Connect with us

Culture

അണ്ണാ ഹസാരെയുടെ നിരാഹാരത്തിനു പിന്നില്‍ ബി.ജെ.പി? തെളിവുകള്‍ പുറത്ത്

Published

on

ന്യൂഡല്‍ഹി: ജനലോക്പാല്‍ ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് അണ്ണാ ഹസാരെ ഡല്‍ഹിയിലെ രാംലീലാ മൈതാനത്ത് നിരാഹാര സമരം തുടങ്ങിയിട്ട് ദിവസങ്ങളായി. രണ്ടാം യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ‘അഴിമതി വിരുദ്ധ ഇന്ത്യ’ (ഇന്ത്യ എഗെയ്ന്‍സ്റ്റ് കറപ്ഷന്‍) എന്ന സംഘടനക്കു വേണ്ടി സമരം നടത്തിയ ഹസാരെയുടെ ലക്ഷ്യം, ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴി എളുപ്പമാക്കി കൊടുക്കുക എന്നതായിരുന്നുവെന്ന് പിന്നീട് വ്യക്തമായിരുന്നതാണ്. താന്‍ മുന്നോട്ടുവെച്ച തരത്തിലുള്ള ജനലോക്പാല്‍ ബില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കുന്നില്ലെന്നാരോപിച്ചാണ് ഹസാരെ വീണ്ടും സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്.

അഴിമതിയില്ലായ്മ ഉറപ്പു വരുത്തുന്നതിനായി കേന്ദ്രത്തില്‍ ലോക്പാലിനെയും സംസ്ഥാനങ്ങളില്‍ ലോകായുക്തയെയും നിയമിക്കുക എന്ന തന്റെ മുന്‍ ആവശ്യം തന്നെയാണ് ഹസാരെ ഇത്തവണയും ഉന്നയിക്കുന്നത്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയില്‍ ഇവ ഉണ്ടായിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ ഹസാരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശക്തമായ വിമര്‍ശനവും ഉന്നയിച്ചു. കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനായി സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പാക്കണമെന്നും ഹസാരെ ആവശ്യപ്പെടുന്നു.

എന്നാല്‍, ഇത്രയും കാലം മിണ്ടാതിരുന്ന ഹസാരെയെ അവസാന ഘട്ടത്തില്‍ രംഗത്തിറക്കിയത് ബി.ജെ.പി തന്നെയാണോ എന്ന സംശയം ഉയരുന്നുണ്ട്. അഴിമതിയാരോപണങ്ങളും ഹിന്ദി സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് തോല്‍വികളുമടക്കം തങ്ങള്‍ നേരിടുന്ന പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി ശ്രദ്ധ തിരിക്കുക എന്നതാണ് ഇതിനു പിന്നിലുള്ള തന്ത്രം എന്നാണ് സൂചന. ഹസാരെയുടെ സമരം ശക്തമായാല്‍, ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ ഭേദഗതികളോടെ പാസാക്കി മോദിയെ 2019 പൊതു തെരഞ്ഞെടുപ്പില്‍ അഴിമതി വിരുദ്ധ പോരാളിയായി ഉയര്‍ത്തിക്കാട്ടാനും ബി.ജെ.പി ഒരുങ്ങുന്നതായി സൂചനയുണ്ട്.

അതിനിടെ, ഹസാരെയുടെ സത്യഗ്രഹ വേദിയില്‍ ബി.ജെ.പിയുടെ ഓഫീസില്‍ നിന്നുള്ള സി.സി.ടി.വി ഉപയോഗിക്കുന്നത് ഇതിനകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിക്കഴിഞ്ഞു. ബി.ജെ.പിയും ആര്‍.എസ്.എസ് പശ്ചാത്തലമുള്ള ഹസാരെയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇത് കാണിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു. കേന്ദ്ര സര്‍ക്കാറിന്റെ കീഴിലുള്ള ഡല്‍ഹി പൊലീസ് വന്‍ സുരക്ഷയാണ് ഹസാരെയുടെ സമരത്തിന് ഒരുക്കിയിട്ടുള്ളത്.

2011-ല്‍, രണ്ടാം യു.പി.എ സര്‍ക്കാറിനെതിരെ മാധ്യമങ്ങളെയും മധ്യവര്‍ഗത്തെയും തിരിച്ചുവിടുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച സമരമായിരുന്നു ഹസാരെയുടേത്. ഹസാരെയുടെ ആവശ്യം പരിഗണിച്ച് യു.പി.എ സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന അരവിന്ദ് കേജ്രിവാള്‍ ആം ആദ്മി പാര്‍ട്ടിയെന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുകയും ഡല്‍ഹിയില്‍ അധികാരം പിടിക്കുകയും ചെയ്തു. ഹസാരെയുടെ സഹചാരിയായിരുന്ന കിരണ്‍ ബേദി ബി.ജെ.പിക്ക് വേണ്ടി രാഷ്ട്രീയത്തിലിറങ്ങിയെങ്കിലും വന്‍ തോല്‍വി ഏറ്റുവാങ്ങി. രാജ്യത്ത് ലോക്പാല്‍ നടപ്പാക്കിയ ഏക സംസ്ഥാനമായ ഡല്‍ഹി ഭരിക്കുന്ന ആം ആദ്മി പാര്‍ട്ടിയുടെ പിന്തുണ തനിക്കു വേണ്ടെന്ന് ഹസാരെ വ്യക്തമാക്കിയിട്ടുണ്ട്.

Film

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: സൗബിൻ ഷാഹിറിന് ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി

Published

on

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസിൽ നടൻ സൗബിൻ ഷാഹിറിന് ആശ്വാസം. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാനുള്ള തിയതി ഹൈക്കോടതി നീട്ടിനൽകി. മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ, ഇന്നായിരുന്നു അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ അനുവദിച്ച അവസാന ദിവസം. സൗബിൻ, പിതാവ് ബാബു ഷാഹിർ, സഹ നിർമാതാവ് ഷോൺ ആന്‍റണി എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹൈക്കോടതി നടപടി.

പൊലീസിന് മുന്നിൽ ഹജരാകാനുള്ള തിയതി ഈ മാസം 27 വരെയാണ് കോടതി നീട്ടി നൽകിയത്. സിനിമയ്‌ക്കായി താൻ മുടക്കിയ പണവും സിനിമയുടെ ലാഭവിഹിതവും നൽകിയില്ലെന്ന അരൂർ സ്വദേശി സിറാജ് വലിയതറയുടെ പരാതിയിലാണ് മൂന്ന് പേർക്കുമെതിരെ പൊലീസ് കേസെടുത്തത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആവശ്യം തള്ളിയിരുന്നു.

Continue Reading

Film

സിനിമാപ്രവർത്തകർ ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം നൽകണം

Published

on

കൊച്ചി: ലഹരി ഉപയോഗിക്കില്ലെന്ന സത്യവാങ്മൂലം സിനിമാപ്രവർത്തകരിൽ നിന്ന് എഴുതി വാങ്ങാൻ നിർമാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. നടീനടന്മാർ അടക്കം എല്ലാവരും സത്യവാങ്മൂലം നൽകണം.

ലഹരി വിരുദ്ധ ദിനമായ ജൂൺ 26 മുതൽ നിബന്ധന നടപ്പിൽ വരുത്തും. അമ്മ, ഫെഫ്ക എന്നീ സംഘടനകളോടാണ് സത്യവാങ്മൂലം ആവശ്യപ്പെട്ടിരിക്കുന്നത്. വേതന കരാറിനൊപ്പം ഈ സത്യവാങ്മൂലം കൂടി നിര്‍ബന്ധമാക്കിയേക്കും.

 

Continue Reading

Film

അഞ്ച് കോടിയിലധികം കളക്ഷൻ; ബോക്സ് ഓഫീസ് ഹിറ്റ് ലിസ്റ്റിൽ ഇടം പിടിച്ച് അനശ്വര രാജന്റെ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

Published

on

അനശ്വര രാജൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, മല്ലിക സുകുമാരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എസ് വിപിൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. കഴിഞ്ഞയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ഡാര്‍ഡ് ഹ്യൂമറിന്‍റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന പറഞ്ഞ് തിയറ്ററുകളില്‍ പൊട്ടിച്ചിരി ഉയര്‍ത്തുകയാണ്. പ്രേക്ഷകർക്കിടയിലും അതുപോലെ നിരൂപകർക്കിടയിലും ബോക്സ് ഓഫീസിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.

ആദ്യ ദിനങ്ങളിൽ നിന്നും ചിത്രത്തിന് ഗംഭീര പിന്തുണയോടെ കളക്ഷനിലും ഉയർച്ച കുറിച്ചിട്ടുണ്ട്. ആറാം ദിവസത്തിലേക്ക് എത്തുമ്പോൾ അഞ്ച് കോടിയിലധികം കളക്ഷൻ നേടി ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ നിർമ്മാതാവിന് ലാഭം നേടി കൊടുത്ത ചിത്രമായി മാറുകയാണ്. വൻ തുകയ്ക്കാണ് ചിത്രത്തിന്റെ ഒടിടി, സാറ്റലൈറ്റ്, റീമേക്ക് ചർച്ചകൾ പുരോഗമിക്കുന്നത്. അനശ്വര രാജൻ, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, സിജു സണ്ണി, ജോമോൻ ജ്യോതിർ, നോബി, അരുൺ കുമാർ, അശ്വതി ചന്ദ് കിഷോർ തുടങ്ങിയവരാണ് ചിത്രത്തിലേ മുഖ്യ താരങ്ങൾ.

‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ് തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ ഷൈൻ സ്ക്രീൻസ് സിനിമയുമായി സഹകരിച്ച് വിപിൻ ദാസ്, സാഹു ഗാരപാട്ടി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഹീം അബൂബക്കർ നിർവ്വഹിക്കുന്നു. എഡിറ്റർ ജോൺകുട്ടി, സംഗീതം അങ്കിത് മേനോൻ, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ ഹാരിസ് ദേശം, കനിഷ്ക ഗോപി ഷെട്ടി, ലൈൻ പ്രൊഡ്യൂസർ അജിത് കുമാർ, അഭിലാഷ് എസ് പി, ശ്രീനാഥ് പി എസ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനീഷ് നന്ദിപുലം, പ്രൊഡക്ഷൻ ഡിസൈനർ ബാബു പിള്ള, മേക്കപ്പ് സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ് അശ്വതി ജയകുമാർ, സ്റ്റിൽസ് ശ്രീക്കുട്ടൻ എ എം, പരസ്യകല യെല്ലോ ടൂത്ത്സ്, ക്രീയേറ്റീവ് ഡയറക്ടർ സജി ശബന, ചീഫ് അസോസിയേറ്റ് ഡയറക്ടർ രാജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈൻ അരുൺ മണി, ഫിനാൻസ് കൺട്രോളർ കിരൺ നെട്ടയം, പ്രൊഡക്ഷൻ മാനേജർ സുജിത് ഡാൻ, ബിനു തോമസ്, പ്രൊമോഷൻ കൺസൽട്ടന്റ് വിപിൻ വി, പിആര്‍ഒ എ എസ് ദിനേശ്, ഡിസ്ട്രിബൂഷൻ ഐക്കൺ സിനിമാസ്.

Continue Reading

Trending