Culture
മഹാ യാത്ര: ആദ്യ പകുതി ജയിച്ച് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ ദിയോറ ടു ഡല്‍ഹി കര്‍ഷക റാലിയുടെ രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം. മിര്‍സാപൂരില്‍ ഇന്ന് രാവിലെ ഖാട്ട് ചര്‍ച്ചയോടെയാണ് തുടക്കം. ആദ്യ ഘട്ടത്തില്‍ ലഭിച്ച ജനസ്വീകാര്യതയുടെ വര്‍ധിത വീര്യത്തോടെയാണ് രണ്ടാം ഘട്ടം യാത്ര തുടങ്ങുന്നത്.
തെരഞ്ഞെടുപ്പ് ഗോദയില്‍ ആത്മവിശ്വാസത്തിലായിരുന്ന ബിജെപിയെ അസ്വസ്ഥമാക്കാന്‍ യാത്രക്കായിട്ടുണ്ടെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ് നേതൃത്വം. കാര്യമായും ബി.ജെ.പിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ലാക്കാക്കിയാണ് രാഹുല്‍ ഗാന്ധിയുടെ പ്രചരണം. കൃത്യമായ കണക്കു കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഈ ആക്രമണം. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാന്‍ പോലും കഴിയാത്ത ബി.ജെ.പിക്ക് അവസാന നിമിഷം മോദിയുടെ റാലികളിലൂടെ തിരിച്ച് വരാന്‍ കഴിയാത്ത അവസ്ഥയുണ്ടാക്കുകയാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കൂടാതെ മോദി പ്രചരണത്തിനെത്തുമ്പോള്‍ പുറത്തെടുക്കാനായി പ്രിയങ്ക ഗാന്ധിയെന്ന വജ്രായുധവും കോണ്‍ഗ്രസ് അണിയറയിലുണ്ട്.
സമാജ് വാദി പാര്‍ട്ടിക്ക് അഖിലേഷ് യാദവിലൂടെ ശക്തമായ ഒ.ബി.സി മുഖവും ബിഎസ്പിയുടെ മായാവതി ദളിത് വിഭാഗത്തില്‍ നിന്നുമുള്ളവരായതിനാല്‍ മുന്നോക്ക വിഭാഗത്തെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ് ഷീലാ ദീക്ഷിതിലൂടെ ശക്തമായ ബ്രാഹ്മണ മുഖത്തെയാണ് അവതരിപ്പിച്ചത്. ബിജെപിയുടെ സംസ്ഥാന തലവന്‍ കേശവ്പ്രസാദ് മൗര്യയടക്കം ജനസ്വീകാര്യതയുള്ള നേതാക്കളോ ഏതെങ്കിലും ജാതിയുടെ ശക്തമായ പിന്തുണയുള്ളവരോ അല്ല. ഇതു പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നുണ്ട്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് വിമുഖത പ്രകടിപ്പിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. താക്കൂറുമാരില്‍ ഒരു വിഭാഗം കോണ്‍ഗ്രസിനോട് അനുഭാവം പ്രകടിപ്പിക്കുന്നതു ഇതിനു പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നു. ബ്രാഹ്മണരും കോണ്‍ഗ്രസിനോട് അടുപ്പത്തിനു ശ്രമിക്കുന്നുണ്ട്. 13 ശതമാനം ബ്രാഹ്മണര്‍, 21 ശതമാനം ഒ.ബി.സി, 40 ശതമാനം ദളിത്, 8 ശതാനം താക്കൂര്‍, 18 ശതമാനം മുസ്ലിംകള്‍ എന്നിങ്ങനെയാണ് സംസ്ഥാനത്തെ ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കുകള്‍. ഇതില്‍ 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതു പോലെ അത്ഭുതങ്ങള്‍ വല്ലതും സംഭവിച്ചാലേ ബിജെപിക്ക് തിരിച്ചു വരാനാവൂ.
ഹിന്ദു പാര്‍ട്ടിയെന്ന ബി.ജെ.പി അവകാശവാദത്തെ തകര്‍ക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ മാസ്റ്റര്‍ സ്‌ട്രോക്കായാണ് അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി ക്ഷേത്ര സന്ദര്‍ശനം വിലയിരുത്തപ്പെടുന്നത്. ഇതുവഴി രാഷ്ട്രീയ ധ്രുവീകരണം നടത്തി വോട്ട് പിടിക്കാനുള്ള ശ്രമത്തെയും രാഹുല്‍ ഗാന്ധി ഒരു വിധം തടയാന്‍ ആദ്യ പകുതിയില്‍ രാഹുലിനായി. കോണ്‍ഗ്രസിന്റെ മൃതു ഹിന്ദുത്വ സമീപനം ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ വാദത്തെ തകര്‍ക്കാന്‍ മാത്രം ശക്തമാണെന്ന് ഇലക്ഷന്‍ വിദഗ്ധര്‍ സാക്ഷ്യപ്പെടുത്തുന്നു.
രാഹുലിന്റെ ഖാട്ട് സഭയിലേക്ക് ആളെക്കൂട്ടുന്നത് കര്‍ഷകരുടെ ലോണ്‍ എടുത്തുകളയല്‍ പ്രഖ്യാപനവും, വൈദ്യുതി ചാര്‍ജ് കുറക്കല്‍ പ്രഖ്യാപനവുമാണ്. നേരത്തെ, 2009ല്‍ ഇതേ മുദ്രാവാക്യങ്ങളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട കോണ്‍ഗ്രസിന് ലോക്‌സഭയിലേക്ക് 21 സീറ്റുകളില്‍ ജയിക്കാനായത് കോണ്‍ഗ്രസിന്റെ ആത്മവിശ്വാസം കൂട്ടുന്നു.
gulf
യുഎഇ സ്വദേശിവല്‍ക്കരണം ലംഘിച്ച 2200 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുത്തു
നിലവില്‍ 28,000 കമ്പനികളിലായി 136,000 സ്വദേശികള്‍

Film
അഭിനയമികവിൽ ടോവിനോ; ഗംഭീര ക്ലൈമാക്സ്.. ‘നരിവേട്ട’യ്ക്ക് മികച്ച പ്രതികരണം

ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കിയ പുതിയ ചിത്രം ‘നരിവേട്ട’ തീയേറ്ററുകളിലെത്തിയിരിക്കുകയാ
പതിഞ്ഞ താളത്തിൽ ആരംഭിച്ച് മികച്ച ഇന്റർവെൽ ബ്ലോക്കോടെയാണ് സിനിമയുടെ ആദ്യ പകുതി അവസാനിക്കുന്നതെന്നും വൈകാരിക നിമിഷങ്ങളും ചടുലമായ നിമിഷങ്ങളും ചേർത്ത് ഗംഭീരമായ രണ്ടാം പകുതിയുമാണ് സിനിമ സമ്മാനിക്കുന്നതെന്നുമാണ് പ്രേക്ഷകർ പറയുന്നത്. ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സുരാജ് വെഞ്ഞാറമൂടിന്റെയും പ്രശസ്‍ത തമിഴ് സംവിധായകനും നടനുമായ ചേരന്റെയും അഭിനയവും പ്രത്യേക കൈയ്യടി നേടിയിട്ടുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി. രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. മറവികൾക്കെതിരായ ഓർമ്മയുടെ പോരാട്ടം’ എന്ന ടാഗ് ലൈനോടെ എത്തിയ ചിത്രം അതിജീവനത്തിന്റെ ശക്തമായ പ്രതികരണം കൂടിയാണ് പങ്കുവെക്കുന്നത്. സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിച്ച ആര്യാസലിം, പ്രിയംവദ കൃഷ്ണ, റിനി ഉദയകുമാർ എന്നിവരും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുണ്ട്.
ഇഷ്‌കിന് ശേഷമുള്ള സിനിമയായതിനാൽ തന്നെ സംവിധായകൻ അനുരാജ് മനോഹർ ഒരു സംവിധായകൻ എന്ന നിലക്ക് കൂടുതൽ കൈയ്യടി അർഹിക്കുന്നുണ്ട്. പ്രത്യേകിച്ചും സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്ന അബിൻ ജോസഫ് യഥാർത്ഥ സംഭവങ്ങളെ തിരക്കഥ രീതിയിലേക്ക് മാറ്റുന്നതിൽ കാണിച്ചിരിക്കുന്ന ബ്രില്ല്യൻസി പ്രത്യേകം എടുത്തു പറയേണ്ട ഒന്നാണ്. ജേക്സ് ബിജോയിയുടെ സംഗീതത്തിനും മികച്ച റെസ്പോൺസ് ലഭിക്കുന്നുണ്ട്. സിനിമയുടെ ഴോണർ മനസിലാക്കി പ്രേക്ഷകരെ ആ ഴോണറിലേക്ക് കൊണ്ട് പോകാനും കഥയുടെ ഗൗരവം നഷ്ടപ്പെടാതിരിക്കാനും ജേക്സ് ബിജോയിയുടെ സംഗീതം ഉപകാരമായിട്ടുണ്ട്. ഛായാഗ്രഹണം ചെയ്തിരിക്കുന്നത് വിജയ് ആണ്. സിനിമയെ ഏറ്റവും മനോഹരമായ രീതിയിൽ ഫ്രയിമിയിലെത്തിക്കാനും സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാനും ഛായാഗ്രഹകന് സാധിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദ്‌ന്റെ എഡിറ്റിംഗ് ചിത്രത്തിലെ പ്രധാന രംഗങ്ങളുടെ വൈകാരിക സ്പന്ദനങ്ങൾ വർദ്ധിപ്പിക്കാൻ വളരെയധികം സഹായകരമായിട്ടുണ്ട്.
ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസ്സൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് നരിവേട്ട നിർമ്മിക്കുന്നത്. ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- എൻ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്സ് ബിജോയ്, എഡിറ്റർ- ഷമീർ മുഹമ്മദ്, ആർട്ട്- ബാവ, വസ്ത്രാലങ്കാരം- അരുൺ മനോഹർ, മേക്കപ്പ് – അമൽ സി ചന്ദ്രൻ, പ്രൊജക്റ്റ് ഡിസൈനർ- ഷെമിമോൾ ബഷീർ, പ്രൊഡക്ഷൻ ഡിസൈൻ- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- സക്കീർ ഹുസൈൻ, സൗണ്ട് ഡിസൈൻ – രംഗനാഥ് രവി, പി ആർ ഒ & മാർക്കറ്റിംഗ് – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- രതീഷ് കുമാർ രാജൻ, സൗണ്ട് മിക്സ്- വിഷ്ണു പി സി, സ്റ്റീൽസ്- ഷൈൻ സബൂറ, ശ്രീരാജ് കൃഷ്ണൻ, ഡിസൈൻസ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്സ്- സോണി മ്യൂസിക് സൗത്ത്.
Film
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്

ഇന്ദ്രജിത്ത് സുകുമാരനും അനശ്വര രാജനും പ്രധാന വേഷങ്ങളിലെത്തുന്ന ‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലറി’ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് നിര്‍മാതാക്കള്‍. ചിത്രം മേയ് 23 ന് തിയറ്ററില്‍ എത്തുമെന്ന് സ്ഥിരീകരിച്ച് നിര്‍മാതാക്കള്‍.
ചിത്രത്തിന്റെ റിലീസ് പലതവണ വ്യക്തമല്ലാത്ത കാരണങ്ങളാല്‍ വൈകിയിരുന്നു. അടുത്തിടെ അനശ്വരയും ചിത്രത്തിന്റെ സംവിധായകന്‍ ദീപു കരുണാകരനും തമ്മില്‍ ചെറിയ തര്‍ക്കവും ഉണ്ടായിരുന്നു. എന്നാല്‍, പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെട്ടെന്നാണ് വിവരം.
രാഹുല്‍ മാധവ്, സോഹന്‍ സീനുലാല്‍, ബിജു പപ്പന്‍, ദീപു കരുണാകരന്‍, ദയാന ഹമീദ് എന്നിവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഹൈലൈന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈന്‍ ആണ് മിസ്റ്റര്‍ & മിസിസ് ബാച്ചിലര്‍ നിര്‍മിക്കുന്നത്. തിരക്കഥ എഴുതിയത് അര്‍ജുന്‍ ടി. സത്യനാണ്. പി. എസ്. ജയഹരിയാണ് ചിത്രത്തിന്റെ ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
-
film1 day ago
‘എഴുതിയ സത്യത്തോടുള്ള പക എഴുത്തുകാരന്റെ ചോരകൊണ്ട് തീര്‍ക്കാന്‍ ഭീരുക്കള്‍ കീബോര്‍ഡിന്റെ വിടവുകളില്‍ ഒളിഞ്ഞിരുന്ന് ആഹ്വാനങ്ങള്‍ നടത്തുന്നു’; എമ്പുരാന് വിവാദത്തില്‍ പ്രതികരിച്ച് മുരളി ഗോപി
-
india3 days ago
ആകാശച്ചുഴി ഒഴിവാക്കാന്‍ വ്യോമാതിര്‍ത്തി ഉപയോഗിക്കണമെന്ന ഇന്‍ഡിഗോ പൈലറ്റിന്റെ അഭ്യര്‍ഥന നിരസിച്ച് പാക്
-
kerala3 days ago
പത്തനംതിട്ടയില്‍ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ സംഭവം; പ്രൊട്ടക്ഷന്‍ അലാറം സ്ഥാപിച്ചു
-
Cricket3 days ago
ഐപിഎല്‍ പോരാട്ടത്തില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു – സണ്‍റൈസേഴ്സ് ഹൈദരാബാദ്
-
india3 days ago
പ്രധാനമന്ത്രിയെ പാട്ടിലൂടെ അധിക്ഷേപിച്ചു; റാപ്പര്‍ വേടനെതിരെ എന്‍.ഐ.എക്ക് പരാതി
-
kerala3 days ago
നാല് വയസുകാരിയുടെ കൊലപാതകം: അന്വേഷണസംഘം വിപുലീകരിച്ച് പൊലീസ്
-
india3 days ago
വഖഫ് ഭേദഗതി നിയമം; വിവാദ വ്യവസ്ഥകള്‍ നടപ്പാക്കുന്നത് തടയാന്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണമെന്ന ആവശ്യത്തില്‍ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി
-
india3 days ago
വെടിവയ്പ്പ് അവസാനിപ്പിച്ചത് ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചയ്ക്കു പിന്നാലെ; വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍