Video Stories
ഫുട്ബോളില്‍ ഒഴുകുന്ന അറേബ്യന്‍ ദിനാറുകള്‍
കമാല്‍ വരദൂര്‍
തേര്‍ഡ് ഐ
കാല്‍പ്പന്ത് ലോകത്ത് ഏറ്റവുമധികം കാശ് മുടക്കുന്നവര്‍ ആരാണ്….? സംശയം വേണ്ട-അറബ് ലോകമാണ്. കാല്‍പ്പന്തിനെ അത്രമാത്രം നെഞ്ചിലേറ്റുന്നവരാണ് അറബ് ലോകം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് കുതിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ അധിപന്മാര് ദുബൈയിലെ നഹ്യാന് കുടുംബമാണ്. ഫ്രഞ്ച് ലീഗില്‍ കുതിപ്പ് നടത്തുന്ന നെയ്മറിന്റെ പാരീസ് സെന്റ് ജര്‍മന്‍ പാരീസ് ക്ലബാണെങ്കിലും അതിന് പിറകില്‍ അറബ് കുടുംബമാണ്. നെയ്മറെ റെക്കോര്‍ഡ് തുകക്ക് ബാര്സയില് നിന്നും പി.എസ്.ജിയില്‍ എത്തിച്ചത് ദുബൈ ദിനാറുകളാണ്. നിരവധി സഊദി അറേബ്യന്‍ കോടീശ്വരന്മാര് ഇംഗ്ലീഷ് ക്ലബുകളില്‍ മുതല്‍ മുടക്കുന്നുണ്ട്. 2022 ലെ ലോകകപ്പ് ഖത്തറില്‍ നടക്കാനിരിക്കുമ്പോള്‍ ലോക ഫുട്ബോളിന്റെ വലിയ വേദിയായി മാറുകയാണ് കൊച്ചു രാജ്യം. ലോകകപ്പ് വേദികള്‍ക്കായി കോടികളാണ് ഖത്തര്‍ മുടക്കുന്നത്. ഇവിടെയും അവസാനിക്കുന്നില്ല ഫുട്ബോളിലെ അറബ് ഗാഥ- ബാര്‍സിലോണ, റയല്‍ മാഡ്രിഡ് തുടങ്ങിയ സൂപ്പര്‍ ക്ലബുകളുടെ പ്രധാന സ്പോണ്‍സര്‍മാര്‍ അറേബ്യന്‍ കമ്പനികളാണ്. കഴിഞ്ഞ വര്‍ഷം വരെ സാക്ഷാല്‍ ലിയോ മെസി ഉള്‍പ്പെടെയുളളവര്‍ ധരിച്ചിരുന്നത് ഖത്തര്‍ എയര്‍വെയ്സിന്റെ ജഴ്സിയായിരുന്നെങ്കില്‍ കൃസ്റ്റിയാനോ റൊണാള്‍ഡോയുടെ റയല്‍ മാഡ്രിഡ് എമിറേറ്റ്സ് എയര്‍വേയ്സിന്റെ ലോഗോയുളള ഷര്‍ട്ടാണ് ഇപ്പോഴും അണിയുന്നത്. കഴിഞ്ഞ ദിവസം മാഡ്രിഡില്‍ നിന്നും റയല്‍ മാഡ്രിഡ് സംഘം ലോകകപ്പില്‍ പങ്കെടുക്കാന്‍ അബുദാബിയിലെത്തിയതവാട്ടെ എമിറേറ്റ്സിന്റെ ഏറ്റവും പുതിയ ആഡംബര വിമാനത്തിലും.
അറബ് ലോകത്തിന്റെ ഈ ഫുട്ബോള്‍ സ്നേഹം ഏറ്റവുമധികം ആസ്വദിക്കുന്നത് ലോകോത്തര താരങ്ങളാണ്. ഡിയാഗോ മറഡോണ കൂറെക്കാലം ദുബൈ ക്ലബായ അല്‍വാസലിന്റെ പരിശീലകനായിരുന്നു. ഇപ്പോള്‍ അദ്ദേഹം ഫുജൈറ എഫ്.സിയുടെ അമരത്തുണ്ട്. കോടികളാണ് മറഡോണക്ക് ക്ലബ് പ്രതിഫലമായി നല്‍കുന്നത്. അര്‍ജന്റീനയുടെ സൂപ്പര്‍ താരം ഗബ്രിയേല്‍ ബാറ്റിസ്റ്റ്യുട്ട, ഇറ്റലിക്ക് 2006 ല്‍ ലോകകപ്പ് സമ്മാനിച്ച നായകന് ഫാബിയോ കന്നവാരോ, പോര്‍ച്ചുഗല്‍ ദേശീയ സംഘത്തിലെ സൂപ്പര്‍ താരമായ റെക്കാര്‍ഡോ കുറസേമ തുടങ്ങി എത്രയോ സൂപ്പര്‍ താരങ്ങള്‍ വിവിധ അറബ് രാജ്യങ്ങളില്‍ ദീര്‍ഘകാലം കളിച്ചിരിക്കുന്നു. എമിറേറ്റ്സ് എയര്‍വേസിന്റെ ദീര്‍ഘകാല അംബാസിഡറായിരുന്നു ഫുട്ബോള്‍ രാജാവ് പെലെ. ഫുട്ബോളെന്നാല്‍ അറബ് ലോകത്തിന് അത് ഇഷ്ടവിനോദമാണ്. ലോകകപ്പ് വേളയില്‍ അറബ് ലോകം മുഴുവന്‍ കളി കാണാനെത്തും. സഊദി അറേബ്യയും ഇറാനുമെല്ലാം ലോകകപ്പിന് യോഗ്യത നേടുമ്പോള്‍ നാടിന്റെ ആവേശം പതിന്മടങ്ങായി ഉയരും. ഇതാ ഇപ്പോള്‍ വീണ്ടും ഫിഫ ക്ലബ് ലോകകപ്പിലൂടെ കാല്‍പ്പന്ത് ലോകത്തെ വരവേല്‍ക്കുന്നു അബുദാബിയും അറബ് ലോകവും. വന്‍കരാ ചാമ്പ്യന്മാര് പങ്കെടുക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ ആതിഥേയ കുപ്പായത്തില്‍ കളിക്കുന്ന അല്‍ജസീറ രണ്ട് നിര്‍ണായക വിജയങ്ങള്‍ സ്വന്തമാക്കിയതോടെ അബുദാബിയില്‍ ആവേശ പൊടിപ്പൂരമാണ്. അല്‍ ജസീറ അടുത്ത മല്‍സരത്തില്‍ നേരിടുന്നത് കൊല കൊമ്പന്മാരായ നിലവിലെ ചാമ്പ്യന്മാര് റയല്‍ മാഡ്രിഡിനെയാവുമ്പോള്‍ നാളെ രാത്രി നടക്കുന്ന പോരാട്ടത്തിലേക്ക് അറബ് ലോകം ഒഴുകിയെത്തും. കൃസ്റ്റിയാനോ റൊണാള്‍ഡോ, കരീം ബെന്‍സേമ, ജെറാത്ത് ബെയില്‍, മാര്‍സിലോ തുടങ്ങി ലോക ഫുട്ബോളിലെ സൂപ്പര്‍ താരങ്ങളെല്ലാം സായിദ് സ്റ്റേഡിയത്തില്‍ കളിക്കുമ്പോള്‍ അവരെ നേരില്‍ കാണാനും സൈനുദ്ദീന്‍ സിദാന്റെ തന്ത്രങ്ങള്‍ കാണാനുമെല്ലാം അര ലക്ഷത്തോളം പേര്‍ക്ക് ഇരിപ്പിടമുള്ള സായിദ് സ്റ്റേഡിയത്തില്‍ ഒരു ഇരിപ്പിടം പോലും ബാക്കിയുണ്ടാവില്ല.
ക്ലബ് ലോകകപ്പ് ഒന്നിലധികം തവണയായി യു.എ.ഇയില്‍ നടക്കുന്നു. ഇവിടെ മാത്രമാണ് ഈ ചാമ്പ്യന്‍ഷിപ്പ് വന്‍ വിജയമായി നടക്കുന്നത്. യൂറോപ്പില്‍ നിന്നുള്ള സൂപ്പര്‍ ക്ലബുകള്‍ മാത്രമാണ് ശക്തി വിലാസത്തോടെ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്നത്. ശേഷിക്കുന്ന വന്‍കരകളില്‍ നിന്നുെമത്തുന്ന ടീമുകളില്‍ സൂപ്പര്‍ താരങ്ങള്‍ കുറവായതിനാല്‍ ഗ്യാലറിയില്‍ കാണികളും കുറയും. നിലവിലെ ചാമ്പ്യന്മാര് റയലാണ്. അവരുടെ സാന്നിദ്ധ്യമാണ് ഇത്തവണ ചാമ്പ്യന്‍ഷിപ്പിന്റെ ഹൈലൈറ്റ്. കളിയെ ജീവനുതുല്യം സ്നേഹിക്കുകയും കളിക്കാരെ മാറോടണക്കുകയും ചെയ്യുന്ന അറബ്-പ്രവാസി ലോകത്തിന് ക്ലബ് ലോകകപ്പ് ഉല്‍സവം തന്നെ.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News2 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala2 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
News9 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
gulf2 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
kerala2 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
india2 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്
-
kerala3 days ago5 ലക്ഷം വീടുകള്‍, എമര്‍ജന്‍സി റോഡ് ടീം, വാര്‍ഡുകള്‍ക്ക് ഉപാധിരഹിത ഫണ്ട്; യുഡിഎഫിന്റെ പ്രകടനപത്രിക പുറത്തിറക്കി

