Connect with us

Culture

ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും! അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്.

Published

on

ഹാദിയ കേസിലെ സുപ്രീംകോടതിവിധിയില്‍ പ്രതികരണവുമായി മുസ്‌ലിം യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസ്. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ക്ക് ആ നിലക്ക് മുന്നോട്ടു പോകാമെന്നുമാണെന്ന് ഫിറോസ് പറഞ്ഞു. കോടതിവിധിയില്‍ പ്രതികരിച്ച് ഹാദിയയുടെ അമ്മ പൊന്നമ്മ നടത്തിയ പരാമര്‍ശങ്ങള്‍ അവര്‍ക്കുള്ള തെറ്റിദ്ധാരണകളാണ്. അതു നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയല്‍വാസി നിങ്ങളെ തൊട്ട് നിര്‍ഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കുമെന്നും പി.കെ ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അഖില@ഹാദിയ കേസ് നല്‍കുന്ന സന്ദേശം

സുപ്രീം കോടതിയുടെ പരിഗണനയില്‍ കേസ് വന്നപ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളിലാണ് തീര്‍പ്പ് കല്‍പ്പിക്കേണ്ടിയിരുന്നത്. ഒന്ന്, ഹാദിയയുടെ രക്ഷാ കര്‍തൃത്വം ആര്‍ക്ക് എന്നതിനെ സംബന്ധിച്ചായിരുന്നു. വിധിയിലൂടെ സുപ്രീം കോടതി വ്യക്തമാക്കിയത് 18 വയസ്സ് പൂര്‍ത്തിയായ ഒരാള്‍ ആരുടെയും രക്ഷാകര്‍തൃത്വത്തില്‍ അല്ലെന്നും സ്വന്തമായ വ്യക്തിത്വമുള്ള ആളാണെന്നും അവര്‍ ആ നിലക്ക് മുന്നോട്ടു പോകണമെന്നുമാണ്. രണ്ടാമത്തെ ഇഷ്യു കല്ല്യാണത്തെ സംബന്ധിച്ചാണ്. അക്കാര്യം പരിഗണിക്കുന്നതിനായി കേസ് അടുത്ത മാസത്തേക്ക് വെച്ചത് കൊണ്ട് തുടര്‍ സിറ്റിംഗില്‍ അത് സംബന്ധിച്ച തീരുമാനവും ഉണ്ടാവും. എന്ന് പറഞ്ഞാല്‍ കോടതി വിധിക്കെതിരായി കോടതിയിലേക്ക് മാര്‍ച്ച് നടത്തുകയോ വിധി പറഞ്ഞ ജഡ്ജിക്കെതിരെ വിദ്വേഷം പ്രസംഗിക്കുകയോ അല്ല വേണ്ടത് മറിച്ച് മേല്‍കോടതിയെ സമീപിച്ച് ശരിയായ കോടതി വിധി നേടിയെടുക്കാന്‍ ശ്രമിക്കുകയാണ് വേണ്ടത് എന്നാണ്.
ഇനി സുപ്രീം കോടതി ഹൈക്കോടതി വിധി ശരിവെച്ചു എന്ന് കരുതുക. അതായത് ഹാദിയയെ അശോകന്റെ രക്ഷാ കര്‍തൃത്വത്തില്‍ തന്നെ വിട്ട് കൊടുത്ത് അവരുടെ ജീവിതം വീണ്ടും വീട്ടു തടങ്കലിലായി എന്ന് വിചാരിക്കുക. ഇസ്‌ലാം മതത്തിനോ മുസ്‌ലിംകള്‍ക്കോ എന്തെങ്കിലും പരാജയമുണ്ടോ? അവിടെ തോല്‍ക്കുന്നത് ഇന്ത്യന്‍ ഭരണഘടനയും പൗരാവകാശങ്ങളുമാണ്. അപ്പോള്‍ കോടതി വിധി ഹാദിയക്കനുകൂലമായാല്‍ ഇസ്‌ലാം മതത്തിനോ മുസ്‌ലിംകള്‍ക്കോ മാത്രമായി ആഘോഷിക്കാന്‍ ഒരു വകുപ്പുമില്ല.
വിജയിച്ചത് ഇന്ത്യന്‍ ഭരണഘടനയാണ്. പൗരാവകാശങ്ങളാണ്.
അത് മാത്രമാണ്.
ഇതിനിടയില്‍ ആ അമ്മയുടെ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ? ഇസ്‌ലാം തീവ്രവാദത്തിന്റെ മതമായത് കൊണ്ടുള്ള പ്രശ്‌നമാണെന്നാണവര്‍ പറഞ്ഞത്. അവര്‍ക്കുള്ള തെറ്റിദ്ധാരണ നീക്കാന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. അവിശ്വാസിയായ അയല്‍വാസി നിങ്ങളെ തൊട്ട് നിര്‍ഭയനാകുന്നത് വരെ നിന്റെ വിശ്വാസം പൂര്‍ണ്ണമാകില്ല എന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ആ അമ്മ ഭയക്കുന്നത് പോലും വിശ്വാസിയെ അപൂര്‍ണ്ണനാക്കും!

ഹാദിയ തന്റെ വിശ്വാസവുമായി മുന്നോട്ട് പോകട്ടെ. ഹാദിയയെ ആസിയ ബീവിയും സുമയ്യ ബീവിയുമായി ചിത്രീകരിക്കുന്നവര്‍ പറയേണ്ട ചില ചരിത്രമുണ്ട്. അത് മാതാവിന്റെ കാല്‍ചുവട്ടിലാണ് സ്വര്‍ഗ്ഗം എന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങളാണ്. അവിശ്വാസികളാണെങ്കിലും മാതാപിതാക്കളെ ശുശ്രൂഷിക്കല്‍ കടമയാണെന്ന് പഠിപ്പിച്ച പ്രവാചക വചനങ്ങളെ കുറിച്ചാണ്. അത്തരം ചരിത്രങ്ങളാണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ മുഴങ്ങേണ്ടത്.
ഒരു ബഹുസ്വര സമൂഹത്തില്‍ ഇടപെടലുകള്‍ നടത്തുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണ്. അതിനായി 1952 നവംബര്‍ 1ന് ബാഫഖി തങ്ങള്‍, സീതി സാഹിബ്, ഉപ്പി സാഹിബ് എന്നീ ലീഗ് നേതാക്കള്‍ ഇറക്കിയ പ്രസ്താവന ഒരാവര്‍ത്തി വായിച്ചാല്‍ മതിയാവും. ആര്‍.എസ്.എസ്സുകാര്‍ നടത്തിയ ഗോവധ നിരോധന യോഗത്തിനടുത്ത് വെച്ച് ഒരു പശുവിനെ അറുത്തതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടപ്പോഴായിരുന്നു പ്രസ്താവന ഇറക്കിയത്. മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തി പശുവിനെ അറുക്കാന്‍ പാടില്ല എന്നാണവര്‍ പറഞ്ഞത്. അന്യമതക്കാരുടെ ആരാധനാ വസ്തുക്കളെ നിന്ദിക്കരുതെന്ന് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നുണ്ടെന്നാണവര്‍ വ്യക്തമാക്കിയത്. സമുദായ സൗഹാര്‍ദ്ധത്തിനായി ത്യാഗം ചെയ്യാനാണവര്‍ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞത്. അതായത് മത സൗഹാര്‍ദ്ധവും സമാധാനവുമാണ് പരമപ്രധാനമായിട്ടുള്ളത്.
അഖില@ഹാദിയ കേസിന്റെ വിധി എന്ത് തന്നെയായാലും സന്തോഷിക്കുന്ന ഒരു കൂട്ടരുണ്ട്. അവര്‍ വര്‍ഗ്ഗീയ വാദികളാണ്. അവര്‍ ഇരുവിഭാഗങ്ങളിലായി നിലയുറപ്പിച്ച് തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുകയാണ്. വൈകാതെ അത് തിരിച്ചറിയുക എന്നതാണ് ഈ അവസരത്തില്‍ പ്രസക്തമായിട്ടുള്ളത്. വൈകിയാല്‍ തകരുന്നത് നാടിന്റെ മനസ്സമാധാനമാണ്. മറക്കരുത്……

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Art

പാട്ടിന്റെ പാലാഴി ഇനി പടപ്പറമ്പിലും ഒഴുകും: എകെഎംഎസ്എയുടെ പുതിയ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഓൾ കേരള മാപ്പിള സംഗീത അക്കാദമിയുടെ പുതിയ ബ്രാഞ്ച് പടപ്പറമ്പിൽ കുറുവ പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾ ഉദ്ഘാടനം ചെയ്‌തു. ചടങ്ങിൽ എ കെ എം എസ് എ സംസ്ഥാന ജനറൽ സെക്രട്ടറിയും ആകാശവാണി മീഡിയ ആർട്ടിസ്റ്റുമായ കെ എം കെ വെള്ളയിൽ അദ്ധ്യക്ഷത വഹിച്ചു. എ കെ എം എസ് എയുടെ യു എ ഇ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരി മുഖ്യ പ്രഭാഷണം നിർവഹിച്ചു.

എ കെ എം എസ് എയുടെ പുതിയ ബ്രാഞ്ചിൻ്റെ പ്രചാരണ വിവരണ ഫ്ലയർ എ കെ എം എസ് എ സാരഥികളായ കെ എം കെ വെള്ളയിലും അഷറഫ് വെള്ളേങ്ങൽ വളാഞ്ചേരിയും ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് നസീറ മോൾക്കും മെമ്പർ സഹീറ ടീച്ചർക്കും നൽകി ഫ്ലയർ പ്രകാശനം ചെയ്തു.

അക്കാദമിയിലേക്കുള്ള പുതിയ അഡ്മിഷൻ എൻ എസ് എൻ എം പാലാണി (പോപുലർ ന്യൂസ് റിപ്പോർട്ടർ) നിർവ്വഹിച്ചു. വിദ്യാർത്ഥികൾക്ക് കൈ പുസ്‌തകം കുറുവ പഞ്ചായത്ത് മെമ്പർ സഹീറ ടീച്ചർ നൽകുകയും ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞു. മലപ്പുറം ജില്ലയിൽ മൂന്നാമത്തെ ബ്രാഞ്ചാണ് പടപ്പറമ്പിൽ ആരംഭിച്ചിരിക്കുന്നത്.

വിദേശത്ത് യുഎഇയിലും കേരളത്തിലെ എല്ലാ ജില്ലകളിലും പഠനകേന്ദ്രങ്ങളും, ചാപ്റ്ററുകളും, ഓൾ കേരള മാപ്പിള സംഗീത അക്കാദമി കേരള സർക്കാറിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്നുണ്ട്. പഠനം വിജയകരമായി പൂർത്തികരിച്ച വിദ്യാർത്ഥികൾക്ക് അംഗീകൃത സർട്ടിഫിക്കറ്റ് നൽകുന്ന അക്കാദമി പാവപെട്ട വിദ്യാർഥികൾക്ക് സാന്ത്വന സഹായ പ്രവർത്തനങ്ങൾ ചെയ്യുന്നുമുണ്ട്. എ കെ എം എസ് എ മലപ്പുറം ചാപ്റ്റർ ജനറൽ സെക്രട്ടറി മുസ്‌തഫ കൊടക്കാടൻ, മുഹമ്മദ് കുട്ടി കെ കെ, മൊയ്തീൻ കുട്ടി ഇരുങ്ങല്ലൂർ, അസ്ക്കർ തോപ്പിൽ, നൗഷാദ് കോട്ടക്കൽ, ഹുസൈൻ മൂർക്കനാട് എന്നിവർ ആശംസകൾ നേർന്നു. കുമാരി നാജിയ പരിപാടി ഏകോപനം ചെയ്തു. ആകാശവാണി മീഡിയ ആർട്ടിസ്റ്റ് കെ എം കെ വെള്ളയിൽ നേതൃത്വം നൽകിക്കൊണ്ട് എ കെ എം എസ് എ കോട്ടക്കൽ അക്കാദമിയിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഇമ്പമാർന്ന മാപ്പിള പാട്ടുകൾ പരിപാടിക്ക് നിറപ്പകിട്ടാർന്നു.

മാപ്പിളപ്പാട്ട്, ലളിതഗാനം, ഹിന്ദുസ്ഥാനി സംഗീതം, കർണാടക സംഗീതം, തബല, ദഫ് മുട്ട്, കോൽക്കളി, ഒപ്പന, എന്നിവ കുട്ടികൾക്കും, മുതിർന്നവർക്കും പഠിക്കാനുള്ള അവസരം എ കെ എം എസ് എ അക്കാദമി നൽകി വരുന്നുണ്ട്.

Continue Reading

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Trending