Connect with us

Video Stories

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ പറയാതെ പോകുന്നത്

Published

on

ഇന്ത്യയിലെ മുസ്‌ലിംകളെയും ദലിതരെയും ആദിവാസികളെയും മുമ്പെങ്ങുമില്ലാത്ത വിധം ഭയം കീഴ്‌പ്പെടുത്തിയിരിക്കുന്നു. കാല്‍ വിരല്‍ത്തുമ്പ് മുതല്‍ ഉച്ചി വരെ അവരെ ഭീതി ഗ്രസിച്ചിരിക്കുന്നു. സംരക്ഷകരാവേണ്ട സ്റ്റേറ്റും ഫെഡറല്‍ സംവിധാനങ്ങളും ഒറ്റുകാരും മരണവാഹകരുമായി മാറിയിരിക്കുന്നുവെന്ന തിരിച്ചറിവ് ആരെയാണ് ചകിതരാക്കാത്തത്.

ഇന്ന് ഭോപ്പാല്‍, ഇന്നലെ സൊഹ്‌റാബുദ്ധീന്‍, അന്ന് ഇഷ്‌റത്ത് ജഹാന്‍… ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും അപര സ്‌ഫോടനങ്ങളും അരങ്ങ് തകര്‍ക്കുകയാണ്. പ്രതികള്‍ക്ക് മാത്രം ഒരു മാറ്റവുമില്ല; രണ്ടാമതൊരു മതവും. പ്രതികരിച്ചവരുടെ തരവും ജാതിയും നോക്കി രാജ്യദ്രോഹി സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കാത്തു നില്‍ക്കുന്ന ‘ഗവണ്‍മെന്റ് ഏജന്‍സികളു’ടെ തുറിച്ചു നോട്ടത്തെ ഭയന്ന് ബാലന്‍സിങ് മന്ത്രങ്ങള്‍ ജപിക്കാന്‍ വിധിച്ച വരിയുടക്കപ്പെട്ട ജനവിഭാഗത്തിന്റെ പ്രതിനിധികളാവാനായി സിരകളില്‍ ഇനിയും ചോരയോട്ടം തുടരേണ്ടതുണ്ടോ? ജീവിക്കുന്ന ജഡങ്ങളേക്കാള്‍ സഹ ജീവിക്ക് വളമാവേണ്ട മൃതദേഹങ്ങളാണ് അഭികാമ്യം എന്ന് ഇനിയെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ സമാധാന സ്ഥാപനങ്ങളെയും സായാഹ്ന പ്രഭാഷകരെയും കടന്ന് അത് തിരുമുറ്റത്തുമെത്തും. അന്നും കട്ട പിടിച്ച മൗനം നമ്മുടെ അകത്തളങ്ങളെ അശ്ലീലമാക്കും; തീര്‍ച്ച.

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ മീഡിയക്കിന്ന് പുത്തരിയല്ല. പതിവ് നടുക്കവും ഞെട്ടലും അല്‍പം ചില ഇന്‍വെസ്റ്റിഗേഷന്‍ ചെപ്പടികളും ഒഴിച്ചു നിര്‍ത്തിയാല്‍ അതിര്‍ത്തിയിലെ മൂന്ന് റൗണ്ട് വെടി കൊണ്ടോ ഒരു സര്‍ജിക്കല്‍ അറ്റാക്ക് തള്ളല് കൊണ്ടോ അവസാനിപ്പിക്കാവുന്നതാണ് ഓരോ സ്റ്റേറ്റ് സ്‌പോണ്‍സേര്‍ഡ് കൊലപാതകങ്ങളും. ഫാഷിസ്റ്റ് പ്രതിനിധികള്‍ രാജ്യമോ സംസ്ഥാനമോ ഭരിച്ച കാലമത്രയും ഇത്തരം ‘അപസര്‍പ്പകാക്രമണങ്ങള്‍’ നമ്മുടെ കാതുകളെ അലോസരപ്പെടുത്തിയിട്ടുണ്ട്. പക്ഷെ, എത്രയെണ്ണത്തില്‍ സത്യസന്ധമായ അന്വേഷണം നടന്നിട്ടുണ്ട്? എത്ര അന്വേഷണ റിപ്പോര്‍ട്ടുകള്‍ വെളിച്ചം കണ്ടിട്ടുണ്ട്?

പുറത്ത് വിട്ട കണക്ക് പ്രകാരം, 2009 ഏപ്രില്‍ ഒന്നു മുതല്‍ 2013 ഫെബ്രുവരി 15 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ മാത്രം ഇന്ത്യയില്‍ 555 വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്ക്. ഇതില്‍ ഏറ്റവും കൂടുതല്‍ നടന്നിരിക്കുന്നത് ഉത്തര്‍പ്രദേശിലാണ് 138. മണിപ്പൂര്‍ 62, അസം 52, ബംഗാള്‍ 35, ജാര്‍ഖണ്ഡ് 30, ഛത്തീസ്ഗഡ് 29 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെ എണ്ണങ്ങള്‍.

ഇതിന് പുറമെ, കശ്മീരില്‍ സേന നടത്തിയ ഏറ്റുമുട്ടലുകളില്‍ ആയിരങ്ങള്‍ കൊല്ലപ്പെട്ടതായും മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. 500ലേറെ സൈനികര്‍ ഈ കേസുകളില്‍ പ്രതികളാണ്.

ഭോപ്പാല്‍ ജയില്‍ചാട്ടവും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും തന്നെയെടുക്കുക. വിളക്കിച്ചേര്‍ക്കാന്‍ കഴിയാത്ത ഒരുപാട് കണ്ണികള്‍ ഈ തിരക്കഥയിലുണ്ടെന്നത് വ്യക്തം. അത്യാധുനിക സൗകര്യങ്ങളും ഹൈ സെക്യൂരിറ്റി ഉപകരണങ്ങളുമുള്ള ഭോപ്പാല്‍ സെന്‍ട്രല്‍ ജയിലിന്റെ താഴുകള്‍ മൂന്ന് സെക്ടറുകളിലായി എട്ട് സെല്ലുകളില്‍ പാര്‍പ്പിച്ചിരുന്ന വിചാരണത്തടവുകാര്‍ ടൂത്ത് ബ്രഷും മരക്കട്ടകളുമുപയോഗിച്ച് തുറക്കുക, പതിവിന് വിപരീതമായി രണ്ട് ഗാര്‍ഡുമാര്‍ മാത്രം. സെക്യൂരിറ്റിക്കായി ചുമതലപ്പെടുത്തിയ കോമ്പൗണ്ടില്‍ വെച്ച് പ്ലേറ്റും സ്പൂണുമുപയോഗിച്ച് കൊലപാതകം നടത്തുക, ഇരുപതടിയിലധികം ഉയരമുള്ള മതില്‍ മുകളില്‍ ആരുടെയും സഹായമില്ലാതെ ഏതാനും ബെഡ്ഷീറ്റുകള്‍ കൂട്ടിക്കെട്ടി കനത്ത വോള്‍ട്ടേജുള്ള വൈദ്യുതിക്കമ്പികളെ അതിജീവിച്ച് പുറത്ത് ചാടുക, അപ്രതീക്ഷിതമായി സി.സി.ടി.വി പ്രവര്‍ത്തന രഹിതമാവുക, ആയുധധാരികളായ വാച്ച് ടവര്‍ ഗാര്‍ഡുകളെ വെട്ടിച്ച് നാടും നഗരവും പ്രകാശവുമായി ഉണര്‍ന്ന് നില്‍ക്കുന്ന ദീപാവലി ദിനത്തില്‍ പത്ത് കിലോമീറ്റര്‍ ദൂരം കൂട്ടമായി സഞ്ചരിക്കുക, എട്ട്‌പേരും ഒരേ സ്‌പോര്‍ട്‌സ് ഷൂവും വാച്ചും (അതും പിടിക്കാന്‍ വന്ന പൊലീസുകാരന്‍ ധരിച്ച അതേ ഷൂ തന്നെ) ധരിച്ച് പാറമടയില്‍ കഴിച്ചുകൂട്ടുക, കോടതി വിധി വരാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കേ വിധി അനുകൂലമാവുമെന്ന് ഏറെക്കുറെ ഉറപ്പുണ്ടായിരിക്കേ ആയുധമൊന്നും കയ്യിലില്ലാതിരുന്നിട്ടും കീഴടങ്ങാന്‍ കൂട്ടാക്കാതിരിക്കുക… ടാക്‌സ് വെട്ടിപ്പ് സിനിമകളിലെ ക്രൈം ത്രില്ലര്‍ കഥകള്‍ക്ക് പോലും പകരം നില്‍ക്കാന്‍ കഴിയാത്ത പൊലീസ് വിശദീകരണങ്ങളാണ് ഭോപ്പാല്‍ കേസ് മുന്നോട്ട് വെച്ചിരിക്കുന്നത്.

പ്രതികളുടെ കയ്യില്‍ സ്പൂണും പ്ലേറ്റുകളുമടങ്ങിയ താല്‍ക്കാലിക ആയുധങ്ങളെന്ന് ആഭ്യന്തര മന്ത്രി ഭൂപേന്ദ്ര സിങ്, പൊലീസിന് നേരെ നിറയൊഴിച്ചെന്ന് ഡി.ഐ.ജി രമണ്‍ സിങ്, കണ്ടെടുക്കുന്ന വീഡിയോയിലാവട്ടെ പ്ലാസ്റ്റിക് ഉറയില്‍ പൊതിഞ്ഞ ഉപയോഗിക്കാത്ത തകരക്കത്തിയും! ഇതിന് തന്നെ ഫോറന്‍സിക് പ്രോട്ടോകോള്‍ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ ഭിന്നതയും.

പറഞ്ഞു വരുന്നത്, ഭോപ്പാല്‍ കേസ് ഒന്നാന്തരം ഫേക്ക് ആണ് എന്നല്ല. ഇങ്ങിനെ പകല്‍ വെളിച്ചം പോലെ വ്യക്തമായാലും വാദികളും പ്രതികളും തിരിച്ചറിയപ്പെടാന്‍ ഒരു സാധ്യതയുമില്ല എന്നാണ്. ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) കേസ് ഏറ്റെടുക്കുമെന്ന് ആദ്യം അറിയിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി പിന്നീട് തിരുത്തിയതും അതിനെ അനുകൂലിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി കിരണ്‍ റിജു രംഗത്തെത്തിയതും ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്.

ഇനി, എന്‍.ഐ.എ അന്വേഷിച്ചാലെന്താണ് സംഭവിക്കുക? കേരളത്തില്‍ യു.എ.പി.എ ചുമത്തപ്പെട്ട കേസുകളിലും സ്‌കൂള്‍ വിവാദങ്ങളിലും അത് കണ്ടതാണ്. കൂട്ടിലിട്ട തത്തകള്‍ക്ക് പഠിപ്പിച്ചത് പറയാനേ കഴിയുകയുള്ളൂ എങ്കില്‍ ഊട്ടി വളര്‍ത്തിയ ശ്വാനന് യജമാനന് വേണ്ടി അന്യരെ കടിക്കാനുമറിയാം എന്ന വ്യത്യാസം മാത്രം.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending