Connect with us

Culture

ടുജി കേസ്; 7 വര്‍ഷം തെളിവിനായി കാത്തിരുന്നെന്ന് ജഡ്ജി

Published

on

ന്യൂഡല്‍ഹി: അന്വേഷണത്തിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയാണ് ടുജി കേസില്‍ പ്രത്യേക കോടതി വിധി പ്രഖ്യാപിച്ചത്. പ്രതികള്‍ക്കെതിരെ ഒരു ആധികാരിക തെളിവും ഹാജരാക്കാന്‍ പ്രോസിക്യൂഷനായില്ല. പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നതിനൊപ്പം അന്വേഷണ ഏജന്‍സിക്കെതിരെ കടുത്ത വിമര്‍ശനവും കോടതി ഉയര്‍ത്തി. പ്രോസിക്യൂഷന്‍ ദിശാബോധമില്ലാത്തവിധം അധ:പതിച്ചെന്നുവരെ കോടതി കുറ്റപ്പെടുത്തി. പ്രോസിക്യൂഷനുമെതിരെ കടുത്ത വിമര്‍ശനമാണ് 1552 പേജുള്ള വിധിന്യായത്തിലൂടെ കോടതി ഉയര്‍ത്തിയത്. പ്രവര്‍ത്തി ദിവസങ്ങളും അവധിക്കാലവും ഉള്‍പ്പെടെ ഏഴു വര്‍ഷം തെളിവിനായി കാത്തിരുന്നെന്നും എ രാജയോ മറ്റ് പ്രതികളോ ഏതെങ്കിലും തരത്തില്‍ കുറ്റം നടത്തിയതായി തെളിയിക്കുന്ന ഒരു തെളിവുകളും ഹാജരാക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി ഒ.പി സെയ്‌നി വ്യക്തമാക്കി. സാക്ഷികള്‍ നല്‍കിയ വാക്കാലുള്ള മൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രം തയ്യാറാക്കി കുറ്റപത്രത്തില്‍ വസ്തുതാപരമായുള്ള പിഴവുകളേറെയാണ്. ലൈസന്‍സ് ഫീ കുറയ്ക്കുന്നതിനോ അപേക്ഷ സ്വീകരിക്കേണ്ട തീയ്യതികളിലോ മറ്റും മാറ്റം വരുത്താനോ എ രാജ ഇടപെട്ടുവെന്നതിന് തെളിവുകളില്ല. ധനകാര്യമന്ത്രാലയവും ട്രായിയുമെല്ലാം എന്‍ട്രന്‍സ് ഫീ ഉയര്‍ത്തണമെന്നാവശ്യപ്പെട്ടുവെന്ന വാദത്തിനും അടിസ്ഥാനമില്ല. പ്രധാനമന്ത്രിയെ ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്നതിനും കൃത്യമായ ഉത്തരം നല്‍കാനായിട്ടില്ല. കനിമൊഴിയും രാജയും തമ്മില്‍ ഗൂഢാലോചന നടത്തിയെന്നത് സാക്ഷിയായ ആശിര്‍വാദം ആചാരിയുടെ മൊഴിയെമാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാല്‍ കേസിലെ പ്രധാനസാക്ഷിമൊഴിയെന്ന് അവകാശപ്പെടുന്ന ഇത് രേഖപ്പെടുത്തിയത് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കുറച്ചുനാളുകള്‍ മുമ്പണെന്നത് ആശ്ചര്യമുളവാക്കുന്നു. വിചാരണയുടെ ആദ്യഘട്ടത്തില്‍ വലിയ ആത്മവിശ്വാസം കാണിച്ച പ്രോസിക്യൂഷന്‍ വിചാരണ പുരോഗമിക്കവെ എന്താണ് തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് പോലും അറിയാതെ ദിശാബോധമില്ലാത്തവിധം അധപതിച്ചെന്നും കോടതി കുറ്റപ്പെടുത്തി. പ്രധാനകേസ് തന്നെ നിലനില്‍ക്കില്ലെന്ന വസ്തുത ചൂണ്ടിക്കാട്ടിയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെതടക്കമുള്ള മറ്റ് കേസുകള്‍ കോടതി തള്ളിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

തിയറ്ററിലിരുന്ന് കരയുകയായിരുന്നു, എന്‍റെ ജീവിതമാണത്’: നജീബ്

നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു

Published

on

കൊച്ചി: ‘ആടുജീവിതം’ സിനിമ കണ്ടപ്പോൾ ചില രംഗങ്ങൾ കണ്ട് തിയേറ്ററിനുള്ളിൽ ഇരുന്ന് കരയുകയായിരുന്നു താനെന്ന് നജീബ്. തന്റെ ജീവിതമാണ് സ്ക്രീനിലൂടെ കണ്ടതെന്നും നടൻ പൃഥ്വിരാജിനെ കണ്ടിരുന്നെങ്കിൽ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ‘ആടുജീവിതം’ ആദ്യ ഷോ കണ്ടിറങ്ങിയപ്പോഴായിരുന്നു നജീബിന്‍റെ പ്രതികരണം.

പൃഥ്വിരാജ് വളരെ നന്നായി അഭിനയിച്ചിട്ടുണ്ട്. സിനിമ തിയേറ്ററിൽ എത്തുന്നത് കുടുംബം കാത്തിരിക്കുകയായിരുന്നു. എന്നാൽ മകന്റെ കുഞ്ഞ് മരിച്ചതോടെ എല്ലാവരും ദുഃഖത്തിലാണ്. എല്ലാവരും നിർബന്ധിച്ചത് കൊണ്ടാണ് ഇന്ന് സിനിമ കാണാൻ എത്തിയത്. ഇന്ന് തന്നെ സിനിമ കാണുമെന്ന് പറഞ്ഞ് നിരവധി പേരാണ് തന്നെ വിളിക്കുന്നത് -നജീബ് പറഞ്ഞു.

അതേസമയം, ഇന്ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. ലോകോത്തര നിലവാരത്തിലുള്ള സിനിമയെന്നും, ബ്ലെസ്സി എന്ന സംവിധായകന്‍റെ 16 വർഷത്തെ കഠിനാധ്വാനം ഫലം കണ്ടിരിക്കുന്നുവെന്നുമെല്ലാം പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.

Continue Reading

Art

സ്റ്റാൻഡപ്പ് കോമഡി വേദികളിൽ നിന്നും ചലച്ചിത്ര അരങ്ങിലേക്ക്

ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്.

Published

on

മലയാളത്തിലെ ആദ്യത്തെ സ്റ്റാൻഡപ്പ് കോമഡി റിയാലിറ്റി ഷോ ആയ ഫൺസ് അപ്പോൺ എ ടൈം സീസൺ 3 യുടെ മത്സരാർത്ഥികൾ ചലച്ചിത്ര അരങ്ങിലേക്ക്. ഷോയിലൂടെ ശ്രദ്ധേയരായ അൻസിൽ, ധരൻ, സംഗീത് റാം, സോബിൻ കുര്യൻ എന്നീ 4 കോമേഡിയന്മാരാണ് ആദ്യ സിനിമയിലേക്ക് ചുവട് വെച്ചത്. ജോബി വയലുങ്കൽ സംവിധാനം ചെയ്ത് അരിസ്റ്റോ സുരേഷ് നായകനാകുന്ന ചിത്രത്തിലാണ് നാൽവർ സംഘം ഭാഗമാകുന്നത്. വയലുങ്കൽ ഫിലംസ്ന്റെ ബാന്നറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് വൈകാതെ പ്രഖ്യാപിക്കും.

സംവിധായകനൊപ്പം ധരൻ ചിത്രത്തിന്റെ കഥ തിരക്കഥ കൈകാര്യം ചെയ്തിരിക്കുന്നു. മറ്റുള്ളവർ പ്രധാനപ്പെട്ട വേഷങ്ങളും കൈകാര്യം ചെയ്തിരിക്കുന്നു. വിഷ്ണു പ്രസാദ്, ബോബൻ ആലുമ്മൂടൻ, സജി വെഞ്ഞാറമൂട്, കൊല്ലം തുളസി, യവനിക ഗോപാലകൃഷ്ണൻ, ഹരിശ്രീ മാർട്ടിൻ, ഷാജി മാവേലിക്കര, വിനോദ്, ഭാസി, അരുൺ വെഞ്ഞാറമൂട് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.

ക്യാമറ: എ കെ ശ്രീകുമാർ, എഡിറ്റ്‌: ബിനോയ്‌ ടി വർഗീസ്, കൺട്രോളർ: രാജേഷ് നെയ്യാറ്റിൻകര. സംഗീതം: ജസീർ, ആലാപനം: അരവിന്ദ് വേണുഗോപാൽ, വൈക്കം വിജയലക്ഷ്മി, തൊടുപുഴയിൽ ചിത്രീകരണം പൂർത്തിയായ ചിത്രം വൈകാതെ തീയേറ്ററുകളിൽ എത്തും.

Continue Reading

Film

നടി നേഹ ശർമ്മ കോൺഗ്രസ് സ്ഥാനാർത്ഥിയായേക്കും; സൂചന നൽകി പിതാവ്

ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ.

Published

on

ബോളിവുഡ് താരം നേഹ ശര്‍മ്മ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരിച്ചേക്കുമെന്ന സൂചന നല്‍കി പിതാവ്. ബിഹാറിലെ ഭഗല്‍പൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് നേഹയുടെ അച്ഛന്‍ അജയ് ശര്‍മ. സഖ്യകക്ഷികളുമായുള്ള ധാരണയ്‌ക്കൊടുവില്‍ ഭഗല്‍പൂര്‍ സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ മകളെ നാമനിര്‍ദേശം ചെയ്യുമെന്ന് അജയ് അറിയിച്ചു.

‘കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിക്കണം, ഞങ്ങള്‍ മത്സരിച്ച് സീറ്റ് നേടും. കോണ്‍ഗ്രസിന് ഭഗല്‍പൂര്‍ ലഭിച്ചാല്‍, എന്റെ മകള്‍ നേഹ ശര്‍മ്മ മത്സരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷേ പാര്‍ട്ടിക്ക് ഞാന്‍ മത്സരിക്കണമെന്നാണ് ആഗ്രഹിമെങ്കില്‍ അത് ചെയ്യും’ അജയ് ശര്‍മ്മ പറഞ്ഞു.

Continue Reading

Trending