Connect with us

Video Stories

വായനാലോകത്ത് മാന്ദ്യം വളരുകയോ

Published

on

പി. മുഹമ്മദ് കുട്ടശ്ശേരി

പ്രസിദ്ധ പണ്ഡിതനും അഞ്ഞൂറിലധികം ഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ രോഗബാധിതനായി. ചികിത്സിക്കാന്‍ വന്ന വൈദ്യന്‍ ഉപദേശിച്ചതിങ്ങനെ: ‘വായനയും സംസാരവും തല്‍ക്കാലം നിര്‍ത്തിവെക്കണം. കാരണം അത് രോഗം മൂര്‍ഛിപ്പിക്കും! ഇബ്‌നുതൈമിയ: ‘എനിക്ക് വായനയില്ലാതെ ജീവിക്കാന്‍ കഴിയില്ല’. പിന്നെ രോഗി വൈദ്യനോട് വാഗ്വാദത്തിന് മുതിര്‍ന്നു. അദ്ദേഹം ചോദിച്ചു: എനിക്ക് വായനയില്ലാത്ത ജീവിതം അസാധ്യമാണ്. വായിക്കുമ്പോള്‍ എനിക്ക് വലിയ സന്തോഷമാണ്. ഇത് പ്രകൃതിക്ക് ശക്തി പകരുകയും പ്രതിരോധശക്തി വര്‍ധിപ്പിക്കുകയുമില്ലേ’?. വൈദ്യര്‍: ‘അതെ’. ശൈഖ്: ‘അപ്പോള്‍ വായിക്കുന്നതല്ലേ രോഗ വിമുക്തിക്ക് ഉപകരിക്കുക’. വൈദ്യന്‍: ‘ഇത് ഞങ്ങളുടെ ചികിത്സക്കപ്പുറമുള്ള കാര്യമാണ്’ വിജ്ഞാനത്തിന് മഹത്തായ സംഭാവനകള്‍ അര്‍പ്പിച്ച പൂര്‍വികര്‍ വായനയില്‍ എത്രമാത്രം ഉത്സുകരായിരുന്നു. വലിയ തത്വചിന്തകനും നിരവധി അമൂല്യഗ്രന്ഥങ്ങളുടെ കര്‍ത്താവുമായ ഇമാം ഇബ്‌നുല്‍ ജൗസി സ്വന്തം അനുഭവം ഇങ്ങനെ വിവരിക്കുന്നു: പുസ്തകം വായിച്ചാല്‍ എനിക്ക് ഒരിക്കലും മതിവരികയില്ല. ഒരു പുതിയ പുസ്തകം കണ്ടാല്‍ നിധി കിട്ടിയ അനുഭവമാണ്. ഞാന്‍ ഇരുപതിനായിരം വാള്യങ്ങള്‍ വായിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ അത് കുറച്ചധികമായിരിക്കും. ഞാന്‍ ഇപ്പോഴും പുസ്തകം തേടിക്കൊണ്ടിരിക്കുകയാണ്’ വെറും മതഗ്രന്ഥങ്ങള്‍ മാത്രം വായിക്കുന്നവരായിരുന്നില്ല പൂര്‍വിക പണ്ഡിതന്മാര്‍. അത് കൊണ്ടാണ് അവര്‍ക്ക് സര്‍വകലാ വല്ലഭന്മാരായിത്തീരാന്‍ കഴിഞ്ഞത്.
എഴുത്തും വായനയും അറിഞ്ഞുകൂടാത്തവര്‍ എന്ന അര്‍ത്ഥത്തില്‍ ‘ഉമ്മിയ്യ്’ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഒരു സമൂഹം എങ്ങനെ എല്ലാ വിജ്ഞാനങ്ങളുടെയും ഉടമകളാവുകയും പല പുതിയ കണ്ടുപിടുത്തങ്ങളുടെയും ഉപജ്ഞാതാക്കാളാവുകയും ചെയ്തു. ഭാരതത്തിലെയും റോമാ-പേര്‍ഷ്യന്‍ സംസ്‌കാരങ്ങളിലെയും അമൂല്യഗ്രന്ഥങ്ങളെല്ലാം ശേഖരിച്ച് അറബിയിലേക്ക് ഭാഷാന്തരം ചെയ്ത് അവ വായിച്ചു അവരുടെ വിജ്ഞാന ലോകം വികസിപ്പിക്കുകയായിരുന്നു. മതമോ വര്‍ഗമോ നിറമോ ദേശമോ ഒന്നും പരിഗണിക്കാതെ എല്ലാ ഗ്രന്ഥങ്ങളും അവര്‍ വായിച്ചു. അങ്ങനെയാണ് വൈദ്യവിജ്ഞാനത്തിന് അടിത്തറ പാകിയ ‘അല്‍ ഖാനൂന്‍ ഫിത്തിബ്ബ്’ എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഇബ്‌നുസീനായും ആള്‍ജിബ്ര കണ്ടുപിടിച്ച ഇമാം റാസിയുമെല്ലാം ജന്മമെടുത്തത്.
പുസ്തകത്തെയും വായനയെയും പ്രകീര്‍ത്തിച്ചുകൊണ്ട് പൂര്‍വകാല പണ്ഡിതന്മാര്‍ എത്രയാണ് എഴുതിയിട്ടുള്ളത്. ഖതീബുല്‍ ബഗ്ദാദി പുസ്തകത്തെ അമൂല്യവും ആദരണീയവുമായ സമ്പത്തും സൗന്ദര്യവുമായി വിശേഷിപ്പിക്കുന്നു. വിജ്ഞാനം നിറഞ്ഞു കവിയുന്ന, കാര്യവും തമാശയും കൂടിക്കലര്‍ന്ന ഒരു നിറപാത്രമായി ഇമാം ജാഹിസ് പുസ്തകത്തെ വിശേഷിപ്പിക്കുന്നു. ഒരു പുസ്തക വായനക്കാരനെ കണ്ടാല്‍ അവന്‍ തന്നേക്കാള്‍ ബുദ്ധിസാമര്‍ത്ഥ്യമുള്ളവനാണെന്ന് മനസ്സിലാക്കണം. വായന ബുദ്ധിക്കും ആത്മാവിനും ഒരുപോലെ പോഷണമാണ്. തലച്ചോറിന് ഓക്‌സിജനാണ്. മനസിന് സമാശ്വാസമേകുന്നു. മനുഷ്യന്‍ അനുഭവിക്കുന്ന ശൂന്യതയെ നികത്തുന്നു. ഒരു പുസ്തകം വായിക്കുമ്പോള്‍ അത് മനസില്‍ സൃഷ്ടിക്കുന്ന ചിന്തയും വികാരവും അറിവും ആസ്വാദനവും കര്‍മപ്രചോദനവും നോക്കിയാണ് ആ പുസ്തകം ഉത്തമ കൃതിയോ അല്ലയോ എന്ന് തീരുമാനിക്കുക എന്നാണ് പ്രസിദ്ധ സാഹിത്യകാരനായ അബ്ബാസ് മഹ്മൂദുല്‍ അക്കാദ് പറയുന്നത്.
എന്നാല്‍ ലോകത്ത് പൊതുവെ ഇന്ന് വായനയുടെ തോത് വലിയ അളവില്‍ കുറഞ്ഞിരിക്കുന്നു. വിദ്യാര്‍ത്ഥികളില്‍ സിലബസിന് പുറത്തുള്ളത് വായിക്കുന്നവര്‍ വളരെ കുറച്ചു പേര്‍ മാത്രം. വായനയുടെ സമൂഹം എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന അറബ്-മുസ്‌ലിം ജനവിഭാഗം ഇന്ന് എത്രയോ പിന്നിലാണ്. അറബ് യുവാക്കള്‍ വര്‍ഷത്തില്‍ 35 മണിക്കൂര്‍ വായനക്ക് ചെലഴിക്കുന്നതായി ഒരു പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. ലോകത്തെങ്ങും വായനക്ക് താല്‍പര്യം ജനിപ്പിക്കാന്‍ പല പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ബ്രസീലില്‍ തടവുപുള്ളികള്‍ ഒരു പുസ്തകം വായിച്ചു അതിനെപ്പറ്റി പ്രബന്ധം അവതരിപ്പിച്ചാല്‍ നാലു ദിവസത്തെ ശിക്ഷയിളവ് ലഭിക്കും. ഇറ്റലിയില്‍ വായിച്ച പുസ്തകത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് നന്നായി ഉത്തരമെഴുതിയാല്‍ രണ്ടു ദിവസമാണ് ശിക്ഷയിളവ്. ടുനേഷ്യയില്‍ ജയില്‍വാസികളുടെ ബുദ്ധിപരമായ കഴിവുകള്‍ വികസിപ്പിക്കാന്‍ പതിനായിരം പുസ്തകങ്ങളാണ് അവര്‍ക്കിടയില്‍ വിതരണം ചെയ്തത്. വായനയില്‍ ജനങ്ങള്‍ വിമുഖത കാണിക്കുന്നത് കണ്ടപ്പോള്‍ ഫ്രാന്‍സില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി അടിയന്തര നടപടിക്ക് തയ്യാറായി. മന്ത്രിയും എഴുത്തുകാരും പ്രസിദ്ധീകരണക്കാരുമെല്ലാം തെരുവുകളും വയലുകളും പാര്‍ക്കുകളും കയറിയിറങ്ങി ‘വായന മഹോത്സവം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു, വായനയില്‍ ജനങ്ങള്‍ക്ക് ഔത്സുക്യം ജനിപ്പിച്ചു. അമേരിക്ക, ജപ്പാന്‍, ജര്‍മനി, ചൈന തുടങ്ങിയ രാഷ്ട്രങ്ങളെല്ലാം ഇന്നീക്കാണുന്ന പുരോഗതിയിലേക്ക് എങ്ങനെ ഉയര്‍ന്നു. ലോക മഹായുദ്ധത്തില്‍ തകര്‍ന്നടിഞ്ഞ രാജ്യങ്ങള്‍ എങ്ങനെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രതിസന്ധി തരണം ചെയ്തു. ജനങ്ങള്‍ വായനയിലൂടെ ഉല്‍ബുദ്ധതയാര്‍ജിച്ചു എന്നതാണ് സത്യം.
മഹത്തായ ഒരു ലൈബ്രറി പോക്കറ്റിലിട്ടു നടക്കാന്‍ കഴിയുന്ന ഇക്കാലത്ത് കടലാസ് പുസ്തകങ്ങളെ പുച്ഛത്തോടെ വീക്ഷിക്കുന്നവരാണ് പുതിയ തലമുറ. പുതിയ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ വായനയെ സുഗമമാക്കുകയും പുസ്തകം പേറി നടക്കേണ്ട ഭാരം ഒഴിവാക്കുകയും ചെയ്തു എന്നത് ശരി തന്നെ. പക്ഷേ, മൊബൈല്‍ ഫോണില്‍ സമയം കളയുന്നവരത്രയും വിജ്ഞാന സമ്പാദനം ലക്ഷ്യം വെച്ചാണോ വിരലുകള്‍ കറക്കി കൊണ്ടിരിക്കുന്നത്. വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ കണ്ടും കേട്ടും പങ്കുവെച്ചും പുതിയ ഉപകരണങ്ങളുടെ അടിമകളായി മാറിയിക്കുകയാണ് സമൂഹം. ശാസ്ത്രത്തിന്റെ ഈ പുതിയ കണ്ടുപിടുത്തങ്ങള്‍ മനുഷ്യവര്‍ഗത്തിന് നല്‍കിയ മഹത്തായ സംഭാവനകളുടെ പ്രാധാന്യം ഒട്ടും കുറച്ചു കാണാവതല്ല. വിജ്ഞാന സമ്പാദനത്തിന് അവ ഉപയോഗപ്പെടുത്താതെ വിനോദത്തിനും വിമര്‍ശനത്തിനും വിവരങ്ങള്‍ കൈമാറാനും മാത്രം ഉപയോഗപ്പെടുത്തുകയും മൂല്യങ്ങളും ചിന്തകളും ഉളവാക്കുന്ന വായനയെ തിരസ്‌കരിക്കുകയും ചെയ്യുന്നതിലാണ് ഉല്‍ക്കണ്ഠ.
വിശ്വാസി സമൂഹത്തിന്റെ വേദഗ്രന്ഥത്തിന്റെ പേര് തന്നെ- ഖുര്‍ആന്‍- ധാരാളമായി വായിക്കപ്പെടുന്നത് എന്നാണ്. മുഹമ്മദ് നബിക്ക് അവതരിപ്പിച്ച ആദ്യത്തെ വാക്യം തന്നെ നീ നമസ്‌കരിക്കുക എന്നോ, നന്മ പ്രവര്‍ത്തിക്കുക എന്നോ അല്ല. മറിച്ച് ‘വായിക്കുക’ എന്നാണ്. ഭക്ഷണവും പാനീയവും ശരീരത്തിന്റെ വിശപ്പും ദാഹവും തീര്‍ക്കാനും വസ്ത്രം നഗ്നത മറക്കാനും അനിവാര്യമായതു പോലെ മനസ്സിന്റെ പോഷണത്തിനും അജ്ഞതയെന്ന അപമാനത്തെ മറക്കാനും വായന അനിവാര്യമാണ്. ദൈവിക ഗ്രന്ഥത്തിന്റെ ആശയങ്ങളും മതത്തിന്റെ അടിസ്ഥാനതത്വങ്ങളും ഗ്രഹിക്കാന്‍ ഉതകുന്ന ഗ്രന്ഥങ്ങളുടെ വായനക്കായിരിക്കണം പ്രഥമ പരിഗണന.
വിശ്വാസികളുടെ പൊതുസംസ്‌കാരം എന്നതിന് പുറമെ മതപ്രബോധകര്‍, എഴുത്തുകാര്‍, പ്രാസംഗികന്മാര്‍, അധ്യാപകര്‍ സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിറഞ്ഞ വായനയുടെ ഉടമകളായെങ്കിലേ സമൂഹത്തില്‍ കാലികമായ അറിവും ബോധവും നല്ല ചിന്തകളും ആശയങ്ങളും കരുപ്പിടിപ്പിക്കാന്‍ കഴിയുകയുള്ളു. മതരംഗത്ത് ഇന്ന് കാണുന്ന അസഹിഷ്ണുതക്കും സങ്കുചിത മനോഭാവത്തിനും എതിര്‍ വിഭാഗത്തോടുള്ള തൊട്ടുകൂടായ്മക്കുമെല്ലാം കാരണം നേതൃത്വത്തില്‍ വിരാജിക്കുന്നവരും മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കേണ്ട പണ്ഡിതശ്രേഷ്ഠരും പരന്നതും ആഴത്തിലുള്ളതുമായ വായനയിലൂടെ സമ്പന്നവും വിശാലവും ഉയര്‍ന്ന ചിന്തയുമുള്ള മനസിന്റെ ഉടമകളാകാത്തതാണ്. വായനയും പഠനവുമില്ലാത്തവര്‍ അല്‍പജ്ഞാനികളാണെങ്കിലും തങ്ങള്‍ക്ക് മതിയായ അറിവുണ്ടെന്ന അഹങ്കാര ചിന്തയുള്ളവരായിരിക്കും. വായന കൂടിയാല്‍ വിനയം വര്‍ധിക്കും.

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

crime

യു.പിയിൽ ബി.ജെ.പി സ്ഥാനാർഥിയുടെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി

റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Published

on

ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവിലിന്റെ പ്രചാരണ റാലിക്കിടെ വ്യാപക പോക്കറ്റടി. റാലിയില്‍ പങ്കെടുത്ത പ്രവര്‍ത്തകരും റാലി കടന്നുപോയ സ്ഥലത്തെ കച്ചവടക്കാരും പണം നഷ്ടമായത് ചൂണ്ടിക്കാട്ടി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മാധ്യമപ്രവര്‍ത്തകരും പോക്കറ്റടിക്ക് ഇരയായിട്ടുണ്ട്.

‘രാമായണം’ സീരിയലില്‍ ശ്രീരാമനായി അഭിനയിച്ച നടനാണ് മീററ്റിലെ ബി.ജെ.പി സ്ഥാനാര്‍ഥി അരുണ്‍ ഗോവില്‍. സീരിയലിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളെ അണിനിരത്തിയായിരുന്നു മീററ്റില്‍ പ്രചാരണ റാലി നടത്തിയത്. സീതയായി അഭിനയിച്ച ദീപിക ചിഖ്‌ലിയ, ലക്ഷ്മണനായി അഭിനയിച്ച സുനില്‍ ലാഹ്രി എന്നിവര്‍ പങ്കെടുത്തിരുന്നു.

വ്യാപാരിയായ കുല്‍ഭൂഷണ്‍ എന്നയാള്‍ 36,000 രൂപ പോക്കറ്റടിച്ചതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കി. റാലി കണ്ടപ്പോള്‍ കടയില്‍ നിന്നിറങ്ങി അടുത്തേക്ക് പോയതാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. കടയിലെ പണം പോക്കറ്റില്‍ വെച്ചിരുന്നു. റാലി കണ്ട് തിരികെയെത്തിയപ്പോഴാണ് പോക്കറ്റിലെ പണം നഷ്ടമായത് അറിയുന്നത് -കുല്‍ഭൂഷണ്‍ പറഞ്ഞു.

https://twitter.com/i/status/1782609046484500905

ബി.ജെ.പി പ്രാദേശിക നേതാവായ അലോക് സിസോദിയയുടെ മൊബൈല്‍ ഫോണ്‍ റാലിക്കിടെ മോഷ്ടിക്കപ്പെട്ടു. റാലിയിലെ തിരക്ക് മുതലെടുത്ത് ചില മോഷ്ടാക്കള്‍ കടന്നുകയറിയെന്നാണ് ബി.ജെ.പി നേതാക്കള്‍ പറയുന്നത്.

അതേസമയം, മോഷണസംഭവങ്ങളില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഏപ്രില്‍ 26ന് നടക്കുന്ന രണ്ടാംഘട്ടത്തിലാണ് മീററ്റില്‍ തെരഞ്ഞെടുപ്പ്.

 

 

Continue Reading

Article

വിശ്രമമില്ലാതെ പാണക്കാട് കുടുംബം

വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍.

Published

on

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കേരളീയ സമൂഹത്തിന്റെ സുകൃതമാണ് പാണക്കാട് സയ്യിദ് ശിഹാബ് തങ്ങള്‍ കുടുംബം. മുസ്‌ലിം ലീഗിന്റെ നേത്യരംഗത്ത് ശോഭ വിതറുന്ന ശിഹാബ് തങ്ങള്‍ കുടുംബത്തിനു തിരഞ്ഞെടുപ്പ് കാലത്ത് തിരക്കുകള്‍ കൂടുന്ന ദിനങ്ങളാണ്. വീട്ടില്‍ വരുന്ന നൂറുകണക്കിനു സാധാരണക്കാരുടെ വിഷയങ്ങളില്‍ സാന്ത്വനം പകര്‍ന്ന് അയച്ച ശേഷ യു.ഡി.എഫിനു വന്‍ വിജയമോ താന്‍ കിലോമിറ്ററുകള്‍ താണ്ടുകയാണിവര്‍. മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ ്ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. തുടങ്ങിയവര്‍ വോട്ട് അഭ്യാര്‍ത്ഥിച്ച് പൊതുസമ്മേളനങ്ങള്‍ മുതല്‍ കു ടുംബ സംഗമങ്ങള്‍ വരെ വിശ്രമമില്ലാതെ ഓടുകയാണ്.

പാണക്കാട് കുടുംബത്തില്‍ നിന്നും വോട്ട് അഭ്യാര്‍ത്ഥിച്ച് എത്തുന്നത് വോട്ടര്‍മാരില്‍ വലിയ സ്വാധീനമാണുളവാക്കുന്നത്. മതസാഹോദര്യത്തിനു ഊന്നല്‍ നല്‍കികൊണ്ട് രാജ്യത്തെ രക്ഷിക്കേണ്ട പോരാട്ടമാ ണിതെന്ന് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിക്കുന്നത് വോട്ടര്‍മാര്‍ സ്‌നേഹപൂര്‍വമാണ് സ്വീകരിക്കുന്നത്. മുസ്ലിം ലീഗ് ദേശീയ രാഷ്ട്രീയകാര്യസമിതി ചെയര്‍മാന്‍ കൂടിയായ സാദിഖലി ശിഹാബ് തങ്ങള്‍ കേരളത്തിനകത്തും പുറത്തും പ്രചാരണത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നു. രാഹുല്‍ ഗാന്ധിക്കൊപ്പം ഇന്ത്യമുന്നണിക്ക് സാദിഖലി ശിഹാബ് തങ്ങള്‍ പകരുന്ന ആവേശവും കരുത്തും ചെറുതല്ല. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സാദിഖലി ശിഹാബ് തങ്ങള്‍ തന്നെയാണ് ഇ.ടി മുഹമ്മദ് ബഷീറിന്റെയും അബ്ദുസമദ് സമദാനിയുടെയും പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചതും. യുഡിഎഫിന്റെ വിവിധ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണങ്ങള്‍ക്ക് സാദിഖലി ശിഹാബ്ദ് തങ്ങളുടെ സാന്നിധ്യം എന്തൊന്നില്ലാ ആത്മവിശ്വാസമാണ് പകരുന്നത്. സംസ്ഥാനത്തിന്റെ ഒരറ്റം മുതല്‍ മറ്റേയറ്റം വരെ സാദിഖലി ശിഹാബ് തങ്ങള്‍ വിശ്രമമില്ലാതെ സഞ്ചരിക്കു കയാണ്. കേരളത്തില്‍ എല്ലാ സീറ്റിലും യു.ഡി.എഫ് വിജയം വരിക്കുന്നതിനു ആവശ്യമായ കര്‍മപഥമാണ് സാദിഖലി ശിഹാബ് തങ്ങള്‍ തുറക്കുന്നത്. എല്ലായിടത്തും കുടുംബ സംഗമങ്ങളിലും തീരദേശ മലയോര മേഖലകളിലും സാദിഖലി ശിഹാബ് തങ്ങളുടെ പര്യടനങ്ങള്‍ക്ക് ഗംഭീര സ്വീകാര്യതയാണ്.

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയും കെട്ടിവെക്കാനുള്ള തുകയും കൈമാറിയ ശേഷം വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയിലും പത്രിക സമര്‍പ്പണത്തിലും പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ നിറസാന്നിധ്യമായിരുന്നു. തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളും കുടുംബ സംഗമങ്ങളിലും പങ്കെടുത്ത് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങള്‍ യു.ഡി.എഫിന്റെ വിജയമോതുന്നു. വിവിധ സ്ഥലങ്ങളിലെ പര്യടനത്തിലുടനീളം ജനകീയ വരവേല്‍പ്പാണ് അബ്ബാസലി തങ്ങള്‍ക്ക് ലഭിക്കുന്നത്.

സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍,സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ മുസ്ലിംയൂത്തീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പൊന്നാനിയിലും മലപ്പുറത്തും മറ്റു ലോക്‌സഭാ മണ്ഡലങ്ങളിലും ആവേശം വിതറുന്നു. രാജ്യത്തെ ഭിന്നിപ്പിച്ച് ഭരിക്കുന്ന ഭരണകൂടത്തിനെതിരെയും ജനദ്രോഹനയങ്ങള്‍ തുടരുന്ന കേരളസര്‍ക്കാറിനെതിരെയും പ്രതികരിക്കാനുള്ള അവസരമാണിതെന്ന് ഓരോ കേന്ദ്രത്തിലും സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. യംഗ് ഇന്ത്യ പരിപാടികളിലും തങ്ങള്‍ ശ്രദ്ധേയമായി. തിരൂരിലും മറ്റുമായി വിവിധ കുടുംബസംഗമങ്ങളില്‍ പങ്കെടുത്ത് മലപ്പുറം മണ്ഡലും മുസ്ലിംലീഗ് പ്രസിഡന്റു കൂടിയായ സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ അനുഗ്രഹ സാന്നിധ്യമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണം സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍ വിശദീകരിക്കുമ്പോള്‍ വോട്ടര്‍മാര്‍ അതേറ്റുവാങ്ങുന്നു.

പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് മലപ്പുറം മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് കൂടിയായ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, മലപ്പുറത്തും പൊന്നാനിയിലും മറ്റിടങ്ങളിലും കുടുംബസംഗമങ്ങളിലും കണ്‍വന്‍ഷനുകളിലും പ്രചാരണ ഉദ്ഘാടനങ്ങളിലും ഹമിദലി ശിഹാബ് തങ്ങള്‍ യു.ഡി.എഫ് വിജയ ത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തി.

പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങളും കുടുംബസംഗമങ്ങളില്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ എടപ്പാളിലുള്‍പ്പെടെ തിരഞ്ഞെടുപ്പ് കാമ്പയിന്‍ നയിച്ചതും ശ്രദ്ധേയമായി. പാണക്കാട് സയ്യിദ് കുടുംബം പങ്കെടുക്കുന്ന തീരദേശ റോഡ്‌ഷോകളും കുടുംബസംഗമങ്ങളും വിജയകരമായി മുന്നേറുകയാണ്. മണ്‍മറഞ്ഞ പിഎംഎസ്എ പൂക്കോയ തങ്ങള്‍, സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ എന്നിവരും തിരഞ്ഞെടുപ്പ് കാലത്ത് നയിച്ച പര്യടനങ്ങള്‍ ജനങ്ങളുടെ ഓര്‍മകളില്‍ മങ്ങാതെ നില്‍ക്കുന്ന ഹൃദ്യമായ കാഴ്ച്ചകളാണ്.

 

Continue Reading

Trending