Connect with us

Video Stories

ലോകാനുഗ്രഹത്തിന്റെ പുണ്യജന്മം

Published

on

 

ലോകത്തിന്നറിയപ്പെട്ട നേതാക്കളിലും ജേതാക്കളിലുംവെച്ച് ഏറ്റവും ബഹുമാന്യനായ വ്യക്തിയും ഉന്നതമായ സ്വഭാവവിശേഷത്തിന്റെ ഉടമയുമായിരുന്നു പ്രവാചകന്‍ (സ). വര്‍ത്തമാന കാലത്തും അതിനുമുമ്പും ഒരു ഭരണകര്‍ത്താക്കളിലും വിധികര്‍ത്താക്കളിലും കാണാന്‍ കഴിയാത്തതരം നീതിയും ഉന്നതമായ സ്വഭാവവിശേഷണവും ഉയര്‍ന്ന സഹിഷ്ണുതാമനോഭാവവും ആ ജീവിതത്തിലെങ്ങും ദര്‍ശിക്കാന്‍ ലോകത്തിനു സാധിച്ചിട്ടുണ്ടെന്ന് മാത്രമല്ല ചരിത്രത്തിന്റെ യാഥാര്‍ത്ഥ്യത്തിലൂടെ സഞ്ചരിച്ച് മനുഷ്യജീവിതത്തിന്റെ നിഖില മേഖലകളില്‍ സ്വാധീനം ചെലുത്താനും സാധിച്ചൊരു വ്യക്തി നബി(സ) യെപ്പോലെ മറ്റൊരാളും ഇന്ന് ലോകത്ത് അറിയപ്പെട്ടിട്ടുമില്ല.
തികച്ചും സത്യസന്ധമായിരുന്നു നബി (സ) യുടെ ജീവിതം. അതുകൊണ്ടാണ് ശത്രുക്കള്‍ പോലും നബിയെ ‘അല്‍ അമീന്‍’ (വിശ്വസ്തന്‍) എന്നു വിളിച്ചു പോന്നത്. ഖുര്‍ആന്‍ മനുഷ്യരാശിയോട് എന്താണോ കല്‍പിച്ചതും നിരോധിച്ചതും അത് പൂര്‍ണ്ണമായും ഉള്‍ക്കൊള്ളുകയും ജീവതത്തില്‍ പകര്‍ത്തുകയും ചെയ്തു നബി. നബി (സ) യുടെ ജീവിതം പുറംലോകത്ത് അറിയപ്പെടുന്നതിനേക്കാള്‍ വിശുദ്ധനായും വിനീതനായും കുടുംബജീവിതത്തിലും അല്ലാത്തപ്പോഴും അറിയപ്പെട്ടു. അറുപത്തിമൂന്ന് വര്‍ഷകാലത്തെ സത്യസന്ധമായ ജീവിതത്തിനിടയില്‍ വിമര്‍ശിക്കപ്പെടേണ്ടതായ യാതൊരു കാര്യവും നബിയില്‍ നിന്നും ദര്‍ശിക്കാന്‍ ചരിത്രത്തിന് സാധിച്ചിട്ടില്ലെന്നതാണ് വാസ്തവം.
ശത്രുക്കളാല്‍ കൊടിയ പീഡനങ്ങള്‍ സഹിച്ചൊരു നേതാവായിരുന്നു നബി(സ). വിശപ്പടക്കാന്‍ പച്ചിലകള്‍ തിന്നും അന്തിയുറങ്ങാനൊരു കൊച്ചു കൂരയില്ലാതെയും ദിവസങ്ങളോളം മുഴുപ്പട്ടിണിയിലുമായി കഴിഞ്ഞുകൂടിയിരുന്ന പ്രവാചകര്‍ക്കുനേരെ പലപ്പോഴായി വധശ്രമങ്ങള്‍ വരെ നടന്നിട്ടുണ്ട്. പ്രബോധന ദൗത്ത്യങ്ങള്‍ക്കിടയില്‍ പതിമൂന്ന് പ്രാവശ്യമെങ്കിലും ഇത്തരം ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് ചരിത്രത്തില്‍ കാണാം.
വിമര്‍ശിക്കപ്പെടാന്‍ ഒന്നുമില്ലെന്നിരിക്കെ നീതിമാനും സത്യസന്ധനുമായ നബി(സ) കുടുംബജീവിതത്തെയായിരുന്നു എക്കാലത്തും ചിലര്‍ വിമര്‍ശിക്കപ്പെട്ടിരുന്നത്. ഒന്നിലധികം സ്ത്രീകളെ വിവാഹം കഴിച്ചുവെന്നതായിരുന്നു ആ വിമര്‍ശകരുടെ പ്രധാനാരോപണങ്ങളില്‍ ഒന്ന്. എന്നാല്‍ ഇത്തരം വിമര്‍ശനങ്ങളെല്ലാം വെറുതെയായിരുന്നുവെന്ന് ലോകം മുഴുക്കെ സമ്മതിക്കാന്‍ തുടങ്ങിയിരിക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവുകളില്‍ ഒന്നാണ് ബഹുഭാര്യത്വം കുറ്റമായി കണക്കാക്കുന്ന ബ്രിട്ടനില്‍ നിന്നും ഈയടുത്തായി വന്ന റിപ്പോര്‍ട്ട്. നിയമാനുസൃതമായി ഒന്നിലേറെ ഭാര്യമാര്‍ ഉള്ളവര്‍ക്ക് പ്രത്യേകാനുകൂല്യം നല്‍കുമെന്ന് സര്‍ക്കാര്‍ അവിടെ പ്രഖ്യാപിച്ചിരിക്കുന്നു. ഓറിലിയന്റിലിസ്റ്റുകളും പാശ്ചാത്യരും നബി (സ) യുടെ വൈവാഹിക ജീവിതത്തിനെതിരെ എഴുതിവിട്ട നുണക്കഥകള്‍ക്കും അനുമാനങ്ങള്‍ക്കും സത്യത്തിന്റെയും ചരിത്രയാഥാര്‍ത്ഥ്യങ്ങളുടെയും നേരിയ പിന്തുണ പോലും ഇല്ലെന്നിരിക്കെ നബി(സ) വിവാഹം കഴിച്ച സഹധര്‍മിണിമാരെല്ലാം ആ ജീവിതത്തില്‍ നൂറു ശതമാനവും സംതൃപ്തരായിരുന്നുവെന്ന് മാത്രമല്ല, വിവാഹം കഴിച്ചവരില്‍ അധികവും വിധവകളോ ആരാരും സംരക്ഷിക്കാനില്ലാത്തവരോ സത്യവിശ്വാസത്തിലേക്ക് കടന്നുവന്നതിനാല്‍ ഒറ്റപ്പെട്ടവരോ ആയിരുന്നുവെന്ന് കാണാന്‍ കഴിയുന്നൊരു പരമാര്‍ത്ഥമാണ്. വിധവകളെയും നിരാലംബരെയും വിവാഹം കഴിച്ച് അവരുടെ സംരക്ഷണം ഏറ്റെടുത്ത് ലോകത്തിനു മുമ്പില്‍ മാതൃക കാണിക്കുകയാണ് ആ നേതാവ് ചെയ്തത്.
കുടുംജീവിതവത്തില്‍ മാത്രമല്ല വ്യാപാര രംഗത്തും നബി(സ) സൃഷ്ടിച്ചെടുത്ത വിപ്ലവകരമായ മാറ്റം ലോകത്തിലിന്നും മങ്ങാതെ ശോഭിച്ചുകൊണ്ടിരിക്കുന്നു. സാമ്പത്തിക രംഗത്തെ ചൂഷണത്തെയും പലിശ സമ്പ്രദായത്തെയും അതിനിശിതമായി വിമര്‍ശിച്ച റസൂല്‍ (സ) യുടെ സാമ്പത്തിക നയങ്ങളെ ലോകമൊട്ടുക്കുമിന്ന് ചര്‍ച്ച ചെയ്യപ്പെടുകയാണെന്ന് നോബല്‍ സമ്മാന ജേതാവായ അമര്‍ത്യസെന്നും ഒരിക്കല്‍ പറയുകയുണ്ടായി.
ഭരിക്കുമ്പോഴും മരിക്കുമ്പോഴും സ്വന്തമായി ഒന്നുമുണ്ടായിരുന്നില്ല. കൊട്ടാരവും കിരീടവും ചെങ്കോലുമില്ലാതെ രാജ്യം ഭരിച്ചുപോന്ന നബി (സ)ക്ക് കിടന്നുറങ്ങാന്‍ പറ്റിയൊരു വീടുപോലുമുണ്ടായിരുന്നില്ല. പ്രഗത്ഭ ചരിത്രകാരനായ ജോണ്‍ ഡേവന്‍പോര്‍ട്ട് ഒരിക്കല്‍ ഇങ്ങനെ എഴുതി: ‘മുഹമ്മദിന്റെ ഔദാര്യത്തിന്റെ വ്യക്തമായ തെളിവ് മരണാവസരത്തില്‍ അദ്ദേഹം ഒരു ചില്ലിക്കാശുപോലും ബാക്കിവെച്ചില്ല എന്നതുതന്നെ’. ധര്‍മ്മബോധവും ഉദാരതയും ആ ജീവിതത്തില്‍ മറ്റെല്ലാത്തിനേക്കാളും മികച്ചു നിന്നു. ഒരിക്കല്‍ ചിലര്‍ വന്നു വല്ലതും തരണമെന്ന് പറഞ്ഞപ്പോള്‍ ഒരു മലഞ്ചെരുവ് നിറയെ ഒട്ടകങ്ങളും ആടുകളും അവര്‍ക്ക് നല്‍കി. ഈ ഔദാര്യ മനഃസ്ഥിതിയില്‍ ധാരാളം ആളുകള്‍ ശിഷ്യത്വം സ്വീകരിക്കുകയും ചെയ്തു.
ഉന്നതമായ സ്വഭാവ വിശേണങ്ങളെക്കൊണ്ട് ശ്രേഷ്ഠനായിത്തീര്‍ന്ന നബിയുടെ ജീവിതം വളരെ പ്രയാസപ്പെട്ടതായിരുന്നു. പ്രയാസങ്ങള്‍ വരുമ്പോഴൊക്കെ അത്ഭുതകരമായ ക്ഷമ കൈക്കൊണ്ടും പ്രതാപങ്ങള്‍ തേടി വരുമ്പോള്‍ ലളിതമായ ജീവിതം നയിച്ചും പ്രശ്‌നങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും നടുവില്‍ മനക്കരുത്ത് പ്രകടിപ്പിച്ചും പരസ്പരം ഏറ്റുമുട്ടുന്നവര്‍ക്കിടയില്‍ സന്ധി സംഭാഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയും ആ ജീവിതം ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
ലോക ചരിത്രത്തിലെ സുപ്രസിദ്ധ അധ്യായങ്ങളില്‍ ഒന്നായാണ് ഹുദൈബിയ്യയില്‍ വെച്ച് ഖുറൈശികളുമായി നടത്തിയ ‘ഹുദൈബിയ സന്ധി’ അറിയപ്പെടുന്നത്. നബി (സ)യുടെ നയതന്ത്രജ്ഞതയും ദീര്‍ഘവീക്ഷണവും ആദ്യന്തം പ്രതിഫലിച്ചുകാണുന്നൊരു സംഭവമായിരുന്നു അത്. മക്കാവിജയത്തോളമെത്തിയ ആ സന്ധി വ്യവസ്ഥകള്‍ക്ക് നേതൃത്വം നല്‍കിയ നബിയോട് ആ വ്യവസ്ഥകളുടെ മുഖവുരയില്‍ എഴുതിച്ചേര്‍ത്ത അല്ലാഹുവിന്റെ വിശേഷണങ്ങളായ ‘റഹ്മാന്‍’ ‘റഹീം’ എന്നതും അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ് എന്നതും വെട്ടിക്കളയണമെന്ന് ഖുറൈശി പക്ഷത്തെ നേതാവായിരുന്ന സുഹൈല്‍ ആവശ്യപ്പെട്ടപ്പോള്‍ വലിയൊരു ലക്ഷ്യ പ്രാപ്തിക്കുവേണ്ടി ഏതറ്റവും ക്ഷമിക്കാനും വിട്ടുവീഴ്ച്ചചെയ്യാനും തയ്യാറായ നബി (സ) അങ്ങിനെ ചെയ്യാന്‍ അലി (റ) നോട് കല്‍പ്പിച്ച്് ലോകത്തിനു മുമ്പില്‍ എന്നെന്നേക്കുമുള്ളൊരു മാതൃകാപുരുഷനായി. എന്നാല്‍ അലി (റ) അതിനുവിസമ്മതിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്ന് പേന വാങ്ങി മഹാനായ പ്രവാചകന്‍ തന്റെ സ്വന്തം കൈകൊണ്ട് ആ വാചകങ്ങളെല്ലാം വെട്ടിമാറ്റിയെന്ന് മാത്രമല്ല സന്ധിയെ കളങ്കപ്പെടുത്തുന്നതോ ലംഘിക്കുന്നതോ ആയ യാതൊന്നും അനുയായികളില്‍ നിന്നും ഉണ്ടാകാതിരിക്കാന്‍ ആദ്യാവസാനം വരെ കാത്തുസൂക്ഷിക്കുകയും ചെയ്തു. ഖുറൈശി പക്ഷത്തുനിന്നും സന്ധി വ്യവസ്ഥകള്‍ തയ്യാറാക്കിയിരുന്ന സുഹൈലിന്റെ പുത്രന്‍ അബൂജന്‍ദല്‍ (റ) മക്കയില്‍വെച്ച് ഇസ്‌ലാംമതം സ്വീകരിച്ചപ്പോള്‍ ശത്രുപക്ഷക്കാര്‍ അദ്ദേഹത്തെ ചങ്ങലയില്‍ ബന്ധിച്ചു. ഹിജറ പോകാന്‍ അനുവദിക്കാതെ മക്കയില്‍ തടഞ്ഞുനിര്‍ത്തിയിട്ടിരിക്കുകയായിരുന്നു അദ്ദേഹത്തെ. കാലില്‍ കുരുക്കിട്ട ചങ്ങലയുമായി വേച്ചു വേച്ചു മുസ്‌ലിംകളുടെ താവളങ്ങളില്‍ അഭയം ലഭിക്കാനായി വന്ന അദ്ദേഹത്തോട് നബി (സ) പറഞ്ഞു: ‘പ്രതിഫലം പ്രതീക്ഷിച്ച് ക്ഷമിക്കുക. താങ്കള്‍ക്കും താങ്കളുടെ കൂടെയുള്ള ദുര്‍ബലര്‍ക്കും അല്ലാഹു രക്ഷാമാര്‍ഗം ഉണ്ടാക്കിത്തരുന്നതാണ്. ഖുറൈശികളുമായി നാം സന്ധിയിലേര്‍പ്പെട്ടു. അവര്‍ക്ക് വാക്കുനല്‍കിക്കഴിഞ്ഞു. ഇനി അതു ലംഘിച്ചുകൂടാ’. എന്നാല്‍ ശത്രുക്കള്‍ സന്ധി വ്യവസ്ഥയിലെ പലതും ലംഘിക്കുകയും പ്രവാചകനും അനുയായികള്‍ക്കുമെതിരില്‍ പലതരം അക്രമങ്ങള്‍ അഴിച്ചുവിടുകയും ചെയ്തുകൊണ്ട് അവരുടെ തനിനിറം വെളിവാക്കുകയും ചെയ്‌തെങ്കിലും ധാരാളം ആളുകള്‍ക്ക് ഇസ്‌ലാമിനെയും മുസ്‌ലിംകളെയും കുറിച്ച് അറിയാനും തെറ്റിദ്ധാരണകള്‍ ഇല്ലാതാക്കാനും ഈ സന്ധി മുഖേന സാധിച്ചു.
ജാതിയുടെയും നിറത്തിന്റെയും വംശീയതയുടെയും പേരില്‍ മനുഷ്യര്‍ പരസ്പരം കൊന്നും കൊണ്ടും കൊലവിളിയായി നടക്കുമ്പോഴാണ് മക്കയില്‍ നബി ഭൂജാതനാകുന്നതെന്ന് ഓര്‍ക്കണം. തൊലി കറുത്തതിന്റെ പേരില്‍ ഒരേ പാത്രത്തില്‍ നിന്ന് ഉണ്ണാന്‍ വിസമ്മതിച്ചൊരു ജനതക്കിടയില്‍ നബി മനുഷ്യ സാഹോദര്യത്തിന്റെയും മഹത്വത്തിന്റെയും സന്ദേശങ്ങള്‍ ഓതിക്കേള്‍പ്പിച്ചു. മക്ക വിജയനാളില്‍ വിശുദ്ധ ആരാധനാഗേഹമായ കഅ്ബയുടെ ഉത്തുംഗതയില്‍ കയറി ബാങ്കു വിളിക്കാന്‍ കറുകറുത്ത നീഗ്രോ ബിലാലിനേട് നബി ആവശ്യപ്പെട്ടു. വിശുദ്ധമായ കഅ്ബയുടെ നെറുകില്‍ ബാങ്ക് വിളിക്കാനായി ബിലാല്‍ കയറി നിന്നപ്പോള്‍ അഭിമാനികളായ ചില അറബികള്‍ ‘ഓ, ഈ കറുത്ത നീഗ്രോ അടിമക്ക് നാശം! അയാളതാ നമ്മുടെ പരിശുദ്ധ കഅ്ബയുടെ മുകളില്‍ കയറി നില്‍ക്കുന്നു’ എന്നിങ്ങനെ വിളിച്ചുപറഞ്ഞു. അപ്പോള്‍ നബി അവരോടിങ്ങനെ ഓതിക്കേള്‍പ്പിച്ചു. ‘മനുഷ്യ സമുദായമേ, നിങ്ങളെ ഞാന്‍ ഒരു പുരുഷനില്‍ നിന്നും സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ ഞാന്‍ വ്യത്യസ്ഥ ഗോത്രങ്ങളും വിഭാഗങ്ങളുമാക്കിയത് നിങ്ങള്‍ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ്. ദൈവത്തിന്റെ അടുക്കല്‍ നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഏറ്റവും കൂടുതല്‍ ദൈവ ഭയമുള്ളവനത്രേ’.
നബിയുടെ ഈ പ്രഖ്യാപനത്തിലൂടെ വെളുവെളുത്ത സല്‍മാനുല്‍ ഫാരിസി (റ) കറുകറുത്ത ബിലാല്‍ (റ) ഒരേ പാത്രത്തില്‍ നിന്ന് ഉണ്ണാനും പണിക്കാരനായ സെയ്ദ് പണക്കാരാനായ അബ്ദുറഹിമാനുബ്‌നു ഔഫും തോളോടു തോളുരുമ്മി പ്രാര്‍ത്ഥിച്ചുവെന്ന് മാത്രമല്ല കലര്‍പ്പില്ലാത്ത ശുദ്ധ അറബികള്‍ തങ്ങളുടെ വെളുവെളുത്ത പെണ്‍മക്കളെ കറുകറുത്ത ബിലാലിന് വിവാഹം ചെയ്തുകൊടുക്കാന്‍ വരെ തയ്യാറായി.
പ്രവാചകന്‍ ഒരിക്കലും യുദ്ധങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. സത്യവിശ്വാസത്തിനും അവ പ്രചരിപ്പിക്കുന്നതിനും മുമ്പില്‍ ശത്രുക്കള്‍ നിരന്തരം തടസ്സങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ മാത്രമാണ് അനുയായികളോട് യുദ്ധത്തിന് പ്രേരിപ്പിച്ചത്. അനുരഞ്ജന ശ്രമങ്ങള്‍ നിരന്തരം പരാജയമടഞ്ഞപ്പോള്‍ ആത്മരക്ഷാര്‍ത്ഥം ചുറ്റുപാടുകളും സാഹചര്യങ്ങളും നബിയെ യുദ്ധക്കളത്തിലേക്ക് വലിച്ചിഴച്ചു. യുദ്ധ തന്ത്രങ്ങളിലാകെ വിപ്ലവകരമായ പരിവര്‍ത്തനങ്ങള്‍ വരുത്തിയ നബിയുടെ കൊടിക്കു കീഴില്‍ അറേബ്യന്‍ ഉപദ്വീപ് ഒന്നടങ്കം അണിനിരന്നു. വളരെ തുച്ഛമായ ആളുകള്‍ മാത്രമാണ് നബി നയിച്ച യുദ്ധങ്ങളില്‍ കൊല്ലപ്പെട്ടത്. നേര്‍ക്കുനേരെയുള്ള യുദ്ധങ്ങളായിരുന്നു നയിച്ചിരുന്നത്. നിരപരാധികളെയും കുട്ടികളെയും സ്ത്രീകളെയും കൊന്നൊടുക്കുകയോ പരിധി ലംഘിക്കുകയോ ചെയ്തിരുന്നില്ല. പ്രവാചകന്‍ നേരിട്ടുനയിച്ച യുദ്ധങ്ങള്‍ 27യും സഹാബികള്‍ നയിച്ച യുദ്ധങ്ങള്‍ 47 യുമായിരുന്നു. ഇതില്‍ പ്രവാചകന്‍ നയിച്ച യുദ്ധങ്ങളില്‍ 8 എണ്ണത്തില്‍ മാത്രമാണ് സായുധ ഏറ്റുമുട്ടലുകള്‍ ഉണ്ടായത്. പ്രവാചകനും അനുയായികളും നടത്തിയ ഈ യുദ്ധങ്ങളില്‍ 259 മുസ്‌ലിംകളും 759 മറ്റുള്ളവരും ഉള്‍പ്പെടെ 1018 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടത്. പ്രവാചകനും അനുയായികളും കൂടി നയിച്ച ഈ 74 യുദ്ധങ്ങളില്‍ നിന്ന് ലോകം മനസ്സിലാക്കുന്നത് മനുഷ്യരെ കൊന്നൊടുക്കലല്ല ഇസ്‌ലാമികയുദ്ധങ്ങളുടെ ലക്ഷ്യമെന്നതാണ്.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending