Connect with us

Video Stories

ക്രിസ്റ്റിയാനോയുടെ ‘പണി’ക്ക് ക്വാറസ്മയുടെ ‘മറുപണി’; ആരാധകരെ ചിരിപ്പിച്ച് ട്വിറ്ററില്‍ സഹതാരങ്ങളുടെ കളി

Published

on

ആത്മമിത്രങ്ങളാണ് റയല്‍ മാഡ്രിഡിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും പോര്‍ച്ചുഗീസ് താരം റിക്കാര്‍ഡോ ക്വാറസ്മയും. കളത്തിനകത്തും പുറത്തും പരസ്പരം കൊണ്ടും കൊടുത്തും മുന്നേറുന്ന ഉറ്റമിത്രങ്ങള്‍. കഴിഞ്ഞ വര്‍ഷം റൊണാള്‍ഡോ കൂട്ടുകാരന് കൊടുത്ത ഒരു ‘പണി’യും, അതിനു മറുപടിയായി ഇന്ന് ക്വാറസ്മ കൊടുത്ത മറുപണിയുമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. തനിക്കു കിട്ടിയ പണി ക്രിസ്റ്റ്യാനോ തന്നെയാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ക്വാറസ്മ പുതിയ കാര്‍ വാങ്ങിയപ്പോഴാണ് ക്രിസ്റ്റ്യാനോ കുസൃതിയൊപ്പിച്ചത്. കാര്‍ പൊതിഞ്ഞ അലുമിനിയം ഫോയിലിനു മുകളില്‍ സ്േ്രപ പെയിന്റ് കൊണ്ട് തന്റെ പേരിന്റെ ചുരുക്ക അക്ഷരങ്ങളായ സി.ആര്‍ 7 എന്ന് റൊണാള്‍ഡോ എഴുതിവെച്ചു. കാറിന്റെ പശ്ചാത്തലത്തില്‍ സെല്‍ഫിയെടുക്കുകയും ചെയ്തു.

ഇന്ന് നൈക്കിയുടെ പുതിയ ബൂട്ടായ ‘മെര്‍ക്കുറിയല്‍’ ക്രിസ്റ്റ്യാനോ പുറത്തിറക്കി. ചടങ്ങിനു മുന്നോടിയായുള്ള റിഹേഴ്‌സലില്‍ ക്രിസ്റ്റിയാനോ മേശപ്പുറത്തിരിക്കുന്ന ബൂട്ട് എടുക്കാനൊരുങ്ങവെ, ബൂട്ട് തെറിപ്പിച്ചു കൊണ്ട് മേശക്കടിയില്‍ നിന്ന് ഒരാള്‍ അട്ടഹാസത്തോടെ എഴുന്നേറ്റു. ഒരുനിമിഷം ഭയന്നുപോയ ക്രിസ്റ്റിയാനോ പിന്നെ തനിക്കു പറ്റിയ അമളി മനസ്സിലാക്കി പൊട്ടിച്ചിരിച്ചു.

ഈ സംഭവത്തിന്റെ വീഡിയോ ക്രിസ്റ്റിയാനോ തന്നെയാണ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ക്വാറസ്മയെ ടാഗ് ചെയ്തുകൊണ്ട് ‘ഇതിനു പിന്നിലും നീയായിരുന്നോ? നിങ്ങളെല്ലാവരും കൂടി എന്നോടിതു ചെയ്‌തെന്ന് വിശ്വസിക്കാനാവുന്നില്ല’ എന്ന് സ്‌മൈലി സഹിതം ക്രിസ്റ്റിയാനോ കുറിച്ചു.

ഇതിനു മറുപടിയായാണ് കഴിഞ്ഞ വര്‍ഷം തനിക്കു കിട്ടിയ പണി ക്വാറസ്മ പോസ്റ്റ് ചെയ്തത്.

ഇന്‍സ്റ്റഗ്രാമില്‍ ക്രിസ്റ്റിയാനോ തന്റെ ബൂട്ടുമായി പോസ് ചെയ്ത ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ‘നിന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി കണ്ടു. പുതിയ ബൂട്ടിന്റെ ലോഞ്ചിങ് എങ്ങനെയുണ്ടായിരുന്നു?’ എന്ന അര്‍ത്ഥം വെച്ചുകൊണ്ട് ക്വാറസ്മ സഹതാരത്തെ ഒന്നു ‘കുത്തുകയും’ ചെയ്തു.

News

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേക പ്രാര്‍ത്ഥന; ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു.

Published

on

രാജ്യത്തിനായി ഞായറാഴ്ച്ച പ്രത്യേകം പ്രാര്‍ത്ഥന നടത്താന്‍ ആഹ്വാനവുമായി മലങ്കര ഓര്‍ത്തഡോക്‌സ് സഭ. ഭാരതത്തിനും, സൈനികര്‍ക്കും, അതിര്‍ത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാര്‍ത്ഥന നടത്തണമെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തു.

അതിര്‍ത്തി സംരക്ഷിക്കുന്ന സൈനികര്‍ സുരക്ഷിതരായിരിക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നും യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനഃസ്ഥാപിക്കപ്പെടാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും പരിശുദ്ധ കാതോലിക്കാബാവാ ആവശ്യപ്പെട്ടു. ഞായറാഴ്ച്ച വിശുദ്ധ കുര്‍ബാന മധ്യേ മലങ്കരസഭയിലെ മുഴുവന്‍ പള്ളികളിലും രാജ്യത്തിന് വേണ്ടി പ്രാര്‍ത്ഥന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ഇന്ത്യയുടെ തിരിച്ചടിയില്‍ പാകിസ്താന് വന്‍ നാശനഷ്ടമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

Continue Reading

kerala

താമരശ്ശേരി ഷഹബാസ് കൊലക്കേസ്: കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളുടെ എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല

വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്.

Published

on

താമരശ്ശേരി ഷഹബാസ് കൊലക്കേസില്‍ കുറ്റാരോപിതരായ ആറ് വിദ്യാര്‍ത്ഥികളുടെയും എസ്.എസ്.എല്‍.സി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചില്ല. വിദ്യാര്‍ത്ഥികള്‍ കേസില്‍ പ്രതികളായ സാഹചര്യത്തിലാണ് പരീക്ഷാ ഫലം തടഞ്ഞുവെച്ചിരിക്കുന്നത്. അതേസമയം ഇവരുടെ ഫലം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടെന്ന് അറിയില്ലെന്ന് താമരശ്ശേരി ജി വി എച്ച് എസ് എസ് അധികൃതര്‍ വ്യക്തമാക്കി.

കേസില്‍ കുറ്റാരോപിതരായ് വിദ്യാര്‍ത്ഥികള്‍ നിലവില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമിലാണ്. വിദ്യാര്‍ത്ഥികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതാന്‍ അനുവദിച്ചത് വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പരീക്ഷാ സെന്ററുകളിലേക്കടക്കം വിദ്യാര്‍ഥി -യുവജന സംഘടനകള്‍ കടുത്ത പ്രതിഷേധം നടത്തിയിരുന്നു.

എളേറ്റില്‍ വട്ടോളി എം.ജെ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു മരിച്ച മുഹമ്മദ് ഷഹബാസ്.

Continue Reading

Video Stories

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു

Published

on

പഞ്ചാബിലെ എസ്ബിഎസ് നഗറില്‍ നിന്ന് 2 ആര്‍പിജികളും 5 ഹാന്‍ഡ് ഗ്രനേഡുകളും കണ്ടെടുത്തു. എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രണ്ട് റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡുകളും അഞ്ച് ഹാന്‍ഡ് ഗ്രനേഡുകളും ഉള്‍പ്പെടെ വെടിമരുന്ന് ശേഖരം കണ്ടെടുത്തതായി സംസ്ഥാന പോലീസ് മേധാവി ചൊവ്വാഴ്ച പറഞ്ഞു.

പഞ്ചാബിലെ സ്ലീപ്പര്‍ സെല്ലുകളെ പുനരുജ്ജീവിപ്പിക്കാന്‍ പാകിസ്ഥാനിലെ ഭീകരസംഘടനകള്‍ നടത്തിയ കോര്‍ഡിനേറ്റഡ് ഓപ്പറേഷനാണ് പ്രാഥമിക അന്വേഷണം സൂചിപ്പിക്കുന്നത്,” ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് ഗൗരവ് യാദവ് എക്സില്‍ ഒരു പോസ്റ്റില്‍ പറഞ്ഞു.

ഒരു കേന്ദ്ര ഏജന്‍സിയുമായി ചേര്‍ന്ന് നടത്തിയ സംയുക്ത ഓപ്പറേഷനില്‍, എസ്ബിഎസ് നഗറിലെ ടിബ്ബ നംഗല്‍ കുലാര്‍ റോഡിന് സമീപമുള്ള വനമേഖലയില്‍ നിന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപ്പറേഷനില്‍ പഞ്ചാബ് പോലീസ് തീവ്രവാദ ഹാര്‍ഡ്വെയര്‍ ശേഖരം കണ്ടെടുത്തു.

രണ്ട് ആര്‍പിജികള്‍, രണ്ട് ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസുകള്‍ (ഐഇഡി), അഞ്ച് ഹാന്‍ഡ് ഗ്രനേഡുകള്‍, ഒരു വയര്‍ലെസ് കമ്മ്യൂണിക്കേഷന്‍ സെറ്റ് എന്നിവ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു.

അമൃത്സറിലെ സ്റ്റേറ്റ് സ്പെഷ്യല്‍ ഓപ്പറേഷന്‍ സെല്ലിന്റെ പോലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Continue Reading

Trending