Video Stories
വിനീതിന് ഡബിള്‍; മറ്റരാസിയെ മലര്‍ത്തി ബ്ലാസ്റ്റേഴ്സ്
കൊച്ചി: സി.കെ വിനീതിന്റെ ബൂട്ടുകള്‍ രണ്ട് തകര്‍പ്പന്‍ ഗോളുകളുമായി ഗര്‍ജിച്ചപ്പോള്‍ ചെന്നൈയിന് എഫ്.സിയെ ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ്.സിയെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മലര്‍ത്തിയടിച്ചു. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമായിരുന്നു മഞ്ഞപ്പടയുടെ തകര്‍പ്പന്‍ തിരിച്ചുവരവ്. ജയത്തോടെ പോയിന്റ് നേട്ടം 15 ആക്കി ഉയര്‍ത്തിയ ബ്ലാസ്റ്റേഴ്സ് ടേബിളില്‍ രണ്ടാം സ്ഥാനത്തേക്കു കയറി.
ബെര്‍നാഡ് മെന്‍ഡി ചെന്നൈയിന്റെ ഗോള്‍ നേടിയപ്പോള്‍ കാഡിയോ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. കഴിഞ്ഞ മത്സരത്തില്‍ ടീമിന്റെ വിജയ ശില്പിയായ വിനീതിന്റെ ബൂട്ടില്‍ നിന്നാണ് വിജയ ഗോളുകള്‍ പിറന്നത്.
2006 ലോകകപ്പ് ഫൈനലില്‍ സിനദെയ്ന്‍ സിദാന്റെ ചുവപ്പുകാര്‍ഡ് പുറത്താവലിലേക്ക് നയിച്ച ചെന്നൈ കോച്ച് മറ്റരാസിയെ പ്രകോപിപ്പിക്കാന്‍ സിദാന്റെ ചിത്രമുള്ള മുഖംമൂടിയണിഞ്ഞാണ് ബ്ലാസ്റ്റേഴ്സ് ആരാധകരില്‍ ഒരുപറ്റം എത്തിയത്. തോല്‍വി ഉറപ്പായപ്പോള്‍ തള്ളവിരലുയര്‍ത്തി ബ്ലാസ്റ്റേഴ്സ് ആരാധകരെ അഭിനന്ദിക്കാന്‍ മറ്റരാസി മറന്നില്ല.
തുടക്കത്തില്‍ ചെന്നൈ
തുടക്കം മുതല്‍ ചെന്നൈ ആക്രമിച്ചു കളിച്ചപ്പോള്‍ സ്വന്തം ബോക്സ് സുരക്ഷിതമാക്കാനുള്ള പിടിപ്പതു പണിയായിരുന്നു ബ്ലാസ്റ്റേഴ്സിന്. കളി മുന്നേറവെ മഞ്ഞപ്പടയും മികച്ച നീക്കങ്ങള്‍ നടത്തിയെങ്കിലും ചെന്നൈ പ്രതിരോധക്കോട്ട ഭേദിക്കാനായില്ല.
22-ാം മിനുട്ടില്‍ ബെര്‍നാഡ് മെന്‍ഡിയുടെ ഗോളിലാണ് സന്ദര്‍ശകര്‍ ലീഡെടുത്തത്. സ്വന്തം ബോക്സിനു പുറത്ത് മെന്‍ഡിയെ ഒറ്റക്ക് മുന്നേറാന്‍ അനുവദിച്ചതിന് ബ്ലാസ്റ്റേഴ്സ് വലിയ വില നല്‍കേണ്ടി വന്നു. റാഫേല്‍ ഓഗസ്റ്റോയുടെ പാസ് സ്വീകരിച്ച് മുന്നേറി ബോക്സിനുള്ളില്‍ കയറിയ മെന്‍ഡി തൊടുത്ത ഷോട്ട് ഡിഫന്ററുടെ കാലില്‍ തട്ടി വലയിലേക്ക് താണിറങ്ങി. മെന്‍ഡിയുടെ ലോ ആങ്കിള്‍ ഷോട്ടിന് കണക്കാക്കി ഗോള്‍കീപ്പര്‍ ഗ്രഹാം സ്റ്റാക്ക് താഴ്ന്ന് ഡൈവ് ചെയ്തിരുന്നതിനാല്‍ ആളൊഴിഞ്ഞ വലയിലാണ് പന്തെത്തിയത്.
28-ാം മിനുട്ടില്‍ പരിക്കേറ്റ കെര്‍വന്‍സ് ബെല്‍ഫോര്‍ട്ടിന് തിരിച്ചുകയറേണ്ടി വന്നു. എന്നാല്‍, പകരമിറങ്ങിയ ആന്റോണിയോ ജര്‍മന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.
തിരിച്ചടിച്ച് കേരളം
രണ്ടാം പകുതിയില്‍ ചോപ്രയെ തിരിച്ചുവിളിച്ച് ബ്ലാസ്റ്റേഴ്സ് ദിദിയര്‍ കാഡിയോയെ ഇറക്കി. 66-ാം മിനുട്ടില്‍ ലക്ഷ്യം കണ്ട് കാഡിയോ കോച്ചിനെ ന്യായീകരിക്കുകയും ചെയ്തു. ബോക്സില്‍ പന്ത് നിയന്ത്രിച്ച് ജര്‍മന്‍ കൊടുത്ത കൃത്യതയാര്‍ന്ന പാസില്‍ ഓടിക്കുതിച്ചെത്തി കാഡിയോ കാല്‍വെക്കുകയായിരുന്നു.
84-ാം മിനുട്ടില്‍ ഹോസുവിന്റെ ക്രോസില്‍ നിന്ന് വായുവില്‍ ചാടിയുയര്‍ന്ന് തൊടുത്ത മനോഹര വോളിയിലൂടെ സി.കെ വിനീത് ടീമിന് ലീഡ് നേടിക്കൊടുത്തു. ഇടതുവിങില്‍ നിന്ന് ഹോസു വളച്ചുനല്‍കിയ ക്രോസ് കുത്തിയകറ്റുന്നതില്‍ ഗോള്‍കീപ്പര്‍ പരാജയപ്പെട്ടപ്പോള്‍ ക്ലോസ് റേഞ്ചില്‍ നിന്ന് വിനീത് അവസരം പാഴാക്കിയില്ല.
സമനില ഗോളിനായി ചെന്നൈ ആഞ്ഞു പിടിക്കുന്നതിനിടെ പ്രതിരോധത്തിലുണ്ടായ വിള്ളല്‍ വിനീത് വീണ്ടും മുതലെടുത്തു. മധ്യവരക്കടുത്തുനിന്ന് ജര്‍മന്‍ മുന്നോട്ടു നല്കിയ പന്തുമായി വിനീത് ഓടിക്കയറി. ചെന്നൈ കീപ്പര്‍ മുന്നോട്ടു കയറി വന്നപ്പോള്‍ ബോക്സിനു പുറത്തുനിന്നുള്ള പ്ലേസിങിലൂടെ വിനീത് പട്ടിക പൂര്‍ത്തിയാക്കി.
india
രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു
സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി
ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.
kerala
വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.
കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന് എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
-
News3 days agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
News16 hours agoമുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍
-
kerala3 days agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
kerala3 days agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala17 hours agoആരോഗ്യ പ്രശ്നം; വേടനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു
-
kerala3 days agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍
-
gulf3 days agoസൗദിയില്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണ് മലയാളി യുവാവ് മരിച്ചു.
-
india3 days agoനീലഗിരിയില്‍ കടുവ ആക്രമണം; വയോധികയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ ഭക്ഷിച്ചതായി റിപ്പോര്‍ട്ട്

