Connect with us

Video Stories

മെസി, വിശേഷണ ദാരിദ്ര്യമുണ്ട്-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

ലിയോ മെസിയാണ് മൈതാനത്ത് കളിക്കുന്നതെങ്കില്‍ ഗോളുകളുടെ സൗന്ദര്യം വിവരിക്കാന്‍ പുതിയ വിശേഷണങ്ങള്‍ വേണ്ടി വരും. കളി പറയുന്ന ടെലിവിഷന്‍ കമന്റേറ്ററും ഓണ്‍ലൈനില്‍ തല്‍സമയം കളിയെ അപഗ്രഥിക്കുന്നവര്‍ക്കും വാര്‍ത്തകള്‍ എഴുതുന്ന റിപ്പോര്‍ട്ടറും വാട്ട്‌സാപ്പില്‍ ദൃശ്യങ്ങളെ വിവരിക്കുന്നവര്‍ക്കുമെല്ലാം മെസിയുടെ ഗോളുകളില്‍ പതിവ് വിശേഷണങ്ങള്‍ പറഞ്ഞ് മടുത്തിരിക്കുന്നു. ഫന്റാസ്റ്റിക്, മാര്‍വലസ്, അണ്‍ ബിലിവബിള്‍ തുടങ്ങി ഇംഗ്ലീഷില്‍ കളി പറയുന്നവര്‍ ഒരേ പദങ്ങള്‍ തന്നെ ആവര്‍ത്തിക്കുമ്പോള്‍ മലയാളത്തില്‍ അത് സുന്ദര ഗോളും അപൂര്‍വ്വ ഗോളും അതി മനോഹര ഗോളുമെല്ലാമായി പതിവ് ലൈനില്‍ പോവുന്നു. കഴിഞ്ഞ ഒരാഴ്ച്ച മാത്രം എടുക്കു-അദ്ദേഹം സ്പാനിഷ് ലാലീഗയില്‍ നേടിയ മൂന്ന് സൂപ്പര്‍ ഫ്രീകിക്ക് ഗോളുകള്‍-എല്ലാം വിത്യസ്തം, ഒന്നിനൊന്ന് മഹത്തരം. ഏത് പദവിന്യാസങ്ങള്‍ ഉപയോഗിച്ചാലും ആ ഗോളുകളുടെ മികവിനെ അളക്കാനാവുന്നില്ല. ജിറോനക്കെതിരായ ഫ്രീകിക്ക് ഗോള്‍ മെസി സ്‌ക്കോര്‍ ചെയ്യുമ്പോള്‍ കമന്റേറ്റര്‍ പറഞ്ഞു- വാട്ട് എ ഗോള്‍…! ജിറോനയുടെ പെനാല്‍ട്ടി ബോക്‌സിന് സമീപത്ത് നിന്നും മെസി ഫ്രീകിക്ക് എടുക്കാന്‍ വരുമ്പോള്‍ മുന്നില്‍ എട്ട് പേരുടെ പ്രതിരോധ മതില്‍. ഗോള്‍ക്കീപ്പറെയും ഗോള്‍ വലയത്തെയും കൃത്യമായി കാണാന്‍ കഴിയാത്ത അവസ്ഥ. പക്ഷേ പ്രതിരോധ മതിലിലെ ചെറിയ വിള്ളല്‍ മെസി കാണുന്നു. ആ വിള്ളല്‍ അദ്ദേഹത്തിന്റെ ഗോള്‍ മുഖമായി. ലാസ് പാമസിനെതിരായെ മല്‍സരം. ഫ്രീകിക്ക് പെനാല്‍ട്ടി ബോക്‌സിന് പുറത്ത്. മുന്നില്‍ മതില്‍. പക്ഷേ മതിലിന്റെ ശക്തിയെ പരിഹസിച്ച് വളഞ്ഞുള്ള കിക്ക് പോസ്റ്റില്‍ പതിച്ചപ്പോള്‍ ടെലിവിഷന്‍ കമന്റേറ്റര്‍ ആര്‍ത്തുവിളിച്ചു-ദിസ് ഈസ് മെസി. ഒരു ദിവസം മുമ്പ് നുവോ കാമ്പില്‍ പ്രതിയോഗികള്‍ ശക്തരായ അത്‌ലറ്റികോ മാഡ്രിഡ്. ബാര്‍സയുടെ കിരീടത്തിന് മുന്നില്‍ വെല്ലുവിളി ഉയര്‍ത്തുന്ന സിമയോണി സംഘം. മല്‍സരം 26 മിനുട്ട് പിന്നിടുമ്പോള്‍ അത്‌ലറ്റികോ ഗോള്‍മുഖത്ത് നിന്നും 25 അടി അകലെ ബാര്‍സക്ക് ഫ്രീകിക്ക്. മെസിക്ക് മുന്നില്‍ പന്ത്. അത്‌ലറ്റികോ ഗോള്‍ക്കീപ്പര്‍ ജാന്‍ ഒബ്‌ലാക് തനിക്ക് മുന്നില്‍ കൂട്ടുകാര്‍ ഉയര്‍ത്തിയ മതിലില്‍ വിളളല്‍ ഇല്ലെന്ന് ഉറപ്പ് വരുത്തി. അദ്ദേഹം ഗോള്‍ലൈനിന്റെ മധ്യത്തില്‍ നിലയുറപ്പിച്ചു. റഫറിയുടെ വിസില്‍-മെസി മുന്നോട്ട് വരുന്നു. ഇടത്് ഭാഗത്ത് നിന്നും വലത് ഭാഗം ലക്ഷ്യമാക്കിയുള്ള പവര്‍ഫൂള്‍ ഷോട്ട്-പന്ത് മതിലും കടന്ന്, ഗോള്‍ക്കീപ്പറുടെ ജാഗ്രതാ കണ്ണുകളെയും തോല്‍പ്പിച്ച് ഇടത് മൂലയിലേക്ക്….., മെസി സിഗ്നേച്ചര്‍…. അതായിരുന്നു കമന്റേറ്റര്‍ക്ക് പറയാനുണ്ടായിരുന്നത്്. ബാര്‍സക്ക് വേണ്ടി അദ്ദേഹം നേടുന്ന അറുന്നൂറാമത്തെ ഗോള്‍.

ഒരാഴ്ച്ചക്കിടെ രണ്ട് ഹാട്രിക്കുകളുമായി കളം നിറഞ്ഞ അന്റോണിയോ ഗ്രീസ്മാന്‍ എന്ന ഫ്രഞ്ചുകാരന്‍ അത്‌ലറ്റികോ സംഘത്തിലുണ്ടായിരുന്നു. അദ്ദേഹം പോലും തലയില്‍ കൈവെച്ചു-മെസി ഗോള്‍ കണ്ടിട്ട്. ഫുട്‌ബോള്‍ ലോകം മെസിയെന്ന ഇതിഹാസത്തിന്റെ ഗോള്‍ വേട്ട കാണാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിമൂന്നായിരിക്കുന്നു. 2005 ല്‍ കുട്ടിതാരമായി ബാര്‍സയിലെത്തി അല്‍ബസറ്റക്കെതിരെ ആദ്യ ഗോള്‍ നേടി തുടങ്ങിയ ജീവിതം. അടുത്ത വര്‍ഷം അര്‍ജന്റീനയുടെ ദേശീയ കുപ്പായത്തില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ അരങ്ങേറ്റം. അതിന് ശേഷം ബാര്‍സക്കായും അര്‍ജന്റീനക്കായും മെസി നേടിയ ഗോളുകള്‍ക്ക് കണക്കില്ല. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഗോളുകളുടെ പട്ടിക എടുത്താലും കണ്‍ഫ്യൂഷനാണ്. എല്ലാ ഒന്നിനൊന്ന് മികച്ചവ. 2007 ഏപ്രില്‍ 19 ന് ഗറ്റാഫെക്കെതിരെ നേടിയ ഫ്രീകിക്ക് ഗോള്‍ മെസിയെന്ന നീളന്‍ മുടിക്കാരന്റെ വരവറിയിക്കുന്നതായിരുന്നു. 2010 ല്‍ റയല്‍ സരഗോസക്കെതിരെ നേടിയ ഗോള്‍, 2011 ഏപ്രില്‍ 27 ന് റയല്‍ മാഡ്രിഡിനെതിരെ നേടിയ ഗോളിനെ കുറിച്ച് സാവി ഫെര്‍ണാണ്ടസ് പറഞ്ഞത് ലോക ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഗോള്‍ എന്നാണ്. യുവേഫ ചാമ്പ്യന്‍സ് ലീഗ് സെമി റയലിന്റെ മൈതാനമായ സാന്‍ഡിയാഗോ ബെര്‍ണബുവില്‍ നടക്കുമ്പോള്‍ സെര്‍ജിയോ ബെസ്‌ക്കിറ്റസിന്റെ പാസില്‍ നാല് റയല്‍ ഡിഫന്‍ഡര്‍മാരെയും പിന്നെ അവരുടെ വിശ്വസ്തനായ ഗോള്‍ക്കീപ്പര്‍ ഇകാര്‍ കാസിയസിനെയും പരാജയപ്പെടുത്തിയുള്ള ഗോള്‍. 2015 മെയ് ആറിന് ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ലോകം കണ്ട ഏറ്റവും മികച്ച സെന്‍ട്രല്‍ ഡിഫന്‍ഡര്‍മാരില്‍ ഒരാളായ ബയേണ്‍ മ്യുണിച്ചിന്റെ ജെറോം ബോയ്താംഗിനെ നിഷ്പ്രഭമാക്കിയ ആ ഗോള്‍ എങ്ങനെ മറക്കും. മൂന്ന് വര്‍ഷം മുമ്പ് കിംഗ്‌സ് കപ്പ് ഫൈനലില്‍ അത്‌ലറ്റികോ ബില്‍ബാവോക്കെതിരെ നേടിയ ഗോള്‍…… അങ്ങനെ എത്രയെത്ര ഗോളുകള്‍..
ഓരോ ഗോളുകള്‍ പിറക്കുമ്പോഴും ഞങ്ങള്‍ റിപ്പോര്‍ട്ടര്‍മാര്‍ സ്ഥിരം വിശേഷണങ്ങള്‍ നല്‍കുന്നു. ആ വിശേഷണ പദങ്ങള്‍ വായിച്ച് വായനക്കാര്‍ക്കും മടുത്തിരിക്കുന്നു. ഇനി എന്ത് പദങ്ങള്‍ നല്‍കും….? കണ്‍ഫ്യൂഷന്‍…!

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

News

എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി.

Published

on

തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്‌സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്‌വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്‌മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.

Continue Reading

Trending