Culture
നയം വിട്ട് ഗവര്‍ണര്‍

നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍ പി സദാശിവം. സംഘ്പരിവാറിനെ പരോക്ഷമായി വിമര്‍ശിക്കുന്ന ഭാഗങ്ങളും ഗവര്‍ണര്‍ വായിക്കാതെ വിട്ടു കളഞ്ഞത് വിവാദമായി. പതിനാലാം കേരള നിയമസഭയുടെ ഒമ്പതാം സമ്മേളനത്തിന് തുടക്കം കുറിച്ച ഇന്നലെ, ബജറ്റിന് മുന്നോടിയായി അവതരിപ്പിച്ച നയപ്രഖ്യാപന പ്രസംഗമാണ് വിവാദത്തിന് വഴിമരുന്നിട്ടത്.
സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് ജില്ലാ ഭരണാധികളുമായും തദ്ദേശ സ്ഥാപനങ്ങളുമായും നേരിട്ട് ഇടപെടാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങളെ വിമര്‍ശിക്കുന്ന ഭാഗമാണ് ഗവര്‍ണര്‍ വായിക്കാതെ വിട്ടത്. കേന്ദ്ര സര്‍ക്കാര്‍ നടപടി നമ്മെ അസ്വസ്ഥമാക്കുന്നു എന്നാണ് നയപ്രഖ്യാപന പ്രസംഗത്തിലുണ്ടായിരുന്നത്. അപ്രസക്തമെന്ന് തോന്നുന്ന ഭാഗങ്ങള്‍ നയപ്രഖ്യാപന പ്രസംഗങ്ങളില്‍ ഗവര്‍ണര്‍മാര്‍ വായിക്കാതെ വിടാറുണ്ട്. ഇത് ഗവര്‍ണറുടെ വിവേചനാധികാരത്തില്‍ വരുന്നതാണ്. എന്നാല്‍ കേന്ദ്രത്തെ വിമര്‍ശിക്കുന്ന ഭാഗം തന്നെ തെരഞ്ഞുപിടിച്ച് വിട്ടു കളഞ്ഞതാണ് വിവാദമായത്.
സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളാണ് നയപ്രഖ്യാപന പ്രസംഗമായി ഗവര്‍ണര്‍മാര്‍ സഭയില്‍ അവതരിപ്പിക്കാറ്. അതുകൊണ്ടുതന്നെ സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാക്കി നല്കുന്ന പ്രസംഗങ്ങളിലെ നയപരമായ കാര്യങ്ങളില്‍ ഗവര്‍ണമാര്‍ മാറ്റം വരുത്താറില്ല. ഇന്നലെ ഗവര്‍ണര്‍ സദാശിവം നടത്തിയ പ്രസംഗത്തിലും നയപ്രഖ്യാപന പ്രസംഗത്തില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതേസമയം കേന്ദ്രസര്‍ക്കാറിനെ വിമര്‍ശിക്കുന്ന ചില ഭാഗങ്ങള്‍ വായിക്കാതെ വിടുകയായിരുന്നു. ഇതു സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന്, തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം.
നയപ്രഖ്യാപന പ്രസംഗത്തിലൂടെ ഗവര്‍ണറെ ഉപയോഗിച്ച് കേന്ദ്രത്തെ വിമര്‍ശിക്കാനുള്ള സംസ്ഥാനത്തിന്റെ ശ്രമം ഇതോടെ പാളി. ജി.എസ്.ടിയിലും നോട്ടു പ്രതിസന്ധിയിലും കേന്ദ്രത്തെ കുറ്റപ്പെടുത്തുന്ന നയപ്രഖ്യാപന പ്രസംഗത്തിലെ ഭാഗങ്ങള്‍ ഗവര്‍ണര്‍ സഭയില്‍ വായിച്ചെങ്കിലും മറ്റൊരു കേന്ദ്രവിരുദ്ധ പരാമര്‍ശം വായിക്കാതെ വിടുകയായിരുന്നു.
ചില വര്‍ഗീയ സംഘടനകള്‍ ആസൂത്രണം ചെയ്തെങ്കിലും സംസ്ഥാനത്ത് യാതൊരു രീതിയിലുമുള്ള വര്‍ഗീയ ലഹളയും ഉണ്ടായില്ല എന്ന ഭാഗവും ഗവര്‍ണര്‍ വായിക്കാതെ വിട്ടു. സംഘ്പരിവാറിനെ പേരെടുത്ത് പറയാതെ വിമര്‍ശിക്കുന്ന ഈ ഭാഗത്ത്, സംസ്ഥാനത്ത് വര്‍ഗീയ ലഹളയുണ്ടായില്ല എന്ന് മാത്രമാണ് ഗവര്‍ണര്‍ പറഞ്ഞത്. മാധ്യമങ്ങള്‍ക്കും നിയമസഭാംഗങ്ങള്‍ക്കും നല്കിയ നയപ്രഖ്യാപന പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പിയില്‍ ഈ ഭാഗങ്ങള്‍ ഉണ്ട്.
മാധ്യമങ്ങള്‍ക്ക് നല്കിയ പ്രസംഗത്തിന്റെ കോപ്പിയില്‍ പറയുന്നത് ഇപ്രകാരമാണ്. ”കഴിഞ്ഞ ഒരു വര്‍ഷം വിവിധ കേന്ദ്രങ്ങളില്‍ നിന്ന് നമ്മുടെ സംസ്ഥാനത്തിന്റെ മതേതര പാരമ്പര്യങ്ങള്‍ക്കെതിരായി അപകീര്‍ത്തികരമായ ആക്രമണങ്ങള്‍ ഉണ്ടാവുകയും നമ്മുടെ സാമൂഹിക മേഖലയിലെ നേട്ടങ്ങള്‍ക്കെതിരെ സംശയങ്ങള്‍ ഉയര്‍ത്തുകയും ഉണ്ടായി. ദേശീയ തലത്തില്‍ സംസ്ഥാനത്തിനെതിരെ ചില കുപ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് സംസ്ഥാനത്ത് യാതൊരു ഭീഷണികളുമില്ല. ഇത്തരം പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്”- ഈ ഭാഗങ്ങളെല്ലാം സഭയില്‍ വായിച്ച ഗവര്‍ണര്‍, സംഘ് പരിവാറിനെ പരോക്ഷമായി പരാമര്‍ശിക്കുന്ന ഭാഗം വിട്ടുകളഞ്ഞതാണ് വിവാദത്തിന് ഊര്‍ജ്ജം പകര്‍ന്നത്.
കേന്ദ്ര സര്‍ക്കാരിന്റെ ജി.എസ്.ടിയും നോട്ട് നിരോധനവും രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചുവെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. ജി.എസ്.ടി സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക അധികാരങ്ങള്‍ ഗൗരവതരമായി പരിമിതപ്പെടുത്തി. നോട്ട് അസാധുവാക്കലും അനുചിതമായ രീതിയിലും സമയത്തും ജി.എസ്ട.ി നടപ്പാക്കിയതും സമ്പദ് വ്യവസ്ഥയെ ഗുരുതരമായി മന്ദീഭവിപ്പിക്കുകയും തൊഴിലില്ലായ്മ വര്‍ധിപ്പിക്കുകയും ചെയ്തതായി ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india20 hours ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്കി കേരളം; സംസ്കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു
-
crime3 days ago
മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
നെഞ്ചുപൊട്ടി കണ്ണീരണിഞ്ഞ് അനന്തുവിനെ കാണാനെത്തി ആയിരങ്ങള്‍