Connect with us

Video Stories

വായനാലോകത്ത് മാന്ദ്യം വളരുകയോ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

പ്രസിദ്ധ പണ്ഡിതനും അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ രോഗബാധിതനായി. ചികിത്സിക്കാന്‍ വന്ന വൈദ്യന്‍ ഉപദേശിച്ചതിങ്ങനെ: ‘വായനയും സംസാരവും തല്‍ക്കാലം നിര്‍ത്തിവെക്കണം. കാരണം അത് രോഗം മൂര്‍ഛിപ്പിക്കും! ഇബ്‌നുതൈമിയ: ‘എനിക്ക് വായനയില്ലാതെ ജീവിക്കാന്‍ കഴിയില്ല’. പിന്നെ രോഗി വൈദ്യനോട് വാഗ്വാദത്തിന് മുതിര്‍ന്നു. അദ്ദേഹം ചോദിച്ചു: എനിക്ക് വായനയില്ലാത്ത ജീവിതം അസാധ്യമാണ്. വായിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. ഇത് പ്രകൃതിക്ക് ശക്തി പകരുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയുമില്ലേ’?. വൈദ്യര്‍: ‘അതെ’. ശൈഖ്: ‘അപ്പോള്‍ വായിക്കുന്നതല്ലേ രോഗ വിമുക്തിക്ക് ഉപകരിക്കുക’. വൈദ്യന്‍: ‘ഇത് ഞങ്ങളുടെ ചികിത്സക്കപ്പുറമുള്ള കാര്യമാണ്’ വിജ്ഞാനത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച പൂര്‍വികര്‍ വായനയില്‍ എത്രമാത്രം ഉത്സുകരായിരുന്നു. വലിയ തത്വചിന്തകനും നിരവധി അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ഇബ്‌നുല്‍ ജൗസി സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു: പുസ്തകം വായിച്ചാല്‍ എനിക്ക് ഒരിക്കലും മതിവരികയില്ല. ഒരു പുതിയ പുസ്തകം കണ്ടാല്‍ നിധി കിട്ടിയ അനുഭവമാണ്. ഞാന്‍ ഇരുപതിനായിരം വാള്യങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് കുറച്ചധികമായിരിക്കും. ഞാന്‍ ഇപ്പോഴും പുസ്തകം തേടിക്കൊണ്ടിരിക്കുകയാണ്’ വെറും മതഗ്രന്ഥങ്ങള്‍ മാത്രം വായിക്കുന്നവരായിരുന്നില്ല പൂര്‍വിക പണ്ഡിതന്മാര്‍. അത് കൊണ്ടാണ് അവര്‍ക്ക് സര്‍വകലാ വല്ലഭന്മാരായിത്തീരാന്‍ കഴിഞ്ഞത്.
എഴുത്തും വായനയും അറിഞ്ഞുകൂടാത്തവര്‍ എന്ന അര്‍ത്ഥത്തില്‍ ‘ഉമ്മിയ്യ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു സമൂഹം എങ്ങനെ എല്ലാ വിജ്ഞാനങ്ങളുടെയും ഉടമകളാവുകയും പല പുതിയ കണ്ടുപിടുത്തങ്ങളുടെയും ഉപജ്ഞാതാക്കാളാവുകയും ചെയ്തു. ഭാരതത്തിലെയും റോമാ-പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെയും അമൂല്യഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് അവ വായിച്ചു അവരുടെ വിജ്ഞാന ലോകം വികസിപ്പിക്കുകയായിരുന്നു. മതമോ വര്‍ഗമോ നിറമോ ദേശമോ ഒന്നും പരിഗണിക്കാതെ എല്ലാ ഗ്രന്ഥങ്ങളും അവര്‍ വായിച്ചു. അങ്ങനെയാണ് വൈദ്യവിജ്ഞാനത്തിന് അടിത്തറ പാകിയ ‘അല്‍ ഖാനൂന്‍ ഫിത്തിബ്ബ്’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇബ്‌നുസീനായും ആള്‍ജിബ്ര കണ്ടുപിടിച്ച ഇമാം റാസിയുമെല്ലാം ജന്മമെടുത്തത്.
പുസ്തകത്തെയും വായനയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പൂര്‍വകാല പണ്ഡിതന്മാര്‍ എത്രയാണ് എഴുതിയിട്ടുള്ളത്. ഖതീബുല്‍ ബഗ്ദാദി പുസ്തകത്തെ അമൂല്യവും ആദരണീയവുമായ സമ്പത്തും സൗന്ദര്യവുമായി വിശേഷിപ്പിക്കുന്നു. വിജ്ഞാനം നിറഞ്ഞു കവിയുന്ന, കാര്യവും തമാശയും കൂടിക്കലര്‍ന്ന ഒരു നിറപാത്രമായി ഇമാം ജാഹിസ് പുസ്തകത്തെ വിശേഷിപ്പിക്കുന്നു. ഒരു പുസ്തക വായനക്കാരനെ കണ്ടാല്‍ അവന്‍ തന്നേക്കാള്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവനാണെന്ന് മനസ്സിലാക്കണം. വായന ബുദ്ധിക്കും ആത്മാവിനും ഒരുപോലെ പോഷണമാണ്. തലച്ചോറിന് ഓക്‌സിജനാണ്. മനസിന് സമാശ്വാസമേകുന്നു. മനുഷ്യന്‍ അനുഭവിക്കുന്ന ശൂന്യതയെ നികത്തുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ അത് മനസില്‍ സൃഷ്ടിക്കുന്ന ചിന്തയും വികാരവും അറിവും ആസ്വാദനവും കര്‍മപ്രചോദനവും നോക്കിയാണ് ആ പുസ്തകം ഉത്തമ കൃതിയോ അല്ലയോ എന്ന് തീരുമാനിക്കുക എന്നാണ് പ്രസിദ്ധ സാഹിത്യകാരനായ അബ്ബാസ് മഹ്മൂദുല്‍ അക്കാദ് പറയുന്നത്.
എന്നാല്‍ ലോകത്ത് പൊതുവെ ഇന്ന് വായനയുടെ തോത് വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സിലബസിന് പുറത്തുള്ളത് വായിക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം. വായനയുടെ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അറബ്-മുസ്‌ലിം ജനവിഭാഗം ഇന്ന് എത്രയോ പിന്നിലാണ്. അറബ് യുവാക്കള്‍ വര്‍ഷത്തില്‍ 35 മണിക്കൂര്‍ വായനക്ക് ചെലഴിക്കുന്നതായി ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്തെങ്ങും വായനക്ക് താല്‍പര്യം ജനിപ്പിക്കാന്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ബ്രസീലില്‍ തടവുപുള്ളികള്‍ ഒരു പുസ്തകം വായിച്ചു അതിനെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചാല്‍ നാലു ദിവസത്തെ ശിക്ഷയിളവ് ലഭിക്കും. ഇറ്റലിയില്‍ വായിച്ച പുസ്തകത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതിയാല്‍ രണ്ടു ദിവസമാണ് ശിക്ഷയിളവ്. ടുനേഷ്യയില്‍ ജയില്‍വാസികളുടെ ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ പതിനായിരം പുസ്തകങ്ങളാണ് അവര്‍ക്കിടയില്‍ വിതരണം ചെയ്തത്. വായനയില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി അടിയന്തര നടപടിക്ക് തയ്യാറായി. മന്ത്രിയും എഴുത്തുകാരും പ്രസിദ്ധീകരണക്കാരുമെല്ലാം തെരുവുകളും വയലുകളും പാര്‍ക്കുകളും കയറിയിറങ്ങി ‘വായന മഹോത്സവം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു, വായനയില്‍ ജനങ്ങള്‍ക്ക് ഔത്സുക്യം ജനിപ്പിച്ചു. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇന്നീക്കാണുന്ന പുരോഗതിയിലേക്ക് എങ്ങനെ ഉയര്‍ന്നു. ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങള്‍ എങ്ങനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രതിസന്ധി തരണം ചെയ്തു. ജനങ്ങള്‍ വായനയിലൂടെ ഉല്‍ബുദ്ധതയാര്‍ജിച്ചു എന്നതാണ് സത്യം.
മഹത്തായ ഒരു ലൈബ്രറി പോക്കറ്റിലിട്ടു നടക്കാന്‍ കഴിയുന്ന ഇക്കാലത്ത് കടലാസ് പുസ്തകങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്നവരാണ് പുതിയ തലമുറ. പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വായനയെ സുഗമമാക്കുകയും പുസ്തകം പേറി നടക്കേണ്ട ഭാരം ഒഴിവാക്കുകയും ചെയ്തു എന്നത് ശരി തന്നെ. പക്ഷേ, മൊബൈല്‍ ഫോണില്‍ സമയം കളയുന്നവരത്രയും വിജ്ഞാന സമ്പാദനം ലക്ഷ്യം വെച്ചാണോ വിരലുകള്‍ കറക്കി കൊണ്ടിരിക്കുന്നത്. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ കണ്ടും കേട്ടും പങ്കുവെച്ചും പുതിയ ഉപകരണങ്ങളുടെ അടിമകളായി മാറിയിക്കുകയാണ് സമൂഹം. ശാസ്ത്രത്തിന്റെ ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യവര്‍ഗത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണാവതല്ല. വിജ്ഞാന സമ്പാദനത്തിന് അവ ഉപയോഗപ്പെടുത്താതെ വിനോദത്തിനും വിമര്‍ശനത്തിനും വിവരങ്ങള്‍ കൈമാറാനും മാത്രം ഉപയോഗപ്പെടുത്തുകയും മൂല്യങ്ങളും ചിന്തകളും ഉളവാക്കുന്ന വായനയെ തിരസ്‌കരിക്കുകയും ചെയ്യുന്നതിലാണ് ഉല്‍ക്കണ്ഠ.
വിശ്വാസി സമൂഹത്തിന്റെ വേദഗ്രന്ഥത്തിന്റെ പേര് തന്നെ- ഖുര്‍ആന്‍- ധാരാളമായി വായിക്കപ്പെടുന്നത് എന്നാണ്. മുഹമ്മദ് നബിക്ക് അവതരിപ്പിച്ച ആദ്യത്തെ വാക്യം തന്നെ നീ നമസ്‌കരിക്കുക എന്നോ, നന്മ പ്രവര്‍ത്തിക്കുക എന്നോ അല്ല. മറിച്ച് ‘വായിക്കുക’ എന്നാണ്. ഭക്ഷണവും പാനീയവും ശരീരത്തിന്റെ വിശപ്പും ദാഹവും തീര്‍ക്കാനും വസ്ത്രം നഗ്നത മറക്കാനും അനിവാര്യമായതു പോലെ മനസ്സിന്റെ പോഷണത്തിനും അജ്ഞതയെന്ന അപമാനത്തെ മറക്കാനും വായന അനിവാര്യമാണ്. ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങളും മതത്തിന്റെ അടിസ്ഥാനതത്വങ്ങളും ഗ്രഹിക്കാന്‍ ഉതകുന്ന ഗ്രന്ഥങ്ങളുടെ വായനക്കായിരിക്കണം പ്രഥമ പരിഗണന.
വിശ്വാസികളുടെ പൊതുസംസ്‌കാരം എന്നതിന് പുറമെ മതപ്രബോധകര്‍, എഴുത്തുകാര്‍, പ്രാസംഗികന്മാര്‍, അധ്യാപകര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിറഞ്ഞ വായനയുടെ ഉടമകളായെങ്കിലേ സമൂഹത്തില്‍ കാലികമായ അറിവും ബോധവും നല്ല ചിന്തകളും ആശയങ്ങളും കരുപ്പിടിപ്പിക്കാന്‍ കഴിയുകയുള്ളു. മതരംഗത്ത് ഇന്ന് കാണുന്ന അസഹിഷ്ണുതക്കും സങ്കുചിത മനോഭാവത്തിനും എതിര്‍ വിഭാഗത്തോടുള്ള തൊട്ടുകൂടായ്മക്കുമെല്ലാം കാരണം നേതൃത്വത്തില്‍ വിരാജിക്കുന്നവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട പണ്ഡിതശ്രേഷ്ഠരും പരന്നതും ആഴത്തിലുള്ളതുമായ വായനയിലൂടെ സമ്പന്നവും വിശാലവും ഉയര്‍ന്ന ചിന്തയുമുള്ള മനസിന്റെ ഉടമകളാകാത്തതാണ്. വായനയും പഠനവുമില്ലാത്തവര്‍ അല്‍പജ്ഞാനികളാണെങ്കിലും തങ്ങള്‍ക്ക് മതിയായ അറിവുണ്ടെന്ന അഹങ്കാര ചിന്തയുള്ളവരായിരിക്കും. വായന കൂടിയാല്‍ വിനയം വര്‍ധിക്കും.

kerala

അന്ത്യയാത്രയിലും താങ്ങാകും ”അത്താണി”

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്.

Published

on

കണ്ണൂര്‍: ആഴ്ചകള്‍ക്ക് മുമ്പ് ഈ തണലില്‍ എത്തിയ അമ്മിണിയെ മരണസമയത്തും കൈവിട്ടില്ല. അന്ത്യചടങ്ങുകള്‍ ഏറ്റെടുത്ത് ആദരവോടെ യാത്രയയപ്പ് നല്‍കി അത്താണിയുടെ കരുതല്‍.

അശരണരും ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുമായ സ്ത്രീകള്‍ക്ക് സ്ത്രീകളാല്‍ നടത്തുന്ന അത്താണിയില്‍ മരിച്ച പരിയാരം സ്വദേശിനി അമ്മിണിയുടെ മൃതദേഹമാണ് ബന്ധുവിന്റെ കൂടെ സാന്നിധ്യത്തില്‍ പയ്യാമ്പലത്ത് അവരുടെ വിശ്വാസപൂര്‍വം സംസ്‌കരിച്ചത്. കാന്‍സര്‍രോഗബാധിതയായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന അമ്മിണിയെ അത്താണി ഏറ്റെടുത്തത് ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ്.

അത്താണിയുടെ ഞാലുവയലിലെ വീട്ടില്‍ പരിചരണത്തിലിരിക്കെ രോഗം മൂര്‍ഛിച്ച അമ്മിണി രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് കണ്ണൂര്‍ കോര്‍പ്പറേഷന്‍ സ്ഥിരംസമിതി അധ്യക്ഷയും അത്താണി ജനറല്‍ സെക്രട്ടറി പി ഷമീമയുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് പയ്യാമ്പലത്ത് എത്തിച്ച് സംസ്‌കരിച്ചത്.

അമ്മിണിയുടെ വിശ്വാചാരത്തോടെ തന്നെ സംസ്‌ക്കരിക്കണമെന്ന കരുതലില്‍ അന്ത്യനിമിഷങ്ങള്‍ക്ക് ബന്ധുവിനെ കൂടി ഉറപ്പാക്കി കര്‍മിയുടെ നേതൃത്വത്തിലായിരുന്നു സംസ്‌കാരം. നേരത്തെയും വിവിധ മതവിശ്വാസികളായ സ്ത്രീകള്‍ മരണപ്പെട്ടാല്‍ അവരുടെ വിശ്വാസങ്ങള്‍ക്കനുസരിച്ച് സംസ്‌ക്കാരം ഉറപ്പാക്കുന്നതോടൊപ്പം ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയവരുടെ സന്തോഷത്തിലും കൂടെ നില്‍ക്കുന്ന അത്താണി ഇതിനകം കണ്ണൂരിലും പുറത്തും ശ്രദ്ധനേടിയ സ്ത്രീകളുടെ കൂട്ടായ്മയാണ്.

വിശേഷ ദിവസങ്ങളില്‍ സൗഹൃദപരമായ ആഘോഷവും വിനോദയാത്രകളും ഒത്തുചേരലുകളുമായി അഗതികളായ സ്ത്രീകള്‍ക്ക് മാനസികോല്ലാസം നല്‍കാന്‍ അത്താണി പ്രവര്‍ത്തകര്‍ ശ്രദ്ധിക്കാറുണ്ട്. അന്തേവാസികളുടെ മാനസികോല്ലാസത്തോടൊപ്പം ആരോഗ്യ ശുശ്രൂഷയും ഉറപ്പാക്കിയാണ് അത്താണിയുടെ പ്രവര്‍ത്തനം.

കെയര്‍ ആന്റ് കെയറസ് സൊസൈറ്റിക്ക് കീഴില്‍ ആയിക്കര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അത്താണിയുടെ നാല് കെയര്‍ ഹോമുകളിലായി 70 സ്ത്രീകളാണുള്ളത്. 18 വയസ് മുതല്‍ 90 വയസ് വരെ പ്രായക്കാര്‍ ഇവരിലുണ്ട്.
സഫിയ മുനീറാണ്. സ്ത്രീകളായ 60 പേര്‍ ഭാരവാഹികളായ അത്താണിയുടെ പ്രസിഡന്റ് പി ഷമീമ ജനറല്‍ സെക്രട്ടറിയും താഹിറ അഷ്‌റഫ് ട്രഷററുമാണ്. നഴ്‌സുമാരുള്‍പ്പെടെ 15 ജീവനക്കാരാണ് നാല് കെയര്‍ ഹോമുകളിലു കഴിയുന്ന അന്തേവാസികളെ പരിപാലിക്കുന്നത്.

Continue Reading

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

Trending