Culture
ചോദ്യപേപ്പര്‍ ചോര്‍ച്ച; പ്രതിഷേധം കനക്കുന്നു; മോദി സര്‍ക്കാര്‍ പ്രതിരോധത്തില്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി സി.ബി.എസ്.ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച സംഭവം. ചോദ്യപേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് സി.ബി.എസ്.ഇയുടെ രണ്ടു പരീക്ഷകള്‍ റദ്ദാക്കിയത് രാജ്യത്തെ പിടിച്ചുലക്കുന്ന ചര്‍ച്ചയാവുകയാണ്. പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് വിവിധ വിദ്യാര്‍ഥി സംഘടനകള്‍ രാജ്യത്താകമാനം പ്രതിഷേധ മാര്‍ച്ച് നടത്തുകയാണ്.
വിദ്യാര്‍ഥി പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ വീട് സ്ഥിതിചെയ്യുന്ന പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിനെ തുടര്‍ന്ന് വയതിനെ തുടര്‍ന്നാണ് സുരക്ഷ ശക്തമാക്കുന്നതിന് 144 പ്രഖ്യാപിച്ചത്.
അതിനിടെ രാജ്യത്ത് നടക്കുന്ന സര്‍വത്ര ചോര്‍ച്ച വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിരോധത്തിലാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തി.
ചോദ്യപേപ്പര്‍ വിഷയത്തില്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് ട്വിറ്ററിലൂടെയാണ് രാഹുല്‍ വീണ്ടും രംഗത്തെത്തിയത്. പരീക്ഷാര്‍ത്ഥികള്‍ക്കായി വന്‍ പ്രചാരത്തോടെ മോദി തന്നെ പുറത്തിറക്കിയ പുസ്തകത്തെ കൂട്ടുപിടിച്ചായിരുന്നു രാഹുലിന്റെ പരിഹാസം.
PM wrote Exam Warriors, a book to teach students stress relief during exams.
Next up: Exam Warriors 2, a book to teach students & parents stress relief, once their lives are destroyed due to leaked exam papers. pic.twitter.com/YmSiY0w46b
— Rahul Gandhi (@RahulGandhi) March 30, 2018
‘പരീക്ഷ സമ്മര്‍ദം എങ്ങനെ മറികടക്കാമെന്ന് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിനാണ് പ്രധാനമന്ത്രി എക്സാം വാരിയേഴ്സ് എന്ന പുസ്തകം എഴുതിയത്. അടുത്ത പുസ്തകം എക്സാം വാരിയേഴ്സ് 2 ആണ്.
ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും എങ്ങനെ മറിക്കടക്കാം എന്നതിനുള്ള മാര്‍ഗങ്ങള്‍ അടങ്ങിയതാകും ഈ പുസ്തകം’, രാഹുല്‍ ട്വീറ്റ് ചെയ്തു.
ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് സര്‍വ്വത്ര ചോര്‍ച്ചകളാണെന്നും രാജ്യത്തിന്റെ കാവല്ക്കാരന് ദുര്‍ബലനായതിലാണ് ഇതെന്നും കഴിഞ്ഞ ദിവസം രാഹുല്‍ ട്വിറ്ററിലൂടെ പരിഹസിച്ചിരുന്നു. എത്രയെത്ര ചോര്‍ച്ചകളാണെന്ന് ചോദിച്ച രാഹുല്‍ ചോര്‍ച്ചയുടെ പട്ടികയും ട്വീറ്റ് ചെയ്തു.
कितने लीक?
डेटा लीक !
आधार लीक !
SSC Exam लीक !
Election Date लीक !
CBSE पेपर्स लीक !हर चीज में लीक है
चौकीदार वीक है#BasEkAurSaal— Rahul Gandhi (@RahulGandhi) March 29, 2018
ഡാറ്റ ചോര്‍ന്നു, ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു, എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു, കര്‍ണാടക തെരഞ്ഞെടുപ്പ് തിയ്യതി ചോര്‍ന്നു, സി.ബി.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നു. കാവല്ക്കാരന് ദുര്‍ബലനായത് കൊണ്ടാണ് ചോര്‍ച്ചയുണ്ടാവുന്നതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. മോദി സര്‍ക്കാരിനെ ഒരു വര്‍ഷം കൂടി സഹിച്ചാല്‍ മതിയെന്ന ഹാഷ് ടാഗോട് കൂടിയാണ് രാഹുലിന്റെ ട്വീറ്റ്.
സി.ബി.എസ്.സി പത്താംക്ലാസിലെ കണക്ക്, പന്ത്രണ്ടാം ക്ലാസിലെ ഇകണോമിക്സ് ചോദ്യപേപ്പറുകള്‍ ചോര്‍ന്നതിനെ തുടര്‍ന്ന് പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. എസ്.എസ്.സി ചോദ്യപേപ്പര്‍ ചോര്‍ന്നത് സി.ബി.ഐ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ പൗരന്മാരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലറ്റിക്ക ചോര്‍ത്തിയതും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തിയതും എല്ലാം മോദി സര്‍ക്കാരിനെ പിടിച്ചു കുലുക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മോദിയെ പരിഹസിച്ചുകൊണ്ടുള്ള രാഹുലിന്റെ ട്വീറ്റ്.
Delhi: Section 144 imposed near Prakash Javadekar’s residence on Kushak Road #CBSEPaperLeak pic.twitter.com/4m0HynasjT
— ANI (@ANI) March 30, 2018
അതേസമയം പ്രതിഷേധം ശക്തമായതോടെ മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവ്ദേക്കറുടെ വീടിനും സി.ബി.എസ്.ഇ ഓഫീസിനും ഡല്‍ഹി പോലീസും ദ്രുതകര്‍മസേനയും ചേര്‍ന്ന് ശക്തമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 144 പ്രഖ്യാപിച്ചുകൊണ്ടുള്ള അറിയിപ്പുകള് പ്രദര്‍ശിപ്പിച്ചതിന് പുറമെ പ്രദേശത്തെ റോഡുകള്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിട്ടുണ്ട്.
അതിനിടെ ചോദ്യപ്പേപ്പര്‍ ചോര്‍ന്നതിന്റെ പേരില്‍ പരീക്ഷകള്‍ വീണ്ടും നടത്താനുള്ള നീക്കത്തിനെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് വിദ്യാര്‍ഥി സംഘടനയായ എന്‍.എസ്.യു.ഐ രംഗത്തെത്തി. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി പ്രകാശ് ജാവ്ദേക്കറിന് എന്‍.എസ്.യു.ഐ പരാതി നല്കി്. സംഭവത്തില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
ലക്ഷദ്വീപ് സ്കൂള്‍ ഭാഷാ പരിഷ്കരണം; ഉത്തരവ് ഇറക്കിയത് വിശദമായ പഠനം നടത്താതെ, വിമര്‍ശനവുമായി ഹൈക്കോടതി
-
kerala3 days ago
പാലക്കാട് പൊലീസ് ഉദ്യോഗസ്ഥനെ ട്രെയിനിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity1 day ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
kerala3 days ago
തീപിടിച്ച ചരക്കുകപ്പല്‍ ചെരിഞ്ഞു; രക്ഷാദൗത്യം പ്രതിസന്ധിയില്‍
-
india2 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Health2 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി