Connect with us

Culture

നയം വിട്ട് ഗവര്‍ണര്‍

Published

on

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍ പി സദാശിവം. സംഘ്പരിവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ വിട്ടു കളഞ്ഞത് വിവാദമായി. പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം കുറിച്ച ഇന്നലെ, ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗമാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ജില്ലാ ഭരണാധികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ വിമര്‍ശിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടി നമ്മെ അസ്വസ്ഥമാക്കുന്നു എന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്. അപ്രസക്തമെന്ന് തോന്നുന്ന ഭാഗങ്ങള്‍ നയപ്രഖ്യാപന പ്രസംഗങ്ങളില്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടാറുണ്ട്. ഇത് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ വരുന്നതാണ്. എന്നാല്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗം തന്നെ തെരഞ്ഞുപിടിച്ച് വിട്ടു കളഞ്ഞതാണ് വിവാദമായത്.
സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളാണ് നയപ്രഖ്യാപന പ്രസംഗമായി ഗവര്‍ണര്‍മാര്‍ സഭയില്‍ അവതരിപ്പിക്കാറ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കി നല്‍കുന്ന പ്രസംഗങ്ങളിലെ നയപരമായ കാര്യങ്ങളില്‍ ഗവര്‍ണമാര്‍ മാറ്റം വരുത്താറില്ല. ഇന്നലെ ഗവര്‍ണര്‍ സദാശിവം നടത്തിയ പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ വായിക്കാതെ വിടുകയായിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം ഇതോടെ പാളി. ജി.എസ്.ടിയിലും നോട്ടു പ്രതിസന്ധിയിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഗവര്‍ണര്‍ സഭയില്‍ വായിച്ചെങ്കിലും മറ്റൊരു കേന്ദ്രവിരുദ്ധ പരാമര്‍ശം വായിക്കാതെ വിടുകയായിരുന്നു.
ചില വര്‍ഗീയ സംഘടനകള്‍ ആസൂത്രണം ചെയ്‌തെങ്കിലും സംസ്ഥാനത്ത് യാതൊരു രീതിയിലുമുള്ള വര്‍ഗീയ ലഹളയും ഉണ്ടായില്ല എന്ന ഭാഗവും ഗവര്‍ണര്‍ വായിക്കാതെ വിട്ടു. സംഘ്പരിവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന ഈ ഭാഗത്ത്, സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടായില്ല എന്ന് മാത്രമാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും നല്‍കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍ ഈ ഭാഗങ്ങള്‍ ഉണ്ട്.
മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസംഗത്തിന്റെ കോപ്പിയില്‍ പറയുന്നത് ഇപ്രകാരമാണ്. ”കഴിഞ്ഞ ഒരു വര്‍ഷം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യങ്ങള്‍ക്കെതിരായി അപകീര്‍ത്തികരമായ ആക്രമണങ്ങള്‍ ഉണ്ടാവുകയും നമ്മുടെ സാമൂഹിക മേഖലയിലെ നേട്ടങ്ങള്‍ക്കെതിരെ സംശയങ്ങള്‍ ഉയര്‍ത്തുകയും ഉണ്ടായി. ദേശീയ തലത്തില്‍ സംസ്ഥാനത്തിനെതിരെ ചില കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് യാതൊരു ഭീഷണികളുമില്ല. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്”- ഈ ഭാഗങ്ങളെല്ലാം സഭയില്‍ വായിച്ച ഗവര്‍ണര്‍, സംഘ് പരിവാറിനെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഭാഗം വിട്ടുകളഞ്ഞതാണ് വിവാദത്തിന് ഊര്‍ജ്ജം പകര്‍ന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജി.എസ്.ടി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അധികാരങ്ങള്‍ ഗൗരവതരമായി പരിമിതപ്പെടുത്തി. നോട്ട് അസാധുവാക്കലും അനുചിതമായ രീതിയിലും സമയത്തും ജി.എസ്ട.ി നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയെ ഗുരുതരമായി മന്ദീഭവിപ്പിക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending