Connect with us

More

ബിജെപിയുടെ നേട്ടം അഴിമതിയിലെ റെക്കാര്‍ഡെന്ന് രാഹുല്‍

Published

on

ബംഗളൂരു: സിദ്ധരാമയ്യ സര്‍ക്കാര്‍ അഴിമതി രഹിത ഭരണം നടത്തുമ്പോള്‍ അഴിമതിയില്‍ റെക്കാര്‍ഡ് സ്ഥാപിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി രണ്ടാം ദിവസം നടത്തിയ പ്രസംഗത്തിലാണ് ബിജെപിക്കെതിരെ രാഹുല്‍ ആഞ്ഞടിച്ചത്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അഴിമതി ഒന്നിനു പിന്നാലെ ഒന്നായി വന്നു കൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷങ്ങള്‍ ഭരിച്ച സംസ്ഥാനങ്ങളില്‍ പോലും അഴിമതിയ്ക്ക് കുറവില്ല. ഒന്നല്ല, ഒട്ടേറെയാണ് അഴിമതികളെന്നും രാഹുല്‍ ആരോപിച്ചു. മുന്‍ ബിജെപി സര്‍ക്കാരില്‍ മൂന്ന് മുഖ്യമന്ത്രിമാരുണ്ടായിരുന്നു. നാല് മന്ത്രിമാര്‍ ജയിലിലേക്ക് പോയി. ഒരാള്‍ രാജിെവച്ചൊഴിഞ്ഞു. പ്രചാരണത്തിനായി മോദി ഇവിടെ എത്തണം. അഴിമതിയെക്കുറിച്ച് പറയാന്‍ ധൈര്യം കാട്ടണമെന്നും രാഹുല്‍ വിമര്‍ശിച്ചു.

അഴിമതി കാട്ടിയതില്‍ മുന്‍ ബിജെപി സര്‍ക്കാര്‍ റെക്കാര്‍ഡ് സ്ഥാപിച്ചാണ് ഭരണം ഒഴിഞ്ഞത്. കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് വരാന്‍ പോകുന്നു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാരിന് നേരെ അഴിമതി ആരോപണം പോലുമില്ല. മറിച്ച് ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സ്ഥിതി മറ്റൊന്നാണ്. സിദ്ധരാമയ്യ സര്‍ക്കാരിന് പിന്തുണ നല്‍കണമെന്നും കോണ്‍ഗ്രസ് അധികാരത്തില്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍ക്കാരിന് ഭരണതുടര്‍ച്ച ആവശ്യമാണ്. കൂടുതല്‍ പദ്ധതികളുമായി മുന്നോട്ട് പോകാന്‍ ഭരണതുടര്‍ച്ച കൂടിയേ തീരൂ. രാഹുലിന്റെ യാത്രയില്‍ ദേശീയ നേതാക്കളും കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ദി പരമേശ്വര അടക്കമുള്ള സംസ്ഥാന നേതാക്കളും പങ്കെടുക്കുന്നുണ്ട്.

ബസിലാണ് യാത്രയെങ്കിലും ഗ്രാമങ്ങളിലും നഗരങ്ങളില്‍ കാല്‍നടയായും അദ്ദേഹം ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങി ചെന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചാണ് രാഹുല്‍ ഓരോ വേദിയും പിന്നിട്ട് മുന്നോട്ട് നീങ്ങുന്നത്. കര്‍ണാകടയിലെ കര്‍ഷകര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

കര്‍ഷകര്‍ക്കൊപ്പമാണ് കോണ്‍ഗ്രസ്. ഇതു തന്നെയാണ് ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വ്യത്യാസം. ഗബ്ബാര്‍ സിങ് ടാക്‌സ് ഏര്‍പ്പെടുത്തി വ്യവസായ മേഖലയുടെ നട്ടെല്ല് തകര്‍ത്തതാണ് മോദിയുടെ പ്രധാന നേട്ടമെന്നും രാഹുല്‍ ആരോപിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വൈദ്യുതി നിയന്ത്രണം കടുപ്പിക്കാനൊരുങ്ങി കെ.എസ്.ഇ.ബി

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും

Published

on

തിരുവനന്തപുരം: കെ.എസ്.ഇ.ബിയുടെ വൈദ്യുതി നിയന്ത്രണത്തില്‍ കൂടുകല്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തും. പാലക്കാട്, മലപ്പുറം ജില്ലകളിലെ പ്രദേശങ്ങളില്‍ ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയിരുന്നു. മലബാര്‍ മേഖലയ്ക്ക് പുറമെ ആലപ്പുഴ, കൊല്ലം ജില്ലകളിലെ ചില പ്രദേശങ്ങളിലും നിയന്ത്രണം കൊണ്ടുവരേണ്ടി വരും.

വൈക്കിട്ട് 7 മണി മുതല്‍ പുലര്‍ ച്ചെ 1 മണി വരെ ഏത് സമയത്തും ലേഡ് ഷെഡിങ് ഏര്‍പ്പെടുത്തും. ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് കെ.എസ്.ഇ.ബി അഭ്യര്‍ഥിച്ചിട്ടുണ്ട്. രാത്രി 10 മുതല്‍ പുലര്‍ച്ച 2 വരെയാണ് ക്രമീകരണം നടപ്പിലാക്കുക. വീടുകളിലും മറ്റും എസിയുടെ താപനില 26 ഡിഗ്രിയില്‍ താഴെ ആകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസ്ഇബി മുന്നറിയിപ്പ് നല്‍കിയിട്ടുണണ്ട്.

Continue Reading

kerala

67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം മെയ് 5ന്

Published

on

തിരുവനന്തപുരം: 67ാമത് എസ്.ടി.യു സ്ഥാപക ദിനാഘോഷം 2024 മെയ് 5 ഞായറാഴ്ച വിവിധ കേന്ദ്രങളില്‍ ആഘോഷിക്കും. പതാക ഉയര്‍ത്തല്‍, തൊഴിലിടങ്ങള്‍ ശുചീകരിക്കല്‍,ദാഹജല കേന്ദ്രം സ്ഥാപിക്കല്‍,ഫാസിസ്റ്റ് വിരുദ്ധ പ്രതിജ്ഞ,മുതിര്‍ന്ന തൊഴിലാളികളെ ആദരിക്കല്‍ എന്നിവയാണ് പ്രധാന പരിപാടികള്‍

Continue Reading

crime

കൊച്ചിലെ നവജാത ശിശുവിന്റെ കൊലപാതകം;കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് യുവതിയുടെ മൊഴി

കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി

Published

on

കൊച്ചി : പനമ്പളളിനഗറില്‍ കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി.കഴുത്തില്‍ ഷാള്‍ ഇട്ട് മുറുക്കിയും വായില്‍ തുണി തിരുകിയുമാണ് കൊന്നതന്ന് യുവതി പൊലീസിന് മൊഴി നല്‍കി.മൃതദേഹം ഉപേക്ഷിക്കാനായിരുന്നു തീരുമാനം.എന്നാല്‍ മുറിയുടെ വാതില്‍ മാതാവ് മുട്ടിയപ്പോള്‍ മൃതദേഹം പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നുവെന്ന് മൊഴി.തലയോട്ടിയിലെ ഗുരുതരമായ പരിക്കാണ് മരണ കാരണമെന്ന് പോസ്റ്റമോര്‍ട്ട റിപ്പോര്‍ട്ടില്‍ കണ്ടത്തി.

കുഞ്ഞിനെ ഒഴിവാക്കാന്‍ യുവതി നേരത്തെയും ശ്രമിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.കുഞ്ഞിന്റെ കൊലപാതകത്തില്‍ മറ്റാര്‍ക്കും പങ്കില്ലന്നും പൊലീസ് വ്യക്തമാക്കി.യുവതിയുടെ ചികിത്സക്കു ശേഷം ജുഡീഷ്യല്‍ കസ്റ്റഡി ആവിശ്യപ്പെടാനാണ് പൊലീസിന്റെ നീക്കം.

സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവാവ് തന്നെ നിര്‍ബന്ധിച്ച് ലൈംഗിക പീഡനം നടത്തിയെന്നും യുവതി പൊലീസിന് മൊഴി നല്‍കി.യുവതിയെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ എടുക്കുമെന്ന സൂചന പുറത്തുവിട്ടു.സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും കേസെടുത്തിട്ടുണ്ട്.

Continue Reading

Trending