Connect with us

Video Stories

ഭീതിതമാകുന്ന സി.പി.എമ്മിന്റെ മതേതര പൊയ്മുഖം

Published

on

മൂന്നുവര്‍ഷം മുമ്പ് ഇസ്‌ലാംമമതം സ്വീകരിച്ച കോട്ടയം വൈക്കം സ്വദേശിനി ഹാദിയയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് യുവതിക്ക് അനുഭവിക്കേണ്ടിവന്ന ശാരീരികവും മാനസികവുമായ പീഡനത്തിന്റെ പുറത്തുവന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത് സി.പി.എമ്മിന്റെ കപടമായ മതേതരമുഖത്തെയാണ്. അത് പിച്ചിച്ചീന്തിയതാകട്ടെ മറ്റാരുമല്ല, ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസിന്റെ കീഴില്‍ ആറു മാസത്തിലധികം കഴിയേണ്ടിവന്ന ഇരുപത്തഞ്ചുകാരിയായ ഹോമിയോവിദ്യാര്‍ത്ഥി ഹാദിയ തന്നെയാണ്.
പഠനം തുടരാനായി തിങ്കളാഴ്ച സുപ്രീംകോടതി സേലത്തേക്ക് പറഞ്ഞയച്ച ഹാദിയയുടെ അഭിമുഖം ഒരു സ്വകാര്യചാനലാണ് പുറത്തുവിട്ടത്. അതില്‍ ഹാദിയ പറയുന്നതിങ്ങനെ: താന്‍ പിതാവിന്റെ സംരക്ഷണയില്‍ (ഹൈക്കോടതി നിര്‍ദേശപ്രകാരം) കഴിഞ്ഞസമയത്ത് തന്നെ കാണാന്‍ കൗണ്‍സലിങ് എന്ന പേരില്‍ ചിലര്‍ വന്നിരുന്നു. പൂര്‍ണമായും ഇസ്‌ലാമിക വിശ്വാസിയായ തന്നോട് അവര്‍ സനാതന മതത്തിലേക്ക് തിരിച്ചുവരാന്‍ ആവശ്യപ്പെട്ടു. ഒരു ഘട്ടത്തില്‍ തന്നോട് സ്വന്തം മതത്തിലേക്ക് തിരിച്ചുവന്നുവെന്ന് കാട്ടി വാര്‍ത്താസമ്മേളനം നടത്താനും ചിലര്‍ ആവശ്യപ്പെട്ടു. ഏറെ മാനസിക പ്രയാസമാണ് ഇതുമൂലം അനുഭവിച്ചത്. ആരോപണവിധേയമായ തൃപ്പൂണിത്തുറയിലെ ശിവശക്തിയോഗ കേന്ദ്രത്തിലെ ആളുകളാണ് തന്നെ കാണാന്‍ വന്നതെന്നും ഹാദിയ വെളിപ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഒരു കാര്യം ഇതിലൂടെ വ്യക്തമാകുകയാണ്. പിതാവിന്റെ സംരക്ഷണയില്‍ കോടതി വിട്ടയച്ച യുവതിയെ ചില സങ്കുചിത താല്‍പര്യക്കാര്‍ക്ക് വേണ്ടി വിട്ടുകൊടുത്തത് കേരളത്തിലെ ഭരണകൂടമാണ് എന്നതാണത്. വനിതാപൊലീസടക്കം കേരളപൊലീസിലെ നാലു പേരാണ് ഹാദിയയുടെ മുറിക്കകത്തും വീടിനു പുറത്തുമായി കാവല്‍ നിന്നിരുന്നത്. ഈ സമയത്ത് എന്തുകൊണ്ട് മാതാപിതാക്കളല്ലാത്ത ചിലര്‍ക്ക് ഹാദിയയെ കാണാന്‍ പൊലീസ് അവസരം നല്‍കിയെന്ന ചോദ്യം മുമ്പേ ഉയര്‍ന്നതാണ്. സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ പോലും ഹാദിയയെ കണ്ട് സമാശ്വസിപ്പിക്കാനും മൊഴിയെടുക്കാനും തയ്യാറാകാതിരുന്നപ്പോള്‍ ഹിന്ദുത്വവാദിയായ രാഹുല്‍ ഈശ്വറിനെപോലുള്ളവര്‍ക്ക് യഥേഷ്ടം അവളുടെ മുറിയില്‍വരെ കടന്നുചെന്ന് സംവദിക്കാനും തിരികെ മതംമാറാന്‍ നിര്‍ബന്ധിക്കാനും കഴിഞ്ഞു?
തൃപ്പൂണിത്തുറയിലെ യോഗാ കേന്ദ്രത്തെക്കുറിച്ച് അവിടുത്തെ സി.പി.എം നിയമസഭാപ്രതിനിധിക്ക് തന്നെ ഏറെ അറിവുള്ളതാണ്. ഈ കേന്ദ്രത്തില്‍ നിന്ന് നിരവധി മുസ്‌ലിം കുട്ടികളെ തിരികെ ഹിന്ദുമതത്തിലേക്ക് ‘ഘര്‍വാപസി’ നടത്തിക്കാന്‍ മര്‍ദനോപാധികളോടെ ശ്രമമുണ്ടായതായി അവിടെനിന്ന് രക്ഷപ്പെട്ട പെണ്‍കുട്ടികള്‍ കോടതിയിലടക്കം മൊഴി നല്‍കിയിട്ടുണ്ട്. എന്നിട്ടും കേന്ദ്രം പൂട്ടുന്നതിനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കുന്നതിനോ തുനിയാതിരുന്ന സി.പി.എമ്മും ഇടതുപക്ഷസര്‍ക്കാരും ഹാദിയയുടെ സ്വന്തം ഇഷ്ടപ്രകാരമുള്ള മതംമാറ്റത്തെ തടയിടാന്‍ ശ്രമിച്ചുവെന്നത് ചില്ലറ കാര്യമല്ല. ഇതിന് ഇതുവരെയും മറുപടി പറയാന്‍ സി.പി.എമ്മോ പൊലീസോ തയ്യാറായിട്ടുമില്ല.
ഇതുമാത്രമല്ല, സി.പി.എമ്മിന്റെ മേതതര പൊയ്മുഖം പിച്ചിക്കീറുന്ന നിരവധി സംഭവ പരമ്പരകളാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലാകെ നടന്നുകൊണ്ടിരിക്കുന്നത്. നേതാക്കള്‍ മതേതരത്വം പുരപ്പുറത്തുകയറി പ്രസംഗിക്കുമ്പോള്‍ തന്നെയാണ് അണികളും പാര്‍ട്ടി ഘടക ഭാരവാഹികളും സംഘ്പരിവാറിനെ വെല്ലുന്ന രീതിയിലുള്ള ഹിന്ദുത്വ അജണ്ടകളുമായി നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്. പാര്‍ട്ടിക്ക് നിര്‍ണായക അംഗങ്ങളുള്ള പാലക്കാട് നഗരസഭയില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചാല്‍ ബി.ജെ.പിക്ക് കേരളത്തിലെ ഏക നഗരസഭാഭരണം അപ്രാപ്യമാകുമെന്ന് വ്യക്തമായിട്ടും അതിന് തയ്യാറാകാത്തവര്‍ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിംലീഗ് ഭരണസമിതിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയ ഹീനനീക്കം ഇതിനകം സി.പി.എമ്മിന്റെ മതേതര മുഖത്തിനേറ്റ മറ്റൊരു അടിയാണ്. ബി.ജെ.പിയെ അകറ്റിനിര്‍ത്താന്‍ കോണ്‍ഗ്രസ് അസ്പര്‍ശ്യമാകുമ്പോള്‍ മുസ്‌ലിംലീഗിനെതിരെ കോണ്‍ഗ്രസ് പ്രിയതരമാകുന്നതാണ് കരുവാരക്കുണ്ടിന്റെ വര്‍ത്തമാനം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ കൊണ്ടോട്ടി നഗരസഭയുള്‍പ്പെടെ പലയിടത്തും മുസ്‌ലിംലീഗിനെ തറപറ്റിക്കാന്‍ സി.പി.എം നടത്തിയ രാഷ്ട്രീയനയം മറന്നുള്ള തറവേലകള്‍ മുസ്‌ലിംലീഗണികളും നാട്ടുകാരും ഇനിയും മറന്നിട്ടില്ല. മതേതര ശക്തികളെ ചെറുതായൊന്ന് താങ്ങിക്കൊടുത്താല്‍ പൊട്ടിവീഴുന്ന അത്യുന്നത മതേതരമരമാണ് സി.പി.എമ്മിന്റേതെന്ന് ഇവിടങ്ങളിലൊക്കെ തെളിയിച്ചുകഴിഞ്ഞതാണ്. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് എന്ന രാജ്യത്തെ ഏറ്റവും വലിയ മതേതര കക്ഷിയുമായി ഒരു നിലക്കും കൂട്ടുകൂടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന സി.പി.എം നേതാക്കളുടേതാണ് ഇക്കാണുന്ന യഥാര്‍ഥ മതേതര പൊയ്മുഖം.
ഈ ദിശയിലെ മറ്റൊരു സംഭവമാണ് പാലക്കാട് കണ്ണാടിയിലെ സി.പി.എമ്മിന്റെ തീവ്ര വര്‍ഗീയമുഖം. വര്‍ഷങ്ങളായി അര ഡസനോളം കുടുംബങ്ങളുടെ വീടുകള്‍ക്കുമുകളില്‍ കിഴുക്കാംതൂക്കായി ആടിനിന്ന ആല്‍മരത്തെ സംരക്ഷിച്ചുനിര്‍ത്തുന്നതിന് സി.പി.എം പ്രാദേശിക നേതൃത്വം കാണിച്ച തറക്കളി ജില്ലാനേതൃത്വം ഇടപെട്ട് മൂടിവെക്കാന്‍ ശ്രമിക്കുകയാണ്. പരാതിപ്രകാരം ആര്‍.ഡി.ഒ ഉത്തരവിട്ടിട്ട് പോലും മുറിച്ചുമാറ്റാതിരുന്ന ആല്‍മരത്തിന്റെ അപകടകരമായ ശിഖരങ്ങളിലൊന്ന് വീണ് കഴിഞ്ഞയാഴ്ച ഒരുമുസ്‌ലിം കുടുംബിനി മരണമടഞ്ഞപ്പോഴാണ് സി.പി.എം മുന്‍ ബ്ലോക്ക് പഞ്ചായത്തംഗമാണ് ആല്‍ത്തറ സംരക്ഷണ സമിതിയുടെ ഭാരവാഹിയായിരുന്നുവെന്നത് വ്യക്തമാകുന്നത്. സമീപത്തെ കുടുംബങ്ങളോടുള്ള രാഷ്ട്രീയവൈരം തീര്‍ക്കാന്‍ ബി.ജെ.പി രീതിയിലുള്ള അതിവര്‍ഗീയതയാണ് സി.പി.എം നേതാക്കള്‍ ഇവിടെ കാണിച്ചത്. ഹാദിയയുടെ കേസില്‍ ബി.ജെ.പി സര്‍ക്കാരിന്റെ താളത്തിന് തുള്ളിയ എന്‍.ഐ. എയുടെ രേഖകള്‍ പരിശോധിച്ച് തീരുമാനമെടുക്കണമെന്ന കേരള സര്‍ക്കാര്‍ അഭിഭാഷകന്റെ വാദവും ഇതോടൊപ്പം കൂട്ടിവായിക്കണം. ഇസ്‌ലാമിലേക്ക് മാറിയ മലപ്പുറം കൊടിഞ്ഞി ഫൈസലിന്റെയും കാസര്‍കോട്ടെ റിയാസ് മൗലവിയുടെയും വധവും പറവൂരില്‍ ഇസ്‌ലാംമത പ്രബോധനം നടത്തിയവരെ തുറുങ്കിലടച്ചതുമെല്ലാം സി.പി.എം ഭരിക്കുന്ന മതനിരപേക്ഷ കേരളത്തിലായിരുന്നുവെന്നത് ഇവിടുത്തെ മതേതര വിശ്വാസികളും മതന്യൂനപക്ഷങ്ങളും ആ പാര്‍ട്ടിയെപോലെ സൗകര്യപൂര്‍വം മറക്കണം! ഹാദിയയുടെ വ്യക്തിസ്വാതന്ത്ര്യത്തെക്കുറിച്ച് നാടുമുഴുവന്‍ അലമുറയിടുമ്പോള്‍ മൗനംപാലിച്ച ഇടതുകക്ഷികളുടെയും പോഷകസംഘടനകളുടെയും ഉള്ളിലിരിപ്പ് അപ്പോഴാണ് വൈകിയെങ്കിലും അവളിലൂടെതന്നെ പുറത്തുവരുന്നത്. കേരളത്തിലെ യു.ഡി.എഫിന്റെ മതേതര ശക്തിദുര്‍ഗത്തെ തടയാന്‍ ബി.ജെ.പി മതി എന്ന ഗൂഢരാഷ്ട്രീയനയമാണ് ഇതിലൂടെ വെളിച്ചത്തായിരിക്കുന്നത്. നാലു വോട്ടിനുവേണ്ടി മുസ്‌ലിംകളാദി മതന്യൂനപക്ഷങ്ങളെ പാട്ടിലാക്കുന്ന മതേതര നയത്തെത്തെക്കുറിച്ച് ഇനിയൊരക്ഷരം ഉരിയാടാനുള്ള ത്രാണി സി.പി.എമ്മിനില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending