Connect with us

Views

38 വര്‍ഷം പള്ളി ഇമാം; ആയിരക്കണക്കിന് ഖുതുബകള്‍ മമ്മിക്കുട്ടി മുസ്ല്യാര്‍ പ്രവാസത്തോട് വിട ചോദിക്കുകയാണ്

Published

on

 

അബുദാബി: നീണ്ട 38 വര്‍ഷം ആയിരങ്ങള്‍ക്ക് നമസ്‌കാരത്തിന് നേതൃത്വം നല്‍കുകയും നൂറുകണക്കിന് മിംബറുകളില്‍ ഖുതുബ നിര്‍വഹിക്കുകയും അനേകം പേര്‍ക്ക് വൈജ്ഞാനികതയുടെ അത്ഭുത കവാടങ്ങള്‍ തുറന്നു കൊടുക്കുകയും ചെയ്ത എം.പി മമ്മിക്കുട്ടി മുസ്‌ല്യാര്‍ പ്രവാസത്തോട് വിട ചോദിക്കുന്നു. പ്രവാസ ലോകത്തെ വിജ്ഞാന ദാഹികളായ ആയിരങ്ങളെ വിശുദ്ധ ഖുര്‍ആനിന്റെയും ഹദീസിന്റെയും മാസ്മരികതയിലേക്ക് നയിച്ച അദ്ദേഹം പഴയ തലമുറയിലെ പ്രവാസീ മലയാളി പണ്ഡിതന്മാര്‍ക്കിടയിലെ അപൂര്‍വമൊരാളാണ്.
1979 മെയ് 9നാണ് മമ്മിക്കുട്ടി മുസ്‌ല്യാര്‍ മെച്ചപ്പെട്ട ജീവിതം തേടി മുംബൈയില്‍ നിന്നും പുറപ്പെട്ട് ദുബൈയില്‍ വിമാനമിറങ്ങിയത്. തുടര്‍ന്ന്, അബുദാബിയിലേക്ക് പുറപ്പെട്ട ഉസ്താദിന് താമസിയാതെ തന്നെ ഔഖാഫില്‍ ഇമാമായി ജോലി തരപ്പെട്ടു. മലപ്പുറം ജില്ലയിലെ തിരുനാവായ പല്ലാര്‍ ജുമുഅത്ത് പള്ളിയുടെയും വളാഞ്ചേരി വിളത്തൂര്‍ പള്ളിയുടെയും മിംബറുകളില്‍ ഒരു പതിറ്റാണ്ടിലേറെക്കാലം ഖുതുബ നിര്‍വഹിച്ച മമ്മിക്കുട്ടി മുസ്‌ല്യാരുടെ ശബ്ദവും ബോധനവും ഒരു നിയോഗം പോലെ പിന്നീട് അബൂദാബിയിലെ പള്ളി മിംബറുകളിലാണ് വിശ്വാസികളെ ആകര്‍ഷിച്ചത്. അബുദാബി ഖാലിദിയ പൊലീസ് സ്റ്റേഷന്‍ മസ്ജിദ്, ബുതീന്‍ അഹമ്മദ് ശൈഖ് മസ്ജിദ്, മസ്ജിദ് മറിയം എന്നിവിടങ്ങളില്‍ 10 വര്‍ഷം വീതവും ഓഫീസേഴ്‌സ് സിറ്റി മസ്ജിദില്‍ 8 വര്‍ഷവും സേവനമനുഷ്ഠിച്ച ശേഷം ഏറെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നാട്ടിലേക്ക് മടങ്ങുന്നത്.
നിരവധി സ്വദേശികളുമായി അടുത്ത ബന്ധം സ്ഥാപിക്കാനും അവരുമായി പല തവണ കേരളത്തിലേക്ക് യാത്ര ചെയ്യാനും അവസരമുണ്ടായി. മാത്രമല്ല, നിരവധി പള്ളി, മദ്രസകള്‍ക്കും നിര്‍ധനര്‍ക്കും സ്വദേശികളുടെ സാമ്പത്തിക സഹായം എത്തിച്ചു കൊടുക്കാന്‍ കഴിഞ്ഞതും ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായാണ് കാണുന്നത്. ഏതാനും വര്‍ഷമായി 80 അനാഥ കുട്ടികള്‍ക്ക് പ്രതിമാസം 2,000 രൂപ വീതം നല്‍കുന്നതിന് സ്വദേശിക്ക് പ്രചോദനമായതും മമ്മിക്കുട്ടി മുസ്‌ല്യാരുടെ ബന്ധവും അടുപ്പവുമാണ്. മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ജീവിക്കാന്‍ യാതൊരു മാര്‍ഗവുമില്ലാത്ത വീടുകളിലെ അനാഥകള്‍ക്കാണ് ഈ തുക നല്‍കുന്നത്.
1969ല്‍ വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തില്‍ നിന്നും ഫസ്റ്റ് ക്‌ളാസോടെ ബാഖവി ബിരുദം കരസ്ഥമാക്കിയ ഇദ്ദേഹം ’70കളില്‍ നാട്ടിലെ മതപ്രഭാഷണ വേദികളിലെ നിറസാന്നിധ്യമായിരുന്നു. പത്തും ഇരുപതും ദിവസം നീണ്ടു നില്‍ക്കുന്ന പ്രഭാഷണ പരമ്പരകളില്‍ ശ്രദ്ധേയനായിരുന്നു. ശൈഖുന ഓടക്കല്‍ സൈനുദ്ദീന്‍ മുസ്‌ല്യാര്‍, വടക്കേക്കാട് കല്ലൂര്‍ അബ്ദുല്ല മുസ്‌ല്യാര്‍ തുടങ്ങിയ പ്രമുഖ പണ്ഡിതന്മാരുടെ ശിഷ്യനാണ്. പ്രവാസ ജീവിത കാലത്തും നൂറുകണക്കിന് സദസുകളിലൂടെ ആയിരങ്ങള്‍ക്ക് ഇസ്‌ലാമിക വൈജ്ഞാനികതയുടെ പ്രകാശം പകര്‍ന്നു കൊടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. പതിറ്റാണ്ടിലേറെ കാലം നീണ്ടുനിന്ന നിരവധി പ്രതിവാര ക്‌ളാസുകള്‍ക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്ററിലും മറ്റും നേതൃത്വം നല്‍കിയിരുന്നു.

യുഎഇയോടും രാഷ്ട്ര പിതാവ് ശൈഖ് സായിദിനോടും നിലവിലെ ഭരണാധികാരികളോടുമുള്ള അടങ്ങാത്ത മുഹബ്ബത്ത് മനസ്സിലേറ്റിത്തന്നെയാണ് സ്വമധേയാ ജോലിയില്‍ നിന്നും വിരമിച്ച് യാത്ര തിരിക്കുന്നത്. ഇത്രയും നല്ല മറ്റൊരു രാജ്യവും ലോകത്തെവിടെയുമില്ലെന്ന സാക്ഷ്യപ്പെടുത്തലോടെ മടങ്ങുമ്പോള്‍ തന്റെ വിജ്ഞാനത്തിന് ആഴം വര്‍ധിച്ചത് ഈ മണ്ണിലാണെന്ന് ഉസ്താദ് പറയുന്നു.

kerala

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് മുടങ്ങി; പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍

ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്.

Published

on

മലപ്പുറം: ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ പ്രതിഷേധവുമായി ഡ്രൈവിങ് സ്‌കൂളുകള്‍. ആള്‍ കേരള ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ ആണ് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ട് അടച്ചുപൂട്ടി പ്രതിഷേധിച്ചത്. സൗകര്യങ്ങള്‍ ഒരുക്കാതെയുള്ള പരിഷ്‌കരണം പ്രായോഗികമല്ലന്നാണ് സംഘടനകളുടെ വാദം. ഉദ്യോഗസ്ഥരെ ഗ്രൗണ്ടിലേക്ക് പ്രവേശിപ്പിക്കില്ലെന്ന കടുത്ത നിലപാടിലാണ് പ്രതിഷേധക്കാര്‍. എറണാകുളം കാക്കനാട് ഡ്രൈവിങ് സ്‌കൂളുകളും കോഴിക്കോടും സമാന രീതിയില്‍ ഡ്രൈവിങ് സ്‌കൂള്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ പ്രതിഷേധിക്കുന്നുണ്ട്.

ഒറ്റ ദിവസം കൊണ്ട് സര്‍ക്കുലര്‍ ഇറക്കി കൊണ്ടുള്ള പരിഷ്‌കാരം അപ്രായോഗികമെന്നും ഡ്രൈവിങ് ടെസ്റ്റുകളുടെ എണ്ണം പഴയപടിയാക്കണം എന്നുള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഡ്രൈവിങ് ടെസ്റ്റുകള്‍ തടയുമെന്നും ആര്‍.ടി ഒഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി സഹകരിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. അനിശ്ചിതകാല സമരമാണ് ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് സംഘടനകള്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഗ്രൗണ്ടുകള്‍ സജ്ജമാകാത്തതിനാല്‍ ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഇളവിന് ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ നിര്‍ദേശിച്ചിരുന്നു.

Continue Reading

kerala

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം; ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും

മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം.

Published

on

ആലപ്പുഴ ജില്ലയിൽ രണ്ടിടത്തുകൂടി പക്ഷിപ്പനി എന്ന് സംശയം. മുട്ടാർ, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പക്ഷിപ്പനി ബാധ സംശയം. സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിലേക്ക് അയച്ചു.

എടത്വ, ചെറുതന പഞ്ചായത്തുകളിൽ ആണ് നേരത്തെ രോഗം സ്ഥിരീകരിച്ചത്. 17,480 താറാവുകളെ കൊന്ന് മറവ് ചെയ്തു. 34 തദ്ദേശസ്ഥാപനങ്ങളിൽ താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട വില്പനയ്ക്ക് നിരോധനം ഏപ്രിൽ 26 വരെ തുടരും.

പക്ഷിപ്പനിയുടെ സാഹചര്യത്തിൽ തമിഴ്നാട് ജാഗ്രത നിർദ്ദേശം നൽകി. അതിർത്തികളിൽ പരിശോധന ശക്തമാക്കും. കേരളത്തിൽ നിന്നുള്ള വളർത്തു പക്ഷികളും മുട്ടകളുടെയും കയറ്റി വരുന്ന വാഹനങ്ങൾ തിരിച്ചയയ്ക്കും.

12 ചെക്ക് പോസ്റ്റുകളിലും മൃഗസംരക്ഷണ വകുപ്പിനെ നിയോഗിച്ചു. കേരളത്തിൽ നിന്ന് കോയമ്പത്തൂരിലേക്ക് വരുന്ന വാഹനങ്ങൾ അണുവിമുക്തമാക്കും. തമിഴ്നാട്ടിൽ ഇതുവരെ പക്ഷിപ്പനി കണ്ടെത്തിയിട്ടില്ല.

Continue Reading

Interviews

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ

പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില.

Published

on

സംസ്ഥാനത്ത് സ്വർണവില വീണ്ടും സർവകാല റെക്കോഡിൽ. പവന് 400 രൂപ കൂടി 54,520 രൂപയും ഗ്രാമിന് 50 രൂപ കൂടി 6815 രൂപയുമാണ് ഇന്നത്തെ വില. ഈ മാസം മാത്രം പവന് കൂടിയത് 3,640 രൂപ.

രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 2,400 ഡോളറിന് മുകളിലത്തിയതിന് ശേഷം നേരിയ ഇടിവ് രേഖപ്പെടുത്തി. മധ്യേഷ്യയിലെ രാഷ്ട്രീയ അനിശ്ചിതത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷിത ആസ്തികളിലേക്ക് നിക്ഷേപകർ തിരിഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. മാർച്ച്-ഏപ്രിൽ മാസങ്ങളിൽ സ്വർണത്തിന്റെ രാജ്യാന്തര വിലയിലുണ്ടായത് 26 ശതമാനം വർധനവാണ്.

Continue Reading

Trending