Connect with us

Video Stories

ഇന്ത്യയും ജപ്പാനും ആണവ കരാറില്‍ ഒപ്പിട്ടു

Published

on

ടോക്കിയോ: ആറ് വര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കും നയതന്ത്ര ശ്രമങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യയും ജപ്പാനും സുപ്രധാന ആണവോര്‍ജ്ജ കരാറില്‍ ഒപ്പുവെച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാന്‍ സന്ദര്‍ശനത്തിലാണ് നാളുകളായി പല കാരണങ്ങളാല്‍ നീണ്ടു പോവുകയും, മുടങ്ങുകയും ചെയ്ത ആണവ കരാര്‍ ധാരണയായത്. കരാറോടെ ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും ഇന്ധനവും ആണവ സാങ്കേതിക വിദ്യയും കൈമാറും. നരേന്ദ്ര മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബേയും സിവില്‍ ന്യൂക്ലിയര്‍ കരാറില്‍ ഒപ്പിട്ടതോടെ ആണവോര്‍ജ്ജ രംഗത്തെ പുതിയൊരു അധ്യായത്തിന് തുടക്കമായി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടിട്ടില്ലാത്ത ഒരു രാജ്യത്തിനൊപ്പം ഇതാദ്യമായാണ് ജപ്പാന്‍ ആണവ ഉടമ്പടിയില്‍ ധാരണയാകുന്നത്.

സമാധാനപരമായ ആവശ്യങ്ങള്‍ക്കായി വ്യാവസായിക ആണവോര്‍ജ്ജ കൈമാറ്റത്തിനും ഉപയോഗത്തിനും സഹായിക്കുന്നതാണ് കരാര്‍. മികച്ച ഊര്‍ജ്ജ മേഖലയിലെ പങ്കാളിത്തത്തിനുള്ള ചരിത്ര ചുവടുവെയ്പായാണ് കരാറിനെ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചത്. കരാര്‍ അനുസരിച്ച് ജപ്പാന്‍ ഇന്ത്യക്ക് ആണവ റിയാക്ടറുകളും, ഇന്ധനവും, സാങ്കേതിക വിദ്യയും കൈമാറും. ടോക്കിയോ ആണവ കരാറില്‍ ഒപ്പിടുന്ന എന്‍.പി.ടി(ആണവ നിര്‍വ്യാപന കരാര്‍) ഒപ്പുവെയ്ക്കാത്ത ആദ്യ രാജ്യമാണ് ഇന്ത്യ. ആണവോര്‍ജ്ജ സാങ്കേതിക വിദ്യ രംഗത്തേയും വിപണിയിലേയും പ്രധാന കേന്ദ്രമെന്നിരിക്കെ ജപ്പാനുമായുള്ള വാണിജ്യാടിസ്ഥാനത്തിലുള്ള കരാര്‍ ഇന്ത്യക്ക് ഗുണം ചെയ്യും.

കഴിഞ്ഞ ഡിസംബറില്‍ ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ ആണവോര്‍ജ്ജം സംബന്ധിച്ച് കരാറില്‍ വാക്കാല്‍ ധാരണയായിരുന്നെങ്കിലും പിന്നീട് ജപ്പാനിലെ എതിര്‍പ്പിനെ തുടര്‍ന്ന് കരാര്‍ പ്രാവര്‍ത്തികമായിരുന്നില്ല. ലോകത്തിലെ ആണവാക്രമണത്തിന് ഇരയായ ഏക രാജ്യമെന്നിരിക്കെ ആണവ കരാര്‍ സംബന്ധിച്ച് വലിയ എതിര്‍പ്പുകളാണ് ജപ്പാനില്‍ എപ്പോഴും ഉയരുന്നത്. ഫുക്കുഷിമ ആണവ നിലയത്തിലുണ്ടായ 2011ലെ അപകടവും ആണവോര്‍ജ്ജത്തിനെതിരെ ജപ്പാനില്‍ വലിയ വികാരമാണ് ഉയര്‍ത്തുന്നത്.

ഇക്കാരണത്താല്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിടാത്ത ഇന്ത്യയുമായി ആണവ കരാറിന് ജപ്പാന് വലിയ കൂടിയാലോചനകളുടെ ആവശ്യം വന്നിരുന്നു. ഒടുവില്‍ ആണവ പരീക്ഷണങ്ങള്‍ ഉണ്ടാവില്ലെന്ന് ഇന്ത്യയില്‍ നിന്ന് ഉറപ്പ് കിട്ടിയതോടെയാണ് കരാറിന് മുന്നിലുണ്ടായിരുന്ന തടസങ്ങള്‍ നീങ്ങിയത്. 1998ല്‍ നടത്തിയ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യ ആണവ പരീക്ഷണങ്ങള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അയല്‍ രാജ്യങ്ങളായ പാകിസ്താനും ചൈനയും ആണവായുധം കൈവശമുള്ള രാജ്യങ്ങളായതിനാല്‍ ഈ ആശങ്കയെ തുടര്‍ന്ന് ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഇതുവരെ ഒപ്പുവെച്ചിട്ടില്ല. ആണവോര്‍ജ്ജ രംഗത്തെ അതികായന്‍മാരായ ജപ്പാനുമായുള്ള കരാര്‍ അമേരിക്കന്‍ കമ്പനികളായ വെസ്റ്റിങ്ഹൗസ്, ജി.ഇ തുടങ്ങിയ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ആണവോര്‍ജ്ജ പ്ലാ ന്റുകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ എളുപ്പത്തിലാക്കും.

ജപ്പാനീസ് കമ്പനിയായ തോഷിബയുടെ നിയന്ത്രണത്തിലുള്ള വെസ്റ്റിങ്ഹാസ് കമ്പനിയുമായി ആണവ പ്ലാന്റ് സ്ഥാപിക്കുന്ന കാര്യത്തില്‍ ഇന്ത്യ ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ട്. ആറ് ആണവ റിയാക്ടറുകള്‍ ഇന്ത്യയില്‍ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending