Connect with us

More

പിന്തുണ തേടി നെതന്യാഹു ബ്രസല്‍സില്‍; നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍

Published

on

ബ്രസല്‍സ്: ജറൂസലമിനെ ഇസ്രാഈല്‍ തലസ്ഥാനമായി അംഗീകരിച്ച അമേരിക്കന്‍ നടപടിയെത്തുടര്‍ന്ന് അന്താരാഷ്ട്രതലത്തില്‍ ഒറ്റപ്പെട്ടതോടെ ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പിന്തുണ അഭ്യര്‍ത്ഥിച്ച് യൂറോപ്പിലെത്തി. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ ശക്തമായി എതിര്‍ത്ത യൂറോപ്യന്‍ യൂണിയന്‍ നെതന്യാഹുവിന്റെ ആവശ്യം തള്ളാനാണ് സാധ്യത. തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മേധാവി ഫെഡറിക്ക മൊഗെറിനി വ്യക്തമാക്കി. ബെല്‍ജിയം തലസ്ഥാനമായ ബ്രസല്‍സില്‍ വിമാനമിറങ്ങിയ നെതന്യാഹു യു.എസ് പ്രഖ്യാപനത്തെ ആവര്‍ത്തിച്ച് സ്വാഗതം ചെയ്തു. അമേരിക്കന്‍ പാത പിന്തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങളും തങ്ങളുടെ എംബസികള്‍ ജറൂസലമിലേക്ക് മാറ്റുമെന്നും തലസ്ഥാനമായി അംഗീകരിക്കുമെന്നും പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.

എന്നാല്‍ ജറൂസലമിന്റെ കാര്യത്തില്‍ അന്താരാഷ്ട്ര നിലപാട് അംഗീകരിച്ചുകൊണ്ട് മാത്രമേ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുപോകൂ എന്ന് മൊഗെറിനി അറിയിച്ചു. ദ്വിരാഷ്ട്ര ഫോര്‍മുല മാത്രമാണ് ഇസ്രാഈല്‍-ഫലസ്തീന്‍ സംഘര്‍ഷത്തിനുള്ള ഏക പരിഹാരമെന്ന് അവര്‍ അഭിപ്രായപ്പെട്ടു. ബ്രസല്‍സിലേക്ക് പോകുന്നതിനുമുമ്പ് പാരിസില്‍ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണുമായി നെതന്യാഹു കൂടിക്കാഴ്ച നടത്തി. ഫലസ്തീന്‍ മണ്ണിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ നെതന്യാഹുവിനോട് മക്രോണ്‍ ആവശ്യപ്പെട്ടു. അതേസമയം ബെര്‍ലിനില്‍ പ്രക്ഷോഭകര്‍ ഇസ്രാഈല്‍ പതാക കത്തിച്ചതിനെ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ അപലപിച്ചു. ഒരു വിധത്തിലുള്ള സെമിറ്റിക് വിരുദ്ധ നീക്കവും അംഗീകരിക്കില്ലെന്ന് അവര്‍ വ്യക്തമാക്കി. ഗോഥെന്‍ബര്‍ഗ് നഗരത്തില്‍ ഒരു സിനഗോഗിനുനേരെ കത്തുന്ന വസ്തു എറിഞ്ഞ മൂന്നുപേരെ സ്വീഡിഷ് പൊലീസ് അറസ്റ്റ് ചെയ്തു.

അതേ സമയം ഇസ്രാഈല്‍ തലസ്ഥാനമായി ജറൂസലമിനെ അംഗീകരിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ആഗോളരോഷം അലയടിക്കുന്നു. ഏഷ്യയിലും യൂറോപ്പിലും ആഫ്രിക്കയിലും ലക്ഷക്കണക്കിന് ആളുകള്‍ കഴിഞ്ഞ ദിവസവും പ്രതിഷേധവുമായി തെരുവിലിറങ്ങി. ലോകത്തെ പ്രധാന നഗരങ്ങളും ചത്വരങ്ങളുമെല്ലാം യുദ്ധ വിരുദ്ധ പ്രതിഷേധക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു.

ജറൂസലമിനെ ഇസ്രാഈലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച ട്രംപിനോടുള്ള അരിശം അമേരിക്കന്‍ വിരുദ്ധ റാലികളില്‍ പതഞ്ഞുപൊങ്ങി.  ഫലസ്തീന്‍ പതാകയുമായെത്തിയ പ്രതിഷേധക്കാര്‍ ഫലസ്തീനികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. അധിനിവിഷ്ട വെസ്റ്റ്ബാങ്കിലും ജറൂസലമിലും ഗസ്സയിലും ഇസ്രാഈല്‍ സേനയും ഫലസ്തീനികളും ഏറ്റുമുട്ടി. സംഘര്‍ഷത്തില്‍ 157 പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ റെഡ് ക്രസന്റ് പറയുന്നു.

യു.എസ് പ്രഖ്യാപനത്തിനുശേഷം ഗസ്സയില്‍ നാലു ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. അറബ് ലോകത്തിന്റെയും യൂറോപ്പിന്റെയും പ്രതിഷേധത്തിനു മുന്നില്‍ അമേരിക്ക പ്രതിരോധത്തിലായിരിക്കുകയാണ്. ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും യു.എസ് എംബസിക്കുമുന്നില്‍ പ്രതിഷേധ റാലി നടന്നു. ട്രംപിന്റെ ധിക്കാരത്തിന് കനത്ത മറുപടി നല്‍കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

ഇന്തോനേഷ്യന്‍ പ്രസിഡന്റ് ജോകോ വിഡോഡോ യു.എസ് നടപടിയെ അപലപിച്ചിട്ടുണ്ട്. ജക്കാര്‍ത്തയിലെ യു.എസ് അംബാസഡറോട് അദ്ദേഹം വിശദീകരണം തേടിയിരുന്നു. ഇസ്തംബൂളിലെ യെനികാപ്പി ചത്വരം തുര്‍ക്കി, ഫലസ്തീന്‍ പതാകകളുടെ കടലായി മാറി. പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിന് ഇസ്്‌ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ചേരണമെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടു. മൊറോക്കന്‍ തലസ്ഥാനമായ റബാത്തില്‍ ട്രംപിനെതിരെ ഇന്നലെയും പ്രതിഷേധ റാലി തുടര്‍ന്നു.

ജീവിതത്തിന്റെ വിവിധ തുറകളില്‍ പെട്ട പതിനായിരങ്ങള്‍ റാലിയില്‍ അണിനിരന്നു. ഈജിപ്തിലെ വിവിധ നഗരങ്ങളില്‍ നടന്ന പ്രതിഷേധ റാലികളില്‍ അല്‍അസ്ഹര്‍ സര്‍വകലാശാല വിദ്യാര്‍ത്ഥികളും പ്രൊഫസര്‍മാരും പങ്കെടുത്തു. പാകിസ്താനിലെ കറാച്ചിയില്‍ യു.എസ് കോണ്‍സുലേറ്റിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

‘മെമ്മറി കാര്‍ഡ് കാണാതായതില്‍ സച്ചിന്‍ദേവിന് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ല’; കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു

മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു

Published

on

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനുമായുണ്ടായ തര്‍ക്കത്തില്‍ മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലില്‍ നന്ദിയുണ്ടെന്ന് ഡ്രൈവര്‍ യദു. മെമ്മറി കാര്‍ഡ് കാണാനായതില്‍ സച്ചിന്‍ദേവ് എംഎല്‍എയ്ക്ക് പങ്കുണ്ടെന്ന ആരോപണം തള്ളാനാകില്ലെന്ന് ഡ്രൈവര്‍ യദു പറഞ്ഞു. തന്റെ ദൃശ്യം ലഭിക്കാത്ത ക്യാമറയുടെ മെമ്മറി കാര്‍ഡാണ് നഷ്ടമായതെന്ന് യദു പറഞ്ഞു. മെമ്മറി കാര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ തനിക്ക് നേട്ടമായേനെയെന്ന് യദു മാധ്യമങ്ങളോട് പ്രതികരിച്ചു.

മേയര്‍-കെഎസ്ആര്‍ടിസി ഡ്രൈവര്‍ തര്‍ക്കത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയെ കുറിച്ച് അന്വേഷണിക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിരുന്നു. കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞിട്ട് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി അപമാനിച്ചവര്‍ക്കെതിരെയും ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത കന്റോണ്‍മെന്റ് എസ്.എച്ച്.ഒക്കെതിരെയും നിയമ നടപടി സ്വീകരിക്കണമെന്നാണ് പരാതി.

Continue Reading

kerala

കടുത്ത വയറുവേദന; മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് നീക്കം ചെയ്തത് 10 കിലോ ഗ്രാം ഭാരമുള്ള മുഴ

നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു

Published

on

കോഴിക്കോട്: വയറുവേദയുമായി എത്തിയ മലപ്പുറം സ്വദേശിനിയുടെ വയറ്റില്‍ നിന്ന് ഡോക്ടർമാർ നീക്കം ചെയ്തത് 10 കിലോഗ്രാം തൂക്കം വരുന്ന മുഴ.43 വയസുകാരിയായ മൂന്നിയൂർ സ്വദേശിനിയുടെ വയറ്റില്‍ നിന്നാണ് ഗർഭാശയമുഴ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോക്ടർമാർ നീക്കം ചെയ്തത്.

ഗൈനക്കോളജി വിഭാഗം കാൻസർ സ്‌പെഷ്യലിസ്റ്റ് ഡോ. സന്തോഷ് കുര്യാക്കോസും സംഘവും നടത്തിയ മൂന്ന് മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്‌ക്കൊടുവിലാണ് മുഴ നീക്കം ചെയ്തത്. 33 സെന്റിമീറ്റർ നീളവും 33 സെന്റീമീറ്റർ വീതിയും ഈ മുഴയ്‌ക്കുണ്ട്. നിലവില്‍ യുവതി തീവ്ര പരിചരണ വിഭാഗത്തിന്റെ പരിചരണത്തിലാണെന്നും അപകടനില തരണം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

ഒരാഴ്ച മുമ്പാണ്‌ കടുത്ത വയറുവേദനയുമായി യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിയത്. പ്രാഥമിക പരിശോധനയില്‍ മറ്റ് രോഗങ്ങളൊന്നും കണ്ടെത്താൻ ഡോക്ടർമാർക്ക് സാധിച്ചിരുന്നില്ല. തുടർന്ന് നടത്തിയ വിശദമായ പരിശോധനയില്‍ വയറ്റില്‍ മുഴയുണ്ടെന്ന് കണ്ടെത്തുകയായിരുന്നു.

ശസ്ത്രക്രിയ ചെയ്യുമ്പോള്‍ അമിത രക്തസ്രാവം ഉണ്ടാവാൻ ഇടയുള്ളതിനാല്‍ അതീവ ജാഗ്രതയോടെ വേണ്ട നടപടികളെല്ലാം സ്വീകരിച്ചാണ് ശസ്ത്രക്രിയ നടത്തിയതെന്നും യുവതിയുടെ വയറ്റില്‍ നിന്ന് മുഴ പൂർണമായി നീക്കം ചെയ്തതായും ഡോക്ടർമാർ പറഞ്ഞു.

Continue Reading

kerala

വടകരയിലെ യുഡിഎഫ് സൗഹാര്‍ദ്ദ സദസ്സിനെതിരെ വര്‍ഗീയ പരാമര്‍ശവുമായി കെ.ടി ജലീല്‍

ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്

Published

on

വടകരയെ മുറിവേല്‍പിക്കാന്‍ അനുവദിക്കില്ല, നാടൊന്നിക്കണം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന യു.ഡി.എഫ് വര്‍ഗീയ വിരുദ്ധ സദസ്സിനെതിരെ വര്‍ഗീയത ആളിക്കത്തിച്ച് കെ.ടി ജലീല്‍. ഷാഫി പറമ്പിലിനെ സ്വീകരിക്കാന്‍ എത്തിയവരെല്ലാം മതാവേശത്തോടെയാണ് വന്നതെന്ന ഗുരുതരമായ ആരോപണമാണ് കെ.ടി ജലീല്‍ ഉന്നയിച്ചത്.

സംഘ്പരിവാര്‍ പോലും ഇങ്ങനെയൊരു ആരോപണം പറഞ്ഞിട്ടില്ല. അവരെക്കാളും ശക്തമായാണ് വടകരയില്‍ മുസ്ലിം ധ്രുവീകരണത്തിന്റെ പേര് പറഞ്ഞ് ഭൂരിപക്ഷ വോട്ട് ഉറപ്പിക്കാന്‍ സി.പി.എം പണിയെടുത്തതെന്ന് വ്യക്തമാക്കുന്ന വാക്കുകളാണ് കെ.ടി ജലീല്‍ ഫെയ്‌സ്ബുക്ക് വഴി പ്രചരിപ്പിച്ചത്.

വന്യമായ മതാവേശത്തോടെ ചെറുപ്പക്കാരും സ്ത്രീകളും ഓടിക്കൂടുന്ന കാഴ്ചയാണ് വടകരയില്‍ ഉണ്ടായതെന്നും സ്ഥാനാര്‍ത്ഥിയോടുള്ള മതാഭിമുഖ്യം ഒരുതരം ഭ്രാന്തായി മാറിയ അവസ്ഥയാണ് കണ്ടതെന്നും ജലീല്‍ എഴുതി. ഒരു മുസ്ലിം ചെറുപ്പക്കാരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ വന്നതിനെയാണ് ഇങ്ങനെ കടുത്ത വര്‍ഗീയതയായി ചിത്രീകരിക്കുന്നതെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചത് നിരവധിപേരാണ്.

 

Continue Reading

Trending