്കിയാണ് ലിജോയുടെ പ്രതികരണം.
Film
മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.
പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.
Film
സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.
ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala3 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
kerala2 days ago
മൂന്നാറില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന്റെ ടയര്‍ ഊരി തെറിച്ച് അപകടം
-
india2 days ago
ഭാര്യയെ കൊലപ്പെടുത്തിയ കേസ്; ഓപ്പറേഷന് സിന്ദൂറില്‍ പങ്കെടുത്തത് നിയമ നടപടികളില്‍ നിന്ന് ഒഴിവാക്കാനുള്ള കാരണമല്ല; സുപ്രീം കോടതി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india1 day ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി