Connect with us

Video Stories

വായനാലോകത്ത് മാന്ദ്യം വളരുകയോ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

പ്രസിദ്ധ പണ്ഡിതനും അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ രോഗബാധിതനായി. ചികിത്സിക്കാന്‍ വന്ന വൈദ്യന്‍ ഉപദേശിച്ചതിങ്ങനെ: ‘വായനയും സംസാരവും തല്‍ക്കാലം നിര്‍ത്തിവെക്കണം. കാരണം അത് രോഗം മൂര്‍ഛിപ്പിക്കും! ഇബ്‌നുതൈമിയ: ‘എനിക്ക് വായനയില്ലാതെ ജീവിക്കാന്‍ കഴിയില്ല’. പിന്നെ രോഗി വൈദ്യനോട് വാഗ്വാദത്തിന് മുതിര്‍ന്നു. അദ്ദേഹം ചോദിച്ചു: എനിക്ക് വായനയില്ലാത്ത ജീവിതം അസാധ്യമാണ്. വായിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. ഇത് പ്രകൃതിക്ക് ശക്തി പകരുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയുമില്ലേ’?. വൈദ്യര്‍: ‘അതെ’. ശൈഖ്: ‘അപ്പോള്‍ വായിക്കുന്നതല്ലേ രോഗ വിമുക്തിക്ക് ഉപകരിക്കുക’. വൈദ്യന്‍: ‘ഇത് ഞങ്ങളുടെ ചികിത്സക്കപ്പുറമുള്ള കാര്യമാണ്’ വിജ്ഞാനത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച പൂര്‍വികര്‍ വായനയില്‍ എത്രമാത്രം ഉത്സുകരായിരുന്നു. വലിയ തത്വചിന്തകനും നിരവധി അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ഇബ്‌നുല്‍ ജൗസി സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു: പുസ്തകം വായിച്ചാല്‍ എനിക്ക് ഒരിക്കലും മതിവരികയില്ല. ഒരു പുതിയ പുസ്തകം കണ്ടാല്‍ നിധി കിട്ടിയ അനുഭവമാണ്. ഞാന്‍ ഇരുപതിനായിരം വാള്യങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് കുറച്ചധികമായിരിക്കും. ഞാന്‍ ഇപ്പോഴും പുസ്തകം തേടിക്കൊണ്ടിരിക്കുകയാണ്’ വെറും മതഗ്രന്ഥങ്ങള്‍ മാത്രം വായിക്കുന്നവരായിരുന്നില്ല പൂര്‍വിക പണ്ഡിതന്മാര്‍. അത് കൊണ്ടാണ് അവര്‍ക്ക് സര്‍വകലാ വല്ലഭന്മാരായിത്തീരാന്‍ കഴിഞ്ഞത്.
എഴുത്തും വായനയും അറിഞ്ഞുകൂടാത്തവര്‍ എന്ന അര്‍ത്ഥത്തില്‍ ‘ഉമ്മിയ്യ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു സമൂഹം എങ്ങനെ എല്ലാ വിജ്ഞാനങ്ങളുടെയും ഉടമകളാവുകയും പല പുതിയ കണ്ടുപിടുത്തങ്ങളുടെയും ഉപജ്ഞാതാക്കാളാവുകയും ചെയ്തു. ഭാരതത്തിലെയും റോമാ-പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെയും അമൂല്യഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് അവ വായിച്ചു അവരുടെ വിജ്ഞാന ലോകം വികസിപ്പിക്കുകയായിരുന്നു. മതമോ വര്‍ഗമോ നിറമോ ദേശമോ ഒന്നും പരിഗണിക്കാതെ എല്ലാ ഗ്രന്ഥങ്ങളും അവര്‍ വായിച്ചു. അങ്ങനെയാണ് വൈദ്യവിജ്ഞാനത്തിന് അടിത്തറ പാകിയ ‘അല്‍ ഖാനൂന്‍ ഫിത്തിബ്ബ്’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇബ്‌നുസീനായും ആള്‍ജിബ്ര കണ്ടുപിടിച്ച ഇമാം റാസിയുമെല്ലാം ജന്മമെടുത്തത്.
പുസ്തകത്തെയും വായനയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പൂര്‍വകാല പണ്ഡിതന്മാര്‍ എത്രയാണ് എഴുതിയിട്ടുള്ളത്. ഖതീബുല്‍ ബഗ്ദാദി പുസ്തകത്തെ അമൂല്യവും ആദരണീയവുമായ സമ്പത്തും സൗന്ദര്യവുമായി വിശേഷിപ്പിക്കുന്നു. വിജ്ഞാനം നിറഞ്ഞു കവിയുന്ന, കാര്യവും തമാശയും കൂടിക്കലര്‍ന്ന ഒരു നിറപാത്രമായി ഇമാം ജാഹിസ് പുസ്തകത്തെ വിശേഷിപ്പിക്കുന്നു. ഒരു പുസ്തക വായനക്കാരനെ കണ്ടാല്‍ അവന്‍ തന്നേക്കാള്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവനാണെന്ന് മനസ്സിലാക്കണം. വായന ബുദ്ധിക്കും ആത്മാവിനും ഒരുപോലെ പോഷണമാണ്. തലച്ചോറിന് ഓക്‌സിജനാണ്. മനസിന് സമാശ്വാസമേകുന്നു. മനുഷ്യന്‍ അനുഭവിക്കുന്ന ശൂന്യതയെ നികത്തുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ അത് മനസില്‍ സൃഷ്ടിക്കുന്ന ചിന്തയും വികാരവും അറിവും ആസ്വാദനവും കര്‍മപ്രചോദനവും നോക്കിയാണ് ആ പുസ്തകം ഉത്തമ കൃതിയോ അല്ലയോ എന്ന് തീരുമാനിക്കുക എന്നാണ് പ്രസിദ്ധ സാഹിത്യകാരനായ അബ്ബാസ് മഹ്മൂദുല്‍ അക്കാദ് പറയുന്നത്.
എന്നാല്‍ ലോകത്ത് പൊതുവെ ഇന്ന് വായനയുടെ തോത് വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സിലബസിന് പുറത്തുള്ളത് വായിക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം. വായനയുടെ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അറബ്-മുസ്‌ലിം ജനവിഭാഗം ഇന്ന് എത്രയോ പിന്നിലാണ്. അറബ് യുവാക്കള്‍ വര്‍ഷത്തില്‍ 35 മണിക്കൂര്‍ വായനക്ക് ചെലഴിക്കുന്നതായി ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്തെങ്ങും വായനക്ക് താല്‍പര്യം ജനിപ്പിക്കാന്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ബ്രസീലില്‍ തടവുപുള്ളികള്‍ ഒരു പുസ്തകം വായിച്ചു അതിനെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചാല്‍ നാലു ദിവസത്തെ ശിക്ഷയിളവ് ലഭിക്കും. ഇറ്റലിയില്‍ വായിച്ച പുസ്തകത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതിയാല്‍ രണ്ടു ദിവസമാണ് ശിക്ഷയിളവ്. ടുനേഷ്യയില്‍ ജയില്‍വാസികളുടെ ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ പതിനായിരം പുസ്തകങ്ങളാണ് അവര്‍ക്കിടയില്‍ വിതരണം ചെയ്തത്. വായനയില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി അടിയന്തര നടപടിക്ക് തയ്യാറായി. മന്ത്രിയും എഴുത്തുകാരും പ്രസിദ്ധീകരണക്കാരുമെല്ലാം തെരുവുകളും വയലുകളും പാര്‍ക്കുകളും കയറിയിറങ്ങി ‘വായന മഹോത്സവം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു, വായനയില്‍ ജനങ്ങള്‍ക്ക് ഔത്സുക്യം ജനിപ്പിച്ചു. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇന്നീക്കാണുന്ന പുരോഗതിയിലേക്ക് എങ്ങനെ ഉയര്‍ന്നു. ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങള്‍ എങ്ങനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രതിസന്ധി തരണം ചെയ്തു. ജനങ്ങള്‍ വായനയിലൂടെ ഉല്‍ബുദ്ധതയാര്‍ജിച്ചു എന്നതാണ് സത്യം.
മഹത്തായ ഒരു ലൈബ്രറി പോക്കറ്റിലിട്ടു നടക്കാന്‍ കഴിയുന്ന ഇക്കാലത്ത് കടലാസ് പുസ്തകങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്നവരാണ് പുതിയ തലമുറ. പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വായനയെ സുഗമമാക്കുകയും പുസ്തകം പേറി നടക്കേണ്ട ഭാരം ഒഴിവാക്കുകയും ചെയ്തു എന്നത് ശരി തന്നെ. പക്ഷേ, മൊബൈല്‍ ഫോണില്‍ സമയം കളയുന്നവരത്രയും വിജ്ഞാന സമ്പാദനം ലക്ഷ്യം വെച്ചാണോ വിരലുകള്‍ കറക്കി കൊണ്ടിരിക്കുന്നത്. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ കണ്ടും കേട്ടും പങ്കുവെച്ചും പുതിയ ഉപകരണങ്ങളുടെ അടിമകളായി മാറിയിക്കുകയാണ് സമൂഹം. ശാസ്ത്രത്തിന്റെ ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യവര്‍ഗത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണാവതല്ല. വിജ്ഞാന സമ്പാദനത്തിന് അവ ഉപയോഗപ്പെടുത്താതെ വിനോദത്തിനും വിമര്‍ശനത്തിനും വിവരങ്ങള്‍ കൈമാറാനും മാത്രം ഉപയോഗപ്പെടുത്തുകയും മൂല്യങ്ങളും ചിന്തകളും ഉളവാക്കുന്ന വായനയെ തിരസ്‌കരിക്കുകയും ചെയ്യുന്നതിലാണ് ഉല്‍ക്കണ്ഠ.
വിശ്വാസി സമൂഹത്തിന്റെ വേദഗ്രന്ഥത്തിന്റെ പേര് തന്നെ- ഖുര്‍ആന്‍- ധാരാളമായി വായിക്കപ്പെടുന്നത് എന്നാണ്. മുഹമ്മദ് നബിക്ക് അവതരിപ്പിച്ച ആദ്യത്തെ വാക്യം തന്നെ നീ നമസ്‌കരിക്കുക എന്നോ, നന്മ പ്രവര്‍ത്തിക്കുക എന്നോ അല്ല. മറിച്ച് ‘വായിക്കുക’ എന്നാണ്. ഭക്ഷണവും പാനീയവും ശരീരത്തിന്റെ വിശപ്പും ദാഹവും തീര്‍ക്കാനും വസ്ത്രം നഗ്നത മറക്കാനും അനിവാര്യമായതു പോലെ മനസ്സിന്റെ പോഷണത്തിനും അജ്ഞതയെന്ന അപമാനത്തെ മറക്കാനും വായന അനിവാര്യമാണ്. ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങളും മതത്തിന്റെ അടിസ്ഥാനതത്വങ്ങളും ഗ്രഹിക്കാന്‍ ഉതകുന്ന ഗ്രന്ഥങ്ങളുടെ വായനക്കായിരിക്കണം പ്രഥമ പരിഗണന.
വിശ്വാസികളുടെ പൊതുസംസ്‌കാരം എന്നതിന് പുറമെ മതപ്രബോധകര്‍, എഴുത്തുകാര്‍, പ്രാസംഗികന്മാര്‍, അധ്യാപകര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിറഞ്ഞ വായനയുടെ ഉടമകളായെങ്കിലേ സമൂഹത്തില്‍ കാലികമായ അറിവും ബോധവും നല്ല ചിന്തകളും ആശയങ്ങളും കരുപ്പിടിപ്പിക്കാന്‍ കഴിയുകയുള്ളു. മതരംഗത്ത് ഇന്ന് കാണുന്ന അസഹിഷ്ണുതക്കും സങ്കുചിത മനോഭാവത്തിനും എതിര്‍ വിഭാഗത്തോടുള്ള തൊട്ടുകൂടായ്മക്കുമെല്ലാം കാരണം നേതൃത്വത്തില്‍ വിരാജിക്കുന്നവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട പണ്ഡിതശ്രേഷ്ഠരും പരന്നതും ആഴത്തിലുള്ളതുമായ വായനയിലൂടെ സമ്പന്നവും വിശാലവും ഉയര്‍ന്ന ചിന്തയുമുള്ള മനസിന്റെ ഉടമകളാകാത്തതാണ്. വായനയും പഠനവുമില്ലാത്തവര്‍ അല്‍പജ്ഞാനികളാണെങ്കിലും തങ്ങള്‍ക്ക് മതിയായ അറിവുണ്ടെന്ന അഹങ്കാര ചിന്തയുള്ളവരായിരിക്കും. വായന കൂടിയാല്‍ വിനയം വര്‍ധിക്കും.

kerala

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു

കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

Published

on

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.

വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്‌ലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി

രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

Published

on

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന്‍ ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന്‍ ദാസിന് കോടതി ജാമ്യം അനുവദിച്ചത്.

കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന്‍ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന്‍ അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന്‍ മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബെയിലിന്‍ ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.

Continue Reading

kerala

കൊച്ചി കപ്പലപകടം: ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍

കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു.

Published

on

കൊച്ചി തീരത്ത് അറബിക്കടലിലുണ്ടായ കപ്പലപകടവുമായി ബന്ധപ്പെട്ട് ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയ്ക്ക് വിദഗ്ത സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍. ഷിപ്പിങ് കമ്പനിയുമായുള്ള ചര്‍ച്ചയില്‍ നഷ്ടപരിഹാരം, കപ്പലപകടം ഉണ്ടാക്കാന്‍ ഇടയുള്ള മലിനീകരണം, കപ്പലപകടം ഉണ്ടാക്കാനിടയുള്ള ആഘാതം എന്നിവ പഠിക്കാനാണ് സമിതികള്‍ രൂപീകരിച്ചത്. പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി, ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി എന്നിവര്‍ അധ്യക്ഷന്മാരായ സമിതികളാണ് രൂപീകരിച്ചത്.

പരിസ്ഥിതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയാണ് പ്രിന്‍സിപ്പല്‍ ഇംപാക്ട് അസെസ്‌മെന്റ് ഓഫീസര്‍. ഇദ്ദേഹമാണ് കപ്പല്‍ കമ്പനിയുമായി ചര്‍ച്ച നടത്തുന്ന നോഡല്‍ ഓഫീസര്‍. നഷ്ടപരിപരിഹാരം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി ചര്‍ച്ച ചെയ്യും. മലിനീകരണം പഠിക്കാനാണ് ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി അധ്യക്ഷനായ സമിതി.

അതേസമയം കപ്പലില്‍ നിന്നും കടലിലേക്ക് വീണ 56 കണ്ടെയ്‌നറുകള്‍ തീരത്ത് കണ്ടെത്തിയതായി റവന്യു വകുപ്പ് അറിയിച്ചു. മെയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് കൊല്ലത്ത് നിന്ന് 43 എണ്ണവും ആലപ്പുഴ തീരത്ത് നിന്ന് രണ്ടെണ്ണവും തിരുവനതപുരംത്ത് നിന്ന് 13 എണ്ണവുമാണ് കണ്ടെത്തിയത്.

നിലവില്‍ അപകടകാരിയായ കാല്‍സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്‌നറുകള്‍ കണ്ടെത്താനായിട്ടില്ല.

Continue Reading

Trending