Connect with us

Video Stories

ഭീകരരുടെ പട്ടിക പുറത്തിറക്കി ഖത്തര്‍; ചതുര്‍രാഷ്ട്രങ്ങളുടെ നിലപാടിനെ ശരിവെക്കുന്നു: ഖര്‍ഖാഷ്

Published

on

 

ദുബൈ: ഭീകരരുടെ പട്ടിക സ്വയം പുറത്തുവിട്ട് ഖത്തര്‍ വഴങ്ങുന്നു. ഖത്തറിലെ ഇതുമായി ബന്ധപ്പെട്ട മന്ത്രാലയം പുറത്തുവിട്ട ഭീകര പട്ടികയില്‍ 19 വ്യക്തികളും എട്ടു പ്രസ്ഥാനങ്ങളുമാണുള്ളത്. ഖത്തര്‍ ഭീകരരെ പിന്താങ്ങുന്നതായി ചതുര്‍രാഷ്ട്രങ്ങളുടെ രൂക്ഷമായ ആക്ഷേപവും ഖത്തറുമായി നയതന്ത്രബന്ധ വിഛേദനവും കഴിഞ്ഞ് പത്തു മാസം കഴിഞ്ഞാണ് ഖത്തര്‍ സ്വയം ഭീകരരുടെ പട്ടിക പുറത്തിറക്കിയത്. ഭീകരവാദ ബന്ധം ആരോപിച്ച് സഊദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് രാഷ്ട്രങ്ങള്‍ ജൂണ്‍ അഞ്ചിനു ഖത്തറുമായുള്ള നയതന്ത്രബന്ധം മുറിച്ചിരുന്നു. ഖത്തര്‍ സംരക്ഷിക്കുകയോ ഖത്തറിന്റെ തണലില്‍ നിലനില്‍ക്കുകയോ ചെയ്യുന്ന ഭീകരരുടെ പട്ടിക ചതുര്‍രാഷ്ട്രങ്ങള്‍ പുറത്തുവിടുകയും ചെയ്തിരുന്നു. ഇവര്‍ക്ക് അഭയം നല്‍കുന്നത് ഒഴിവാക്കുന്നതുള്‍പ്പെടെ 13 കാരണങ്ങള്‍ മുന്നോട്ടുവെച്ച് ഖത്തറുമായി സന്ധിയാകാമെന്ന് ഉപാധി വെച്ച് ചതുര്‍രാഷ്ട്രങ്ങള്‍ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയും ചെയ്തിരുന്നു.
അന്ന് ഇത് അംഗീകരിക്കാന്‍ തയാറാകാതിരുന്ന ഖത്തര്‍ ഇപ്പോള്‍ പുറത്തുവിട്ടവരില്‍ പത്തുപേര്‍ ചതുര്‍രാഷ്ട്രങ്ങള്‍ മുന്നോട്ടുവെച്ച പട്ടികയില്‍ ഉള്ളവര്‍ തന്നെയാണ്. ഖത്തറിന്റെ തീരുമാനം സഊദിയും യുഎഇയും ബഹ്‌റൈനും ഈജിപ്തും സ്വാഗതം ചെയ്തു. ഭീകര പട്ടിക വിഷയത്തില്‍ ചതുര്‍ രാഷ്ട്രങ്ങളുടെ നിലപാട് ശരിയെന്നു കാണിക്കുന്നതാണ് ഖത്തറിന്റെ നടപടിയെന്ന് യുഎഇ വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഖര്‍ഖാഷ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. ഖത്തര്‍ അവര്‍ക്കെതിരെയും പ്രതിസന്ധിയുടെ കാതലായ ഭീകരതയെ പിന്തുണക്കുന്നു എന്നതിനും തെളിവ് ഉണ്ടെന്ന് സമ്മതിച്ചിരിക്കുന്നു – ഖര്‍ഖാഷ് ട്വീറ്റ് ചെയ്തു.
അമേരിക്കയുടെ സമ്മര്‍ദത്തില്‍ ഖത്തര്‍ പ്രശ്‌ന പരിഹാരത്തിന് നിര്‍ബന്ധിതരായിരിക്കുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
11 ഖത്തരികളും നാലു ഈജിപ്തുകാരും രണ്ടു സഊദികളും രണ്ടു ജോര്‍ദാനികളുമാണ് പട്ടികയിലുള്ള വ്യക്തികള്‍. ഖത്തറില്‍ നിന്നുള്ള ആറു സംരംഭങ്ങളും ദാഇഷ് സിനായി ശാഖ, യമനില്‍ നിന്നുള്ള ചാരിറ്റബിള്‍ സൊസൈറ്റി എന്നിവയുമാണ് വിലക്കപ്പെട്ട പ്രസ്്ഥാനങ്ങള്‍.
പട്ടികയിലുള്ള പ്രമുഖരില്‍ അബ്ദുറഹ്്മാന്‍ അല്‍ നുഐമിയും ഉണ്ട്. 2013 ഡിസംബറില്‍ യുഎസ് ഗവണ്‍മെന്റ് അദ്ദേഹത്തെ ഭീകരവാദി എന്ന് മുദ്രകുത്തിയിരുന്നു. 2014 സെപ്തംബറില്‍ യുഎന്നും ഭീകരവാദിയെന്ന് പ്രഖ്യാപിച്ചു. ഭീകരവാദ സംഘടനകള്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നു എന്നതായിരുന്നു അബ്ദുറഹ്്മാനെതിരായ വാദം.
64കാരനായ അല്‍ നുഐമിയെക്കുറിച്ച് യുഎസ് ഡിപ്പാര്‍ട്‌മെന്റ് ഓഫ് ദി ട്രഷറി പറഞ്ഞത്, ഇറാഖിലെ അല്‍ഖായിദക്ക് ദശലക്ഷക്കണക്കിന് ഡോളറുകള്‍ നല്‍കുന്നുവെന്നാണ്. സിറിയയിലെ അല്‍ഖാഇദ അംഗങ്ങള്‍ക്കും സോമാലിയയിലെ അല്‍ ശബാബ് അംഗങ്ങള്‍ക്കും യമനിലെ ഒരു ചാരിറ്റി വഴി അറേബ്യന്‍ ഉപഭൂഖണ്ഡത്തിലെ അല്‍ ഖാഇദക്കും ഇദ്ദേഹം ലക്ഷക്കണക്കിന് ഡോളറുകള്‍ സമ്മാനിച്ചതായും യുഎസ് ട്രഷറി വകുപ്പ് ആരോപിച്ചിരുന്നു. ഡിസംബര്‍ 2016ല്‍ ഐ.എസിനു വേണ്ടി അല്‍ നുഐമി ആയുധം, ആള്‍ബലം, ധനം എന്നിവക്കായി ആഹ്വാനം ചെയ്തതായും പറയപ്പെടുന്നു.

Celebrity

‘എന്നെ വേടന്‍ എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്‍

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്.

Published

on

സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ് താന്‍ നടത്തുന്നതെന്നും വേടന്‍ പറയുന്നു.’ നമ്മള്‍ നടത്തുന്നത് വ്യക്തികള്‍ക്കെതിരായ പോരാട്ടമല്ല, സംഘടിതമായി നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തിന് എതിരായി, സമത്വത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. ഞാന്‍ സമത്വവാദിയാണ് എന്ന് വിശ്വസിക്കുന്ന ആളാണ്. ഞാന്‍ വേദികളില്‍ കയറി തെറി വിളിക്കുന്നു, പാട്ടിലൂടെ തെറി വിളിക്കുന്നു എന്ന് പറയുന്നവരുണ്ട്. എന്നാല്‍ ഞ ഒരു വ്യക്തിയെ അല്ല തെറി വിളിക്കുന്നത്.

ഞാന്‍ സിസ്റ്റത്തെയാണ് തെറി വിളിക്കുന്നത്. ഈ സിസ്റ്റം ഏറെ കാലങ്ങളായി ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളെ ചാതുര്‍വര്‍ണ്യത്തിന്റെ പേരില്‍ ജാതീയമായി, വിദ്യാഭ്യാസപരമായി, സാമൂഹികപരമായി അടിച്ച് താഴ്ത്തി കൊണ്ടിരിക്കുകയാണ്. ഇത് ഇപ്പോഴുമുണ്ടോ എന്ന് ചോദിക്കുന്നിടത്ത് കൂടിയാണ് നമ്മള്‍ ജീവിക്കുന്നത്. വളരെ വിസിബിളായി ജാതി പറയുന്നിടത്ത് വന്നു ഇവിടെ ജാതിയുണ്ടോ വേടാ എന്ന് പറയുന്ന ആളുകളുമുണ്ട്,’ എന്നും വേടൻ കൂട്ടിച്ചേർത്തു.

Continue Reading

film

ഒ.ടി.ടി റിലീസിനൊരുങ്ങി ഈ മൂന്ന് ചിത്രങ്ങള്‍ പ്രേക്ഷകരുടെ മുന്നിലേക്ക്

കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.

Published

on

സിനിമ പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന മൂന്ന് ചിത്രങ്ങളാണ് ഈ ആഴ്ച ഒ.ടി.ടിയില്‍ എത്തുന്നത്. കഴിഞ്ഞ ആഴ്ച തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത മോഹന്‍ലാല്‍ നായകനായിയെത്തിയ തുടരും ഒ.ടി.ടിയില്‍ എത്തിയിരുന്നു.
ആലപ്പുഴ ജിംഖാന, പടക്കളം, കര്‍ണിക എന്നി ചിത്രങ്ങളാണ് ഈ ആഴ്ച കാണികളുടെ മുന്നിലേക്കെത്തുന്നത്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആലപ്പുഴ ജിംഖാന ഈ വര്‍ഷം വിഷു റിലീസായി തിയറ്ററുകളില്‍ എത്തിയിരുന്നു. ഖാലിദ് റാഹ്മാനും ശ്രീനി ശശീന്ദ്രനും ചേര്‍ന്ന് തിരക്കഥ രചിച്ച ചിത്രത്തിന് സംഭാഷണം തയ്യാറാക്കിയത് രതീഷ് രവിയാണ്. മുന്‍നിര താരങ്ങളായ നസ്ലിന്, ഗണപതി, ലുക്ക്മാന്‍, സന്ദീപ് പ്രദീപ്, അനഘ രവി, ഫ്രാങ്കോ ഫ്രാന്‍സിസ്, ബേബി ജീന്‍, ശിവ ഹരിഹരന്‍, ഷോണ്‍ ജോയ്, കാര്‍ത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാന്‍സി എന്നിവരാണ് ചിത്രത്തില്‍ പ്രാധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ ജിംഷി ഖാലിദ് ഛായഗ്രഹണവും നിഷാദ് യൂസഫ് എഡിറ്റിങ്ങുമാണ് നിര്‍വഹിച്ചിരിക്കുന്നത്. സോണിലൈവിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

സുരാജ് വെഞ്ഞാറാമൂട്,ഷറഫുദ്ദീന്‍,സന്ദീപ് പ്രദീപ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ മനു സ്വരാജ് സംവിധാനം ചെയ്ത ഫാന്റസി കോമഡി ചിത്രമായ ‘പടക്കളം’ ജൂണ്‍ പത്തിന് ജിയോ ഹോട്ട് സ്റ്റാറിലൂടെ സ്ട്രീമിംങ് ആരംഭിക്കും. ചിത്രത്തിന്റെ പേരുപോലെ ആദ്യവസാനം ഒരു ഗെയിം മോഡലിലാണ് പടക്കളം കഥ പറയുന്നത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രാധാന അഭിനേതാക്കളായി സാഫ്, അരുണ്‍ അജികുമാര്‍, യൂട്യൂബര്‍ അരുണ്‍ പ്രദീപ്, നിരഞ്ജ അനൂപ്, ഇഷാന്‍ ഷൗക്കത്ത്,പൂജ മോഹന്‍രാജ് എന്നിവരാണ് ഉള്ളത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവും വിജയ് സുബ്രഹ്മണ്യവുമാണ് നിര്‍മാണം വഹിച്ചത്.

അരുണ്‍ വെണ്‍പാല സംവിധാനം ചെയ്ത ചിത്രമായ ‘കര്‍ണികയാണ് ‘ അടുത്ത ചിത്രം. പയ്യാവൂര്‍ എന്ന ഗ്രാമത്തില്‍ ഒരു എഴുത്തുകാരന്‍ ദുരൂഹ ആക്രമണത്തിനിരയാകുന്നതിനെ കേന്ദ്രീകരിച്ചുള്ള ഒരു ത്രിലര്‍ ചിത്രമാണിത്. പ്രിയങ്ക നായര്‍, വിയാന്‍ മംഗലശേരി, ടി.ജി രവി, ക്രിസ് വേണുഗോപാല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി അവതരിപ്പിക്കുന്നത്. മനോരമ മാക്സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു കഴിഞ്ഞു.

Continue Reading

Video Stories

നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

Published

on

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലയോര കര്‍ഷക ജനതയുടെ പ്രശ്‌നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്‌നങ്ങള്‍ പ്രശ്‌നങ്ങളല്ലാതായി മാറുന്നില്ല.

ഇത്രയും വലിയ ഒരു പ്രശ്‌നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending