Connect with us

Video Stories

യുഎഇ-സഊദി റെയില്‍പാത 2021ഓടെ

Published

on

 

ദുബൈ: യുഎഇയുടെ വികസനക്കുതിപ്പില്‍ പുത്തന്‍ കരുത്താകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന യുഎഇ-സഊദി അറേബ്യ റെയില്‍ പാത 2021ഓടെ യാഥാര്‍ത്ഥ്യമാകും. 2021 ഡിസംബറോടെ റെയില്‍പാത നിര്‍മാണം പൂര്‍ത്തിയാകുമെന്ന് ഗതാഗത വകുപ്പിലെ സീനിയര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കും യുഎഇയും സഊദിയുമായുള്ള ഈ റെയില്‍വേ ബന്ധം സ്ഥാപിക്കപ്പെടുന്നതെന്ന് ലാന്‍ഡ്-മറൈന്‍ ഫെഡറല്‍ അഥോറിറ്റിയുടെ ജനറല്‍ ഡയറക്ടര്‍ അബ്ദുല്ലാ സാലിം അല്‍ ഖദീരി പഞ്ഞു. ദുബൈയില്‍ ഒരു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2,100 കി.മീ (1,300 മൈല്‍) ദൈര്‍ഘ്യമുള്ള റെയില്‍ പാതയാണ് നിര്‍മിക്കാനൊരുങ്ങുന്നത്. ആറു ജി.സി.സി രാഷ്ട്രങ്ങളലൂടെ ഇതു കടന്നുപോകും. യാത്രക്കും ചരക്കു നീക്കത്തിനും പ്രത്യേകം പാതകള്‍ ഉണ്ടായിരിക്കും.
കഴിഞ്ഞ മാസം, രാജ്യത്തിന്റെ എല്ലായിടത്തേക്കും റെയില്‍ പാത നിര്‍മിക്കുന്ന കാര്യം യുഎഇ മന്ത്രിസഭ ചര്‍ച്ചചെയ്തിരുന്നു. ഇത്തിഹാദ് റെയില്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ രൂപരേഖ കാബിനറ്റ് യോഗത്തില്‍ യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂമാണ് ചര്‍ച്ചക്ക് വെച്ചത്. യോഗത്തിനു പിന്നാലെ, റെയില്‍ പാതകള്‍ സ്ഥാപിക്കല്‍, നടത്തിപ്പ് എന്നിവക്കായി നിയമനിര്‍മാണം നടത്തുന്നതിനായി മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച നടന്നതായി ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിക്കുകയും ചെയ്തിരുന്നു.
ഇത്തിഹാദ് റെയില്‍ നിലവില്‍ ചരക്കു ഗതാഗതത്തിനു വേണ്ടിയാണ് ഉപയോഗപ്പെടുത്തുന്നത്. പ്രധാനമായും ശാ, ഹബ്ശന്‍ എന്നീ എണ്ണപ്പാടങ്ങളില്‍ നിന്ന് പോര്‍ട്ട് ഓഫ് റുവൈസിലേക്ക് സള്‍ഫര്‍ കയറ്റി അയക്കലാണ് ഇത്തിഹാദ് റെയിലിന്റെ പ്രധാന ഉപയോഗം. 2013ല്‍ തുറന്ന ഈ പാത രാജ്യമൊട്ടാകെ ബന്ധിപ്പിക്കാനും വൈകാതെ സഊദി അറേബ്യ അടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലേക്ക് വികസിപ്പിക്കാനും ആലോചനയുണ്ടായിരുന്നു.
രണ്ടു വര്‍ഷം മുമ്പ്, അടുത്ത ഘട്ടം ഉപേക്ഷിച്ചതായി ഇത്തിഹാദ് റെയില്‍ അറിയിച്ചിരുന്നു. ദുബൈയിലേക്കും അല്‍ ഐനിലേക്കുമുള്ള 628 കി.മീ ചരക്കു പാതയാണ് ഉപേക്ഷിച്ചത്. പിന്നീട്, റുവൈസില്‍ നിന്ന് സഊദി അതിര്‍ത്തിയിലെ ഖിഫാത്തിലേക്ക് വ്യാപിപ്പിക്കാനുള്ള പദ്ധതിയും ഇതോടൊപ്പം ഇത്തിഹാദ് റെയില്‍ വേണ്ടെന്നുവെച്ചിരുന്നു.
പദ്ധതിയിലുള്ളത് പ്രകാരം അവസാന ഘട്ടം റാസല്‍ഖൈമ, ഫുജൈറ അടക്കമുള്ള വടക്കന്‍ എമിറേറ്റുകളിലേക്ക് പാത നിര്‍മിക്കലായിരുന്നു. ഈ ഭാഗത്തേക്ക് 279 കി.മീ ചരക്കു പാതയോടൊപ്പം ഭാവിയില്‍ പാസഞ്ചര്‍ ട്രെയ്‌നിനുള്ള പദ്ധതിയും ഉണ്ടായിരുന്നു.
ഉപേക്ഷിച്ച പദ്ധതികള്‍ ഇത്തിഹാദ് വീണ്ടും പരിഗണിച്ചേക്കുമെന്നുള്ള അഭ്യൂഹങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം മീഡ് മാഗസിനില്‍ ഇതു സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ വന്നു. ഇത്തിഹാദ് റെയില്‍ പാതവികസന തീരുമാനത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തുന്നതിനായി തല്‍പ്പരകക്ഷികളെ കാണുമെന്നായിരുന്നു റിപ്പോര്‍ട്ട്. ഇത്തിഹാദ് റെയിലിന്റെ ബോര്‍ഡ് പുന:രൂപീകരിക്കുന്നതായി കഴിഞ്ഞ മാസം മീഡ് വീണ്ടും റിപ്പോര്‍ട്ട് നല്‍കി. ദുബൈ ആര്‍.ടി.എ ചെയര്‍മാന്‍ മതാര്‍ അല്‍ തായറിനെ അംഗമാക്കിയും ശൈഖ് ദിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാനെ തലപ്പത്ത് ഇരുത്തിയുമായിരുന്നു ബോര്‍ഡ് പുന:സംഘടിപ്പിക്കല്‍.
ജി.സി.സി രാജ്യങ്ങളിലൂടെ റെയില്‍ പാത ശൃംഖലകള്‍ നിര്‍മിക്കാന്‍ തയാറായതോടെ വിപുലമായ ഗള്‍ഫ് റെയില്‍ ഗതാഗതം തീര്‍ക്കാനാണ് ഇത്തിഹാദ് റെയില്‍ ഇപ്പോള്‍ ഒരുങ്ങുന്നത്. നിലവില്‍ സഊദി റെയില്‍വേ കമ്പനിയാണ് മേഖലയില്‍ ഏറ്റവും വലിയ പാത കൈകാര്യം ചെയ്യുന്നത്. വടക്കു-തെക്കന്‍ ചരക്കു ഗതാഗതവും റിയാദ്-ഖുറയ്യത് പാസഞ്ചര്‍ സര്‍വീസും സഊദി റെയില്‍വേ കമ്പനിക്കു കീഴിലുണ്ട്. അതേസമയം, എല്ലാ അംഗ രാജ്യങ്ങളുടെയും താല്‍പര്യം പരിഗണിച്ചു മാത്രമായിരിക്കും ഇതുമായി സഹകരിക്കുന്നത് എന്ന നിലപാടിലാണ് ചില ജി.സി.സി രാജ്യങ്ങള്‍.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending