Connect with us

More

സ്വകാര്യ ബസ് സമരം തുടരും

Published

on

 

ബസ്ചാര്‍ജ് വര്‍ധന അപര്യാപ്തമെന്നും വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് ഉയര്‍ത്തണമെന്നും ആവശ്യപ്പെട്ടുള്ള സ്വകാര്യബസ്സുകളുടെ പണിമുടക്കില്‍ യാത്രക്കാര്‍ വലഞ്ഞു. സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. എന്നാല്‍ ബസുകള്‍ പണിമുടക്ക് തുടങ്ങിയ കാര്യം അറിയിച്ചിട്ടില്ലെന്ന നിലപാടിലാണ് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍.
എന്നാല്‍ യഥാസമയം പണിമുടക്ക് വിവരം മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് ബസ് ഉടമകള്‍ പറയുന്നു. രണ്ടാം ദിവസവും സമരം തുടരാനാണ് ബസുടമകളുടെ തീരുമാനം. ബസ്‌സമരം ഗ്രാമപ്രദേശങ്ങളെ കാര്യമായി ബാധിച്ചു.
14,000 ബസുകളാണ് നിരത്തുകളിലിറങ്ങാതെ മാറിനിന്നത്. കെ.എസ്.ആര്‍.ടി.സിയുടെ സാന്നിധ്യം താരതമ്യേന കുറവുള്ള മലബാര്‍ മേഖലയില്‍ ഇതു രൂക്ഷമായ യാത്രാക്ലേശത്തിന് ഇടയാക്കി. സര്‍ക്കാര്‍ ഓഫീസുകളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയുമെല്ലാം ബസ് പണിമുടക്ക് ബാധിച്ചു.
പണിമുടക്കിന് മുന്‍പായി സാധാരണഗതിയില്‍ ബസുടമകള്‍ ഗതാഗതവകുപ്പിന് നോട്ടീസ് നല്‍കാറുണ്ട്. എന്നാല്‍ ഇത്തവണ നോട്ടീസ് നല്‍കിയില്ലെന്നാണ് സര്‍ക്കാര്‍ വാദം. നിരക്ക് വര്‍ധിപ്പിക്കണമെന്ന സ്വകാര്യബസുടമകളുടെ ആവശ്യം പരിഗണിച്ചാണ് മിനിമം നിരക്ക് ഉയര്‍ത്തിയത്. ബസുടമകളെയും യാത്രക്കാരെയും കെ.എസ്.ആര്‍.ടി.സിയെയും പരിഗണിച്ചാണ് നിരക്കുയര്‍ത്തിയത്. ബസുടമകള്‍ക്ക് എപ്പോഴും തന്നെ വന്ന് കാണാം. സമരം ചെയ്യുന്നവരെ ശത്രുക്കളായി കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഒരുവിഭാഗം ബസുടമകള്‍ വൈകുന്നേരം ഗതാഗതമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. എന്നാല്‍, തീരുമാനത്തില്‍ മാറ്റമില്ലെന്ന് മന്ത്രി ഇവരെ അറിയിച്ചു. വിദ്യാര്‍ത്ഥികളുടെ യാത്ര നിരക്ക് ഉയര്‍ത്താതെയുളള ബസ് ചാര്‍ജ് വര്‍ധന തൃപ്തികരമല്ലെന്നാണ് ബസുടമകളുടെ നിലപാട്.
1.30 ലക്ഷം വിദ്യാര്‍ത്ഥികളെയാണ് കെ.എസ്.ആര്‍.ടി.സി പ്രതിദിനം കൊണ്ടുപോകുന്നത്. ഇതിന്റെ പലമടങ്ങാണ് സ്വകാര്യബസുകളെ ആശ്രയിക്കുന്നതെന്നും ബസുടമകള്‍ പറയുന്നു. 14ന് സര്‍ക്കാര്‍ ഏകപക്ഷീയമായാണ് നിരക്ക് ഭേദഗതി പ്രഖ്യാപിച്ചത്. ഇത് അംഗീകരിക്കാനാകില്ല. ചര്‍ച്ചക്ക് വിളിക്കും വരെ സമരം തുടരുമെന്നും ഇവര്‍ പറയുന്നു.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending