Culture
ടുജി കേസ്; 7 വര്‍ഷം തെളിവിനായി കാത്തിരുന്നെന്ന് ജഡ്ജി

ന്യൂഡല്‍ഹി: അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉയര്‍ത്തി. പ്രോസിക്യൂഷന്‍ ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്‍ത്തിയത്. പ്രവര്‍ത്തി ദിവസങ്ങളും അവധിക്കാലവും ഉള്‍പ്പെടെ ഏഴു വര്‍ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്‍ കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു തെളിവുകളും ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി ഒ.പി സെയ്‌നി വ്യക്തമാക്കി. സാക്ഷികള്‍ നല്‍കിയ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കി കുറ്റപത്രത്തില്‍ വസ്തുതാപരമായുള്ള പിഴവുകളേറെയാണ്. ലൈസന്‍സ് ഫീ കുറയ്ക്കുന്നതിനോ അപേക്ഷ സ്വീകരിക്കേണ്ട തീയ്യതികളിലോ മറ്റും മാറ്റം വരുത്താനോ എ രാജ ഇടപെട്ടുവെന്നതിന് തെളിവുകളില്ല. ധനകാര്യമന്ത്രാലയവും ട്രായിയുമെല്ലാം എന്‍ട്രന്‍സ് ഫീ ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുവെന്ന വാദത്തിനും അടിസ്ഥാനമില്ല. പ്രധാനമന്ത്രിയെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്നതിനും കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. കനിമൊഴിയും രാജയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നത് സാക്ഷിയായ ആശിര്‍വാദം ആചാരിയുടെ മൊഴിയെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്‍ കേസിലെ പ്രധാനസാക്ഷിമൊഴിയെന്ന് അവകാശപ്പെടുന്ന ഇത് രേഖപ്പെടുത്തിയത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കുറച്ചുനാളുകള്‍ മുമ്പണെന്നത് ആശ്ചര്യമുളവാക്കുന്നു. വിചാരണയുടെ ആദ്യഘട്ടത്തില്‍ വലിയ ആത്മവിശ്വാസം കാണിച്ച പ്രോസിക്യൂഷന്‍ വിചാരണ പുരോഗമിക്കവെ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് പോലും അറിയാതെ ദിശാബോധമില്ലാത്തവിധം അധപതിച്ചെന്നും കോടതി കുറ്റപ്പെടുത്തി. പ്രധാനകേസ് തന്നെ നിലനില്‍ക്കില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെതടക്കമുള്ള മറ്റ് കേസുകള്‍ കോടതി തള്ളിയത്.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു
-
india1 day ago
അണ്ണാ യൂണിവേഴ്സിറ്റിയിലെ ലൈംഗികാതിക്രമക്കേസ്; പ്രതി ജ്ഞാനശേഖരന് കുറ്റക്കാരനെന്ന് ചെന്നൈ കോടതി
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
News3 days ago
പീഡനക്കേസില്‍ അറസ്റ്റിലാകുന്ന പ്രതികള്‍ക്ക് രാസ ഷണ്ഡീകരണം നടത്താനൊരുങ്ങി ബ്രിട്ടന്
-
GULF3 days ago
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു