Connect with us

Sports

വില്ല്യന്‍ അടിച്ചു, മെസ്സി തിരിച്ചടിച്ചു

Published

on

 

ലണ്ടന്‍: സ്റ്റാംഫഡ് ബ്രിഡ്ജിലെ ഗോള്‍ ക്ഷാമത്തിന് ലയണല്‍ മെസ്സി അന്ത്യമിട്ടപ്പോള്‍ ചെല്‍സി – ബാര്‍സലോണ ഹൈ വോള്‍ട്ടേജ് ചാമ്പ്യന്‍സ് ലീഗ് മത്സരം 1-1 സമനിലയില്‍. ഗോളൊഴിഞ്ഞ ആദ്യപകുതിക്കു ശേഷം വില്ല്യനിലൂടെ മുന്നിലെത്തിയ ചെല്‍സി ജയം നേടിയെന്ന് തോന്നിച്ചെങ്കിലും പ്രതിരോധപ്പിഴവില്‍ നിന്നു കിട്ടിയ അവസരം മുതലെടുത്ത് ലയണല്‍ മെസ്സി ബാര്‍സയെ ഒപ്പമെത്തിച്ചു. ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിലെ മറ്റൊരു മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തുര്‍ക്കിയില്‍ നിന്നുള്ള ബേസിക്താസിനെ എതിരില്ലാത്ത അഞ്ചു ഗോളിന് തകര്‍ത്തു. തോമസ് മുള്ളറും റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയും ഇരട്ട ഗോള്‍ നേടി.
സ്വന്തം ഗ്രൗണ്ടില്‍ എതിരാളികളെ പഴുതടച്ചു പ്രതിരോധിക്കുകയും കിട്ടിയ അവസരങ്ങളില്‍ പ്രത്യാക്രമണം നടത്തുകയും ചെയ്യുക എന്ന രീതിയാണ് ചെല്‍സി കോച്ച് ആന്റോണിയോ കോന്റെ അവലംബിച്ചത്. ഒലിവര്‍ ജിറൂദ്, അല്‍വാരോ മൊറാട്ട എന്നിവരെ ബെഞ്ചിലിരുത്തി 3-4-2-1 എന്ന ശൈലിയില്‍ കളിച്ച ചെല്‍സിക്കെതിരെ 4-4-2 ലാണ് ബാര്‍സ കോച്ച് ഏണസ്‌റ്റോ വല്‍വെര്‍ദെ ടീമിനെ ഇറക്കിയത്.
ഇരുകൂട്ടരും എതിരാളികളെ ബഹുമാനിച്ചു കളിച്ചപ്പോള്‍ ആദ്യപകുതിയില്‍ സംഭവ ബഹുലമായ നിമിഷങ്ങള്‍ കുറവായിരുന്നു. ബോക്‌സിനു പുറത്തുനിന്നു തൊടുത്ത് ബാറിനു മുകളിലൂടെ പറത്തിയ ഷോട്ടോടെ ഏഡന്‍ ഹസാര്‍ഡ് ആണ് ആദ്യ ഭീഷണി മുഴക്കിയത്. ഹസാര്‍ഡിന്റെ പാസ് സ്വീകരിച്ച് വില്ല്യന്‍ ബോക്‌സിനു പുറത്തു നിന്ന് തൊടുത്ത ഷോട്ടുകള്‍ രണ്ടു തവണ സൈഡ് ബാറില്‍ തട്ടി മടങ്ങിയത് ബാര്‍സയുടെ ഭാഗ്യമായി. മറുവശത്ത് മെസ്സി ഉയര്‍ത്തി നല്‍കിയ പന്തില്‍ പൗളിഞ്ഞോ തൊടുത്ത ഹെഡ്ഡര്‍ പുറത്തേക്കു പോവുകയും ചെയ്തു. ആദ്യ പകുതിയില്‍ 75 ശതമാനവും പന്ത് ബാര്‍സയുടെ കാല്‍ക്കീഴിലായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബാര്‍സ മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെല്‍സി പ്രതിരോധം ജാഗ്രത പാലിച്ചു. ആന്ദ്രേ ഇനിയസ്റ്റ അക്ഷമനായി പായിച്ച ലോങ് റേഞ്ചര്‍ ഗോള്‍മുഖത്ത് ഭീഷണിയുയര്‍ത്താതെ പോയപ്പോള്‍ വലതു ബോക്‌സില്‍ നിന്ന് സുവാരസ് തൊടുത്ത ഗ്രൗണ്ടര്‍ ചെല്‍സി കീപ്പര്‍ തിബോട്ട് കോര്‍ട്വ പണിപ്പെട്ടു തടഞ്ഞു.
ബോക്‌സിനു ചുറ്റും ബാര്‍സക്ക് തലവേദന സൃഷ്ടിച്ച വില്ല്യന്‍ 62-ാം മിനുട്ടില്‍ ലക്ഷ്യം കണ്ടതോടെ ഗാലറി ഉണര്‍ന്നു. ഇടതുവിങ്ങില്‍ നിന്ന് ഹസാര്‍ഡ് നല്‍കിയ പന്ത് ബോക്‌സിനു പുറത്ത് സ്വീകരിച്ച ബ്രസീലിയന്‍ താരം ഗോള്‍മുഖത്ത് തിങ്ങിനിന്ന ആള്‍ക്കൂട്ടത്തിനും ഇടതുപോസ്റ്റിനുമിടയിലെ നേരിയ ഇടനാഴിയിലൂടെ പന്ത് വലയിലേക്ക് അടിച്ചുകയറ്റുകയായിരുന്നു. ബോക്‌സിനു പുറത്തുനിന്നുള്ള പെട്ടെന്നുള്ള ആക്രമണത്തില്‍ ഗോള്‍കീപ്പര്‍ ടെര്‍ സ്റ്റെയ്ഗന് ഡൈവ് ചെയ്യാന്‍ പോലും കഴിഞ്ഞില്ല.
സ്റ്റാംഫഡ് ബ്രിഡ്ജിലെ കാണികളുടെ ആഘോഷത്തിന് പക്ഷേ കാല്‍ മണിക്കൂര്‍ പോലും ആയുസ്സുണ്ടായില്ല. ഒരേയൊരു ഗോളില്‍ തൂങ്ങി മത്സരം അവസാനിപ്പിക്കാമെന്ന നീലപ്പടയുടെ കണക്കുകൂട്ടല്‍ 75-ാം മിനുട്ടില്‍ പിഴച്ചു. ഇടതുഭാഗത്തു നിന്ന് ബോക്‌സിന്റെ പുറത്തായി നില്‍ക്കുകയായിരുന്ന ഫാബ്രിഗസിനെ ലക്ഷ്യമാക്കി വന്ന പാസാണ് കണക്കുകൂട്ടലുകള്‍ തെറ്റിച്ചത്. ഫാബ്രിഗസിന് എത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ചെല്‍സി ക്യാപ്ടന്‍ ആന്ദ്രേ ക്രിസ്റ്റ്യന്‍സന്‍ പരാജയപ്പെട്ടപ്പോള്‍ ക്ഷണവേഗത്തില്‍ പന്ത് കാല്‍ക്കലാക്കിയ ഇനിയസ്റ്റ ബോക്‌സിലേക്ക് കുതിച്ചു. തനിക്കൊപ്പമുണ്ടായിരുന്ന ഡിഫന്ററെ കബളിപ്പിച്ച് 33-കാരന്‍ പിന്നിലേക്ക് നല്‍കിയ കട്ട്ബാക്ക് പാസില്‍ ലയണല്‍ മെസ്സി പിഴവില്ലാതെ ഗോളടിക്കുകയും ചെയ്തു. കരിയറില്‍ ചെല്‍സിക്കെതിരായ ആദ്യ ഗോളിലൂടെ മെസ്സി, സ്വന്തം തട്ടകത്തില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ ബാര്‍സലോണക്ക് പ്രതീക്ഷ പകര്‍ന്നു.
ബയേണിന്റെ തട്ടകത്തില്‍ 16-ാം മിനുട്ടില്‍ പ്രതിരോധതാരം ദോമഗോയ് വിദ ചുവപ്പു കാര്‍ഡ് കണ്ടതാണ് ബേസിക്താസിന് വന്‍ തിരിച്ചടിയായത്. 43-ാം മിനുട്ടില്‍ ഡേവിഡ് അലാബയുടെ പാസില്‍ നിന്ന് തോമസ് മുള്ളര്‍ ആതിഥേയരെ മുന്നിലെത്തിച്ചു. 52-ാം മിനുട്ടില്‍ ലെവന്‍ഡവ്‌സ്‌കിയുടെ പാസില്‍ നിന്ന് കിങ്സ്ലി കോമാന്‍ ലീഡുയര്‍ത്തി. 66-ാം മിനുട്ടില്‍ ജോഷ്വ കിമ്മിഷിന്റെ സഹായത്തില്‍ മുള്ളറും 79, 88 മിനുട്ടുകളില്‍ ലെവന്‍ഡവ്‌സ്‌കിയും ലക്ഷ്യം കണ്ടതോടെ യുപ് ഹെന്‍ക്‌സിന്റെ സംഘത്തിന് രണ്ടാം പാദം എളുപ്പമായി.
ഏപ്രില്‍ 14-ന് ബേസിക്തസ് – ബയേണ്‍, ബാര്‍സലോണ – ചെല്‍സി രണ്ടാം പാദ മത്സരങ്ങള്‍.

Cricket

ട്വന്റി 20 ലോകകപ്പ്: ഇംഗ്ലണ്ടിനെ ജോസ് ബട്‍ലർ നയിക്കും

പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു.

Published

on

ജൂണില്‍ തുടങ്ങുന്ന ട്വന്റി 20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ടീമിനെ ജോസ് ബട്‌ലര്‍ നയിക്കും. കൈമുട്ടിലെ പരിക്ക് കാരണം ദീര്‍ഘകാലമായി പുറത്തിരുന്ന പേസര്‍ ജോഫ്ര ആര്‍ച്ചര്‍ 15 അംഗ ടീമില്‍ ഇടംപിടിച്ചു. 2021ന് ശേഷം ആദ്യമായാണ് ആര്‍ച്ചര്‍ ടീമിലെത്തുന്നത്.

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത സ്പിന്നര്‍ ടോം ഹാര്‍ട്ട്‌ലിയും സ്‌ക്വാഡിലുണ്ട്. ലോകകപ്പ് നേടിയ ട്വന്റി 20, ഏകദിന ടീമുകളില്‍ അംഗമായിരുന്ന ആള്‍റൗണ്ടര്‍ ക്രിസ് വോക്‌സ്, ബാറ്റര്‍ ഡേവിഡ് മലാന്‍ എന്നിവര്‍ പുറത്തായി. ജൂണ്‍ നാലിന് ബര്‍ബദോസില്‍ സ്‌കോട്ട്‌ലന്‍ഡിനെതിരെയാണ് ഇംഗ്ലീഷുകാരുടെ ആദ്യ അങ്കം.

ഇംഗ്ലണ്ട് ടീം: ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍), മൊയീന്‍ അലി, ജോഫ്ര ആര്‍ച്ചര്‍, ജൊനാഥന്‍ ബെയര്‍‌സ്റ്റോ, ഹാരി ബ്രൂക്, സാം കറണ്‍, ബെന്‍ ഡക്കറ്റ്, ടോം ഹാര്‍ട്ട്‌ലി, വില്‍ ജാക്‌സ്, ക്രിസ് ജോര്‍ദാന്‍, ലിയാം ലിവിങ്സ്റ്റണ്‍, ആദില്‍ റാഷിദ്, ഫില്‍ സാള്‍ട്ട്, റീസ് ടോപ്‌ലി, മാര്‍ക് വുഡ്.

Continue Reading

Cricket

ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു ടീമില്‍

സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.

Published

on

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. 2015 ജൂലൈയിലാണ് സിംബാബ്‌വെയ്‌ക്കെതിരെ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി ട്വന്റി20യില്‍ അരങ്ങേറ്റിയത്.25 രാജ്യാന്തര മത്സരങ്ങളില്‍ നിന്നായി 374 റണ്‍സ് താരം നേടിയിട്ടുണ്ട്.ഋഷഭ് പന്തും വിക്കറ്റ് കീപ്പറായി ടീമിലുണ്ട്.

രോഹിത് ശർമയാണ് ഇന്ത്യൻ ടീമിനെ നയിക്കുന്നത്. ഹർദിക് പാണ്ഡ്യയാണ് ഉപനായകൻ. സഞ്ജുസാംസണിനൊപ്പം ഋഷഭ് പന്തചും വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയിട്ടുണ്ട്.ശിവം ദുബെയും ടീമിലെത്തി. പകരക്കാരുടെ നിരയില്‍ ശുഭ്മാന്‍ ഗില്‍, റിങ്കു സിംഗ്, ഖലീല്‍ അഹമ്മദ്, ആവേഷ് ഖാന്‍ എന്നിവരുണ്ട്.

ജൂണ്‍ രണ്ടിനാണ് ട്വന്റി20 ലോകകപ്പ് മത്സരങ്ങള്‍ ആരംഭിക്കുന്നത്.ജൂണ്‍ അഞ്ചിനാണ് അയര്‍ലന്‍ഡിനെതിരെ ഇന്ത്യയുടെ ആദ്യ മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

Continue Reading

Cricket

ടി20 ലോകകപ്പിനുള്ള ടീമിനെ പ്രഖ്യാപിച്ച് ന്യൂസിലാന്‍ഡ്; വില്യംസണ്‍ ക്യാപ്റ്റന്‍

ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്

Published

on

വെല്ലിങ്ടണ്‍: ഐസിസി ടി20 ലോകകപ്പ് ജൂണില്‍ യുഎസിലും വെസ്റ്റ് ഇന്‍ഡീസിലുമായി നടക്കാനിരിക്കെ 15 അംഗ ടീമിനെ പ്രഖ്യാപിക്കിന്ന ആദ്യ രാജ്യമായി ന്യൂസിലാന്‍ഡ്. കെയിന്‍ വില്യംസനാണ് ക്യാപ്റ്റന്‍. ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി, ലോക്കി ഫെര്‍ഗൂസണ്‍ എന്നിവരടങ്ങിയ ടീം ബൗളിങ്ങ് ആക്രമണത്തിലേക്ക് ഹെന്റി ഇടംപിടിച്ചു. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡിന്റെ മികച്ച ഓള്‍ റൗണ്ടറായി പ്രകടനം കാഴ്ച വെച്ച രച്ചിന്‍ രവീന്ദ്രയും ടീമിലുണ്ട്.ആദം മില്‍നെയും കൈല്‍ ജാമിസണും കണങ്കാലിനു പരിക്കേറ്റതിനാല്‍ ഇത്തവണ ടീമിലില്ല.

നാലാം തവണയാണ് വില്യംസണ്‍ ന്യൂസിലാന്‍ഡിന്റെ ടി20 ലോകകപ്പ് ടീമിന്റെ ക്യാപ്റ്റനാവുന്നത്. കഴിഞ്ഞ മൂന്ന് തവണയും സെമി ഫൈനലില്‍ എത്തിയെങ്കിലും കിരീടം നേടാനാവാതെ ന്യൂസിലാന്‍ഡ് കളിക്കളം വിട്ടിരുന്നു.

കെയിന്‍ വില്യംസണ്‍ (ക്യാപ്റ്റന്‍),ഫിന്‍ അലന്‍, ട്രെന്റ് ബോള്‍ട്ട്, മൈക്കിള്‍ ബ്രോസ് വെല്‍, മാര്‍ക്ക് ചപ്മാന്‍, ദേവണ്‍ കോണ്‍ വെ, ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ഡറില്‍ മിച്ചല്‍, ജിമ്മി നീഷാം, ഗ്ലെന്‍ ഫിലിംപ്‌സ്, രചിന്‍ രവീന്ദ്ര, മിച്ചല്‍ സാന്റ്‌നര്‍, ഇഷ് സോധി, ടിം സൗത്തി എന്നിവരാണ് ന്യൂസിലന്‍ഡ് ടീം അംഗങ്ങള്‍. ഗ്രൂപ്പ് സിയില്‍ ജൂണ്‍ ഏഴിന് അഫ്ഗാനിസ്ഥാനെതിരെയാണ് ന്യൂസിലാന്‍ഡിന്റെ ആദ്യ മത്സരം.

 

Continue Reading

Trending