Culture
ഹാദിയ കേസ്; പിന്നിട്ട വഴികള്‍

ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കി സേലത്ത് ഹൗസ് സര്‍ജന്‍സി ചെയ്യുകയായിരുന്ന ഏക മകളെ കാണാതായെന്ന പരാതിയുമായി 2016 ജനുവരിയില്‍ പിതാവ് അശോകന്‍ രംഗത്തെത്തിയതാണ് ഹാദിയ കേസിന്റെ തുടക്കം.
ജനുവരി 19ന് അശോകന്‍ ഹൈക്കോടതിയില്‍ ഹേബിയസ് കോ ര്‍പ്പസ് ഹര്‍ജി ഫയല്‍ചെയ്തു. 25ന് ഹൈക്കോടതിയില്‍ ഹാജരായ ഹാദിയ, താന്‍ സ്വമേധയാ വീടു വിട്ടിറങ്ങിയതാണെന്ന് ബോധിപ്പിച്ചു. തുടര്‍ന്ന് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ ഹാദിയയെ അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടു. 2016 ഓഗസ്റ്റ് 16ന് അശോകന്‍ ഹൈക്കോടതി മുമ്പാകെ രണ്ടാമതും ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തു. ഓഗസ്റ്റ് 22, സെപ്തംബര്‍ ഒന്ന്, അഞ്ച് തിയതികളില്‍ ഹാദിയ നേരിട്ട് ഹൈക്കോടതിയില്‍ ഹാജരായി. സെപ്തംബര്‍ 27ന് ഹാദിയയെ തല്‍ക്കാലത്തേക്ക് സത്യസരണി ഭാരവാഹിക്കൊപ്പം വിട്ടു. ഡിസംബര്‍ 21ന് കോടതി ഹര്‍ജി പരിഗണിച്ചപ്പോള്‍ ഡിസംബര്‍ 19ന് വിവാഹം നടന്നതായി ഹാദിയ കോടതിയെ അറിയിച്ചു. ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമാണ് കോടതിയില്‍ ഹാജരായത്. ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ നടന്ന വിവാഹത്തിന്റെ വിശദ വിവരം അന്വേഷിക്കാന്‍ സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.
2017 മെയ് 24ന് ഷെഫിന്‍ ജഹാനുമായുള്ള ഹാദിയയുടെ വിവാഹം ഹൈക്കോടതി അസാധുവാക്കി. യുവതിയെ മാതാപിതാക്കള്‍ക്കൊപ്പം അയക്കാനും കോടതി ഉത്തരവിട്ടു. ഇതിനിടെ വിവാഹം അസാധുവാക്കിയ കേരള ഹൈക്കോടതിയുടെ വിധിക്കെതിരെ ഹാദിയയുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. എന്നാല്‍ ഹാദിയയുടെ മതപരിവര്‍ത്തനത്തിനു പിന്നില്‍ തീവ്രവാദ കേന്ദ്രങ്ങള്‍ക്ക് പങ്കുണ്ടെന്നും കേസ്് എന്‍.ഐ.എയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് അശോകനും കേസില്‍ കക്ഷി ചേര്‍ന്നു.
കേന്ദ്ര സര്‍ക്കാര്‍ ഈ വാദത്തെ പിന്തുണച്ചു. സംസ്ഥാന സര്‍ക്കാറും എതിര്‍ത്തില്ല. ഇതോടെ സുപ്രീംകോടതി ബെഞ്ച് ഹാദിയ കേസില്‍ എന്‍.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനിടെ ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍ സര്‍വീസില്‍നിന്ന് വിരമിക്കുകയും ജസ്റ്റിസ് ദീപക് മിശ്ര സുപ്രീംകോടതി ചീഫ് ജസ്റ്റിസായി നിയമിതനാവുകയും ചെയ്തു. കേസിന്റെ തുടര്‍ വാദത്തിനിടെ രണ്ടു വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം ഏര്‍പ്പെട്ട വിവാഹബന്ധം അസാധുവാക്കാനുള്ള ഹൈക്കോടതിയുടെ അധികാരത്തെ സുപ്രീംകോടതി പലതവണ ചോദ്യം ചെയ്തു. ഹാദിയക്ക് പറയാനുള്ളത് കൂടി കേള്‍ക്കുമെന്ന് പറഞ്ഞ കോടതി, 2017 നവംബര്‍ 27ന് ഹാദിയയെ നേരിട്ടു വിളിച്ചു വരുത്തി.
ഇസ്്‌ലാം മതം സ്വീകരിച്ചതും ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും സ്വന്തം ഇഷ്ടപ്രകാരമാണെന്ന് ഹാദിയ സുപ്രീംകോടതി മുമ്പാകെ മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ഹാദിയയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍നിന്ന് മോചിപ്പിച്ച കോടതി, സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജില്‍ ഹൗസ് സര്‍ജന്‍സി പഠനം തുടരാന്‍ അയച്ചു. കോളജിന്റെയും ഹോസ്റ്റലിന്റെയും നിയമങ്ങള്‍ അനുസരിക്കണമെന്നാവശ്യപ്പെട്ടു. ഇതോടെ സ്വന്തം വിശ്വാസപ്രകാരമുള്ള മതം അനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്ര്യം ഹാദിയക്ക് അനുവദിച്ചു കിട്ടി. രണ്ട് വ്യക്തികള്‍ തമ്മില്‍ സ്വന്തം ഇഷ്ടപ്രകാരം വിവാഹിതരായാല്‍ കോടതിക്കു പോലും ഇടപെടാന്‍ അധികാരമില്ലെന്ന് നിരീക്ഷിച്ച കോടതി, എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഹാദിയ – ഷെഫിന്‍ ജഹാന്‍ വിവാഹബന്ധം ഉള്‍പ്പെടുത്തരുതെന്ന് നിര്‍ദേശം നല്‍കി.
ഇതിനിടെ വൈക്കത്തെ വീട്ടില്‍ കഴിയവെ ക്രൂരമായ പീഡനത്തിനിരയായെന്നും ഹിന്ദു മതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ പലരില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായെന്നും ആരോപിച്ച് ഹാദിയ സുപ്രീംകോടതിയെ സമീപിച്ചു. എന്‍.ഐ.എക്കെതിരെയും ഇതില്‍ ഗുരുതര ആരോപണങ്ങളുണ്ടായിരുന്നു. ഇതേതുടര്‍ന്ന് കോടതി പിതാവ് അശോകന്റെയും എന്‍.ഐ.എയുടേയും വിശദീകരണം തേടി. മകള്‍ മുസ്്‌ലിമായി ജീവിക്കുന്നതിനെ എതിര്‍ക്കില്ലെന്നും എന്നാല്‍ ഷെഫിന്‍ ജഹാനുമായുള്ള വിവാഹ ബന്ധം അംഗീകരിക്കില്ലെന്നുമായിരുന്നു അശോകന്‍ നല്‍കിയ സത്യവാങ്മൂലം. ഹാദിയയുടെ മതപരിവര്‍ത്തനത്തിനും ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തിനും പിന്നില്‍ ഗൂഢ ലക്ഷ്യങ്ങളുണ്ടെന്ന പഴയ പല്ലവി തന്നെ എന്‍.ഐ.എയും ആവര്‍ത്തിച്ചു. ഇതെല്ലാം തള്ളിക്കൊണ്ടാണ് ഹാദിയ- ഷെഫിന്‍ ജഹാന്‍ വിവാഹം നിയമപരവും സാധുവുമാണെന്ന സുപ്രീംകോടതി വിധി.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
india1 day ago
‘കപ്പലില്‍ അപകടകരമായ കാര്‍ഗോ, ബേപ്പൂര്‍ തുറമുഖത്തെ സജ്ജമാക്കി’; അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍
-
kerala2 days ago
നിലമ്പൂരില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം; സര്‍ക്കാര്‍ സ്പോണ്‍സേഡ് കൊലപാതകമെന്ന് ആര്യാടന് ഷൗക്കത്ത്
-
kerala2 days ago
തൃശൂരിലെ സര്‍ക്കാര്‍ എല്‍പി സ്കൂളില്‍ ഭക്ഷ്യ വിഷബാധ; 500 ല്‍ പരം കുട്ടികള്‍ ചികിത്സയില്‍
-
kerala2 days ago
വീണ്ടും മഴ വരുന്നു; വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ്
-
kerala2 days ago
പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍
-
kerala2 days ago
സെല്‍ഫിയെടുക്കുന്നതിനിടെ തൂവല്‍ വെള്ളച്ചാട്ടത്തില്‍ വീണയാളെ നാട്ടുകാര്‍ സാഹസികമായി രക്ഷപ്പെടുത്തി
-
india2 days ago
2026ല്‍ തമിഴ്നാട്ടില്‍ ബിജെപി അധികാരത്തിലെത്തുമെന്ന് അമിത് ഷാ; യുഎസില്‍ ഭരണം ലഭിച്ചാലും തമിഴ്നാട്ടില്‍ കിട്ടില്ലെന്ന് ഡിഎംകെ