Connect with us

More

ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ ശക്തമായി നേരിടുമെന്ന് യു.ഡി.എസ്.എഫ്

Published

on

കോഴിക്കോട്: ജനാധിപത്യ വിരുദ്ധമായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബി.സോണ്‍ കലോത്സവം അട്ടിമറിക്കാനുള്ള എസ്.എഫ്.ഐ നീക്കത്തെ രാഷ്ട്രീമായും നിയമപരമായും നേരിടുമെന്ന് യു.ഡി.എസ്.എഫ്. കോഴിക്കോട് ജില്ല എക്‌സിക്യുട്ടീവിന്റെ നേതൃത്വത്തില്‍ നടത്തേണ്ട ബി.സോണ്‍ കലോത്സവത്തിന് ഏകപക്ഷീയമായി മടപ്പള്ളി ഗവണ്‍മെന്റ് കോളേജില്‍ വേദി നിര്‍ണ്ണയിച്ച എസ്.എഫ്.ഐയുടെ നേതൃത്വത്തിലുള്ള യൂണിയന്റെ നീക്കം രാഷ്ട്രീയ മര്യാദക്ക് നിരക്കാത്തകതും ജനാധിപത്യ വിരുദ്ധമാണെന്ന് യു.ഡി.എസ്.എഫ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

യൂണിവേഴ്‌സിറ്റി യൂണിയന്‍ എസ്.എഫ്.ഐയാണ് ജയിച്ചതെങ്കിലും കോഴിക്കോട് ജില്ലാ എക്‌സിക്യുട്ടീവ് യു.ഡി.എസ്.എഫ് മുന്നണിയുടെ പ്രതിനിധിയായി നജ്മുസ്സാഖിബ് ബിന്‍ അബ്ദുള്ള അല്‍ കബീര്‍ഖാനാണ് ജയിച്ചത്. കഴിഞ്ഞ തവണ മലപ്പുറവും കോഴിക്കോടും യു.ഡി.എസ്.എഫും ബാക്കി മുഴുവനും എസ്്.എഫ്.ഐ പ്രതിനിധികളായിരുന്നു. അതിന് മുന്നെയുള്ള മൂന്ന് വര്‍ഷം വയനാട്, തൃശ്ശൂര്‍, പാലക്കാട് എന്നിവ എസ്.എഫ്‌ഐയും ബാക്കി മുഴുവന്‍ സീറ്റിലും യു.ഡി.എസ്.എഫുമാണ് ജയിച്ചിരുന്നത്.

എന്നാല്‍ അക്കാലങ്ങളില്‍ എസ്.എഫ്.ഐ ജയിച്ച മുഴുവന്‍ സോണലുകളിലും അവര്‍ ആവശ്യപ്പെട്ട ക്യാമ്പസില്‍ അവര്‍ തന്നെയാണ് കലോത്സവങ്ങള്‍ നടത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം യു.ഡി.എസ്.എഫ് ജയിച്ച മലപ്പുറത്തും കോഴിക്കോടും യു.ഡി.എസ്.എഫ് നേതൃത്വത്തിലാണ് കലോത്സവം നടത്തിയത്. ഏത് സംഘടനയാണോ ജില്ല പ്രതിനധിയെ ജയിപ്പിച്ചത് ആ സംഘടനയാണ് കലോത്സവങ്ങള്‍ നടത്താറുള്ളത് മുന്‍ കാലങ്ങളില്‍ ഈ മാന്യത തുടര്‍ന്നിരുന്നു. ഫണ്ട് അനുവദിക്കുന്നതിലും പോലും ഈ മര്യാദ കാണിച്ചിരുന്നു.

കഴിഞ്ഞ കാലങ്ങളില്‍ തിരഞ്ഞടുപ്പ് ഭേദഗതിക്ക് ശേഷം ജില്ലാ എക്‌സിക്യുട്ടീവിനെ തിരഞ്ഞടുക്കുന്നത് അതാത് ജില്ലകളിലെ യു.യു.സിമാരാണ്. യൂണിവേഴ്‌സിറ്റി ബൈലോ അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചതിന്ന് ശേഷം സോണല്‍ കലോത്സവത്തിന്റെ ജനറല്‍ കണ്‍വീനര്‍ സ്ഥാനം വഹിക്കേണ്ടത് അതത് ജില്ലകളുടെ എക്‌സിക്യുട്ടീവുമാരാണ്. കൂടാതെ സോണല്‍ കലോത്സവങ്ങളുടെ വേദി നിര്‍ണ്ണയിക്കേണ്ടതിന്റെ പരമാധികാരി യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സിലറുമാണ്.

തുടര്‍ന്ന് കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവ് നജ്മുസ്സാഖിബ് കൊടുവള്ളി ഗോള്‍ഡന്‍ ഹില്‍സ് കോളേജിലും യൂണിവേഴ്‌സിറ്റി യൂണിയന്‍ ജനറല്‍ സെക്രട്ടറി വടകര മടപ്പള്ളി കോളേജിലും വേദി അനുവദിക്കണമെന്നാവശ്യപ്പെട്ട് വി.സിക്ക് അപേക്ഷ നല്‍കി. എന്നാല്‍ രണ്ട് അപേക്ഷ വന്ന പശ്ചാത്തലത്തില്‍ സ്റ്റുഡന്റ് ഡീനിന്റെ അദ്ധ്യക്ഷതയില്‍ നടന്ന മധ്യസ്ഥ ചര്‍ച്ചയില്‍ കോഴിക്കോട് ഗവ. ആട്‌സ് കോളേജില്‍ വെച്ച് നടത്താന്‍ തീരുമാനമാവുകയായിരുന്നു. പ്രസ്തുത തീരുമാനം സ്റ്റുഡന്റ് ഡീന്‍, യൂണിവേഴ്‌സിറ്റി യൂണിയന്‍ ചെയര്‍മാന്‍, ജനറല്‍ സെക്രട്ടറി, ജില്ലാ എക്‌സിക്യുട്ടീവ് എന്നിവര്‍ ഒപ്പിട്ട് വൈസ് ചാന്‍സിലര്‍ക്ക് കൈമാറുകയും ഉണ്ടായി.
എന്നാല്‍ മധ്യസ്ഥ തീരുമാനത്തില്‍ നിന്നും വിഭിന്നമായി ഇന്നലെ വൈകുന്നേരം മടപ്പള്ളി കോളേജില്‍ വെച്ച് എസ്.എഫ്.ഐ സ്വാഗതസംഘം ചേരുകയായിരുന്നു. യൂണിവേഴ്‌സിറ്റി പെര്‍മിഷനില്ലാതെയാണ് എസ്.എഫ്.ഐ ജനാതിപത്യ വിരുദ്ധമായ നീക്കം നടത്തിയത്.

അതേസമയം നിലവില്‍ കലോത്സവ വേദി സംബന്ധിച്ച് യൂണിവേഴ്‌സിറ്റി തീരുമാനമായിട്ടില്ല. യൂണിവേഴ്‌സിറ്റി യൂണിയന്‍ പരിഹാരത്തിന് തയ്യാറായിട്ടും എസ്.എഫ്.ഐ ജില്ലാ നേതൃത്വം തുടരുന്ന പിടിവാശിയാണ് പ്രശങ്ങള്‍ക്ക് കാരണം.
എസ്.എഫ്.ഐയുടെ ഏകാധിപത്യ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും ഇന്ന് വൈകുന്നേരത്തിനകം പ്രശ്‌നത്തില്‍ തീരുമാനം കണ്ടില്ലെങ്കില്‍ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എസ്.എഫ് മുന്നറിയിപ്പ് നല്‍കി.

വാര്‍ത്താ സമ്മേളനത്തില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി നവാസ്, കെ.എസ്.യു ജില്ലാ വൈസ്.പ്രസിഡന്റ് റമീസ് പി.പി, എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലത്തീഫ് തുറയൂര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, ജില്ലാ ട്രഷറര്‍ കെ.പി സൈഫുദ്ദീന്‍, നജ്മുസ്സാഖിബ് (ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), സ്വാഹിബ് മുഖദാര്‍ (മുന്‍ ജില്ലാ എക്‌സിക്യുട്ടീവ് യൂണിവേഴ്‌സിറ്റി യൂണിയന്‍), ഷമീര്‍ പാഴൂര്‍ (മുന്‍ വൈസ്.ചെയര്‍മാന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍) എന്നിവര്‍ പങ്കെടുത്തു.

kerala

‘ഇ പിക്കെതിരെ നടപടി എടുക്കാനുള്ള ധൈര്യം പിണറായിക്ക് ഇല്ല’; രമേശ് ചെന്നിത്തല

Published

on

തിരുവനന്തപുരം: ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയതിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ലെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ ട്രബിൾ ഷൂട്ടറാണ് ഇപി. പിണറായി അറിയാതെ ഇപി ഒരു ചെറുവിരൽ അനക്കില്ല. ആ നിലയ്ക്ക് ഇപിക്കെതിരെ നടപടിയെടുത്താൽ ഉണ്ടാകാൻ പോകുന്ന പുകിൽ അറിയാവുന്ന മുഖ്യമന്ത്രിക്ക് പത്തി മടക്കിയിരിക്കാനല്ലാതെ ഒന്നും ചെയ്യാനാവില്ലെന്ന് സിപിഐഎംലെ ആർക്കാണ് അറിയാത്തത് എന്നും രമേശ് ചെന്നിത്തല ചോദിച്ചു.
ഇത്ര ഷെയ്ഡീ ബാന്ധവം മുഖ്യമന്ത്രി പിണറായി അറിഞ്ഞ് കൊണ്ട് തന്നെയാണ് നടന്നത്. ഈ ബന്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തുടങ്ങിയ സിപിഐഎം – ബിജെപി ബന്ധം മറനീക്കി ഇപ്പോൾ പുറത്ത് വന്നുവെന്ന് മാത്രം. പാർലമെൻ്റ് തെരെഞ്ഞെടുപ്പിലും ഇവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു. ഇത് കൊണ്ടെന്നും ഇരു പാർട്ടികളും ഒരു സീറ്റ് പോലും ജയിക്കാൻ പോകുന്നില്ല. ഇരുവരുടെയും ആഗ്രഹം കോൺഗ്രസ് മുക്ത ഭാരതമാണ്. അത് വെറും മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും ചെന്നിത്തല പറഞ്ഞു.

Continue Reading

EDUCATION

കൊടുംചൂട്: സംസ്ഥാനത്തെ ഐടിഐകള്‍ക്ക് മെയ് നാല് വരെ അവധി

ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും

Published

on

തിരുവനന്തപുറം: സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത നിലനില്‍ക്കുകയും പകല്‍ താപനില ക്രമാതീതമായി ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ എല്ലാ സര്‍ക്കാര്‍ സ്വകാര്യ ഐടികള്‍ക്കും ചൊവ്വാഴ്ച (30 4 2024 )മുതല്‍ മെയ് 4 വരെ അവധി പ്രഖ്യാപിച്ചതായി ഡയറക്ടര്‍ അറിയിച്ചു.

ആള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റ് അടുത്ത സാഹചര്യത്തില്‍ സിലബസ് പൂര്‍ത്തിയാക്കേണ്ടതിനാല്‍ ഈ ദിവസങ്ങളില്‍ റെഗുലര്‍ ക്ലാസുകള്‍ക്ക് പകരം ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. വിദ്യാര്‍ത്ഥികളും അധ്യാപകരും ഇതിനാവശ്യമായ
സംവിധാനങ്ങളും ക്രമീകരണങ്ങളും
ഏര്‍പ്പെടുത്തണം. ഉദ്യോഗസ്ഥരും അധ്യാപകരും സ്ഥാപനങ്ങളില്‍ ഹാജരാകണമെന്നും ഡയറക്ടര്‍ നിര്‍ദ്ദേശിച്ചു.

Continue Reading

kerala

ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം: പഠനം തുടരാന്‍ അനുവദിക്കണമെന്ന് പ്രതി അനുപമ, ജാമ്യാപേക്ഷ തള്ളി

ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്

Published

on

കൊല്ലം: കൊല്ലം ഓയൂരില്‍ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ മൂന്നാം പ്രതി അനുപമയുട ജാമ്യാപേക്ഷ തള്ളി കോടതി. വിദ്യാര്‍ത്ഥിയായ തന്റെ പഠനം തുടരാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് അനുപമ കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും ഭയപ്പെടുത്താനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചു കൊണ്ട് കോടതി ജാമ്യാപേക്ഷ തള്ളുകയാണുണ്ടായത്.

കേസിൽ ആദ്യമായാണ് പ്രതികളുടെ ഭാഗത്ത് നിന്നു ജാമ്യാപേക്ഷ നൽകുന്നത്. വിദ്യാർത്ഥിയായ അനുപമയുടെ പഠനം തുടരാൻ ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് അഡ്വ. പ്രഭു വിജയകുമാർ മുഖേനയാണ് ജാമ്യാപേക്ഷ നൽകിയത്. കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജിൽ കെ.ആർ.പത്മകുമാർ(51), ഭാര്യ എം.ആർ.അനിതാകുമാരി(39), മകൾ പി.അനുപമ(21) എന്നിവരാണ് പ്രതികൾ. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാംപ്രതിയായ അനുപമ നാലുലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്.

സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടുന്നതിന്റെ ഭാഗമായി ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമായിരുന്നു ഓയൂരിലെ തട്ടിക്കൊണ്ടുപോകല്‍. കാറിലെത്തി സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ഒരു ദിവസത്തിന് ശേഷം കുഞ്ഞിനെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിക്കുകയുമായിരുന്നു.

Continue Reading

Trending